Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ പെൺകുട്ടിയും ആ ഫോട്ടോഗ്രാഫറും എന്നും ചിത്രത്തിലുണ്ട്
ലോകത്തിന്റെ കണ്ണുകൾ ഓർമയിൽ ഇടംകൊടുത്ത ആ ഫോട്ടോയും അതിലെ പെൺകുട്ടിയും വീണ്ടും വാർത്തയിൽ തെളിയുകയാണ്. ജ്വലിക്കുന്ന പല ഭാവങ്ങളെ ഒരേ ഫ്രെയിമിൽ ഒപ്പിയെടുത്ത ആ ഫോട്ടോഗ്രാഫറും ഈ ചിത്രത്തോടെ വിഖ്യാതനായിമാറി. അമേരിക്കയിൽനിന്നുള്ള വിഖ്യാതപ്രസിദ്ധീകരണമായ നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ 1985 ജൂൺ മാസത്തിലെ മുഖചിത്രമായിരുന്ന പെൺകുട്ടിക്ക് അഫ്ഗാൻ മോണലിസ എന്ന് ലോകം പേരിടുകയും ചെയ്തു.
സ്റ്റീവ് മക്കറി എന്ന ലോകസഞ്ചാരിയായ ഫോട്ടോഗ്രാഫറുടെ കാമറ കണ്ണുകൾ അഫ്ഗാനിസ്ഥാനിലെ നാസിർബേഗ് അഭയാർഥി ക്യാമ്പിൽ വച്ചാണ് 1984ൽ പന്ത്രണ്ടു വയസുള്ള ആ ബാലികയെ കാണുന്നത്. അനാഥയായ ആ അഭയാർഥി തന്റെ ഫോട്ടോ എടുത്തയാൾക്കു നേരേ തുറിച്ചുനോക്കുകയായിരുന്നു. അവളുടെ ചിന്തകളിൽ പുകയുന്ന ആധിയും നെഞ്ചിൽ എരിയുന്ന കനലും ആ പച്ചക്കണ്ണുകളിലൂടെ ലോകം കണ്ടു വിലപിച്ചു. അഫ്ഗാൻ അഭയാർത്ഥികളുടെ ദൈന്യതയിലേക്കാണ് അവളുടെ കണ്ണുകൾ ലോകത്തെ കൂട്ടിക്കൊണ്ടുപോയത്. പാറിപ്പറക്കുന്ന ചെമ്പൻമുടി കീറിയ ചുവന്ന ഷാൾ കൊണ്ട് മറച്ച്, തുളഞ്ഞു കയറുന്ന ദേഷ്യത്തോടെ അവൾ നോക്കിയത് എല്ലാവരോടും പകയോടെയാണ്.സോവിയറ്റ് ഹെലിക്കോപ്റ്ററുകളുടെ ആക്രമണത്തിൽ അവളുടെ മാതാപിതാക്കൾ കൊല്ലപ്പെടുകയും അവളുടെ സഹോദരികളും അമ്മൂമ്മയും അഫ്ഗാൻ അതിർത്തിമലകൾ കയറി പാക്കിസ്ഥാനിലെ നാസിർബേഗ് അഭയാർഥി കേന്ദ്രത്തിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയുമായിരുന്നു.
യുദ്ധത്താൽ തകർക്കപ്പെട്ട ഒരു രാജ്യത്തിന്റെ ദൈന്യത ആ നോട്ടത്തിൽ പ്രതിഫലിച്ചിരുന്നു. അഭയാർഥികളിൽനിന്ന് നിക്കോൺ കാമറയിൽ പകർത്തിയ പെൺകുട്ടിയുടെ പേര് ഫ്ളാഷ് മിന്നിച്ചശേഷം സ്റ്റീവ് മക്കറി അവിടെയാരോടും അന്വേഷിച്ചിരുന്നില്ല. നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ കവർ ചിത്രം സ്റ്റീവിനെ ലോകമെമ്പാടും ലക്ഷോപലക്ഷം വായനക്കാരുടെ അഭിനന്ദനങ്ങൾക്ക് അർഹനാക്കി. അതിന്റെ എഡിറ്റർക്കും ലഭിച്ചു അഭിനന്ദനങ്ങൾ. ആ ഫോട്ടോയുടെ കോപ്പികൾ അന്നുമുതൽ ഇക്കാലംവരെയും പുനരാവിഷ്കരിച്ചുകൊണ്ടിരുന്നു. തട്ടം കൊണ്ട് തലമറച്ച കൗമാരക്കാരിയുടെ പച്ചകണ്ണുകൾ 1980 കളിലെ സോവിയറ്റു യൂണിയന്റെ അഫ്ഗാൻ ഏറ്റുമുട്ടലും ലോകത്താകമാനമുള്ള അഭയാർഥികളുടെ അവസ്ഥയും സൂചിപ്പിക്കുന്നതായിരുന്നു.
