വ്യത്യസ്ത ജീവിതത്തിന്‍റെ ഉപ്പും പുളിയും
ദാരിദ്ര്യത്തിന്‍റെ പങ്കുവയ്പാണ് കമ്യൂണിസമെന്നത് മുതലാളിത്ത ബുദ്ധിജീവികൾ ആവർത്തിച്ച് ഉന്നയിക്കുന്ന ആരോപണമാണ്. ദാരിദ്ര്യം പങ്കുവയ്ക്കാൻ എളുപ്പമാണ്, അതല്ലല്ലോ സന്പത്തിന്‍റെ സ്ഥിതി. തറവാട്ടുസ്വത്ത് വിഭജിക്കുന്പോൾപോലും ഒപ്പം പങ്കുവച്ച് മുഴുത്ത പങ്ക് കിട്ടുമോയെന്നു നോക്കുന്നതാണു നടപ്പുരീതി. കുരങ്ങൻ അപ്പം പങ്കുവച്ച കഥയിലെ രീതി കൃത്യമായ ഉദാഹരണമാണ്.

ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി ദാരിദ്ര്യം പങ്കുവയ്ക്കൽ’ പോലൊരു പ്രസ്താവന കഴിഞ്ഞദിവസം നടത്തിയത്, ഐടിമേഖലയിൽ ഉരുണ്ടുകൂടുന്ന പ്രതിസന്ധിക്കാറ്റിനെ തരണം ചെയ്യാനുള്ള ഒരു മാർഗമെന്ന നിലയിലാണ്. ഐടി കന്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ ശന്പളം വെട്ടിക്കുറയ്ക്കാൻ തയാറായാൽ ആ മേഖലയിലെ ചെറുപ്പക്കാരുടെ ജോലി കാറ്റിലകപ്പെട്ട കരിയിലയാകാതെ സംരക്ഷിക്കാനാകുമെന്നാണു മൂർത്തി മനംതുറന്നത്. ഇതിനോട് ഇൻഫോസിസ് മാനേജ്മെന്‍റിന്‍റെ പ്രതികരണം, ഈ വർഷം പുതുതായി 20,000 പേരെ നിയമിക്കും എന്നു മാത്രമായിരുന്നു. കന്പനിക്കുവേണ്ടി ഒൗദ്യോഗികമായി ചുണ്ടനക്കിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു.ബി. പ്രവീണ്‍റാവു, നാരായണമൂർത്തിയുടെ ആഹ്വാനത്തോട് പ്രതികരിച്ചില്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും ധനവാന്‍റെ മനസ് മാറുകയില്ലെന്നു വീണ്ടും വ്യക്തമാക്കിയ നിലപാട്.

മുതലാളിത്തത്തിനു പരിചിതമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനാവുന്ന ധനവാനല്ല നാരായണ മൂർത്തി. ഇല്ലായ്മകളുടെ ഇന്നലെകളിൽനിന്ന് ഇന്നത്തെ ഉള്ളായ്മ അദ്ദേഹം ബൗദ്ധികമായ അധ്വാനത്തിലൂടെ ആർജിച്ചതാണ്. പൂനയിലെ തെരുവീഥികളിലൂടെ സുധയെന്ന പ്രേമഭാജനത്തിന്‍റെ കരംഗ്രഹിച്ചു കുറെ നടന്നശേഷം, മൂർത്തി പെണ്ണുചോദിച്ച് സുധയുടെ അച്ഛനെ കണ്ടപ്പോൾ അദ്ദേഹം തിരിച്ചു ചോദിച്ചു, ഭാവിയിൽ മരുമകൻ എന്താകാനാണ് ആഗ്രഹിക്കുന്നതെന്ന്. കമ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനാകണം, അനാഥശാല തുടങ്ങണം എന്നായിരുന്നു പൂനയിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന മൂർത്തിയുടെ മറുപടി.

