തിന്മ തീണ്ടാത്ത വാർലി ആദിവാസികൾ
1500 വർഷം മുൻപുമുതലുണ്ടായിരുന്ന ഒരു ജനതതി ഒരുപിടി മണ്ണിന് അവകാശമില്ലാതെ, ജോലിയും ആഹാരവുമില്ലാതെ പണക്കാരുടെ പട്ടണപ്രദേശത്ത് വനഭൂമിയിൽ കഴിയേണ്ടി വരിക. മുംബൈയിൽ നിന്നുനൂറുകിലോമീറ്റർ മാറി പൻഗാർ ജില്ലയിൽ പ്രത്യേകിച്ച് തീരദേശ പട്ടണമായ "ഡഹനു’വിൽ ഇവരെ കാണാം. ബോംബെ പട്ടണത്തിന്‍റെ അധിപതികളാകേണ്ട ഇവർ ലോകപ്രസിദ്ധമായ "ബർലി കല’യുമായി ബന്ധപ്പെട്ട വാർലി ആദിവാസികളാണ്. ബന്താരി, മംഗള, ബാരി, പാഴ്സി, ജയ്ൻ, ഗുജറാത്തി എന്നീ വിഭാഗക്കാർ ഭൂസ്വത്തും കച്ചവടവുമെല്ലാം കൈക്കലാക്കിയപ്പോൾ ജീവിത സമരത്തിൽ ചെറിയ കാർഷികവൃത്തിയും കൂലിപ്പണിയുമായി ഇവരുടെ കീഴിൽ കഴിയേണ്ടി വരുന്നു ഇവർ. ഈന്തപ്പനക്കള്ള് വില്പനക്കാരെ മദ്യലോബിയും കർഷക ഭൂമാഫിയകളും പലിശക്കാരും നീതി തേടി ചെന്നവരും പോലീസും ഇടിച്ചു പിഴിഞ്ഞ ഇവരുടെ കഥകൾ കുറച്ചെങ്കിലും അറിയാവുന്നത് പർണകയിലെ കൂറ്റൻ ആൽമരത്തിനാണ്. ശേഷിച്ച അസ്ഥിക്കോലങ്ങൾ ഭൂമിയിലെ അവകാശം ചോദിച്ചുകൊണ്ട് ഈന്തപ്പനകളും വാളൻ പുളിമരങ്ങളും ശേഷിക്കുന്ന വനഭൂമിയിൽ മാടങ്ങൾ തീർത്ത് പാർക്കുന്നു.

നീളവും ബലവുമുള്ള പുല്ലുകളോ തെങ്ങോലകളോ മണ്ണിൽ കുത്തിനിർത്തി ഇരുവശത്തും ചെളിമണ്ണു തേച്ചുപിടിപ്പിച്ച ചുമരോടു കൂടിയ കുടിലുകളിലാണ് ഇവർ പാർക്കുന്നത്. മേൽക്കൂര കോണ്‍ക്രീറ്റ് തൂണുകളിൽ താങ്ങിനിർത്താൻ കെല്പുള്ളവരെ കൂട്ടത്തിൽ പണക്കാരായി പരിഗണിക്കാം. ഇവരെ ലക്ഷ്യം വച്ച് കോണ്‍ക്രീറ്റ് നിർമിതികൾ വില്പനയ്ക്കായി കുന്നുകൂടിക്കഴിഞ്ഞു. കേരളത്തിൽ ആഞ്ഞുവീശാറുള്ള ഒരു കാറ്റുമതി ആദിവാസി കുടിലുകളെല്ലാം അറബിക്കടലിലെത്താൻ. വനഭൂമിയിൽ ഇവരുടെ ചെറുമാടങ്ങൾ താങ്ങിനിർത്തുന്നത് ഈശ്വര കരങ്ങളെന്നേ കരുതാനാവൂ.

