Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തിന്മ തീണ്ടാത്ത വാർലി ആദിവാസികൾ
1500 വർഷം മുൻപുമുതലുണ്ടായിരുന്ന ഒരു ജനതതി ഒരുപിടി മണ്ണിന് അവകാശമില്ലാതെ, ജോലിയും ആഹാരവുമില്ലാതെ പണക്കാരുടെ പട്ടണപ്രദേശത്ത് വനഭൂമിയിൽ കഴിയേണ്ടി വരിക. മുംബൈയിൽ നിന്നുനൂറുകിലോമീറ്റർ മാറി പൻഗാർ ജില്ലയിൽ പ്രത്യേകിച്ച് തീരദേശ പട്ടണമായ "ഡഹനു’വിൽ ഇവരെ കാണാം. ബോംബെ പട്ടണത്തിന്റെ അധിപതികളാകേണ്ട ഇവർ ലോകപ്രസിദ്ധമായ "ബർലി കല’യുമായി ബന്ധപ്പെട്ട വാർലി ആദിവാസികളാണ്. ബന്താരി, മംഗള, ബാരി, പാഴ്സി, ജയ്ൻ, ഗുജറാത്തി എന്നീ വിഭാഗക്കാർ ഭൂസ്വത്തും കച്ചവടവുമെല്ലാം കൈക്കലാക്കിയപ്പോൾ ജീവിത സമരത്തിൽ ചെറിയ കാർഷികവൃത്തിയും കൂലിപ്പണിയുമായി ഇവരുടെ കീഴിൽ കഴിയേണ്ടി വരുന്നു ഇവർ. ഈന്തപ്പനക്കള്ള് വില്പനക്കാരെ മദ്യലോബിയും കർഷക ഭൂമാഫിയകളും പലിശക്കാരും നീതി തേടി ചെന്നവരും പോലീസും ഇടിച്ചു പിഴിഞ്ഞ ഇവരുടെ കഥകൾ കുറച്ചെങ്കിലും അറിയാവുന്നത് പർണകയിലെ കൂറ്റൻ ആൽമരത്തിനാണ്. ശേഷിച്ച അസ്ഥിക്കോലങ്ങൾ ഭൂമിയിലെ അവകാശം ചോദിച്ചുകൊണ്ട് ഈന്തപ്പനകളും വാളൻ പുളിമരങ്ങളും ശേഷിക്കുന്ന വനഭൂമിയിൽ മാടങ്ങൾ തീർത്ത് പാർക്കുന്നു.
നീളവും ബലവുമുള്ള പുല്ലുകളോ തെങ്ങോലകളോ മണ്ണിൽ കുത്തിനിർത്തി ഇരുവശത്തും ചെളിമണ്ണു തേച്ചുപിടിപ്പിച്ച ചുമരോടു കൂടിയ കുടിലുകളിലാണ് ഇവർ പാർക്കുന്നത്. മേൽക്കൂര കോണ്‍ക്രീറ്റ് തൂണുകളിൽ താങ്ങിനിർത്താൻ കെല്പുള്ളവരെ കൂട്ടത്തിൽ പണക്കാരായി പരിഗണിക്കാം. ഇവരെ ലക്ഷ്യം വച്ച് കോണ്‍ക്രീറ്റ് നിർമിതികൾ വില്പനയ്ക്കായി കുന്നുകൂടിക്കഴിഞ്ഞു. കേരളത്തിൽ ആഞ്ഞുവീശാറുള്ള ഒരു കാറ്റുമതി ആദിവാസി കുടിലുകളെല്ലാം അറബിക്കടലിലെത്താൻ. വനഭൂമിയിൽ ഇവരുടെ ചെറുമാടങ്ങൾ താങ്ങിനിർത്തുന്നത് ഈശ്വര കരങ്ങളെന്നേ കരുതാനാവൂ.