അക്കാലത്ത് പണിമാത്രമല്ല പണവും ഉണ്ടായിരുന്നില്ല. പ്രണയകാലത്ത് എല്ലാ ചെറുപ്പക്കാരെയുംപോലെ മൂർത്തിയും സുധയും റസ്റ്ററന്‍റുകളിൽ കയറും സിനിമ കാണും. അപ്പോഴൊക്കെ മൂർത്തി സുധയോടു പറയും എന്‍റെ കാശും എടുത്തോളൂവെന്ന്. തിരിച്ചു തരാമെന്നു ചിരിനിറഞ്ഞ വാഗ്ദാനവും. എല്ലാ കാര്യങ്ങളിലും കൃത്യമായി കണക്കുസൂക്ഷിക്കുന്ന സുധ അക്കാലത്തെ കടം എഴുതിവച്ചിട്ടുണ്ട്, നാലായിരം രൂപ! പ്രണയം അമൂല്യമാവണമെന്നു സങ്കല്പിച്ചാവണം മൂർത്തി ആ കടം ഇതുവരെ കൊടുത്തുതീർത്തിട്ടില്ല. യഥാർഥ സ്നേഹത്തിൽ കടം വീട്ടലില്ല എന്നത് എത്ര സുന്ദരമായ രീതിശാസ്ത്രമാണ്.

വീട്ടാനാകാത്തത്ര സ്നേഹം ഭാഗ്യമുള്ളവർക്കേ കിട്ടൂ. നാലായിരം രൂപയുടെ സ്നേഹമല്ല നാലുജന്മത്തിന്‍റെ സ്നേഹമാണ് സുധയിൽനിന്നു മൂർത്തിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. വീട്ടാനാകാത്ത സ്നേഹങ്ങളെക്കുറിച്ച് അവബോധമുള്ളതുകൊണ്ടാണ് കോർപറേറ്റ് മുതലാളിയായിട്ടും സോഷ്യലിസ്റ്റിനെപ്പോലെയും കമ്യൂണിസ്റ്റിനെപ്പോലെയും അദ്ദേഹത്തിനു സംസാരിക്കാനാവുന്നത്.

സർവംസഹയായ ഈ ഭൂമിമാതാവിന്‍റെ സ്നേഹം മനുഷ്യനു വീട്ടാൻ കഴിയുന്നതാണോ? ഒരു നദിയുടെ സ്നേഹം, ഒരു വൃക്ഷത്തിന്‍റെ സ്നേഹം എന്നിവപോലും മനുഷ്യർക്കു വീട്ടാൻ കഴിയുമോ? ചെറുകാറ്റിലൂടെ ഒഴുകിവരുന്ന ഓടക്കുഴൽ നാദം പകരുന്ന അനുഭൂതിക്കു പകരം എന്തുകൊടുക്കാനാവും? നദിക്കും വൃക്ഷത്തിനും ഒഴുകിവരുന്ന ഓടക്കുഴൽ നാദത്തിനും ഒരു പൈസ പ്രതിഫലം കൊടുക്കേണ്ടതില്ല. പ്രകൃതിയുടെ ഈ ദാനങ്ങൾപോലെ ചെലവില്ലാത്ത ഹോബികൾ വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിച്ച പിതാവായിരുന്നു മൂർത്തിയുടേത്. അധ്യാപകനായിരുന്ന അദ്ദേഹം മക്കളോടു പറയുമായിരുന്നു: ""ചെലവില്ലാത്ത ഹോബികൾ വളർത്തിയെടുത്താൽ നിങ്ങൾ പിൽക്കാലത്ത് പണത്തിന്‍റെ ഇരകളാവില്ല. ആർത്തിയുടെ കെണിക്കുള്ളിൽ വീണു തെറ്റായ കാര്യങ്ങൾ ചെയ്തശേഷം അതേക്കുറിച്ചു ഖേദിക്കേണ്ടിവരികയുമില്ല’’.

അച്ഛൻ മക്കളിൽ വായനാശീലം വളർത്തി. ലൈബ്രറിയിൽ അംഗത്വമെടുത്ത് പുസ്തകങ്ങൾ വായിക്കുക ചെലവുള്ള കാര്യമായിരുന്നില്ല. എട്ടു മക്കളെ സംഗീതാസ്വാദകരാക്കുന്നതിന് ആ അച്ഛൻ കണ്ടെത്തിയ മാർഗം തീരെ ചെലവില്ലാത്തതായിരുന്നു. പബ്ലിക് ഗാർഡനിൽ പോയിരുന്നാൽ വൈകിട്ട് അഞ്ചര മുതൽ ഏഴുവരെ പാട്ടുകേൾക്കാം. കുട്ടികൾ ആറരവരെ ഒരുമണിക്കൂർ പാട്ടുകേൾക്കും. പാട്ട്, പൂക്കൾ, പക്ഷികളുടെ സാമീപ്യം, ഇളംകാറ്റ് - പ്രകൃതിയുടെ വരദാനമെല്ലാം സൗജന്യമായി ഒരുമിച്ച് അനുഭവിക്കാൻ കഴിഞ്ഞിരുന്നു.