സ്വാതന്ത്ര്യസമരകാലത്തു തങ്ങളുടെ നിലനിൽപ്പിനായുള്ള സമരത്തിലായിരുന്നു ഈ ആദിവാസികൾ. 1945-47 വാർലി വിപ്ലവം എന്ന പേരിൽ പ്രസിദ്ധമായി. 1948 -ൽ കർഷക ഭൂമി ചട്ടം നിലവിൽ വന്നെങ്കിലും കാര്യമായ ഗുണം കിട്ടിയില്ല. എന്നാൽ 1957-ൽ ഉണ്ടായ ചട്ടപ്രകാരം ഒന്നരലക്ഷം ആദിവാസികൾക്ക് സ്ഥലം സ്വന്തമാക്കാനായി. തുടർന്നുള്ള കഥകൾ രാജ്യത്ത് പല സ്ഥലത്തും സംഭവിച്ചതുതന്നെ. അസംബ്ലി, ലോക്സഭകളിൽ എത്താൻ ഇവരെ ചവിട്ടുപടിയാക്കുക, കസരയിലിരുന്ന് ജന്മികൾക്കുവേണ്ടി ഭരിക്കുക.

ഈ സമയത്ത് പാഴ്സികൾക്കും ഗുജറാത്തികൾക്കും മറ്റും ഭൂമി വാങ്ങി തോട്ടങ്ങൾ ഉണ്ടാക്കാൻ എളുപ്പമായി. സപ്പോട്ട, കാപ്സിക്കം, തെങ്ങ് തുടങ്ങിയവയുടെ വൻ തോട്ടമുടമകളാണ് ഇന്നവർ. സംസ്ഥാനത്ത് സപ്പോട്ട മരങ്ങളുടെ മുപ്പത്തഞ്ചു ശതമാനം ഡഹനുവിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ കൃഷികൾ കടന്നുവരാൻ ഇവർ തടസം സൃഷ്ടിക്കുന്നു. റബർ ബോർഡ് വളർത്തിക്കൊണ്ടുവന്ന റബർ മരങ്ങൾ ഏക്കർ കണക്കിന് തീ വച്ച് നശിപ്പിക്കപ്പെട്ടു. തോട്ടങ്ങളുടെ അവകാശികളാകേണ്ടവർ തോട്ടമുടമകളുടെ കീഴിൽ പണി ചെയ്ത് ഭക്ഷ്യവസ്തുക്കൾ വില കൊടുത്തു വാങ്ങേണ്ടിവരുന്നു. പുരുഷന്മാർക്ക് ലഭിക്കുന്ന ദിവസവേതനം ഈന്തപ്പനക്കള്ളു കുടിക്കാനേ മതിയാവുന്നുള്ളൂ.

കുടുംബം പുലർത്താൻ അമ്മമാർ ജോലിക്കു പോകേണ്ടി വരുന്നു. മുംബൈയ്ക്ക് കറന്‍റയയ്ക്കുന്ന 500 മെഗാവാട്ട് പവർസ്റ്റേഷൻ അകലത്തല്ലാതുണ്ട്. ഇവിടെ ഇടനിലക്കാർ വഴി ദിവസക്കൂലിക്ക് കുറേപേർ ജോലി ചെയ്യുന്നു. സ്ത്രീകൾക്കു ശരണം മസോളിലെ റബർ ബലൂണുകളുണ്ടാക്കുന്ന ഫാക്ടറികളും അരി മില്ലുകളുമാണ്. രേഖയിൽ കാണുന്നതിലും വളരെ കുറഞ്ഞകൂലിയാണ് ലഭിക്കുക. പുല്ലും വൈക്കോലും ശേഖരിച്ച് വിൽക്കുന്നവരാണ് കൂടുതലും. ചതുരാകൃതിയിൽ കെട്ടി അട്ടിയിട്ടിരിക്കുന്ന പുല്ലും വൈക്കോലും ആദ്യനോട്ടത്തിൽ വലിയൊരു കെട്ടിടമാണെന്ന തോന്നലുണ്ടാക്കും. മുംബൈയിലെ ഫാമുകളുടെ പ്രധാന ആശ്രയമാണിത്. കുടിലുകളോടനുബന്ധിച്ച് സ്ഥല സൗകര്യമുള്ളവർ വറ്റൽമുളക്, വഴുതന, കാബേജ്, തക്കാളി തുടങ്ങിയവ ചെറിയതോതിൽ കൃഷി ചെയ്യുന്നുണ്ട്. റെയിൽവേ സ്റ്റേഷനു വെളിയിൽ രാത്രി മൂന്നുമണിക്കുണരുന്ന മാർക്കറ്റ് മണിക്കൂറുകൾകൊണ്ട് അവസാനിക്കും.

