Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹം പൊന്നിഴകെട്ടിയ ഗിറ്റാർ
ആലപ്പുഴയിൽനിന്ന് കൊച്ചിയിലേക്ക് രണ്ടുരൂപയിൽതാഴെ ബസ്സുകൂലി ഉണ്ടായിരുന്ന കാലമാണ്. അന്നൊരു കൗമാരക്കാരൻ ആലപ്പുഴ കുത്തിയതോടുനിന്ന് കൊച്ചിയിലേക്കു വണ്ടികയറി. ലക്ഷ്യം ഒന്നേയുള്ളൂ– ഒരു ഗിറ്റാർ വാങ്ങണം. നൂറ്റിപ്പത്തു രൂപയാകും ഗിറ്റാറിന്. വീട്ടിൽ അത്രവലിയ ചുറ്റുപാടൊന്നുമില്ല. പക്ഷേ മകന്റെ അടക്കാനാകാത്ത മോഹംകണ്ട് കാതിലെ പൊന്ന് ഊരിനൽകി ഉമ്മ. അതു പണയംവച്ചുകിട്ടിയ 100 രൂപ, സ്വന്തമായി സ്വരുക്കൂട്ടിവച്ച പതിനഞ്ചുരൂപ– ഇത്രയുമായാണ് അവന്റെ യാത്ര.
കൊച്ചിയിൽ ഗിറ്റാർ കടയിലെത്തിയപ്പോൾ മൂന്നുരൂപ കൂടുതൽ വിലപറഞ്ഞു ഉടമ. 113 കൊടുത്താൽ ഉച്ചയ്ക്കു വല്ലതും കഴിക്കാനോ ബസ്സുകൂലിക്കോ കാശുതികയില്ല. ഒടുവിൽ കടക്കാരനോടു മൂന്നുരൂപ കടംപറഞ്ഞു വാങ്ങിയ ഹവായിയൻ ഗിറ്റാറുമായി അവൻ കുത്തിയതോട്ടേക്കു മടങ്ങി– നിധികിട്ടിയ സന്തോഷത്തോടെ!
ആ കൗമാരക്കാരൻ ഇന്ന് കേരളത്തിൽ ഹവായിയൻ ഗിറ്റാർ മനോഹരമായി വായിക്കുന്ന അപൂർവംപേരിൽ ഒരാളാണ്– സെയ്ഫ് എന്ന എം.എം. സെയ്ഫുദ്ദീൻ. ഇരട്ട നെക്കുകളുള്ള ഹവായിയൻ ലാപ് സ്റ്റീൽ ഗിറ്റാറിൽ വിരൽത്തുമ്പുരുമ്മി അറുപത്തിമൂന്നുകാരനായ സെയ്ഫ് പറയുന്നു– മൂന്നുരൂപയുടെ ആ കടം ഇപ്പോഴും കൊടുത്തുതീർത്തിട്ടില്ല!. എന്നാൽ എല്ലാക്കടങ്ങളും വീട്ടാൻ ശേഷിയുള്ളതാണ് സെയ്ഫിന്റെ സംഗീതം. അതുകേട്ടാൽ ആ പഴയകടക്കാരൻ ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽപോലും സെയ്ഫിൽനിന്നു പണംവാങ്ങില്ലെന്നുറപ്പ്.
താരാട്ടുപാട്ടിലൂടെ ഉണർന്ന്...