സ്വാതന്ത്ര്യസമരകാലത്തു തങ്ങളുടെ നിലനിൽപ്പിനായുള്ള സമരത്തിലായിരുന്നു ഈ ആദിവാസികൾ. 1945-47 വാർലി വിപ്ലവം എന്ന പേരിൽ പ്രസിദ്ധമായി. 1948 -ൽ കർഷക ഭൂമി ചട്ടം നിലവിൽ വന്നെങ്കിലും കാര്യമായ ഗുണം കിട്ടിയില്ല. എന്നാൽ 1957-ൽ ഉണ്ടായ ചട്ടപ്രകാരം ഒന്നരലക്ഷം ആദിവാസികൾക്ക് സ്ഥലം സ്വന്തമാക്കാനായി. തുടർന്നുള്ള കഥകൾ രാജ്യത്ത് പല സ്ഥലത്തും സംഭവിച്ചതുതന്നെ. അസംബ്ലി, ലോക്സഭകളിൽ എത്താൻ ഇവരെ ചവിട്ടുപടിയാക്കുക, കസരയിലിരുന്ന് ജന്മികൾക്കുവേണ്ടി ഭരിക്കുക.
ഈ സമയത്ത് പാഴ്സികൾക്കും ഗുജറാത്തികൾക്കും മറ്റും ഭൂമി വാങ്ങി തോട്ടങ്ങൾ ഉണ്ടാക്കാൻ എളുപ്പമായി. സപ്പോട്ട, കാപ്സിക്കം, തെങ്ങ് തുടങ്ങിയവയുടെ വൻ തോട്ടമുടമകളാണ് ഇന്നവർ. സംസ്ഥാനത്ത് സപ്പോട്ട മരങ്ങളുടെ മുപ്പത്തഞ്ചു ശതമാനം ഡഹനുവിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ കൃഷികൾ കടന്നുവരാൻ ഇവർ തടസം സൃഷ്ടിക്കുന്നു. റബർ ബോർഡ് വളർത്തിക്കൊണ്ടുവന്ന റബർ മരങ്ങൾ ഏക്കർ കണക്കിന് തീ വച്ച് നശിപ്പിക്കപ്പെട്ടു. തോട്ടങ്ങളുടെ അവകാശികളാകേണ്ടവർ തോട്ടമുടമകളുടെ കീഴിൽ പണി ചെയ്ത് ഭക്ഷ്യവസ്തുക്കൾ വില കൊടുത്തു വാങ്ങേണ്ടിവരുന്നു. പുരുഷന്മാർക്ക് ലഭിക്കുന്ന ദിവസവേതനം ഈന്തപ്പനക്കള്ളു കുടിക്കാനേ മതിയാവുന്നുള്ളൂ.
കുടുംബം പുലർത്താൻ അമ്മമാർ ജോലിക്കു പോകേണ്ടി വരുന്നു. മുംബൈയ്ക്ക് കറന്റയയ്ക്കുന്ന 500 മെഗാവാട്ട് പവർസ്റ്റേഷൻ അകലത്തല്ലാതുണ്ട്. ഇവിടെ ഇടനിലക്കാർ വഴി ദിവസക്കൂലിക്ക് കുറേപേർ ജോലി ചെയ്യുന്നു. സ്ത്രീകൾക്കു ശരണം മസോളിലെ റബർ ബലൂണുകളുണ്ടാക്കുന്ന ഫാക്ടറികളും അരി മില്ലുകളുമാണ്. രേഖയിൽ കാണുന്നതിലും വളരെ കുറഞ്ഞകൂലിയാണ് ലഭിക്കുക. പുല്ലും വൈക്കോലും ശേഖരിച്ച് വിൽക്കുന്നവരാണ് കൂടുതലും. ചതുരാകൃതിയിൽ കെട്ടി അട്ടിയിട്ടിരിക്കുന്ന പുല്ലും വൈക്കോലും ആദ്യനോട്ടത്തിൽ വലിയൊരു കെട്ടിടമാണെന്ന തോന്നലുണ്ടാക്കും. മുംബൈയിലെ ഫാമുകളുടെ പ്രധാന ആശ്രയമാണിത്. കുടിലുകളോടനുബന്ധിച്ച് സ്ഥല സൗകര്യമുള്ളവർ വറ്റൽമുളക്, വഴുതന, കാബേജ്, തക്കാളി തുടങ്ങിയവ ചെറിയതോതിൽ കൃഷി ചെയ്യുന്നുണ്ട്. റെയിൽവേ സ്റ്റേഷനു വെളിയിൽ രാത്രി മൂന്നുമണിക്കുണരുന്ന മാർക്കറ്റ് മണിക്കൂറുകൾകൊണ്ട് അവസാനിക്കും.
