Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആ ചിറകടികൾക്കു കാതോർത്ത്...
താളവാദ്യങ്ങൾ ഹൃദയമിടിപ്പാണ് തൃശൂരിലെ പെരുവനം ഗ്രാമത്തിന്. പ്രാചീന കേരളത്തിലെ 64 ഗ്രാമങ്ങളിൽ എണ്ണപ്പെട്ട ഒന്നാണത്. പുരാതന ക്ഷേത്രങ്ങളുടെയും മേളചക്രവർത്തിമാരുടെയും ഗ്രാമം. പഞ്ചാരിയുടെ പ്രഭവസ്ഥാനം. സാക്ഷാൽ പെരുവനം കുട്ടൻ മാരാർ മുതൽ കൈ തെളിയിച്ചുതുടങ്ങിയ കുരുന്നുകൾവരെ തീർക്കുന്ന സുന്ദരനാദങ്ങൾ അവിടേക്ക് മനസുകളെ ആവാഹിക്കുന്നു.
ഹമ്മിംഗ്ബേർഡ് പെരുവനത്തേക്ക്
ഒരു സെക്കൻഡിൽ അന്‍പതിലേറെ തവണ ചിറകടിക്കും ഹമ്മിംഗ്ബേർഡ് എന്ന ഇത്തിരിക്കുഞ്ഞൻ പക്ഷി. ആ ചിറകടിയുടെ മൂളൽ നമുക്കു കേൾക്കാം. അത്രയും വേഗത്തിൽ ചിറകടിച്ച് വായുവിൽ നിശ്ചലമായിനിൽക്കാനും ഈ കിളികൾക്കു കഴിയും. സെക്കൻഡിൽ അന്‍പതു തവണ എന്നത് ഒരിക്കൽക്കൂടി വായിക്കൂ. ആ ചിറകടികൾക്ക് ഒപ്പംപിടിക്കാൻ ഒരാളുടെ വിരൽപ്പെരുമാറ്റങ്ങൾക്കു കഴിവുണ്ട്. തബലയിൽ വിരൽച്ചിറകടികൾ മുഴങ്ങുന്പോൾ കടലിരന്പും, മഴപെയ്യും, കാറ്റുവീശും... കേൾവിക്കാർ ചിലരെങ്കിലും പറഞ്ഞുപോകും- വാഹ്.. താജ്!! സ്പ്രിംഗ് പോലുള്ള മുടിയിഴകൾ അലസം തുള്ളുന്പോൾ അനന്യമായൊരു ചിരിവിടരും. വാഹ്!! അത് ഉസ്താദ് സാക്കിർ ഹുസൈനാണ്- തബലയുടെ മറുവാക്ക്!
കാറ്റിൽപ്പോലും താളത്തിന്റെ സുഗന്ധം നിറയുന്ന പെരുവനത്തേക്ക് ഹമ്മിംഗ്ബേർഡിനെ വെല്ലുന്ന വിരൽവിന്യാസവുമായി ഉസ്താദ് എത്തുന്നു. താളങ്ങളുടെ സമ്മേളനത്തിന് ഇനി രണ്ടുവാരം മാത്രം. പെരുവനത്തിന്റെ കലാപാരന്പര്യം രേഖപ്പെടുത്തുന്ന ബൃഹദ്പദ്ധതിക്കു തുടക്കംകുറിക്കാനാണ് അദ്ദേഹം എത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള കേളി എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പെരുവനംകാരുടെ പാണ്ടിമേളവും, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പമുള്ള സാക്കിറിന്റെ ജുഗൽബന്ദിയും, അദ്ദേഹത്തിന്റെ തബലക്കച്ചേരിയുമുണ്ടാകും. കേളിയുടെ ഇരുപത്തഞ്ചാം വാർഷികംകൂടിയാണ് പെരുവനം കലാഗ്രാമത്തിൽ 19ന് നടക്കുന്നത്. അതുവഴി ഉസ്താദിനെ കേൾക്കാനുള്ള ഭാഗ്യം ഒരിക്കൽകൂടി കേരളത്തിനു ലഭിക്കുന്നു.
