ആ ചിറകടികൾക്കു കാതോർത്ത്...
താളവാദ്യങ്ങൾ ഹൃദയമിടിപ്പാണ് തൃശൂരിലെ പെരുവനം ഗ്രാമത്തിന്. പ്രാചീന കേരളത്തിലെ 64 ഗ്രാമങ്ങളിൽ എണ്ണപ്പെട്ട ഒന്നാണത്. പുരാതന ക്ഷേത്രങ്ങളുടെയും മേളചക്രവർത്തിമാരുടെയും ഗ്രാമം. പഞ്ചാരിയുടെ പ്രഭവസ്ഥാനം. സാക്ഷാൽ പെരുവനം കുട്ടൻ മാരാർ മുതൽ കൈ തെളിയിച്ചുതുടങ്ങിയ കുരുന്നുകൾവരെ തീർക്കുന്ന സുന്ദരനാദങ്ങൾ അവിടേക്ക് മനസുകളെ ആവാഹിക്കുന്നു.

ഹമ്മിംഗ്ബേർഡ് പെരുവനത്തേക്ക്

ഒരു സെക്കൻഡിൽ അന്പതിലേറെ തവണ ചിറകടിക്കും ഹമ്മിംഗ്ബേർഡ് എന്ന ഇത്തിരിക്കുഞ്ഞൻ പക്ഷി. ആ ചിറകടിയുടെ മൂളൽ നമുക്കു കേൾക്കാം. അത്രയും വേഗത്തിൽ ചിറകടിച്ച് വായുവിൽ നിശ്ചലമായിനിൽക്കാനും ഈ കിളികൾക്കു കഴിയും. സെക്കൻഡിൽ അന്പതു തവണ എന്നത് ഒരിക്കൽക്കൂടി വായിക്കൂ. ആ ചിറകടികൾക്ക് ഒപ്പംപിടിക്കാൻ ഒരാളുടെ വിരൽപ്പെരുമാറ്റങ്ങൾക്കു കഴിവുണ്ട്. തബലയിൽ വിരൽച്ചിറകടികൾ മുഴങ്ങുന്പോൾ കടലിരന്പും, മഴപെയ്യും, കാറ്റുവീശും... കേൾവിക്കാർ ചിലരെങ്കിലും പറഞ്ഞുപോകും- വാഹ്.. താജ്!! സ്പ്രിംഗ് പോലുള്ള മുടിയിഴകൾ അലസം തുള്ളുന്പോൾ അനന്യമായൊരു ചിരിവിടരും. വാഹ്!! അത് ഉസ്താദ് സാക്കിർ ഹുസൈനാണ്- തബലയുടെ മറുവാക്ക്!
കാറ്റിൽപ്പോലും താളത്തിന്‍റെ സുഗന്ധം നിറയുന്ന പെരുവനത്തേക്ക് ഹമ്മിംഗ്ബേർഡിനെ വെല്ലുന്ന വിരൽവിന്യാസവുമായി ഉസ്താദ് എത്തുന്നു. താളങ്ങളുടെ സമ്മേളനത്തിന് ഇനി രണ്ടുവാരം മാത്രം. പെരുവനത്തിന്‍റെ കലാപാരന്പര്യം രേഖപ്പെടുത്തുന്ന ബൃഹദ്പദ്ധതിക്കു തുടക്കംകുറിക്കാനാണ് അദ്ദേഹം എത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള കേളി എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പെരുവനംകാരുടെ പാണ്ടിമേളവും, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പമുള്ള സാക്കിറിന്‍റെ ജുഗൽബന്ദിയും, അദ്ദേഹത്തിന്‍റെ തബലക്കച്ചേരിയുമുണ്ടാകും. കേളിയുടെ ഇരുപത്തഞ്ചാം വാർഷികംകൂടിയാണ് പെരുവനം കലാഗ്രാമത്തിൽ 19ന് നടക്കുന്നത്. അതുവഴി ഉസ്താദിനെ കേൾക്കാനുള്ള ഭാഗ്യം ഒരിക്കൽകൂടി കേരളത്തിനു ലഭിക്കുന്നു.

