Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലതയല്ല സുമൻ കല്യാണ്‍പുർ
ബിഹാറിലെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് നാ നാ കർതേ പ്യാർ തുമ്ഹീസേ കർ ബൈഠേ എന്നുവേണം കരുതാൻ. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടൊന്നുമല്ല. പക്ഷേ, കഴിഞ്ഞദിവസം നിതീഷ് കുമാറിന്റെ നാടകീയ മലക്കം മറിച്ചിലിനെ വിശേഷിപ്പിക്കാൻ അഖിലേഷ് ഈ പാട്ടിന്റെ വരികൾ ട്വിറ്ററിൽ കുറിച്ചത് വലിയ തരംഗമായി. ഇല്ല.. ഇല്ല എന്നുറപ്പിച്ചുപറഞ്ഞിട്ടും പ്രണയത്തിൽ വീണുപോയി എന്നാണ് ആ വരികളുടെ അർഥം. പോകില്ല, പോകില്ല എന്നാവർത്തിച്ചിട്ടും മഹാസഖ്യം തകർത്ത് നിതീഷ് എൻഡിഎയുടെ ഒപ്പംകൂടിയതിനെ സംഗീതാത്മകമായി വിശേഷിപ്പിക്കുകയായിരുന്നു അഖിലേഷ്. ഒപ്പം ഇന്നത്തെ ബിഹാർ എന്ന വിശദീകരണവും! എന്തായാലും സംഗീതത്തിന്റെ നിരുപാധിക പിന്തുണയും രാഷ്ട്രീയത്തിൽ സ്വീകരിക്കാമെന്ന് അഖിലേഷ് തെളിയിച്ചിരിക്കുന്നു..
അല്ല, അതെന്റെ അമ്മയാണ്
എണ്‍പതുകളുടെ അവസാനം ദൂരദർശനിലെ ജനപ്രിയ പരിപാടിയായിരുന്നു ഛായാ ഗീത്. ഇഷ്ടഗാനങ്ങൾ കാണാനും കേൾക്കാനുമുള്ള അവസരം. 1965ലെ സൂപ്പർഹിറ്റായ ജബ് ജബ് ഫൂൽ ഖിലേയിലെ അത്രതന്നെ ഹിറ്റായ ഒരു പാട്ട് ഒരിക്കൽ ഛായാ ഗീതിൽ വന്നു. പാടിയത് ലതാ മങ്കേഷ്കറും മുഹമ്മദ് റഫിയും എന്നാണ് ദൂരദർശൻ എഴുതിക്കാട്ടിയത്. കേൾവിക്കാർക്ക് ഒരു സംശയവും തോന്നിയില്ല, ലതയും റഫിയും പാടുന്നു.
എന്നാൽ അന്ന് ഇരുപതുകാരിയായ ഒരു പെണ്‍കുട്ടി പ്രസാർ ഭാരതിയുടെ ഓഫീസിലേക്കു വിളിച്ചു. ഛായാ ഗീതിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്, ആ പാട്ട് പാടിയത് ലതാ മങ്കേഷ്കറല്ല., എന്റെ അമ്മയാണ്. അതു തിരുത്തിക്കൊടുക്കണം എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ആവശ്യം. പക്ഷേ അവിടെയുള്ള ആരും അതു വിശ്വസിച്ചില്ല. അത്രമാത്രം ആ സ്വരം ലതയുടേതാണെന്ന് തോന്നിച്ചിരുന്നു. എല്ലാവരും അങ്ങനെ മനസിലുറപ്പിക്കുകയും ചെയ്തിരുന്നു.
സുമൻ കല്യാണ്‍പുർ ആയിരുന്നു ആ ഗായിക. പാട്ടാകട്ടെ, അഖിലേഷ് യാദവ് ഓർമിച്ച നാ നാ കർതേ പ്യാർ തുമ്ഹീസേയും. പാട്ടിന്റെ ക്രെഡിറ്റ് അമ്മയ്ക്കു കിട്ടണമെന്ന് അപേക്ഷിക്കുകയായിരുന്നു സുമന്റെ മകൾ ചാരുൾ ഹെമ്മാടി.
