മനസിനെ മെരുക്കുന്ന ഊളമ്പാറ
അന്നും ഇന്നും എന്നും മലയാളികളുടെ ഇടയിൽ ഉൗളന്പാറഎന്ന പേര് സജീവമാണ്. അത് ഒരു പക്ഷെ ഈ സ്ഥലത്തിന്‍റെ പേരിലെ പ്രത്യേകത കൊണ്ടോ കേരളത്തിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ ചികിത്സാ കേന്ദ്രം ഇവിടെ സ്ഥിതിചെയ്യുന്നതുകൊണ്ടോ ആയിരിക്കാം. ഒരിക്കലെങ്കിലും ഈ പേര് കേൾക്കാത്തവരോ പറയാത്തവരോ ആയിട്ടുള്ള ആരും ഉണ്ടാവില്ല എന്നതാണ് മറ്റൊരു സത്യം.

പേര് വന്ന വഴി

ഉൗളന്പാറ എന്ന പേരു കേൾക്കുന്പോഴെ ആദ്യം മനസിൽ തെളിയുന്ന ചിത്രം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിന്‍റേതായിരിക്കും. പക്ഷെ അതിൽ അതിശയിക്കാനൊന്നുമില്ല. ഉൗളന്പാറ എന്ന സ്ഥലം ഇന്ന് അറിയപ്പെടുന്നത് ഇങ്ങനൊരു ആതുരാലയം ഇവിടെ ഉള്ളതുകൊണ്ടുതന്നെ. എന്നാൽ അധികമാർക്കും അറിയത്തില്ലാത്ത ഒരു ഭൂതവും ഭാവിയും വർത്തമാനകാലവും ഇതിനുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏഴ് കിലോമീറ്റർ മാറി പേരൂർക്കടയ്ക്കും ശാസ്തമംഗലത്തിനും ഇടയ്ക്കാണ് ഉൗളന്പാറ. ഒരു കാലത്ത് കാട്പിടിച്ചു കിടന്നിരുന്ന സ്ഥലം കുറുനരികളുടെയും (ഉൗളൻ) കുറുക്കന്മാരുടെയും വിഹാര കേന്ദ്രമായിരുന്നു. രാത്രികാലങ്ങളിൽ ഇവ ഉയർന്നൊരു പാറയിൽ ഇരുന്നു കൂവുന്നതും പതിവായിരുന്നു ഇതിൽ നിന്നുമാണ് സ്ഥലത്തിന് ഉൗളന്പാറ എന്നു പേര് വന്നതെന്നും ഉൗളൻ തകര (പൊന്നാവീര്യം) എന്ന കുറ്റിച്ചെടി ധാരാളമായി ഉണ്ടായിരുന്ന സ്ഥലം എന്നതിൽ നിന്നാണ് പേര് വന്നതെന്നും ഐതിഹ്യം നിലവിലുണ്ട്.

അഭിമാനിക്കണം ഓരോ മലയാളിയും

മറ്റൊരാളെ അധിക്ഷേപിക്കാൻവേണ്ടി മാത്രം ഉപയോഗിക്കേണ്ട ഒരു പദമല്ല ഉൗളന്പാറ. മറിച്ച് ഇങ്ങനെ ഒരു ആതുരാലയത്തെക്കുറിച്ച് അഭിമാനിക്കണം ഓരോ മലയാളിയും. തീർച്ചയായും എല്ലാവരും കേട്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാണ് ഉൗളൻപാറ മാനസികാരോഗ്യകേന്ദ്രത്തിന്‍റെ ചരിത്രവും വളർച്ചയും.

ഒരുകാലത്ത് സമൂഹത്തിന്‍റെ നിർഭാഗ്യകരവും പ്രതികൂലവുമായ പ്രതികരണങ്ങളിൽനിന്നു രോഗികൾക്ക് ഒരഭയസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഒൗഷധ ചികിത്സാകേന്ദ്രം. ആദ്യകാലങ്ങളിൽ മാനസികരോഗികൾക്ക് പുറമേ കുഷ്ഠരോഗികൾക്കും മറ്റു തീരാവ്യാധികൾ പിടിപെട്ട രോഗികൾക്കും സമൂഹത്തിന്‍റെ ഒറ്റപ്പെടുത്തലുകളിൽ നിന്നും അഭയമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം.