വീടിനടുത്ത കോടന്തുരുത്ത് എൽ.പി സ്കൂളിലെ നാലാംക്ലാസുകാലത്ത് കുടിയേറിയതാണ് സെയ്ഫിന്റെ മനസിലേക്കു സംഗീതം. വെള്ളിയാഴ്ചകളിലെ സാഹിത്യസമാജത്തിന് സെയ്ഫിനെക്കൊണ്ടു പാട്ടുപാടിക്കും ഹെഡ്മാസ്റ്റർ മേനോൻ സാർ. പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ എന്ന പാട്ടാണ് ആദ്യം പാടിയത്. ഉറക്കുപാട്ടിലൂടെ സംഗീതം കൂടുതൽ ഉണർന്നു. വീടിനു സമീപത്തുണ്ടായിരുന്ന സിനിമാക്കൊട്ടകയിൽ പതിവായി കേൾപ്പിക്കുന്ന പാട്ട് കേട്ടുപഠിച്ചതാണ് സെയ്ഫ്. മകന്റെ സംഗീതാഭിനിവേശംകണ്ട് പിതാവ് എം.കെ. മുഹമ്മദാലി പാട്ടുപഠിപ്പിക്കാൻ ഏർപ്പാടാക്കി. അങ്ങനെ ശാസ്ത്രീയസംഗീതം പഠിച്ചുതുടങ്ങി. വാച്ചുകട നടത്തിയിരുന്ന മുഹമ്മദാലി മകന് ബുൾബുളും പിന്നീടു ഹാർമോണിയവും വാങ്ങിക്കൊടുത്തു. ഹൈസ്കൂൾ പഠനകാലത്ത് കലോത്സവത്തിൽ മത്സരിക്കുന്ന മൂന്നു ടീമുകൾക്കുവരെ ഗാനമേളയ്ക്കു ഹാർമോണിയംവായിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയസംഗീതത്തിലും മത്സരിച്ചു. സെയ്ഫിന്റെ ജീവിതം സംഗീതമയമായി.
’ഇലക്ട്രിക് ഗിറ്റാറിൽ വായിച്ചത്– സുനിൽ ഗാംഗുലി‘
റേഡിയോയിൽ കേൾക്കാറുള്ള സുനിൽ ഗാംഗുലിയുടെ ഇലക്ട്രിക് ഗിറ്റാർ പ്രകടനങ്ങൾ, ആലപ്പുഴയിൽ പിതാവിനൊപ്പം പോയി കേട്ട ഗാനമേളയിൽ മെർലിൻ ജോസ് എന്നയാൾ ഗിറ്റാറിൽ വായിച്ച ഹിന്ദി പാട്ട്.. ഇതുരണ്ടും മതിയായിരുന്നു സെയ്ഫിലെ ഗിറ്റാർ പ്രേമിയെ സൂക്ഷ്മമായി ട്യൂൺചെയ്യാൻ. അങ്ങനെയാണ് ഇല്ലാത്ത കാശുണ്ടാക്കി ഗിറ്റാർ വാങ്ങാൻ കൊച്ചിയിലേക്കു വണ്ടികയറിയതും. അന്ന് ഗിറ്റാറിനൊപ്പം കിട്ടിയ പുസ്തകംനോക്കിയായിരുന്നു പഠനം.
ഗാനമേളകൾ, കഥാപ്രസംഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നണി വായിക്കലായിരുന്നു പിന്നീട് സെയ്ഫിന്റെ പ്രധാന ജോലി. വീട്ടിലെ സാമ്പത്തികസ്‌ഥിതി അത്ര ഭദ്രമല്ലായിരുന്നതിനാൽ പഠനം തുടർന്നില്ല. ഹവായിയൻ ഗിറ്റാറിൽ പിക്ക്അപ് ചേർത്ത് സ്വരംകൂട്ടി സെയ്ഫ് ഗാനമേളകളിൽ ഹരംപടർത്തി. ഗിറ്റാറിൽ സിത്താറിന്റെ ശകലങ്ങൾ വായിച്ചു. അങ്ങനെ ജീവിത പരീക്ഷകളെ സംഗീതപരീക്ഷണങ്ങൾകൊണ്ട് നേരിട്ടു മുന്നേറുമ്പോഴാണ് അന്ന് കോട്ടയത്തെ പ്രശസ്ത ഗിറ്റാറിസ്റ്റായിരുന്ന രാധാകൃഷ്ണൻ സെയ്ഫിനെ കെപിഎസിയിലേക്കു ശിപാർശ ചെയ്യുന്നത്. എഴുപതുകളുടെ രണ്ടാം പകുതി. കെപിഎസി അന്ന് അശ്വമേധം നാടകം വീണ്ടും രംഗത്തെത്തിക്കുന്ന സമയമാണ്. ഓർക്കസ്ട്രേഷൻ പുതുക്കുന്നവേളയിൽ രാഘവൻ മാസ്റ്റർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് സെയ്ഫ് പറയുന്നു. ഹവായിയൻ ഗിറ്റാർ മാത്രമാണ് അന്നത്തെ വായന.