പാട്ടക്കൃഷി നടത്തുന്നവരും ഇല്ലാതില്ല. അമ്മയും മക്കളും മാത്രമുള്ള കുടുംബം പാട്ടത്തിനെടുത്ത പാടത്ത് ബിരിയാണിനെല്ലും നാടൻ നെല്ലും കൃഷി ചെയ്ത് കുടിലിൽ ചാക്കുകളിൽ നിറച്ചുവച്ചിരിക്കുന്നതു കാണുകയുണ്ടായി. കിഴക്ക് സഹ്യാദ്രി പർവതനിരകളും പടിഞ്ഞാറ് അറബിക്കടലും ഉള്ളതുകൊണ്ട് വിറകും മത്സ്യവും ലഭ്യമാണ്. വിശപ്പുമാറ്റാൻ ചോറും മീനും ഇത്തിരിവീതം.
ഡഹനു ഗ്രാമം എന്നാൽ പശുക്കളുടെ ഗ്രാമം എന്നാണർഥം. അർധപട്ടിണിയാണെങ്കിലും ആരും പാൽ കുടിക്കില്ല. പാൽ കിടാവിനുള്ളതാണ്. പശുക്കളെ വളർത്തുന്നത് ചാണകത്തിനുവേണ്ടിയാണ്. കുഞ്ഞുങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ആഹാരം കൊടുത്തശേഷമേ മുതിർന്നവർ കഴിക്കൂ. ദാരിദ്ര്യത്തിനിടയിലെ ഇവരുടെ ജന്തു സ്നേഹം അദ്ഭുതമുളവാക്കും. റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്ന രണ്ടു കൗമാരക്കാരെ കാണുവാനിടയായി. ഒരാൾ പലക വണ്ടിയിൽ നിരങ്ങിനീങ്ങുന്ന വികലംഗനാണ്. കടയിൽനിന്ന് പാൽ വാങ്ങിക്കൊണ്ട് വന്ന ഒപ്പമുള്ള നായയെ കുടിപ്പിക്കുകയാണ്. വീട്ടിൽ വളരുംവിധം തടിച്ചു കൊഴുത്തതാണ് നായ. തെരുവുനായ്ക്കൾക്കു പിന്നാലെ പായുന്ന കേരളത്തിലെ സംഘങ്ങൾ ഇവരിൽ നിന്നും പാഠം ഉൾക്കൊള്ളേണ്ടിയിയിരിക്കുന്നത്. കരുണയും ദയയുമൊക്കെ ഒന്നിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല.
സ്കൂളുകളുടെയും കോളജുകളുടെയും അഭാവമല്ല ദാരിദ്യ്രമാണ് ഇവരുടെ വിദ്യാഭ്യാസത്തിന് പ്രതിബന്ധം. "വാളം പുളി മര സ്കൂൾ’ ആദിവാസികൾക്കായുള്ളതാണ്. കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്നും എത്തിയവർ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന സ്കൂളുകളിൽ ആദിവാസികൾക്ക് പ്രത്രേക പരിഗണനയുണ്ട്. തലാസേരിയിൽ ഒരു നഴ്സിംഗ് സ്കൂളും ആരംഭിച്ചിട്ടുണ്ട്. സൗജന്യപഠനമായാൽ പോലും കുട്ടികളെ അയയ്ക്കാൻ കെല്പില്ലാത്തവരാണ് പക്ഷേ പല ആദിവാസി കുടുംബങ്ങളും. കുട്ടികളുടെ വീട്ടുചെലവും സ്ഥാപനാധികൃതർ വഹിക്കണമെന്ന വ്യവസ്ഥ.