അല്ല, ഞാനല്ല

ഏറ്റവും മികച്ച തബല വാദകൻ ഞാനല്ല. അത് കല്ലിൽ കൊത്തിവച്ചപോലുള്ള പരമാർഥമാണ്. നിങ്ങൾക്കെന്‍റെ സംഗീതം ഇഷ്ടമായിരിക്കാം. പക്ഷേ, കുറേ നല്ല തബലിസ്റ്റുകളിൽ ഒരാൾമാത്രമാണ് ഞാൻ. യുവാക്കളടക്കം മികച്ച 20-25 പേർ വേറെയുണ്ട്- ഉസ്താദ് സാക്കിർ ഹുസൈൻ മിക്കപ്പോഴും പറയുന്ന കാര്യമാണിത്. വിഖ്യാതനായ ഉസ്താദ് അല്ലാരഖായുടെ പുത്രനും പിൻഗാമിയുമായ സാക്കിർ ഹുസൈൻ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. പിതാവു നടന്നതും അദ്ദേഹത്തെ പിന്തുടർന്നതുമായ വഴികൾ സാക്കിറിനു നന്നായറിയാം.

അല്ലാരഖായുടെ കുട്ടിക്കാലം. ഒരിക്കൽ ഒരു ദ്രുപദ് ഗായകൻ പാടുന്നതിനു സമീപത്ത് അദ്ദേഹം പോകാനിടയായി. പഖാവജ് വായിച്ചിരുന്നയാൾക്ക് ഗായകന്‍റെ സ്വരങ്ങളെ പിന്തുടരാനാകുന്നില്ല. ആൾക്കൂട്ടത്തെനോക്കി ആരോ ചോദിച്ചു- നിങ്ങളിലാർക്കെങ്കിലും വായിക്കാമോ? അല്ലാരഖാ കൈയുയർത്തി. കുട്ടികൾക്കിതു പറ്റുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. അദ്ദേഹം വായിച്ചു, ആളുകൾ സ്തബ്ധരായിനിന്നു.

കാലങ്ങൾക്കുമുന്പേ മനസിൽ ഗുരുവായി കരുതിയിരുന്ന മിയാ ഖാദിർ ബക്ഷിനെ നേരിൽക്കണ്ട് അദ്ദേഹത്തിൽനിന്നു പഠനം തുടർന്ന അല്ലാരഖാ ജീവിക്കുന്ന ഇതിഹാസമായി. ലാഹോറിലെ പൂജ്യത്തിനും താഴെ താപനിലയുള്ള കാലാവസ്ഥയിൽ കുപ്പായമിടാതെ ജനലരികിലിരുന്ന് തബല പരിശീലിക്കുമായിരുന്നു അല്ലാരഖാ. കൈ ചൂടാക്കൽ എന്നാണ് ആ പരിശീലനം വിളിക്കപ്പെട്ടത്!

തൊട്ടില്ല, തബല

ചെറുപ്പംമുതൽക്കേ സാക്കിറിനും സംഗീതത്തിനോട് ഇഷ്ടക്കൂടുതലുണ്ടായിരുന്നു. മൂന്നാം വയസുമുതൽ പിതാവിൽനിന്ന് പഖാവജ് പരിശീലിച്ചു. ഒരിക്കൽ സ്കൂളിൽ സാക്കിർ പങ്കെടുത്ത സംഗീത പരിപാടി അല്ലാരഖാ കാണാനിടയായി. നിനക്കു തബല പഠിക്കണോ എന്ന് ആ ദിവസമാണ് അദ്ദേഹം മകനോടു ചോദിച്ചത്. വേണമെന്ന മറുപടിക്ക് ഒട്ടും താമസമില്ലായിരുന്നു. നല്ലകാര്യം!, നമുക്ക് നാളെ തുടങ്ങാം എന്നായിരുന്നു അല്ലാരഖായുടെ മറുപടി.