ലതാ മങ്കേഷ്കറുമായുള്ള ശബ്ദസാമ്യത്തെക്കുറിച്ച് രണ്ടുവർഷം മുന്‍പ് സുമൻ ഇങ്ങനെ പറഞ്ഞു: "അവരുടെ പാട്ടുകൾ എനിക്കെന്നും പ്രചോദനമായിരുന്നു. കോളജിൽ പഠിക്കുന്നകാലത്ത് ഞാൻ ആ പാട്ടുകളാണ് പാടാറുള്ളത്. എന്റെ ശബ്ദം ലോലവും മൃദുവുമായിരുന്നു. ഞാനെന്താണു ചെയ്യുക? എന്റെ പാട്ടുകൾ റേഡിയോ സിലോണ്‍ പ്രക്ഷേപണം ചെയ്തുതുടങ്ങിയപ്പോഴും പേരു പറയാറില്ല. റെക്കോർഡ് ഡിസ്കുകൾക്കു പുറത്തും എന്റെ പേരിനു പകരം തെറ്റായ പേരുവന്നു. അത് ആളുകൾക്കു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കും. നോക്കൂ, ഇപ്പോൾ ശ്രേയാ ഘോഷാലിന്റെ ശബ്ദവും അങ്ങനെയാണ്. എന്നിട്ടും ആർക്കും തെറ്റുന്നില്ലല്ലോ. ഞങ്ങളുടെ കാലത്ത് അങ്ങനെയേ പറ്റുമായിരുന്നുള്ളൂ'.
ബ്രഹ്മചാരി എന്ന ചിത്രത്തിലെ ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ എന്ന പാട്ടും ഇത്തരം തെറ്റിദ്ധാരണയുണ്ടാക്കി. ലതാ മങ്കേഷ്കറുടെ കടുത്ത ആരാധകർക്കുപോലും ആ പാട്ടു പാടിയത് ലതയല്ല എന്നു തിരിച്ചറിയാനായില്ലെന്ന് മുതിർന്ന സംഗീത നിരൂപകനായ രാജു ഭരതൻ പറയുന്നു.
അന്‍പതുകളും അറുപതുകളും ഹിന്ദി സിനിമാ സംഗീതരംഗത്ത് വലിയ മാറ്റത്തിനു സാക്ഷ്യം വഹിച്ചു. പിന്നീട് സുവർണകാലം എന്നറിയപ്പെട്ടതും ഇതേ സമയമാണ്. ലതാ മങ്കേഷ്കറും ആഷാ ഭോസ്ലേയും ഉദിച്ചുയർന്നതും അക്കാലത്തുതന്നെ. ലതയ്ക്കുള്ള പകരക്കാരിയായി സുമൻ ഉയർന്നുവന്നത് ശബ്ദസാമ്യവും പ്രതിഭയുംകൊണ്ടുമാത്രമല്ല. ലത സ്ഥലത്തില്ലാതിരിക്കുകയോ, ഒരു പാട്ടിന് 100 രൂപ എന്ന അവരുടെ അന്നത്തെ പ്രതിഫലം നിർമാതാക്കൾക്ക് താങ്ങാനാവാതെ വരികയോ ചെയ്താൽ സുമനായിരുന്നു ഏക ആശ്രയം. റഫിയോടൊപ്പം പാടാൻ തന്നെക്കിട്ടില്ല എന്ന നിലപാടും ഇടക്കാലത്ത് ലത എടുത്തിരുന്നു. അങ്ങനെ പാവങ്ങളുടെ ലതാ മങ്കേഷ്കറായി സുമൻ- രാജു ഭരതൻ പറയുന്നു.
അതേസമയം ലതയ്ക്കൊപ്പം സുമൻ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. "എനിക്കവർ നല്ല സുഹൃത്തായിട്ടാണ് തോന്നിയിട്ടുള്ളത്. അവരോട് ഒരുപാട് സംസാരിക്കണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു'- ഒരിക്കൽ സുമൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകൾ അപ്പോൾ ചോദിച്ചതിങ്ങനെ- "അത് അമ്മയ്ക്കു തോന്നുന്നത്. അവർക്കും അങ്ങനെതന്നെയായിരുന്നോ'?!