അച്ഛന്‍റെ മൂന്നാമത്തെ നിർദേശമായിരുന്നു, നല്ല സുഹൃത്തുക്കളെ കണ്ടെത്തി അവരുമായി ഇഷ്ടവിഷയങ്ങൾ ചർച്ചചെയ്യുക എന്നത്. ഇത്തരം ചർച്ചകൾക്ക് പണം മുടക്കേണ്ടതില്ലല്ലോ. ഈ മൂന്നു ഹോബികളും നാരായണമൂർത്തി ഇന്നും നിലനിർത്തുന്നു.

ഇങ്ങനെ മൂല്യങ്ങളിൽ വേരുകൾ ഉള്ളതുകൊണ്ടാണ് "ദാരിദ്ര്യം പങ്കുവയ്ക്കലിനെ’ ഓർമിപ്പിക്കുന്ന പ്രസ്താവന മൂർത്തി നടത്തിയത്. വേരുകൾക്ക് ഉറപ്പുപകരുന്നത് മണ്ണും വളവും ജലവും വായുവുമൊക്കെയാണ്. അധ്യാപകരുടെ റോൾ വളത്തിന്‍റെയും ജലത്തിന്‍റേയുമാണ്. കെ.വി. നാരായണൻ എന്ന രസതന്ത്ര അധ്യാപകൻ പഠിപ്പിച്ച പൊതുമുതലിനെ സംബന്ധിച്ച പാഠം മൂർത്തി ഇന്നും മറന്നിട്ടില്ല. ഒരു പരീക്ഷണത്തിന് കറിയുപ്പ് ഉപയോഗിക്കുന്നതിൽ അധ്യാപകൻ കാണിച്ച പിശുക്കിനു തുല്യമായ സൂക്ഷ്മത മൂർത്തിയുടെ അടുത്തിരുന്ന ഒരു കുട്ടിയുടെ ഉറക്കെയുള്ള ചിരിക്കിടയാക്കി. കെവിഎൻ സാർ പരീക്ഷണം നിർത്തിവച്ചു. ചിരിച്ച കുട്ടിയുടെ അടുത്തുവന്ന് അദ്ദേഹം ചോദിച്ചു: "ഇത്ര ഉറക്കെ ചിരിക്കത്തക്കതായി ആ പരീക്ഷണത്തിൽ എന്തുതമാശയാണുണ്ടായിരുന്നത്?’ സാധാരണ കറിയുപ്പ് പിശുക്കി സ്വർണത്തരിപോലെ സാർ ഉപയോഗിക്കുന്നതുകണ്ട് ചിരിച്ചുപോയതാണ്’ എന്നായിരുന്നു വിദ്യാർഥിയുടെ മറുപടി.

ഇതിനു കെവിഎൻ സാർ നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു: ഈ കറിയുപ്പ് വിലകുറഞ്ഞതായിരിക്കാം. പക്ഷേ, അതു സ്കൂളിന്‍റെ പൊതുമുതലാണ്. എന്‍റെയും നിങ്ങളുടെയും ഈ ക്ലാസിന്‍റെയും സ്കൂളിന്‍റെയും പൊതുമുതൽ. അതിൽ ഒരു നുള്ളുപോലും നശിപ്പിക്കാൻ എനിക്ക് അവകാശമില്ല. താൻ എന്‍റെ വീട്ടിലേക്കു വന്നാൽ ഒരു ഭരണി നിറയെ ഉപ്പ് ഞാൻ വെറുതെ തന്നുവിടാം. ആ ഉപ്പ് എന്‍റെ സ്വകാര്യ സ്വത്താണ്. അത് എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശവും അധികാരവും എനിക്കുണ്ട്.