പാട്ടക്കൃഷി നടത്തുന്നവരും ഇല്ലാതില്ല. അമ്മയും മക്കളും മാത്രമുള്ള കുടുംബം പാട്ടത്തിനെടുത്ത പാടത്ത് ബിരിയാണിനെല്ലും നാടൻ നെല്ലും കൃഷി ചെയ്ത് കുടിലിൽ ചാക്കുകളിൽ നിറച്ചുവച്ചിരിക്കുന്നതു കാണുകയുണ്ടായി. കിഴക്ക് സഹ്യാദ്രി പർവതനിരകളും പടിഞ്ഞാറ് അറബിക്കടലും ഉള്ളതുകൊണ്ട് വിറകും മത്സ്യവും ലഭ്യമാണ്. വിശപ്പുമാറ്റാൻ ചോറും മീനും ഇത്തിരിവീതം.

ഡഹനു ഗ്രാമം എന്നാൽ പശുക്കളുടെ ഗ്രാമം എന്നാണർഥം. അർധപട്ടിണിയാണെങ്കിലും ആരും പാൽ കുടിക്കില്ല. പാൽ കിടാവിനുള്ളതാണ്. പശുക്കളെ വളർത്തുന്നത് ചാണകത്തിനുവേണ്ടിയാണ്. കുഞ്ഞുങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ആഹാരം കൊടുത്തശേഷമേ മുതിർന്നവർ കഴിക്കൂ. ദാരിദ്ര്യത്തിനിടയിലെ ഇവരുടെ ജന്തു സ്നേഹം അദ്ഭുതമുളവാക്കും. റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്ന രണ്ടു കൗമാരക്കാരെ കാണുവാനിടയായി. ഒരാൾ പലക വണ്ടിയിൽ നിരങ്ങിനീങ്ങുന്ന വികലംഗനാണ്. കടയിൽനിന്ന് പാൽ വാങ്ങിക്കൊണ്ട് വന്ന ഒപ്പമുള്ള നായയെ കുടിപ്പിക്കുകയാണ്. വീട്ടിൽ വളരുംവിധം തടിച്ചു കൊഴുത്തതാണ് നായ. തെരുവുനായ്ക്കൾക്കു പിന്നാലെ പായുന്ന കേരളത്തിലെ സംഘങ്ങൾ ഇവരിൽ നിന്നും പാഠം ഉൾക്കൊള്ളേണ്ടിയിയിരിക്കുന്നത്. കരുണയും ദയയുമൊക്കെ ഒന്നിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല.

സ്കൂളുകളുടെയും കോളജുകളുടെയും അഭാവമല്ല ദാരിദ്യ്രമാണ് ഇവരുടെ വിദ്യാഭ്യാസത്തിന് പ്രതിബന്ധം. "വാളം പുളി മര സ്കൂൾ’ ആദിവാസികൾക്കായുള്ളതാണ്. കേരളം, ഗോവ എന്നിവിടങ്ങളിൽ നിന്നും എത്തിയവർ മിഷൻ പ്രവർത്തനത്തിന്‍റെ ഭാഗമായി നടത്തുന്ന സ്കൂളുകളിൽ ആദിവാസികൾക്ക് പ്രത്രേക പരിഗണനയുണ്ട്. തലാസേരിയിൽ ഒരു നഴ്സിംഗ് സ്കൂളും ആരംഭിച്ചിട്ടുണ്ട്. സൗജന്യപഠനമായാൽ പോലും കുട്ടികളെ അയയ്ക്കാൻ കെല്പില്ലാത്തവരാണ് പക്ഷേ പല ആദിവാസി കുടുംബങ്ങളും. കുട്ടികളുടെ വീട്ടുചെലവും സ്ഥാപനാധികൃതർ വഹിക്കണമെന്ന വ്യവസ്ഥ.

