ആലപ്പുഴയിൽനിന്നു വെനീസിലേക്ക്
ഓരോ വ്യക്തിയും ഓരോ രാജ്യവും ഓരോരോ സംസ്കാരത്തിന് ഉടമകളാണ്, അടയാളങ്ങളാണ്. വികസിത രാജ്യങ്ങൾ സന്പത്തിൽ മാത്രമല്ല വളരുന്നത് വായനയിലും വളർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണവർ അവരുടെ ഭാഷയെയും സംസ്കാരത്തെയും ഹൃദയത്തോട് ചേർത്ത് ജീവിക്കുന്നത്. നമുക്ക് മുന്നേ നടന്നവരേ നാമറിയില്ലെങ്കിൽ അവരെ മനുഷ്യരെന്ന് വിളിച്ചിട്ട് കാര്യമില്ല. ദരിദ്രരാജ്യങ്ങളിലെ കുട്ടികൾ ചരിത്രപാഠങ്ങൾ അധികം പഠിക്കാതെ കച്ചവട സിനിമകളെ കാണാപ്പാഠമാക്കുന്നു. അതിനു കൂട്ടുനില്ക്കുന്നതും കച്ചവടസിനിമ ദൃശ്യമാധ്യമങ്ങളാണ്. ഞാൻ വിദ്യാർഥിയായിരുന്നപ്പോൾ വെനീസിലെ വ്യാപാരി എന്ന കഥ വായിച്ചിരുന്നു. കിഴക്കിന്‍റെ വെനീസായ ആലപ്പുഴയും, ഇറ്റലിയിലെ പടിഞ്ഞാറൻ വെനീസും കേട്ടിരുന്നു. ആലപ്പുഴ ചാരുംമൂടുകാരനായ എനിക്ക് ആലപ്പുഴയെ ആരും പഠിപ്പിക്കേണ്ടതില്ല. യാത്രകൾ എപ്പോഴും അറിവു തേടിയുളള തീർഥാടനങ്ങളാണ്. പഠിച്ചിരുന്ന കാലത്ത് തന്നെ പടിഞ്ഞാറൻ വെനീസ് കാണാൻ അതിയായ മോഹമായിരുന്നു. പാശ്ചാത്യജീവിതത്തിനിടയിൽ ലണ്ടനിൽ നിന്ന് റോമിലേക്കും അവിടെ നിന്ന് വെനീസിലേക്കും ഞാൻ യാത്ര തിരിച്ചു.

വെനീസ് കണ്ടപ്പോൾ ഒരു കാര്യം മനസിലായി. വെനീസ് ഒന്നേയുളളൂ അത് ഇറ്റലിയിലാണ്. മുൻ കാലങ്ങളിലെ വ്യാപാരികളാണ് ആലപ്പുഴയെ വെനീസുമായി താരതമ്യം ചെയ്തത്. അതിന്‍റെ പ്രധാന കാരണം ആലപ്പുഴയുടെ പ്രകൃതിരമണീയതയും തോടുകളും കനാലുകളുമാണ്. എന്നാൽ പടിഞ്ഞാറൻ വെനീസ് സൗന്ദര്യമാർന്ന ഒരു നഗരമാണ്. ഇവിടെ തോടുകളിലൂടെ മനുഷ്യമനസ്സിനെ തൊട്ടുണർത്തുന്നവിധം വളഞ്ഞുപുളഞ്ഞ് തോണികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം എന്തെന്ന് ചോദിച്ചാൽ ചെറുതും വലുതുമായ ബോട്ടുകൾ, ആഡംബര കപ്പലുകൾ തന്നെ. ആലപ്പുഴയിൽ ആഡംബര കപ്പലുകൾ ഇല്ലെങ്കിലും രണ്ടിടത്തുമുളള ജലനൗകകളും ജലസവാരികളും കായലിന്‍റെ വിശാലമായ ജലപ്പരപ്പും മറ്റും സമാനതകളുണ്ട്. കിഴക്കിന്‍റെ വെനീസിൽ ബോട്ടുയാത്ര ചെയ്യുന്നവർ കാണുന്ന കാഴ്ച ചപ്പും ചവറുകളും കെട്ടിപ്പുണർന്ന് കിടക്കുന്നതാണ്. തലയുയർത്തി നോക്കിയാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമല്ല കേരളമാകെ മാലിന്യങ്ങളാണ്. ഇതു സഞ്ചാരികൾക്കു ലഭിക്കുന്ന ഒരു പ്രഹരമാണ്. ഇതിന്‍റെ പ്രത്യാഘാതം എന്തെന്ന് ചോദിച്ചാൽ ലോകഭൂപടത്തിൽ മുൻനിരയിൽ നില്ക്കേണ്ട നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇവിടുത്തേ ഭരണാധിപന്മാർ വെറും ടൂറിസ്റ്റ് കോലങ്ങളാക്കി മാറ്റിയിരിക്കുന്നു.

