ആർക്കാണ് കുറവുകളില്ലാത്തത് ?
1960-കളിൽ എഴുപത്തഞ്ച് രാജ്യങ്ങളിലായി നാൽപതുകോടിയോളം വായനക്കാരുണ്ടായിരുന്ന ഒരു കോമിക് സ്ട്രിപ്പാണ് "പീനട്ട്സ്'. 1950 ഒക്‌ടോബർ രണ്ടിന് ആരംഭിച്ച ഈ ഹാസ്യ കാർട്ടൂൺ പരന്പര 2000 ഫെബ്രുവരി 13 വരെ നീണ്ടുനിന്നു. ആരോഗ്യകാരണങ്ങളാൽ കാർട്ടൂണിസ്റ്റ് ചാൾസ് എം. ഷുൾസ് ഈ പരന്പര അവസാനിപ്പിക്കുന്പോൾ ഈ പരന്പരവഴി അദ്ദേഹം നൂറുകോടിയിലധികം ഡോളർ സന്പാദിച്ചിരുന്നു.

ഒരുകാലത്ത് ലോകമെന്പാടുമായി 2600 ദിനപത്രങ്ങളിൽ അനുദിനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഈ കോമിക് സ്ട്രിപ്പിൽ നിരവധി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ അവരിൽ ഏറ്റവും പ്രധാനപ്പെട്ടതു ചാർളി ബ്രൗണും ലൂസിയുമാണ്. സമപ്രായക്കാരായ ഈ കുട്ടികൾ അയൽക്കാരും കൂട്ടുകാരുമാണ്. അവരുടെ അനുദിന ജീവിതത്തിലെ വിഷയങ്ങളാണ് പലപ്പോഴും കോമിക് സ്ട്രിപ്പിൽ പ്രത്യക്ഷപ്പെടുക. അവയിലൊന്നിൽ എട്ട് ബോക്സുകളിലായി കൊടുത്തിരിക്കുന്ന ചിത്രങ്ങൾക്കിടയിലെ സംഭാഷണം ഇപ്രകാരമാണ്:
ചാർളി ബ്രൗൺ: എന്നെ സന്തോഷചിത്തനാക്കാൻ ഒരേയൊരു കാര്യമേ ആവശ്യമുള്ളൂ. എന്നെ ഇഷ്‌ടമാണെന്ന് ആരെങ്കിലും എന്നോടു പറയുക.
ലൂസി: ഇക്കാര്യത്തെക്കുറിച്ചു നല്ല തീർച്ചയാണോ?
ചാർളി ബ്രൗൺ: അതേ, നല്ല തീർച്ചയാണ്.
ലൂസി: അതായത്, ആരെങ്കിലും നിന്നെ ഇഷ്‌ടമാണെന്നു പറഞ്ഞാൽ നീ ശരിക്കും സന്തോഷവാനാകുമെന്നോ? ഇതുപോലൊരു ചെറിയ കാര്യം ചെയ്തുകൊണ്ട് മറ്റൊരാൾക്ക് നിന്നെ സന്തോഷചിത്തനാക്കാനുള്ള ശക്തി ഉണ്ടെന്നാണോ നീ പറയുന്നത്?
ചാർളി ബ്രൗൺ: അതേ. ശരിക്കും ഞാൻ അതുതന്നെയാണ് അർഥമാക്കുന്നത്.
ലൂസി: ശരി. അങ്ങനെയെങ്കിൽ ആ ആവശ്യം അൽപംപോലും കൂടുതലല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ നീ പറഞ്ഞ കാര്യത്തെക്കുറിച്ച് നിനക്ക് ഇപ്പോഴും നല്ല തീർച്ചയാണോ? ആരെങ്കിലും നിന്നോട് ചാർളി ബ്രൗൺ എനിക്കു നിന്നെ ഇഷ്‌ടമാണ് എന്നു പറയണമെന്നാണോ നീ ആഗ്രഹിക്കുന്നത്? അപ്പോൾ നീ സന്തോഷവാനാകുമെന്നാണോ പറയുന്നത്?
ചാർളി ബ്രൗൺ: അതേ, ഞാൻ അപ്പോൾ ശരിക്കും സന്തോഷവാനാകും.

എനിക്കു നിന്നെ ഇഷ്‌ടമാണ് എന്ന വാക്കുകൾ ലൂസി പറയുന്നതു കേൾക്കാൻ ചാർളി ബ്രൗൺ കൊതിയോടെ കാത്തുനിൽക്കുന്പോൾ ചാർളി ബ്രൗണിൽനിന്ന് നടന്നകതന്നുകൊണ്ടു ലൂസി പറയുകയാണ്: എനിക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല.