‘മോന്റെ കൈയിൽ സ്പാനിഷ് ഗിറ്റാർ ഇല്ലേ, അതു പ്രാക്ടീസ് ചെയ്യണമല്ലോ’ എന്നു രാഘവൻ മാസ്റ്റർ പറഞ്ഞിട്ടും പേടികൊണ്ട് ആ ഗിറ്റാർ കൊണ്ടുപോകാറില്ല. പിന്നീട് പള്ളുരുത്തിയിൽ വി.എൽ. ഏണസ്റ്റ് മാഷിന്റെ വീട്ടിൽപോയി പരിശീലിച്ചശേഷമാണ് അതിനുള്ള ധൈര്യം വന്നത്. കെപിഎസിയിലും പിന്നീട് വൈക്കം മാളവികയിലുമായി ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ തുടങ്ങിയവരുടെയെല്ലാം സംഗീതത്തിൽ പിന്നണിയിൽ പ്രവർത്തിച്ചു. കെപിഎസി കാലത്ത് നാലു നാടകങ്ങളുമായി മൂന്നുമാസക്കാലം ഉത്തരേന്ത്യമുഴുവൻ കറങ്ങാനായത് വലിയ അനുഭവങ്ങൾ നൽകി.
പറന്നുപോയതും പറന്നുവന്നതും
കുടുംബപ്രാരാബ്ധങ്ങൾ സെയ്ഫിനെ ഒന്നു മാറി ചിന്തിപ്പിച്ചു. 1987ൽ സംഗീതത്തിന്റെ വഴിയിലൂടെതന്നെ എയർഫോഴ്സിൽ ചേർന്നു. 250 പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ വിജയിച്ച അഞ്ചിൽ ഒരാളായാണ് ബെൽഗാവിൽ ജോലിക്കു ചേർന്നത്. അവിടെ ഏതാണ്ടെല്ലാ അവസരങ്ങളിലും എല്ലാ സംഗീതോപകരണങ്ങളും വായിച്ചു– സാക്സഫോൺ അടക്കം.
എന്നാൽ അവിടെയും സ്വസ്‌ഥമായി തുടരാൻ വീട്ടിലെ സാഹചര്യങ്ങൾ അനുവദിച്ചില്ല. ഒരുവിധം അവിടെനിന്നുവിട്ട് നാട്ടിൽ തിരിച്ചെത്തി. പിതാവിനെപ്പോലെ സ്വന്തമായി ഒരു വാച്ചുകട തുടങ്ങി. ബിസിനസ് തിരക്കുകളിൽ സംഗീതം മുങ്ങി. പെട്ടെന്നൊരവസരം വന്നപ്പോൾ സെയ്ഫിന് വീണ്ടും പറക്കേണ്ടിവന്നു– സൗദി അറേബ്യയിലേക്ക്. നാട്ടിൽ പഠിച്ച വാച്ച് റിപ്പയറിംഗ് തന്നെയായിരുന്നു അവിടെയും ജോലി. സംഗീതത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ടിവന്നത് സെയ്ഫിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. ഒരുവർഷംകൊണ്ട് അവിടംവിട്ടു നാട്ടിലെത്തി. വാച്ചുകടയിൽ തുടർന്നു.മനൾാസ്ത്രജ്‌ഞനായ ഡോ. പി.എം. മാത്യു വെല്ലൂരിനെ കണ്ടു പരിചയപ്പെടാനിടയായത് വീണ്ടും ഒരു വഴിത്തിരിവുണ്ടാക്കി. സമയമില്ലെന്നു പറഞ്ഞ് കലയെ കൈവിടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അന്നു വീണ്ടുമെടുത്തതാണ് ഹവായിയൻ ഗിറ്റാർ. മൊബൈലിൽ റെക്കോർഡ് ചെയ്ത ചലച്ചിത്രഗാന സോളോകളുമായി കാസറ്റു കമ്പനിക്കാരെ കാണാൻ പോയതും പത്തു പാട്ടുകളുമായി സിഡി ഇറക്കിയതുമെല്ലാം ചരിത്രം. സെയ്ഫിനെ കേട്ടവരെല്ലാം ഹവായിയൻ ഗിറ്റാറിനെ ഇഷ്‌ടപ്പെട്ടുതുടങ്ങി. സോളോകൾ, ടെലിവിഷൻ പരിപാടികൾ, സംഗീത ക്ലാസുകൾ എന്നിങ്ങനെ ആ സ്വരങ്ങൾ ഒഴുകുന്നു.