കറിയുപ്പിനെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന മൂല്യബോധത്തിന്‍റെ തുടർച്ച നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ജീവനക്കാരെ പിരിച്ചുവിട്ട് അവരുടെ ജീവിതത്തിന്‍റെ ഉപ്പ് നശിപ്പിക്കുന്നതിനെപ്പറ്റി നിശബ്ദനായിരിക്കാൻ കഴിയില്ല. ഉന്നത ഉദ്യോഗസ്ഥർ ശന്പളം വെട്ടിക്കുറയ്ക്കാൻ നിശ്ചയിക്കുന്നതു സ്വന്തം വീട്ടിൽ വലിയഭരണിയിലുള്ള ഉപ്പ്് സൗജന്യമായി കൊടുക്കുവാൻ തീരുമാനിക്കുന്ന ഉദാര മനോഭാവത്തോടു ചേർന്നു നിൽക്കുന്ന സ്വകാര്യ കാര്യമാണ്. ചെറുപ്പക്കാരുടെ ജോലിസംരക്ഷണത്തിലൂടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കാൻ കഴിയുന്ന തീരുമാനം.

ഉപ്പും പുളിയും ചേർന്നു സൃഷ്ടിക്കുന്ന രുചിയുടെ സവിശേഷമായ അനുഭവമാണ് നാരായണ മൂർത്തിയുടെ കുടുംബജീവിതം പകരുന്നത്. തങ്ങളുടെ ജീവിതത്തിൽ നിലനിർത്തിയ മൂല്യബോധം മക്കൾക്കും പകർന്നുകൊടുക്കാൻ കഴിഞ്ഞതാണ് മൂർത്തി ദന്പതിമാരുടെ വലിയ വിജയം.

സുധാമൂർത്തി മനസുതുറക്കുന്നു: "എന്‍റെ കുടുംബത്തിലും മൂർത്തിയുടെ കുടുംബത്തിലും കൂടുതൽപേരും അധ്യാപകരായിരുന്നു. മിഡിൽക്ലാസ് കുടുംബങ്ങൾ. ഇന്നത്തെ മിഡിൽക്ലാസുകാർ അനുഭവിക്കുന്ന സൗകര്യങ്ങളൊന്നും ഞങ്ങൾക്കില്ലായിരുന്നു. വായനയും സിനിമയും പോലുള്ള കൊച്ചുകാര്യങ്ങളിൽ ഞങ്ങൾ ആനന്ദം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ കുട്ടികളാകട്ടെ, വലിയ നഗരത്തിൽ ധനം കണ്ടാണ് വളർന്നത്. അപ്പോഴും ചെറിയ പ്ലോട്ടിൽ ചെറിയ വീട്ടിലാണു ഞങ്ങൾ കഴിഞ്ഞിരുന്നത്. രോഹൻ പന്ത്രണ്ടാംക്ലാസിൽ പഠിക്കുന്നതുവരെ വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. കംപ്യൂട്ടർ വച്ചിരിക്കുന്ന മുറിയിലല്ലാതെ വെറേ മുറിയിൽ എസി ഉണ്ടായിരുന്നില്ല. കുട്ടികളെ പാർട്ടികൾക്കു വിട്ടിരുന്നില്ല. നിങ്ങൾക്ക് എന്താണു വേണ്ടത്, അതു സംഘടിപ്പിച്ചു തരാമെന്ന് അവരോടു ഞാൻ പറയുമായിരുന്നു’.

അച്ഛനും അമ്മയും കഠിനാധ്വാനം ചെയ്യുന്നതു കണ്ടുകൊണ്ടാണ് മക്കളായ അക്ഷതയും രോഹനും വളർന്നത്. വീട്ടിൽ പാചകം ചെയ്തിരുന്നതും പാത്രങ്ങൾ കഴുകിയിരുന്നതും സുധയാണ്. ആ വീട്ടിൽ ഒരു പാചകക്കാരൻ എത്തിയിട്ട് എട്ടുവർഷമേ ആയിട്ടുള്ളു. അങ്ങനെ കുട്ടികളെ ലാളിത്യവും വിനയവും പഠിപ്പിച്ചതാണ് കുടുംബത്തിനു ശ്രേയസ്കരമായത്.
കംപ്യൂട്ടർ എൻജിനിയറിംഗ് പഠിച്ചില്ലായിരുന്നുവെങ്കിൽ താൻ ഒരു ഷെഫ് ആകുമായിരുന്നുവെന്നു പറയാൻ രോഹനു മടിയില്ല. കവിതയിലും കണക്കിലും പ്രാചീന കൃതികളിലും ബുദ്ധദർശനങ്ങളിലും താത്പര്യമുള്ള രോഹൻ ഒരിക്കൽ ചോദിച്ചു: "പുളികളെപ്പറ്റി അമ്മയ്ക്ക് എന്തറിയാം?’ അമ്മ പ്രത്യേകിച്ചൊന്നും പറയാതിരുന്നപ്പോൾ അഞ്ചുതരം പുളികളെപ്പറ്റി ലഘുപ്രസംഗം മകൻ നടത്തി. എന്നിട്ട് കൂട്ടിച്ചേർത്തു, "അമ്മയുടെ സാന്പാറിനു ഞാൻ നൂറിൽ പത്തുമാർക്കേ തരൂ’.

