ദുഃഖങ്ങളെ നന്മകളാക്കുന്ന ദൈവം
പ്രശസ്ത ചിന്തകനും ചിത്രകാരനും ചിത്രനിരൂപകനും എഴുത്തുകാരനുമായിരുന്നു ജോണ്‍ റസ്കിൻ (1819-1900). ലണ്ടനിൽ ജനിച്ചുവളർന്ന അദ്ദേഹം ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് പ്രഫസറായിരുന്നു. അതിനിടെ അദ്ദേഹം സ്വന്തമായി ഒരു ഡ്രോയിംഗ് ആൻഡ് ഫൈൻ ആർട്സ് സ്കൂൾ സ്ഥാപിച്ചു നടത്തിയിരുന്നു.

ഒരിക്കൽ റസ്കിൻ തന്‍റെ സുഹൃത്തായ ഒരു പ്രഭ്വിയെ സന്ദർശിക്കാനിടയായി. അപ്പോൾ വളരെ വിലപ്പെട്ട ഒരു തൂവാല വലിയ സങ്കടത്തോടെ ആ സ്ത്രീ അദ്ദേഹത്തെ കാണിച്ചു. റസ്കിൻ ആ തൂവാല കൈയിലെടുത്തു പരിശോധിച്ചു. മനോഹരമായ ആ തൂവാലയിൽ കറയുള്ള ഒരു മഷിത്തുള്ളി വീണ് അതിന്‍റെ ഭംഗി നശിപ്പിച്ചിരുന്നു. റസ്കിന് ആ പ്രഭ്വിയുടെ സങ്കടം മനസിലാക്കാൻ സാധിച്ചു. കാരണം അത്രമാത്രം വിലയേറിയ ഒരു തൂവാലയായിരുന്നു അത്.
മഷി വീണ് ഭംഗി നഷ്ടപ്പെട്ട തൂവാല തനിക്ക് തന്നേക്കാമോ എന്ന് റസ്കിൻ പ്രഭ്വിയോടു ചോദിച്ചു. അപ്പോൾ അവർ ഉടനെ അതു റസ്കിന് സമ്മാനിച്ചു. കുറേദിവസം കഴിഞ്ഞപ്പോൾ റസ്കിൻ വീണ്ടും ആ പ്രഭ്വിയെ സന്ദർശിക്കാനെത്തി. അപ്പോൾ അദ്ദേഹത്തിന്‍റെ കൈവശം മുൻപ് സമ്മാനമായി ലഭിച്ച തൂവാലയുമുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അദ്ദേഹം ആ തൂവാല പ്രഭ്വിക്കു തിരികെ നൽകി.
പ്രഭ്വി ആ തൂവാല വിടർത്തി നോക്കി. അപ്പോൾ അവർക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. ചിത്രകാരനായ റസ്കിൻ ആ തൂവാലയിലെ മഷിത്തുള്ളി കേന്ദ്രീകരിച്ച് മനോഹരമായ ഒരു ഡിസൈൻ വരച്ചുചേർത്തിരിക്കുന്നു. അപ്പോൾ ആ തൂവാല അതിന്‍റെ ഒറിജിനൽ രൂപത്തെക്കാൾ ഏറെ ഭംഗിയുള്ളതായിത്തീർന്നിരുന്നു.

നമ്മുടെ ജീവിതം വളരെ മനോഹരമായി മുൻപോട്ടു പോകുന്പോഴായിരിക്കും അപ്രതീക്ഷിതമായി ഒരു ദുരന്തം നമ്മുടെ ജീവിതത്തിൽ സംഭവിക്കുക. അപ്പോൾ എല്ലാം തകർന്നു എന്ന പ്രതീതിയായിരിക്കും നമുക്കുണ്ടാവുക. തത്ഫലമായി നാം നിരാശയുടെ പടുകുഴിയിൽ വീണുപോയെന്നിരിക്കും. എന്നാൽ അപ്പോഴൊക്കെ നാം ഓർമിക്കേണ്ട ഒരു വസ്തുതയുണ്ട്. അതായത്, ഏതു ദുരന്തവും നമ്മുടെ നന്മയ്ക്കായി മാറ്റാൻ ദൈവത്തിനു സാധിക്കും എന്നത്.

റസ്കിന്‍റെ സുഹൃത്തായിരുന്ന പ്രഭ്വിയുടെ തൂവാലയിൽ മഷിത്തുള്ളി വീണ് അതിന്‍റെ ഭംഗി നഷ്ടപ്പെട്ടപ്പോൾ ആ മഷിത്തുള്ളിയെ കേന്ദ്രീകരിച്ചുതന്നെ മനോഹരമായ ഒരു ഡിസൈൻ ആ തൂവാലയിൽ വരച്ചുചേർക്കാൻ റസ്കിനു സാധിച്ചു. അതുവഴി ആ തൂവാലയുടെ ഭംഗി അതിന്‍റെ ഒറിജിനലിൽനിന്ന് ഏറെ മെച്ചപ്പെടുകയും ചെയ്തു.

മഷി വീണ ഒരു തൂവാല ചിത്രരചനയിലൂടെ റസ്കിന് പതിന്മടങ്ങ് ഭംഗിയാക്കാൻ സാധിച്ചുവെങ്കിൽ അതിലും എത്ര മനോഹരമായി തകർന്നടിഞ്ഞ നമ്മുടെ ജീവിതം പ്രഭാപൂർണമാക്കാൻ ദൈവത്തിനു സാധിക്കും? പക്ഷേ, അതിന് നാം നമ്മെത്തന്നെ ദൈവത്തിന് വിട്ടുകൊടുക്കണമെന്നുമാത്രം.