കോളജു വിദ്യാഭ്യാസത്തിനു കഴിവില്ലാത്ത അൻപതുപേരെ "മെർ മിയർ ആശ്രയ’യിൽ താമസിപ്പിച്ച് കോളജിലയയ്ക്കുന്നു. പഠിച്ച ആദിവാസികളെക്കൊണ്ടുതന്നെ കുട്ടികൾക്ക് ട്യൂഷൻ കൊടുപ്പിക്കുന്നു. കംപ്യൂട്ടറും തയ്യലും സൗജന്യമായി പഠിപ്പിക്കുന്നു. സന്ധ്യക്ക് ഇവിടെ നടക്കുന്ന ആരാധനയിൽ പങ്കെടുക്കാൻ ആദിവാസികൾ ഓടിക്കൂടുന്നതു കാണാം. മലയാളിയായ ഫാ. ഡായി സെബാസ്റ്റ്യനാണ് സ്ഥാപനത്തിന്‍റെ ഡയറക്ടർ. തമിഴ്നാട്ടുകാരായ ഓസ്റ്റിനും ജയരാജും ഒപ്പമുണ്ട്.

അന്പലങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും ഉഡ്വാഡയിൽ ആയിരം വർഷം അണയാത്ത അഗ്നി സൂക്ഷിക്കുന്നുണ്ടെങ്കിലും ഇവിടത്തെ വാർലി ആദിവാസികൾക്ക് പ്രത്യേക മതമില്ല. പ്രകൃതി ശക്തികളിൽ ഈശ്വരനെ കാണാൻ ഇവർക്കു കഴിയുന്നു. അസുഖത്തിന് പൂജാവിധികളോടെ ചികിത്സിക്കുന്ന ഭഗത്തുമാർ ഇവരുടെ ഇടയിലുണ്ട്. ഇവരുടെ നിഷ്കളങ്കത കാണുന്പോൾ ’ദൈവത്തിന്‍റെ മക്കൾ’ എന്ന് ഗാന്ധിജി വിളിച്ചത് എത്രയോ അന്വർഥമായി തോന്നും. ജാതിയുടെ പേരിൽ ചിലരെ ഉയർന്ന കസേരകളിൽ പ്രതിഷ്ഠിക്കുന്ന രീതിയല്ല, എല്ലാവർക്കും ജീവിസന്ധാരണത്തിനുള്ള മാർഗം തുറന്നു കൊടുക്കുകയാണ്. ഇവിടെ സഹജീവി സ്നേഹം നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസമേ പാടുള്ളുതാനും. ചില ആഫ്രിക്കൻ നാടുകളിൽ വിദ്യ അഭ്യസിപ്പിക്കാൻ നമ്മുടെ നാട്ടിൽ നിന്നു പോയിട്ടുള്ള ചിലർ വിദ്യാർഥിനികൾക്കു നൽകുന്ന ശിക്ഷ അവരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കലാണ്. ഇത്തരം സർപ്പങ്ങൾ ദൈവത്തിന്‍റെ മക്കളുടെ തോട്ടത്തിൽ പ്രവേശിക്കാൻ അനുവദിച്ചുകൂടാ.

മുംബൈയെപ്പറ്റി കേട്ടിട്ടുള്ളതല്ലാതെ ഈ ആദിവാസികൾക്കൊന്നും അവിടെ പോയി പരിചയമില്ല. എന്നാൽ, മുംബൈയിലെയും സൂററ്റിലെയും തിക്കിലും തിരക്കിലും കഴിയുന്നവർ വിശ്രമവും ശാന്തിയും തേടി ഞായറാഴ്ചകളിൽ ഡഹനു ബീച്ചുകളിൽ എത്തുന്നു. പ്രത്യേകത തോന്നിക്കുന്ന ഇവിടത്തെ സൂര്യാസ്തമയം കൂടി കണ്ടേ പലരും മടങ്ങാറുള്ളൂ. നൂറ്റാണ്ടുകളിലെ അടിച്ചമർത്തലും യാതനകളും പേറിയുള്ള ജീവിത യാത്രയിൽ കാനാൻ ദേശം കരസ്ഥമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫാത്തിമയിലും മേഡ്ജുഗൊറിയയിലും കണ്ടതിനു സമാനമായ കാഴ്ചകൾ സൂര്യനിൽ പൻഗാറിലെ വാർലി ആദിവാസികൾക്കും ദർശിക്കാനാകും എന്ന് പ്രതീക്ഷിക്കാം.

ഫ്രാൻസിസ് പാലാ