മിതഭാഷി, മൃദുഭാഷി
അന്നത്തെ ഗായികയ്ക്ക് ഇന്ന് എണ്പതു വയസുണ്ട്. പാട്ടിൽ തിളങ്ങിനിന്നകാലത്തും പിന്നീടും അഭിമുഖങ്ങൾക്കു സമ്മതിക്കുക പതിവില്ല. ഏതാണ്ട് 45 വർഷത്തിനു ശേഷമാണ് തനിക്കൊരു ഇന്റർവ്യൂ റെക്കോർഡ് ചെയ്യാൻ അവസരം കിട്ടിയതെന്ന് മുതിർന്ന റേഡിയോ ആർട്ടിസ്റ്റായ അമീൻ സയാനി പറഞ്ഞിട്ടുണ്ട്. 2005ൽ ആയിരുന്നു അത്. അവർ വളരെ കുറച്ചേ സംസാരിക്കൂ. എത്ര ചോദിച്ചിട്ടും മിക്കപ്പോഴും ഒറ്റവാക്കിലായിരുന്നു ഉത്തരങ്ങൾ- അമീൻ പറയുന്നു. ഫോട്ടോ എടുക്കേണ്ട, അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയില്ല- അഭിമുഖങ്ങളോടുള്ള സുമന്റെ നിലപാടിന് ഒരിക്കലും മാറ്റമുണ്ടായില്ല.
എന്നാൽ ഏതാനും പ്രിയഗാനങ്ങളെക്കുറിച്ച് പലപ്പോഴായി അവർ പറഞ്ഞിട്ടുണ്ട്- തേൻപോലുള്ള ശബ്ദത്തിൽ പിറന്ന പാട്ടുകളെക്കുറിച്ച്...
അതിൽ നാ തും ഹമേ ജാനോ എന്ന പാട്ടുണ്ട്. ഉള്ളുകൊളുത്തിവലിക്കുന്ന വരികളാണ് മജ്റൂഹ് സുൽത്താൻപുരി എഴുതിയത്. മഹത്തായൊരീണത്തിന് തന്നെ പരീക്ഷിക്കാൻമാത്രം ധൈര്യശാലിയായിരുന്നു എസ്.ഡി. ബർമനെന്ന് സുമൻ ഓർമിക്കുന്നു. റെക്കോർഡിംഗ് വേളയിൽ അധികം ഉപകരണങ്ങളുടെ പശ്ചാത്തലമില്ലാതെയാണ് സുമൻ പാടിയത്. ഹേമന്ദ് കുമാർ പാടി ചരിത്രമാക്കിയ പാട്ടിൽ ഒപ്പത്തിനൊപ്പം നിൽക്കാനായത് വലിയ നേട്ടമായി അവരിന്നും കരുതുന്നു.
എണ്‍പതുകളുടെ അവസാനം അവർ സിനിമകൾക്കായുള്ള പാട്ടുനിർത്തി. പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകർക്കുമൊപ്പം ഏതാണ്ടു നൂറു ചിത്രങ്ങൾക്കുവേണ്ടി അവർ പാടി. ഗോവിന്ദയുടെ ആദ്യ ചിത്രമായ ലവ് 86-നുവേണ്ടിയാണ് അവസാനമായി പാടിയത്. ആ സിനിമ പക്ഷേ പുറത്തിറങ്ങിയില്ല.
ചിത്രരചനയും പാചകവും
മുംബൈയിലെ ഫ്ളാറ്റിൽ ചിത്രംവരയും പാചകവുമാണ് പ്രധാന വിനോദങ്ങളായി സുമൻ കണ്ടത്. എണ്‍പതാം പിറന്നാൾ ആഘോഷത്തിന് രണ്ടുമാസം മുന്‍പ് പ്രിയപ്പെട്ടവരെല്ലാം ഷണ്മുഖാനന്ദ ഹാളിൽ ഒത്തുകൂടി. പുല്ലാങ്കുഴൽ ഇതിഹാസം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. പണ്ട് ഖറിൽ ഇരുവരും അയൽക്കാരായിരുന്നു. അതോർമിച്ചുകൊണ്ട് പണ്ഡിറ്റ് ചൗരസ്യ പറഞ്ഞു- "സുമൻ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ ഒരിക്കൽപ്പോലും കേട്ടിട്ടില്ല. എന്നാൽ സ്റ്റുഡിയോയിൽ എത്തിയാൽ അവർ എന്നും പെർഫെക്ട് ആയിരുന്നു'.
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top