മഷിത്തുള്ളി വീണ തൂവാല ആ പ്രഭ്വി റസ്കിന് നൽകിയതുകൊണ്ടാണ് അദ്ദേഹത്തിന് ആ തൂവാല തന്‍റെ കരവിരുതിലൂടെ മനോഹരമാക്കാൻ സാധിച്ചത്. ഇതുപോലെ, നാം നമ്മെ ദൈവത്തിന്‍റെ പരിപാലനയ്ക്ക് വിട്ടുകൊടുക്കാൻ തയാറാവുകയാണെങ്കിൽ അവിടുത്തെ സ്നേഹം നമ്മുടെ ജീവിതത്തിലെ ഏതു ദുരന്തവും നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കും എന്നു തീർച്ചയാണ്.

ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത് (റോമ 8:28). അതായത് നമ്മുടെ ജീവിതത്തിൽ എന്തു ദുഃഖവും ദുരിതവുമുണ്ടായാലും അവയൊക്കെ നമ്മുടെ നന്മയ്ക്കായി മാറ്റാൻ ദൈവത്തിനു സാധിക്കും എന്നു സാരം.

നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളുമൊക്കെ നമ്മുടെ നന്മയ്ക്കായി ദൈവം പരിണമിപ്പിക്കുമെന്നോ? മനസിലാക്കാൻ ഏറെ വൈഷമ്യമുള്ള ഒരു കാര്യമാണിത്. എന്നാൽ, ദൈവത്തിന്‍റെ പരിപാലനയിൽ അടിയുറച്ചു വിശ്വസിക്കാൻ നാം തയാറാവുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖദുരിതങ്ങളും അവിടുന്ന് നമ്മുടെ നന്മയ്ക്കായി മാറ്റിയെടുക്കും എന്നതിൽ സംശയം വേണ്ട. അതു മാത്രമല്ല, നമ്മുടെ ജീവിതത്തിലെ പാളിച്ചകൾ പോലും നമ്മുടെ നന്മയ്ക്കായി മാറ്റാൻ ദൈവത്തിനു സാധിക്കുമെന്നതാണു വസ്തുത.

ഒന്ന് ആലോചിച്ചു നോക്കുക. പലപ്പോഴും നമ്മുടെ ജീവിതത്തിലെ പരാജയങ്ങളും പാളിച്ചകളുമല്ലയോ ദൈവവുമായും നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരുമായും നമ്മെ കൂടുതൽ അടുപ്പിക്കുക? എല്ലാ കാര്യങ്ങളും എപ്പോഴും ഏറ്റവും നന്നായി നടന്നാൽ നമ്മിൽ എത്രപേർ നമ്മുടെ സ്നേഹപിതാവായ ദൈവത്തെ അനുസ്മരിക്കും? നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒരു ബുദ്ധിമുട്ടുമില്ലെങ്കിൽ നമ്മിലെത്രപേർ നമ്മുടെ ചുറ്റുമുള്ള മറ്റു മനുഷ്യരെ പരിഗണിക്കും?

നമ്മുടെ ജീവിതത്തിൽ ദുഃഖദുരിതങ്ങൾ ഒന്നുമില്ലെന്നു കരുതുക. അപ്പോൾ നമുക്ക് നമ്മെത്തന്നെ മനസിലാക്കാൻ സാധിക്കുമോ? നമ്മുടെ ജീവിതത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടാകുന്പോൾ അവയോടു നാം പ്രതികരിക്കുന്ന രീതി കാണുന്പോഴല്ലേ നാംതന്നെ നമ്മുടെ സ്വഭാവപ്രത്യേകതകൾ മനസിലാക്കുക? നമുക്ക് നമ്മെത്തന്നെ ശരിക്കു മനസിലാക്കാൻ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളെക്കാളേറെ മറ്റെന്തെങ്കിലും നമ്മെ സഹായിക്കുമോ?

നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ദുഃഖദുരിതങ്ങളുണ്ടായാലും അവയെല്ലാം നമ്മുടെ ജീവിതത്തിലെ നന്മകളോടു കോർത്തിണക്കി നമ്മുടെ ജീവിതം ഏറെ മനോഹരമാക്കാൻ ദൈവത്തിനു സാധിക്കുമെന്നതിൽ നമുക്കൊരിക്കലും സംശയം വേണ്ട. നാം നമ്മുടെ ജീവിതത്തെ ദൈവത്തിന്‍റെ അനന്തപരിപാലനയ്ക്കു വിട്ടുകൊടുത്തുകൊണ്ട് അവിടുന്ന് കാണിച്ചുതരുന്ന വഴിയിലൂടെ മൂന്നോട്ടുപോയാൽ മാത്രം മതി. അപ്പോൾ നമ്മുടെ ജീവിതം ദുഃഖദുരിതങ്ങൾക്കിടയിലും ഏറെ മനോഹരമായി മാറിക്കൊള്ളും.

ദൈവത്തെ സ്നേിക്കുന്നവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്നത് എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം എപ്പോഴും സമാധാനപൂർണമായി നിലകൊള്ളും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