കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക്‌ എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ലാംഗ്വേജ്‌ വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ ആദ്യ ദൗത്യം. പൊതുസ്വഭാവമുള്ള പ്രോഗ്രാമാണെങ്കില്‍പോലും കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിനെ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ ബേസിക്കിനു സാധിച്ചു.

ശാസ്‌ത്രം വളര്‍ന്നുവളര്‍ന്ന്‌ എഐയുടെ സാങ്കേതികവിദ്യകള്‍കണ്ട്‌ അമ്പരന്നു നില്‍ക്കുന്ന ഇക്കാലഘട്ടത്തിൽ‍ കംപ്യൂട്ടര്‍ സയന്‍സില്‍ ലോകത്തിലാദ്യമായി പിഎച്ച്‌ഡി നേടിയ വനിതയെക്കുറിച്ചറിയാം, അവർ ഒരു കത്തോലിക്ക സന്യാസിനിയാണ്.

1965ല്‍ വിസ്‌കോന്‍സിന്‍ മാഡിസണ്‍ സര്‍വകലാശാലയില്‍നിന്നു സിസ്റ്റര്‍ മേരി കെന്നത്ത്‌ കെല്ലര്‍ കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്‌ഡി നേടുമ്പോള്‍ കംപ്യൂട്ടര്‍ എന്ന വാക്കു പോലും പലര്‍ക്കും അപരിചിതമായിരുന്നിരിക്കാം.

എന്നാല്‍, വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയെക്കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകളെക്കുറിച്ചുമൊക്കെ സിസ്റ്റര്‍ അന്നേ പ്രവചിച്ചിരുന്നുവത്രേ. കംപ്യൂട്ടറുകള്‍ മിടുക്കന്മാരായ മനുഷ്യരെയുണ്ടാക്കുന്ന കാലം വരുമെന്നു സിസ്റ്റര്‍ ഉറച്ചു വിശ്വസിച്ചു. കംപ്യൂട്ടറിന്‍റെ സാധ്യതകളുടെ വളരെക്കുറച്ചു മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂ എന്നവർ അന്നേ നിരീക്ഷിച്ചിരുന്നു.

അദ്ഭുതം, അന്പരപ്പ്

1913 ഡിസംബര്‍ 17ന് യുഎസിലെ ഒഹായോയിലെ ക്ലീവ്‌ലാന്‍ഡില്‍ എവ്‌ലിന്‍ മേരി കെല്ലര്‍ ജനിച്ചു. 1932ല്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ചാരിറ്റി ഓഫ്‌ ദി ബ്ലസഡ്‌ വെര്‍ജിന്‍ മേരി എന്ന സഭയില്‍ അംഗമാവുകയും മേരി കെന്നത്ത്‌ എന്ന പേരു സ്വീകരിക്കുകയും ചെയ്‌തു. 1940ല്‍ സഭാവസ്‌ത്രം സ്വീകരിച്ചു. ഷിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍നിന്നു ഗണിതശാസ്‌ത്രത്തില്‍ ബിരുദവും ഗണിതശാസ്ത്രത്തിലും ഫിസിക്സിലും ബിരുദാനന്തരബിരുദവും നേടി.

1958ലാണ്‌ സിസ്റ്റര്‍ മേരി കെന്നത്ത്‌ ഡാര്‍ട്ട്‌മൗത്ത്‌ കോളജിലെ കംപ്യൂട്ടര്‍ സെന്‍ററില്‍ ജോലിയില്‍ പ്രവേശിക്കുന്നത്‌. അക്കാലത്തു പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന വിഭാഗത്തിലേക്ക്‌ ഒരു സ്‌ത്രീ, അതും ഒരു കന്യാസ്‌ത്രീ ജോലിക്കായി എത്തിയതു പലരും അദ്‌ഭുതത്തോടെ നോക്കിനിന്നു.

ബേസിക്കിൽ തുടക്കം

ബേസിക്‌ എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ലാംഗ്വേജ്‌ വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ ആദ്യ ദൗത്യം. പൊതുസ്വഭാവമുള്ള പ്രോഗ്രാമാണെങ്കില്‍പോലും കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിനെ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ ബേസിക്കിനു സാധിച്ചു.

അധികം വൈകാതെ സിസ്റ്റര്‍ അയോവയിലെ ക്ലാര്‍ക്ക്‌ കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ്‌ വിഭാഗത്തിനു രൂപം നല്‍കി. അവിടെ പ്രവര്‍ത്തിച്ച ഇരുപതു വര്‍ഷവും കംപ്യൂട്ടറിന്‍റെ സാധ്യതകള്‍ വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയ്‌ക്കും വിവരശേഖരണത്തിനും ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താമെന്നു ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ഇക്കാലയളവില്‍ സിസ്റ്റര്‍ അസോസിയേഷന്‍ ഓഫ്‌ സ്‌മോള്‍ കംപ്യൂട്ടര്‍ യൂസേഴ്‌സ്‌ ഇന്‍ എഡ്യൂക്കേഷന്‍ എന്ന കൂട്ടായ്‌മയ്‌ക്കു രൂപംനല്‍കി.

സ്‌ത്രീകള്‍ക്കൊപ്പം

വിവര സാങ്കേതിക വിദ്യകളുടെ ലോകത്തേക്കു സ്‌ത്രീകള്‍ ചുവടെടുത്തു വയ്‌ക്കുന്നതു കാണാന്‍ സിസ്റ്റര്‍ മേരി കെന്നത്ത്‌ ഏറെ ആഗ്രഹിച്ചു. ആഗ്രഹിക്കുക മാത്രമല്ല, ഇതിനായി പരിശ്രമിക്കാനും അവര്‍ തയാറായിരുന്നു.

നഷ്ടമായ റിക്കാർഡ്

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്‌ കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്‌ഡി നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി എന്ന പദവി സിസ്റ്റര്‍ മേരി കെന്നത്തിനു നഷ്ടമായത്‌. സിസ്റ്റര്‍ പിഎച്ച്‌ഡി സ്വീകരിക്കുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ക്കു മുന്പ് ഇന്‍വിംഗ്‌ സി ടാംഗ്‌ കംപ്യൂട്ടര്‍ സയന്‍സിലെ ആദ്യ പിഎച്ച്‌ഡി വാഷിംഗ്‌ടണ്‍ സര്‍വകലാശാലയില്‍നിന്നു സ്വീകരിച്ചിരുന്നു.

അങ്ങനെ കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യ വനിതയുമായി സിസ്റ്റർ മാറി. കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ടു നാലു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1985 ജനുവരി പത്തിനു 71-ാം വയസിൽ സിസ്റ്റര്‍ ഈ ലോകത്തോടു വിട പറഞ്ഞു.

സിസ്റ്റര്‍ മേരി കെന്നത്തിനോടുള്ള ആദരസൂചകമായി ക്ലാര്‍ക്ക്‌ കോളജിലെ കംപ്യൂട്ടര്‍ സെന്‍ററിന്‌ കെല്ലര്‍ കംപ്യൂട്ടര്‍ സെന്‍റര്‍ എന്നു പേരു നല്‍കി. സിസ്റ്ററിന്‍റെ പേരില്‍ കംപ്യൂട്ടര്‍ സയന്‍സ്‌ സ്‌കോളര്‍ഷിപ്പും സര്‍വകലാശാല നല്‍കി വരുന്നുണ്ട്‌.

അഞ്ജലി അനിൽകുമാർ