ചരിത്രത്താളുകളിൽ

ആയിരത്തി എണ്ണൂറുകളുടെ ആരംഭത്തിൽ റാണി ലക്ഷ്മിഭായിയുടെ കാലത്താണ് തിരുവിതാകൂറിൽ പാശ്ചാത്യ വൈദ്യ ശാസ്ത്രത്തിനു തുടക്കമിടുന്നത്. മാനസിക രോഗികളെ സമൂഹം ഭയത്തോടെയും വെറുപ്പോടെയും കണ്ടിരുന്ന കാലത്ത് 1860 കളിലാണ് മാനസിക രോഗികളെ മാറ്റി പാർപ്പിക്കാൻ ഒരിടം വേണമെന്ന ആവശ്യം മനസിലാക്കി റാണി ലക്ഷ്മിഭായി തിരുവനന്തപുരം സിവിൽ ആശുപത്രി( ഇപ്പോഴത്തെ ജനറൽ ആശുപത്രി)ക്കു സമീപം വാങ്ങിയ സ്ഥലത്ത് മനോരോഗ ചികിത്സയ്ക്കായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. ഈ കെട്ടിടം താത്കാലികമായി ഒരു ഭ്രാന്താലയമായി പ്രവർത്തിച്ചു. പിന്നീട് മനോരോഗികളായ സ്ത്രീകൾക്കായി ഒരു പ്രത്യേക സ്ഥാപനവും സ്ഥാപിക്കപ്പെട്ടു.

1870 - ൽ ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്താണ് തലസ്ഥാന നഗരിയിൽ നിന്നും ഏഴ്, എട്ട് കിലോമീറ്റർ മാറി പേരൂർക്കടയ്ക്കും ശാസ്തമംഗലത്തിനും മധ്യേ ഉൗളന്പാറയിൽ 36 ഏക്കറിൽ ഇപ്പോഴത്തെ മാനസികാരോഗ്യാശുപത്രി പണികഴിപ്പിച്ചത്. ആദ്യകാലത്ത് സമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന മാനസിക രോഗികൾ, കുഷ്ഠ രോഗികൾ, തീരാവ്യാധികൾ ബാധിച്ചവർ ഉൾപ്പെടെ അനേകായിരങ്ങൾ ഇവിടെ പ്രവേശിപ്പിക്കപ്പെട്ട് മരണം വരെയും അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു. പിന്നീട് 1903 ഓടുകൂടി മാനസികരോഗികൾക്കു മാത്രമായി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ സർക്കാർ ഈ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 1980 കളിൽ ഈ സ്ഥാപനത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രമെന്ന് പുനർനാമകരണം ചെയ്തു.

1983 ൽ വിശുദ്ധ മദർതെരേസയുടെ സന്ദർശനത്തിനു ശേഷമാണ്. സ്ഥലപരിമിതിയും മരുന്നുകളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും മാറുന്നത്. മദറിന്‍റെ സന്ദർശനത്തോടെ സ്ഥാപനത്തിന് പൊതുസമൂഹത്തിൽ നിന്നും കൂടുതൽ സ്വീകാര്യത കിട്ടി ത്തുടങ്ങി. തുടർന്ന് കൂടുതൽ പദ്ധതികൾ നടപ്പിൽ വരുത്തുകയും ചെയ്തു.

നിലവിലെ ഭൗതിക സാഹചര്യങ്ങൾ

നിലവിൽ 36 ഏക്കറിൽ 34 വാർഡുകളിൽ 507 കിടക്കകളുള്ള കേരളത്തിലെ ഏറ്റവും വലുതെന്ന് പറയാവുന്ന മാനസികാരോഗ്യ ചികിത്സാ കേന്ദ്രമാണ് ഇത്. 23 ഡോക്ടർമാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒപിയും ഇവിടെയുണ്ട്. വ്യത്യസ്ത രോഗാവസ്ഥയിൽപെട്ട കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, പുരുഷ‌ന്മാർ, ക്രിമിനൽ കേസുകളിൽ പെട്ടവർ എന്നിവരെ പ്രത്യേകമായി താമസിപ്പിച്ച് വേണ്ടത്ര പരിചരണവും കൂട്ടിരിപ്പുകാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണവും ഇവിടെനിന്ന് നൽകുന്നു.