അല്ല, ഞാനല്ല
ഏറ്റവും മികച്ച തബല വാദകൻ ഞാനല്ല. അത് കല്ലിൽ കൊത്തിവച്ചപോലുള്ള പരമാർഥമാണ്. നിങ്ങൾക്കെന്റെ സംഗീതം ഇഷ്ടമായിരിക്കാം. പക്ഷേ, കുറേ നല്ല തബലിസ്റ്റുകളിൽ ഒരാൾമാത്രമാണ് ഞാൻ. യുവാക്കളടക്കം മികച്ച 20-25 പേർ വേറെയുണ്ട്- ഉസ്താദ് സാക്കിർ ഹുസൈൻ മിക്കപ്പോഴും പറയുന്ന കാര്യമാണിത്. വിഖ്യാതനായ ഉസ്താദ് അല്ലാരഖായുടെ പുത്രനും പിൻഗാമിയുമായ സാക്കിർ ഹുസൈൻ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. പിതാവു നടന്നതും അദ്ദേഹത്തെ പിന്തുടർന്നതുമായ വഴികൾ സാക്കിറിനു നന്നായറിയാം.
അല്ലാരഖായുടെ കുട്ടിക്കാലം. ഒരിക്കൽ ഒരു ദ്രുപദ് ഗായകൻ പാടുന്നതിനു സമീപത്ത് അദ്ദേഹം പോകാനിടയായി. പഖാവജ് വായിച്ചിരുന്നയാൾക്ക് ഗായകന്റെ സ്വരങ്ങളെ പിന്തുടരാനാകുന്നില്ല. ആൾക്കൂട്ടത്തെനോക്കി ആരോ ചോദിച്ചു- നിങ്ങളിലാർക്കെങ്കിലും വായിക്കാമോ? അല്ലാരഖാ കൈയുയർത്തി. കുട്ടികൾക്കിതു പറ്റുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. അദ്ദേഹം വായിച്ചു, ആളുകൾ സ്തബ്ധരായിനിന്നു.
കാലങ്ങൾക്കുമുന്പേ മനസിൽ ഗുരുവായി കരുതിയിരുന്ന മിയാ ഖാദിർ ബക്ഷിനെ നേരിൽക്കണ്ട് അദ്ദേഹത്തിൽനിന്നു പഠനം തുടർന്ന അല്ലാരഖാ ജീവിക്കുന്ന ഇതിഹാസമായി. ലാഹോറിലെ പൂജ്യത്തിനും താഴെ താപനിലയുള്ള കാലാവസ്ഥയിൽ കുപ്പായമിടാതെ ജനലരികിലിരുന്ന് തബല പരിശീലിക്കുമായിരുന്നു അല്ലാരഖാ. കൈ ചൂടാക്കൽ എന്നാണ് ആ പരിശീലനം വിളിക്കപ്പെട്ടത്!
തൊട്ടില്ല, തബല
ചെറുപ്പംമുതൽക്കേ സാക്കിറിനും സംഗീതത്തിനോട് ഇഷ്ടക്കൂടുതലുണ്ടായിരുന്നു. മൂന്നാം വയസുമുതൽ പിതാവിൽനിന്ന് പഖാവജ് പരിശീലിച്ചു. ഒരിക്കൽ സ്കൂളിൽ സാക്കിർ പങ്കെടുത്ത സംഗീത പരിപാടി അല്ലാരഖാ കാണാനിടയായി. നിനക്കു തബല പഠിക്കണോ എന്ന് ആ ദിവസമാണ് അദ്ദേഹം മകനോടു ചോദിച്ചത്. വേണമെന്ന മറുപടിക്ക് ഒട്ടും താമസമില്ലായിരുന്നു. നല്ലകാര്യം!, നമുക്ക് നാളെ തുടങ്ങാം എന്നായിരുന്നു അല്ലാരഖായുടെ മറുപടി.