തടയാനാകില്ല, ഒന്നിനും
ഈയിടെ ഒരു പഴയ സിനിമാഗാനം വെറുതെയൊരു രസത്തിനു വായിച്ച് ഇന്റർനെറ്റിൽ അപ്്ലോഡ് ചെയ്തു സെയ്ഫ്. കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു എന്ന പാട്ട്. പത്നി ആരിഫാ ബീവിയാണ് മൊബൈലിൽ പകർത്തിയത്. ഫേസ്ബുക്കിലും യുട്യൂബിലുമെല്ലാമായി അത് ഇളംകാറ്റുപോലെ പടർന്നു. ലക്ഷത്തിൽപ്പരം വ്യൂകൾ, ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ... മനുഷ്യന്റെ തൊണ്ടയിൽനിന്നെന്നപോലെ ഇത്രയും സൂക്ഷ്മതയോടെ ഗിറ്റാർ വായിക്കാനാകുമോ എന്ന് പലരും അത്ഭുതപ്പെട്ടു. ജീവിതം എവിടെയൊക്കെ കൊണ്ടുചെന്നെത്തിച്ച് ഒതുക്കിനിർത്തിയാലും സംഗീതം മനസിലുള്ളയാൾക്ക് ഒന്നും തടസമാകില്ലെന്നതിനു തെളിവായിരുന്നു ഓൺലൈനിലെ ആ സ്വീകാര്യത. താനിത് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നായിരുന്നു സെയ്ഫിന്റെ വിനീതമായ മറുപടിക്കുറിപ്പ്.
വിശ്വമോഹൻ ഭട്ട്, പോളി വർഗീസ് തുടങ്ങിയ മഹാന്മാരായ കലാകാരന്മാരിൽനിന്നു വിഭിന്നമായ രീതിയിലാണ് സെയ്ഫ് ഹവായിയൻ ഗിറ്റാർ ട്യൂൺ ചെയ്യുന്നത്. അത്ര സുഗമമല്ലാത്ത ഒരുപകരണം ഇതുപോലെ സുന്ദരമായി വായിക്കുന്നവർ കേരളത്തിൽ വേറെയാരെങ്കിലുമുണ്ടോ എന്നു സംശയം. പോയകാലത്തെക്കുറിച്ചോർക്കുമ്പോൾ സെയ്ഫിന് ഒരു സങ്കടമേയുള്ളൂ. കെപിഎസി കാലത്തിന്റെ ഓർമകൾ അച്ചടിച്ചുവച്ച നാടകനോട്ടീസുകൾ എല്ലാം നഷ്‌ടപ്പെട്ടു. ഗൾഫ് ജീവിതകാലത്ത് വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിന്റെ ഫലം.
ചലച്ചിത്രഗാനങ്ങൾ പൂർണതയോടെ ഹവായിയൻ ഗിറ്റാറിൽ വായിച്ചുഫലിപ്പിക്കുക ശ്രമകരമായ ജോലിയാണ്. എൻ.എൻ പിള്ളയുടെ നാടക ഡയലോഗ് ഓർമിച്ച് സെയ്ഫ് പറയുന്നു– സൃഷ്‌ടിയുടെ പുനഃസൃഷ്‌ടിയാണ് പ്രശ്നം.. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഗിറ്റാർ പാടും– ഇലഞ്ഞിപ്പൂമണമൊഴുകിവരും...
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top