കോളജു വിദ്യാഭ്യാസത്തിനു കഴിവില്ലാത്ത അൻപതുപേരെ "മെർ മിയർ ആശ്രയ’യിൽ താമസിപ്പിച്ച് കോളജിലയയ്ക്കുന്നു. പഠിച്ച ആദിവാസികളെക്കൊണ്ടുതന്നെ കുട്ടികൾക്ക് ട്യൂഷൻ കൊടുപ്പിക്കുന്നു. കംപ്യൂട്ടറും തയ്യലും സൗജന്യമായി പഠിപ്പിക്കുന്നു. സന്ധ്യക്ക് ഇവിടെ നടക്കുന്ന ആരാധനയിൽ പങ്കെടുക്കാൻ ആദിവാസികൾ ഓടിക്കൂടുന്നതു കാണാം. മലയാളിയായ ഫാ. ഡായി സെബാസ്റ്റ്യനാണ് സ്ഥാപനത്തിന്റെ ഡയറക്ടർ. തമിഴ്നാട്ടുകാരായ ഓസ്റ്റിനും ജയരാജും ഒപ്പമുണ്ട്.
അന്പലങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും ഉഡ്വാഡയിൽ ആയിരം വർഷം അണയാത്ത അഗ്നി സൂക്ഷിക്കുന്നുണ്ടെങ്കിലും ഇവിടത്തെ വാർലി ആദിവാസികൾക്ക് പ്രത്യേക മതമില്ല. പ്രകൃതി ശക്തികളിൽ ഈശ്വരനെ കാണാൻ ഇവർക്കു കഴിയുന്നു. അസുഖത്തിന് പൂജാവിധികളോടെ ചികിത്സിക്കുന്ന ഭഗത്തുമാർ ഇവരുടെ ഇടയിലുണ്ട്. ഇവരുടെ നിഷ്കളങ്കത കാണുന്പോൾ ’ദൈവത്തിന്റെ മക്കൾ’ എന്ന് ഗാന്ധിജി വിളിച്ചത് എത്രയോ അന്വർഥമായി തോന്നും. ജാതിയുടെ പേരിൽ ചിലരെ ഉയർന്ന കസേരകളിൽ പ്രതിഷ്ഠിക്കുന്ന രീതിയല്ല, എല്ലാവർക്കും ജീവിസന്ധാരണത്തിനുള്ള മാർഗം തുറന്നു കൊടുക്കുകയാണ്. ഇവിടെ സഹജീവി സ്നേഹം നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസമേ പാടുള്ളുതാനും. ചില ആഫ്രിക്കൻ നാടുകളിൽ വിദ്യ അഭ്യസിപ്പിക്കാൻ നമ്മുടെ നാട്ടിൽ നിന്നു പോയിട്ടുള്ള ചിലർ വിദ്യാർഥിനികൾക്കു നൽകുന്ന ശിക്ഷ അവരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കലാണ്. ഇത്തരം സർപ്പങ്ങൾ ദൈവത്തിന്റെ മക്കളുടെ തോട്ടത്തിൽ പ്രവേശിക്കാൻ അനുവദിച്ചുകൂടാ.
മുംബൈയെപ്പറ്റി കേട്ടിട്ടുള്ളതല്ലാതെ ഈ ആദിവാസികൾക്കൊന്നും അവിടെ പോയി പരിചയമില്ല. എന്നാൽ, മുംബൈയിലെയും സൂററ്റിലെയും തിക്കിലും തിരക്കിലും കഴിയുന്നവർ വിശ്രമവും ശാന്തിയും തേടി ഞായറാഴ്ചകളിൽ ഡഹനു ബീച്ചുകളിൽ എത്തുന്നു. പ്രത്യേകത തോന്നിക്കുന്ന ഇവിടത്തെ സൂര്യാസ്തമയം കൂടി കണ്ടേ പലരും മടങ്ങാറുള്ളൂ. നൂറ്റാണ്ടുകളിലെ അടിച്ചമർത്തലും യാതനകളും പേറിയുള്ള ജീവിത യാത്രയിൽ കാനാൻ ദേശം കരസ്ഥമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫാത്തിമയിലും മേഡ്ജുഗൊറിയയിലും കണ്ടതിനു സമാനമായ കാഴ്ചകൾ സൂര്യനിൽ പൻഗാറിലെ വാർലി ആദിവാസികൾക്കും ദർശിക്കാനാകും എന്ന് പ്രതീക്ഷിക്കാം.
ഫ്രാൻസിസ് പാലാ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top