കോമിക് സ്ട്രിപ്പുകൾ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ളതാണ്. എന്നാൽ, ഈ സ്ട്രിപ് വായിക്കുന്പോൾ നാം ചിരിക്കുന്നതിനു പകരം കരയുകയായിരിക്കും ചെയ്യുക. എന്നാൽ, നമ്മെ ചിന്തിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ട്രിപ് ഒരുപടി മുൻപിൽത്തന്നെ നിൽക്കുന്നു. ലൂസി തന്നെ സമ്മതിച്ചതുപോലെ, ചാർളി ബ്രൗൺ ആവശ്യപ്പെട്ടതു നിസാരമായ ഒരു കാര്യമായിരുന്നു. എന്നാൽ, അതു ചെയ്യാനുള്ള ഹൃദയവിശാലത ലൂസിക്കുണ്ടായില്ല. തന്നെ സ്നേഹിക്കണമെന്നോ പ്രേമിക്കണമെന്നോ ചാർളി ബ്രൗൺ ലൂസിയോടു പറഞ്ഞില്ല. അങ്ങനെ ചിന്തിക്കാനോ പറയാനോ ഉള്ള പ്രായത്തിനടുത്തെങ്ങും അവർ ഇരുവരും എത്തിയിട്ടുമില്ലായിരുന്നു.

ചാർളി ബ്രൗണിന്‍റെ സന്തോഷത്തിനുള്ള ഏക ഡിമാൻഡ് മറ്റുള്ളവർ തന്നെ ഇഷ്‌ടപ്പെടണമെന്നതു മാത്രമായിരുന്നു. നമ്മുടെ കാര്യത്തിലും ഇത് അത്ര വ്യത്യസ്തമാകാനിടയില്ല. മറ്റുള്ളവർ നമ്മെ ഇഷ്‌ടപ്പെട്ടതുകൊണ്ടു നമുക്ക് എപ്പോഴും സന്തോഷം ഉണ്ടാകണമെന്നു നിർബന്ധമില്ല. എന്നാൽ മറ്റുള്ളവർ നമ്മെ ഇഷ്‌ടപ്പെടുന്നതു നമ്മുടെ സന്തോഷത്തിന്‍റെ വലിയൊരു ഘടകമാണെന്നതു നാം വിസ്മരിക്കേണ്ട. മറ്റുള്ളവർ എപ്പോഴെങ്കിലും നമ്മെ ഇഷ്‌ടപ്പെടാതെപോകുന്പോൾ നമുക്കുണ്ടാകുന്ന ദുഃഖം അനുസ്മരിച്ചാൽ മാത്രം മതി ഈ യാഥാർഥ്യം മനസിലാക്കാൻ.

മറ്റുള്ളവർ നമ്മെ ഇഷ്‌ടപ്പെടുന്പോൾ നമുക്ക് സന്തോഷമുണ്ടാകുന്നെങ്കിൽ നാം അവരെ ഇഷ്‌ടപ്പെടുന്പോൾ അവർക്കും സന്തോഷം ഉണ്ടാകുമെന്നതു നാം മറന്നുപോകരുത്. മാത്രമല്ല, ലൂസി ചെയ്തതിനു വിപരീതമായ രീതിയിൽ നാം അവരെ ഇഷ്‌ടപ്പെടുന്ന രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം.

നാം എല്ലാ രീതിയിലും പൂർണരും കുറ്റമില്ലാത്തവരും ആയിരിക്കുന്നതുകൊണ്ടാണോ മറ്റുള്ളവർ നമ്മെ ഇഷ്‌‌ടപ്പെടണമെന്നു നാം ആഗ്രഹിക്കുന്നത്? അല്ലേയല്ല! അങ്ങനെയെങ്കിൽ മറ്റുള്ളവരെ അവരുടെ കുറവുകൾ കാണുന്പോഴും നാം  ഇഷ്‌ടപ്പെടേണ്ടതല്ലേ? നാം നമ്മുടെ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതുപോലെ അവരും അവരുടെ കുറവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് അനു്സമരിച്ചുകൊണ്ട് നമുക്കു മറ്റുള്ളവരെ ഇഷ്‌ടപ്പെടാം, അവരെ സ്നേഹിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