ഒറ്റ ഫ്രെയിമിലൂടെ പെരുമയുടെ കൊടുമുടി കയറിയ സ്റ്റീവ് മക്കറി അക്കാലം മുതൽ അന്വേഷണത്തിലായിരുന്നു, ആ പെൺകുട്ടി പിന്നീട് എവിടെയുണ്ടെന്നറിയാൻ. ആൾക്കൂട്ടത്തിനിടയിൽ താൻ ഒപ്പിയെടുത്ത ആ പെൺകുട്ടി ആരായിരിക്കും, അവളുടെ പേരെന്താണ്. അന്വേഷിക്കുക, കണ്ടെത്തുക എന്നതാണല്ലോ ജേർണലിസ്റ്റുകളുടെ പ്രഫഷണലിസം. പതിനേഴു വർഷം സ്റ്റീവ് മക്കറി അവളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കാമറയിൽ അവൾ ഒരിക്കൽക്കൂടി പതിയപ്പെടുമെന്ന പ്രതീക്ഷയിൽ 2002 ജനുവരിയിൽ നാഷണൽ ജ്യോഗ്രഫിക് മാസിക ആ അഭയാർഥി ബാലികയെ കണ്ടെത്താൻ ഒരു ടീമിനെ നിയോഗിച്ചു, സ്റ്റീവ് മക്കറിയ്ക്കൊപ്പം. പഴയ നാസിർബേഗ് അഭയാർഥികേന്ദ്രത്തിൽ അവശേഷിക്കുന്നവരെ സമീപിച്ച് കാര്യങ്ങൾ ചോദിച്ചപ്പോൾ അവരിൽ ഒരാൾ പെൺകുട്ടിയുടെ സഹോദരനെ പരിചയമുള്ളയാളാണെന്ന് മനസിലാക്കുകയും അവളുടെ ഗ്രാമത്തിലേക്ക് ഈ യാത്രാസംഘത്തിന്റെ സന്ദേശമെത്തിക്കുകയും ചെയ്തു. തങ്ങളാണ് പഴയ ആ അഫ്ഗാൻ പെൺകുട്ടി എന്നുപറഞ്ഞ് പച്ചക്കണ്ണുള്ള നിരവധി വനിതകൾ മുന്നോട്ടുവന്നു. 1985 ലെ മാസികയും കവർ ഫോട്ടോയും കാണിച്ചുകൊടുത്തപ്പോൾ ഗുല തങ്ങളുടെ ഭാര്യയാണെന്ന അവകാശത്തിൽ കുറേ പുരുഷന്മാരും മുന്നോട്ടുവന്നു.
അവസാനം അഫ്ഗാനിസ്ഥാന്റെ ഒരു വിദൂരഗ്രാമത്തിൽ സ്റ്റീവും സംഘവും അവളെ കണ്ടെത്തി. അവിടെ അവൾ പേര് വെളിപ്പെടുത്തി– ഷർബത്ത് ഗുല. ലോകം കണ്ടറിഞ്ഞ തന്റെ ഫോട്ടോയും നാഷണൽ ജ്യോഗ്രഫി മാസികയും ഗുല ആദ്യമായി കാണുന്നത് അപ്പോൾ മാത്രമാണ്. പഴയ 13കാരി പെൺകുട്ടിയായിരുന്നില്ല ഷർബത്ത് അന്ന്. 30 വയസു തോന്നിക്കുന്ന ഒരു സ്ത്രീയായി മാറ്റിക്കഴിഞ്ഞിരുന്നു കാലം അവളെ. 1980 കളുടെ ഒടുവിൽ റഹ്മത്ത് എന്ന ബേക്കറി തൊഴിലാളിയെ വിവാഹം ചെയ്ത ഷർബത്ത് അഭയാർഥിക്യാമ്പിൽനിന്നും 1992ൽ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. ബയോമെട്രിക് സാങ്കേതികത ഉപയോഗിച്ച് അവളുടെ മുഖഘടന തീർച്ചപ്പെടുത്തിയാണ് പഴയ അഫ്ഗാൻ പെൺകുട്ടി ഇതേ ഗുലതെന്നെയെന്ന് ഫോട്ടോഗ്രാഫർ മക്കറി ഉറപ്പാക്കിയത്. ഗുല അന്ന് മൂന്ന് പെൺകുട്ടികളുടെ അമ്മയാ യിരുന്നു. പ്രസവശേഷം ഒരു ആൺകുട്ടി മരിച്ചുപോയതായും അവർ വെളിപ്പെടുത്തി.