ഒരുദിവസം വിവിധതരം മസാലദോശകൾ ഉണ്ടാക്കുവാൻ പാചകക്കാരനും രോഹനും ടീമായി. പാചകം കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങളോടൊപ്പം അവ ഭക്ഷിക്കുവാൻ പാചകക്കാരനും ഇരിക്കണമെന്നതായി രോഹൻ. പാവം പാചകക്കാരൻ വല്ലാത്ത അന്പരപ്പിലായി. അതു മനസിലാക്കി രോഹൻ മറ്റൊരു നിർദേശംവച്ചു. "കുടുംബാംഗങ്ങൾ ആദ്യം കഴിക്കുക, അതിനു ശേഷം അതേമേശയിൽ അതേഭക്ഷണം പാചകക്കാരനും കഴിക്കുക’. മറ്റെല്ലാവരെയുംപോലെ അയാൾക്കും ആ വീട്ടിൽ സ്വന്തമായ മുറിയുണ്ട്. കൊതുകുവലയിട്ട നല്ല ബെഡ്ഡും വിരികളുമുണ്ട്.

നാരായണമൂർത്തി "ദാരിദ്ര്യം പങ്കുവയ്ക്കുന്നതിനെപ്പറ്റി’ പറഞ്ഞതു വായിക്കുന്പോൾ ഈ പശ്ചാത്തലങ്ങൾകൂടി അറിഞ്ഞിരുന്നാലേ പറയുന്നതും പ്രവൃത്തികളും തമ്മിലുള്ള പൊരുത്തം മനസിലാക്കാനാവൂ. മൂർത്തി നേതൃത്വം നൽകുന്ന കാലത്ത് 2001-ൽ ഇൻഫോസിസിൽ ഉന്നത ഉദ്യോഗസ്ഥർ ശന്പളം വെട്ടിക്കുറച്ചുള്ള പരീക്ഷണം വിജയകരമായി നടപ്പാക്കിയതാണ്. അന്ന് ഡയറക്ടർ തലത്തിലുള്ളവരാണ് വലിയ വെട്ടിക്കുറയ്ക്കലിനു തയാറായത്. വൈസ് പ്രസിഡന്‍റ് തലത്തിലുള്ളവർ അതിലും കുറച്ചു വെട്ടിക്കുറയ്ക്കൽ നടത്തി. അങ്ങനെ ശന്പളം വെട്ടിക്കുറയ്ക്കലിന്‍റെ മാതൃക താഴേക്കു പടർന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തു. പല കന്പനികളും നിയമനങ്ങൾക്കു മടിച്ച അക്കാലത്ത് ഇൻഫോസിസ് 1500 പേർക്കു പുതുതായി ജോലി നൽകി!! എന്തേ, നാരായണമൂർത്തിക്കു പിരിച്ചുവിടലിനെതിരേ പറയാൻ അർഹതയില്ലേ? ഉണ്ട്, നൂറുശതമാനം. "ജീവനക്കാരെ പൊടുന്നനെ പറഞ്ഞുവിടുന്നതു ശരിയല്ല. പുതിയ അവസരങ്ങൾ കണ്ടെത്തി അതനുസരിച്ചു പരിശീലനം നൽകണം. എന്നിട്ടും നന്നായി പ്രവർത്തിക്കാത്തവരോടുമാത്രമേ മറ്റൊരു ജോലി നോക്കാൻ പറയേണ്ടതുള്ളൂ’ - ഇതാണു മൂർത്തിയുടെ ദർശനം.

മാണി പയസ്