സാക്കിർ ഹുസൈന്‍റെ വാക്കുകളിൽ: "പിറ്റേന്ന് വെളുപ്പിനു മൂന്നുമണിക്ക് അബ്ബാജി (അല്ലാരഖാ) എന്നെ വിളിച്ചുണർത്തി. മുഖത്തോടുമുഖംനോക്കി ഇരുന്നു. മഹാന്മാരായ സംഗീതകാരന്മാരെയും അവരുടെ സൃഷ്ടികളെയും കുറിച്ച് ഞങ്ങൾ സംസാരിച്ചു.., ചെറിയ കൃതികൾ പാടി.. മഹാന്മാരുടെ സൃഷ്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവയുടെ ഓരോ അടരുകളും അദ്ദേഹമെനിക്കു കാട്ടിത്തന്നു. തുടർച്ചയായി എഴുതിയും ചെയ്തും പഠിക്കാനാണ് മിക്ക അധ്യാപകരും പറയുക. അദ്ദേഹം അങ്ങനെ അല്ലായിരുന്നു. തബല പഠിച്ചുതുടങ്ങിയ അന്ന് യഥാർഥത്തിൽ അതു കൈകൊണ്ടു തൊട്ടതേയില്ല!'

നെറുകയിൽ തൊട്ട്

ഇന്നിപ്പോൾ തബലവാദനത്താൽ ലോകത്തിന്‍റെ നെറുകയിൽ തൊട്ടിരിക്കുന്നു, ഉസ്താദ് സാക്കിർ ഹുസൈൻ. 65 വയസിന്‍റെ യുവത്വമുണ്ട് കൂട്ടിന്. പത്മശ്രീ, പത്മഭൂഷണ്‍, ഗ്രാമി പുരസ്കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടി. പ്രതിവർഷം 150ലേറെ കച്ചേരികളാണ് അദ്ദേഹം നടത്തുന്നത്. കച്ചേരികളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറയാറുണ്ട്: "അതൊരു സന്തോഷവും ഉത്സാഹവുമാണ്.., സ്വയം പുതുക്കലാണ്. അത് വല്ലാത്തൊരു ഉൗർജം നിറയ്ക്കും ഉള്ളിൽ. സ്വയം മുഴുകുന്പോൾ എന്തൊക്കെ ചെയ്യുമെന്നു പറയാനാകില്ല. അതുതന്നെയാണ് കച്ചേരികൾ നൽകുന്ന ആനന്ദം. അത് കേൾവിക്കാരുമായി പങ്കുവയ്ക്കുകയും ചെയ്യാം'.

"ഏതാണ്ട് 73 വയസുള്ളപ്പോഴും എന്‍റെ പിതാവ് തബല വായിക്കുന്നത് ഞാൻ കാണുമായിരുന്നു. സ്റ്റേജിലെത്തി വായന തുടങ്ങിയാൽ അദ്ദേഹത്തിന് ഒരിരുപത് വയസു കുറഞ്ഞപോലെയാണ് തോന്നുക. മുഖത്ത് വിസ്തരിച്ചുള്ള ചിരി വിടർന്നിട്ടുണ്ടാകും. ജീവിതത്തിലെ ഏറ്റവും മികച്ച കച്ചേരിയാണ് ഇതെന്ന ഭാവമാണ് കണ്ടാൽ തോന്നുക. ദൈവമേ, എനിക്കും ഓരോ തവണ തബല വായിക്കുന്പോഴും അങ്ങനെ തോന്നണേ എന്നാണ് എന്‍റെ പ്രാർഥന'.
പുരാതന ക്ഷേത്രങ്ങളുടെ ഗ്രാമത്തിൽ അദ്ദേഹത്തിന്‍റെ പ്രാർഥന സഫലമാകുമെന്നുറപ്പ്.., ആ വിരൽച്ചിറകുകളെ പിന്തുടരാൻ കാത്തിരിക്കുന്ന സംഗീതപ്രേമികളുടെയും...

ഹരിപ്രസാദ്‌