സാക്കിർ ഹുസൈന്റെ വാക്കുകളിൽ: "പിറ്റേന്ന് വെളുപ്പിനു മൂന്നുമണിക്ക് അബ്ബാജി (അല്ലാരഖാ) എന്നെ വിളിച്ചുണർത്തി. മുഖത്തോടുമുഖംനോക്കി ഇരുന്നു. മഹാന്മാരായ സംഗീതകാരന്മാരെയും അവരുടെ സൃഷ്ടികളെയും കുറിച്ച് ഞങ്ങൾ സംസാരിച്ചു.., ചെറിയ കൃതികൾ പാടി.. മഹാന്മാരുടെ സൃഷ്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവയുടെ ഓരോ അടരുകളും അദ്ദേഹമെനിക്കു കാട്ടിത്തന്നു. തുടർച്ചയായി എഴുതിയും ചെയ്തും പഠിക്കാനാണ് മിക്ക അധ്യാപകരും പറയുക. അദ്ദേഹം അങ്ങനെ അല്ലായിരുന്നു. തബല പഠിച്ചുതുടങ്ങിയ അന്ന് യഥാർഥത്തിൽ അതു കൈകൊണ്ടു തൊട്ടതേയില്ല!'
നെറുകയിൽ തൊട്ട്
ഇന്നിപ്പോൾ തബലവാദനത്താൽ ലോകത്തിന്റെ നെറുകയിൽ തൊട്ടിരിക്കുന്നു, ഉസ്താദ് സാക്കിർ ഹുസൈൻ. 65 വയസിന്റെ യുവത്വമുണ്ട് കൂട്ടിന്. പത്മശ്രീ, പത്മഭൂഷണ്‍, ഗ്രാമി പുരസ്കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടി. പ്രതിവർഷം 150ലേറെ കച്ചേരികളാണ് അദ്ദേഹം നടത്തുന്നത്. കച്ചേരികളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറയാറുണ്ട്: "അതൊരു സന്തോഷവും ഉത്സാഹവുമാണ്.., സ്വയം പുതുക്കലാണ്. അത് വല്ലാത്തൊരു ഉൗർജം നിറയ്ക്കും ഉള്ളിൽ. സ്വയം മുഴുകുന്പോൾ എന്തൊക്കെ ചെയ്യുമെന്നു പറയാനാകില്ല. അതുതന്നെയാണ് കച്ചേരികൾ നൽകുന്ന ആനന്ദം. അത് കേൾവിക്കാരുമായി പങ്കുവയ്ക്കുകയും ചെയ്യാം'.
"ഏതാണ്ട് 73 വയസുള്ളപ്പോഴും എന്റെ പിതാവ് തബല വായിക്കുന്നത് ഞാൻ കാണുമായിരുന്നു. സ്റ്റേജിലെത്തി വായന തുടങ്ങിയാൽ അദ്ദേഹത്തിന് ഒരിരുപത് വയസു കുറഞ്ഞപോലെയാണ് തോന്നുക. മുഖത്ത് വിസ്തരിച്ചുള്ള ചിരി വിടർന്നിട്ടുണ്ടാകും. ജീവിതത്തിലെ ഏറ്റവും മികച്ച കച്ചേരിയാണ് ഇതെന്ന ഭാവമാണ് കണ്ടാൽ തോന്നുക. ദൈവമേ, എനിക്കും ഓരോ തവണ തബല വായിക്കുന്പോഴും അങ്ങനെ തോന്നണേ എന്നാണ് എന്റെ പ്രാർഥന'.
പുരാതന ക്ഷേത്രങ്ങളുടെ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ പ്രാർഥന സഫലമാകുമെന്നുറപ്പ്.., ആ വിരൽച്ചിറകുകളെ പിന്തുടരാൻ കാത്തിരിക്കുന്ന സംഗീതപ്രേമികളുടെയും...
ഹരിപ്രസാദ്
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top