നൂറിലധികം ചെറുദ്വീപുകൾ കൂടിചച്ചർന്നതാണ് വെനീസ്. അതിലധികം പാലങ്ങൾ ഈ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. എല്ലാ ബോട്ടുജെ ട്ടികളിലും യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യും. ലിഡോ ദ്വീപിൽ ഒരു കരയുണ്ട്. അതിനെ വിളിക്കുന്നത് ഗൾഫ് ഓഫ് വെനീസ് എന്നാണ്. വെനീസിന്‍റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കുന്നത് സെന്‍റ് മാർക്കസ് സ്ക്വയറാണ്. ഇംഗ്ളീഷിൽ ഇത് സെന്‍റ് മാർക്കസ് സ്ക്വയർ ആണെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ ആണ്. യൂറോപ്പിന്‍റെ സ്വീകരണമുറി എന്നാണ് നെപ്പോളിയൻ ഈ അങ്കണത്തെ വിശേഷിപ്പിച്ചത്. പിയാസ്സയിലെ പ്രധാന ആകർഷണങ്ങൾ സെന്‍റ് മാർക്കസ് ബസിലിക്ക, ഡൌജിന്‍റെ മണിമേട ഇവയാണ്. പടിഞ്ഞാറു ഭാഗത്തെ സ്തംഭത്തിൽ വിശുദ്ധ തിയോഡോറും കിഴക്ക് ഭാഗത്തെ സ്തംഭത്തിൽ സെന്‍റ് മാർക്കിന്‍റെ സിംഹവും നിലയുറപ്പിച്ചിരിക്കുന്നു. ലിഡോ ദ്വീപിന്‍റെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ ധാരാളം കുടിലുകൾ കാണാം. സൂര്യസ്നാനം ചെയ്യുന്നവർക്ക് നിവർന്ന് കിടക്കാനും, ശരീരത്ത് എണ്ണ തേക്കാനും, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാനും അത്യാവശ്യം ടോയ്ലറ്റ് സൗകര്യമൊക്കെ ആ കൊച്ചു കുടിലുകൾക്കുണ്ട്. സാധാരണ ചൂട് കൂടിയാൽ പാശ്ചാത്യർക്കും ബീച്ച് വളരെ പ്രധാന്യമുളളതാണ്. ഗൾഫ് രാജ്യങ്ങളിലെ കൊടും ചൂടിലും വീടിന് മുന്നിൽ അവർ മണിക്കൂറുകൾ കിടക്കും. പാശ്ചാത്യരാജ്യത്തെ പല ബീച്ചുകളിലും ബഞ്ചുകളിലും മണൽപുറത്തും നഗ്നരായും അർദ്ധനഗ്നരായും അവർ കിടക്കാറുണ്ട്. മറ്റുളളവരുടെ സ്വകാര്യതയിൽ ആരും നോക്കാറില്ല.

മുൻ കാലങ്ങളിൽ കിഴക്ക് പടിഞ്ഞാറൻ രാജ്യങ്ങളിലെ എല്ലാ വ്യാപാരങ്ങളുടെയും നേതൃത്വം വെനീസിനായിരുന്നു. അന്നത്തെ ചരക്ക് കപ്പൽ ഉടമസ്ഥർ ഈ വ്യാപാരത്തിൽ അളവറ്റ സന്പാദ്യമാണുണ്ടാക്കിയത്. അവർക്ക് കൂടുതൽ സന്പത്ത് ലഭിച്ചപ്പോൾ ധാരാളം പളളികൾ വഴിപാടായി തീർത്തുകൊടുത്തു. അതിനായി പേർഷ്യയിൽനിന്നുളള പരവതാനികളും ഇന്ത്യയിൽ നിന്നുളള പട്ടുകളും ഉൾപ്പെട്ടിരുന്നു. സെന്‍റ് മാർക്കസ് സ്ക്വയറിലെ ദേവാലയത്തിൽ നിന്ന് പളളിമണി മുഴങ്ങി. സംഗീതമുയർന്നു അവിടത്തെ പ്രാവുകൾ ആർക്കും ഒരു കൗതുക കാഴ്ച്ചയാണ്. ഈ പ്രാവുകൾ മനുഷ്യരുടെ ഉറ്റമിത്രങ്ങളാണ്. ഇന്ത്യക്കാരനെ കണ്ടാലും പറന്നകലില്ല. സന്ദർശകരുടെ കൈകളിലും തോളിലുമൊക്കെ പ്രാവുകൾ വന്നിരിക്കും. 1797-ൽ ഫ്രഞ്ചുകാർ വെനീസ് കീഴടക്കിയതോടെ വെനീസിന്‍റെ ചരിത്രത്താളുകളിൽ നെപ്പോളിയൻ ഒരു പ്രധാന കഥാപാത്രമായി. 1814-ലാണ് നെപ്പോളിയന്‍റെ ഭരണം അവസാനിച്ചത്. ബസ്ലിക്കയുടെ മണിമേടയാണ് പിയാസ്സായിലെ മറ്റൊരു പ്രധാന കാഴ്ച. 323 അടി ഉയരമുളള ആ മണിമേടയുടെ മുകളിൽ കയറി നിന്ന് നോക്കിയാൽ വെനീസിന്‍റെ നല്ലൊരു ഭാഗം കാണാൻ കഴിയും. എ.ഡി. 829-ൽ മരത്തിൽ തീർത്ത സെന്‍റ മാർക്കസ് ദേവാലയം 976-ൽ അഗ്നിക്കിരയായി. പിന്നീടത് അലങ്കാരപ്പണികളാൽ അവർണനീയമാക്കി. ആരിലും അനുരാഗമുണർത്തുന്ന കലാസൃഷ്ടികൾ, അത് എല്ലാ ദേവാലയങ്ങളിലും കാണാൻ കഴിയും വെനീസ് വശ്യസുന്ദരമായ കാഴ്ചകളാണ് സന്ദർശകർക്ക് നൽകുന്നത്. അവിട ത്തെ ഗോളോ എന്ന അലംകൃതമായ കൊച്ചുവളളത്തിലിരുന്നാൽപോലും ആനന്ദമാണ് ലഭിക്കുന്നത്. കിഴക്കൻ വെനീസ് ബോട്ടുയാത്രയല്ലാതെ എന്തെങ്കിലും പുതുമ നിറഞ്ഞ കാഴ്ചകൾ സന്ദർശകർക്ക് നല്കുന്നുണ്ടോ.

കാരൂർ സോമൻ