2002ലെ രണ്ടാമൂഴത്തിൽ സ്റ്റീവ് മക്കറി അതേ നിക്കോൺ കാമറയിൽ എടുത്ത ഷർബത്ത് ഗുലയുടെ പടം വീണ്ടും നാഷണൽ ജ്യോഗ്രഫി മാസിക മുഖത്താളിൽ ലോകത്തെ കാണിച്ചുതന്നു. അങ്ങനെ ഗുല ഒരിക്കൽക്കൂടി മാസികയുടെ കവറിൽ ഇടംപിടിച്ചു. ഗുലയെ കണ്ടെത്താൻ നടത്തിയ അന്വേഷണം അത്തവണ കവർ സ്റ്റോറിയുമായി. കഥ തീരുന്നില്ല, പാക്കിസ്ഥാനിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി താമസിക്കുന്ന എന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം ഗുല അറസ്റ്റിലായി. . അഫ്ഗാനിലെ ആഭ്യന്തര സംഘർഷത്തെത്തുടർന്ന് ഗുല കുടുംബസമേതം പാക്കിസ്ഥാനിലെത്തി താമസമാക്കിയിരുന്നു. ഷർബത്ത് ബീവി എന്ന പേരിൽ ഒരേ സമയം അഫ്ഗാനിസ്ഥാനിന്റെയും പാക്കിസ്ഥാന്റെയും തിരിച്ചറിയൽ കാർഡുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ജീവിതത്തിൽ രണ്ടുതവണ മാത്രമെ ഗുലയുടെ ഫോട്ടോ മറ്റാരെങ്കിലും എടുത്തിട്ടുള്ളു. രണ്ടും സ്റ്റീവ് മക്കറി തന്നെ എടുത്തതാണ്. ഒന്ന് അഭയാർഥിക്യാമ്പിലും മറ്റൊന്ന് രണ്ടാമൂഴം അവളെ കണ്ടെത്തിയപ്പോഴും.
കഴിഞ്ഞ വർഷം പാക്കിസ്ഥാനിലെ പെഷവാറിൽ ഐ.ഡി കാർഡിനായി ഗുല സമർപ്പിച്ച ഫോട്ടോ 2002ൽ സ്റ്റീവ് മക്കറി എടുത്തതായിരുന്നു. ഇതാണ് ഗുലയെ തിരിച്ചറിയാൻ പാക്കിസ്ഥാൻ അധികൃതരെ സഹായിച്ചത്. 2015 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ദേശീയ മാധ്യമങ്ങൾ വ്യാജ തിരിച്ചറിയൽ രേഖകളുമായി ഷർബത് ഗുല പാക്കിസ്ഥാനിൽ ജീവിക്കുന്നുണ്ടെന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
ആറു ഭൂഖണ്ഡങ്ങളിലായി 30 ലേറെ വർഷമായി ഫോട്ടോകൾ പകർത്തിക്കൊണ്ടിരിക്കുകയാണ് ഷർബത്ത് ഗുലയെ ലോകത്തിന് കാണിച്ചുതന്ന സ്റ്റീവ് മക്കറി. ഇന്ത്യയോടുള്ള അഭിനിവേശത്തിൽ 1978ൽ 250 റോൾ കൊഡാക് ക്രോം ഫിലിം നിറച്ച സ്യൂട്ട് കേസുമായി അദ്ദേഹം ഇന്ത്യയിൽ എത്തിയിരുന്നു. ആറ് ആഴ്ചകൾ താമസിക്കാൻ എത്തിയ അദ്ദേഹം കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷമാണ് അന്ന് തിരിച്ചുപോയത്. സ്റ്റീവ് മക്കറിയുടെ ഇന്ത്യയെ കണ്ടെത്തൽ ചിത്രങ്ങളും ഫ്രെയിമുകളിൽ ഏറെ വിഖ്യാതമാണ്.
റെജി ജോസഫ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top