മാനസിക രോഗം വന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സ്ഥലം കൂടിയാണിത്. തയ്യൽ, എംബ്രോയ്ഡറി, മരുന്ന് കവർ നിർമാണം, ഗ്ലാസ് പെയ്ന്‍റിംഗ്, സോപ്പ് നിർമാണം, ബ്രഡ് നിർമാണം, കൃഷി, ചെടിവളർത്തൽ, ബുക്ക് നിർമാണം തുടങ്ങി നിരവധി ജോലികൾ പരിശീലിപ്പിച്ച് അന്തേവാസികളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഇടം കൂടിയാണ്.ഒപ്പം ഹിന്ദുസ്ഥാൻ ലാറ്റക്സിന്‍റെ ഒരു യൂണിറ്റും പകൽവീടും ഇവിടെ പ്രവർത്തിക്കുന്നു. നിരവധി വൃക്ഷങ്ങളും കുളവുമൊക്കെയായി ശാന്തമായ അന്തരീക്ഷവും ജിം, യോഗ, സംഗീതം, ലൈബ്രറി തുടങ്ങി നിരവധി പദ്ധതികളിലൂടെ അന്തേവാസികളുടെ മാനസിക ഉല്ലാസവും ഉറപ്പുവരുത്തുന്നു. ജില്ലാ ജഡ്ജി അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിരീക്ഷണത്തിലുമാണ് ഈ സ്ഥാപനം.

അനാവശ്യമായ അധിക്ഷേപങ്ങൾ ഒഴിവാക്കാം

ഒരിക്കലും മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കേണ്ട വാക്കല്ല ഉൗളന്പാറയെന്നത്. കേരളത്തിന്‍റെ വൈദ്യശാസ്ത്ര ചരിത്രത്തോട് ഇത്രയേറെ ചേർന്നു നിൽക്കുന്ന സ്ഥാപനത്തെ അനാവശ്യമായി വേണ്ടിടത്തും വേണ്ടാത്തിടത്തും പരാമർശിക്കുന്നവർ മറന്നു പോകുന്നൊരു കാര്യമുണ്ട്. ഏതെങ്കിലുമൊരു ന്യൂറോട്രാൻസ്മിറ്റർ വ്യതിചലിച്ചാൽ നാളെ ആരും ഒരു മാനസികരോഗിയാകാം. ജനപ്രതിനിധികളുടെയും പൊതുസമൂഹത്തിന്‍റെയും മനോഭാവമാണ് മാറേണ്ടത്. അധിക്ഷേപങ്ങൾ ഒഴിവാക്കി വൈദ്യശാസ്ത്ര രംഗത്ത് ഇനിയുമേറെ വളരാനുള്ള സ്ഥാപനത്തെ കൂട്ടായപരിശ്രമത്തിലൂടെ കൈപിടിച്ചുയർത്താനാണ് അധികാരികൾ തുനിയേണ്ടത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടിവിടെ. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, രോഗികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ഡോക്ടർന്മാരുടെ അഭാവം. നികത്താത്ത നിരവധി ഒഴിവുകൾ തുടങ്ങിയവ ഇനിയും പോരായ്മയായി നിലനിൽക്കുന്നു. ഒരു പക്ഷെ നാളെ ഇതൊരു മെന്‍റൽ ഹെൽത്ത് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായി വളർന്നേക്കാം.

പ്രതികരണങ്ങളിലൂടെ

ഉൗളന്പാറ ചർച്ചകളിൽ നിറയുന്നതിൽ പ്രദേശവാസികൾക്കും വ്യത്യസ്തമായ നിലപാടുകളുണ്ട്. അനാവശ്യമായി ഈ പേര് പരാമർശിക്കുന്നതിനോട് യോജിപ്പില്ലാത്തവരാണ് ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. കേരളത്തിൽ ഇത്രയേറെ പാരന്പര്യമുള്ള മാനസികാരോഗ്യ ചികിത്സാ കേന്ദ്രം തങ്ങളുടെ നാട്ടിൽ സ്ഥിതിചെയ്യുന്നതിൽ അഭിമാനിക്കുന്പോഴും ഒരാളെ അധിക്ഷേപിക്കാൻ ഉൗളന്പാറയെന്ന പദം ഉപയോഗിക്കുന്നതിനോട് എതിർപ്പാണ് ഇവിടത്തുകാർക്ക്. ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കപ്പെടണമെന്നാണ് ഇവർ പറയുന്നത്. ഉൗളന്പാറയെന്ന് പരാമർശിക്കുന്നതിൽ എന്താണ് തെറ്റായിട്ടുള്ളതെന്നാണ് മറ്റൊരുകൂട്ടർ ചോദിക്കുന്നത്. കേരളത്തിൽ കുതിരവട്ടം എന്നു പറയുന്നതുപോലെ ഉൗളന്പാറയെയും കണ്ടാൽമതിയെന്നാണ് ഇവർ പറയുന്നത്. ഒരു മാനസികാരോഗ്യ ചികിത്സാ കേന്ദ്രം ഇവിടെ ഉള്ളതുകൊണ്ട് അതിന്‍റെ പേരിൽ അറിയപ്പെടുന്നു, അത്രമാത്രം.

ജയ്സണ്‍ അതിരന്പുഴ