പാട്ടിന്‍റെ തേൻകണം തന്നു മറഞ്ഞവർ
ഒരേയൊരു റഫി സാബിന്‍റെ സുന്ദര ഗാനഗോപുരങ്ങൾ കയറിയിറങ്ങിക്കാണുകയായിരുന്നു ലോകമെന്പാടുമുള്ള സംഗീതപ്രേമികൾ കഴിഞ്ഞദിവസങ്ങളിൽ. അല്ല, എന്നുമുള്ള ശീലമാണ് ആ പാട്ടുകൾ കേൾക്കൽ. വെറുതെ കേൾക്കലല്ല, ആ പാട്ടുകളിലൂടെ ജീവിക്കലാണ് പലരുടെയും പതിവ്. എന്നാലൊരു നിറകണ്‍ചിരിയോടെയായിരുന്നിരിക്കണം ഈ ദിവസങ്ങളിൽ സുവർണസ്വരത്തിലുള്ള ആ പാട്ടുകൾ കേട്ടത്. വേറൊന്നുംകൊണ്ടല്ല, കഴിഞ്ഞ 31ന് മുഹമ്മദ് റഫിയുടെ ഓർമനാളായിരുന്നു. പതിവുപോലെ കേൾവിക്കാരുടെ ഉൾച്ചുമരുകളിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചുകൊണ്ടാവും ഓരോ പാട്ടും തീർന്നത്... ചിലത് കറുപ്പിലും വെളുപ്പിലും.., വേറെ ചിലത് ഈരേഴു പതിനാലു വർണങ്ങളിൽ...

മുഹമ്മദ് റഫിയും മുഹമ്മദ് ഇസ്മായിലും

ആരാണ് രണ്ടാമതു പറഞ്ഞയാൾ? റഫിയുമായി അദ്ദേഹത്തിനുള്ള ബന്ധമെന്തായിരുന്നു? ഉത്തരങ്ങൾ തേടുന്നതിനു മുന്പ് മുഹമ്മദ് ഇസ്മായിലിന്‍റെ ഓർമയിൽനിന്നുള്ള ഒരു സംഭവം അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളിൽ കേൾക്കാം:

""റഫി സാബിനെ നേരിട്ടുകണ്ട് ഞാൻ സംഗീത സംവിധായകനാകുന്ന ഒരു മലയാള സിനിമയിൽ പാടാമോ എന്നു ചോദിച്ചു. ഏതാനും ആഴ്ചകളെങ്കിലും പഠിക്കാൻ സമയം കിട്ടിയില്ലെങ്കിൽ മലയാളത്തിൽ പാടുകയെന്നത് ഒട്ടും എളുപ്പമാവില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിനയപൂർവമുള്ള മറുപടി. വരികളുടെ അർഥം കൃത്യമായി മനസിലായില്ലെങ്കിൽ യഥാർഥ ഭാവം ആലാപനത്തിൽ കൊണ്ടുവരാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഞാനിക്കാര്യം സിനിമയുടെ നിർമാതാക്കളെ അറിയിച്ചു. എന്നാൽ തങ്ങളുടെ സിനിമയിൽ ഒരു ഹിന്ദി ഗാനമെങ്കിലും റഫി സാബിന്‍റെ ശബ്ദത്തിൽ വേണമെന്നായി അവർ. അങ്ങനെ ശബാബ് ലേകെ എന്ന പാട്ട് സിനിമയിൽ ഉൾപ്പെടുത്തി''- മഹാഗായകൻ മലയാള സിനിമയ്ക്കായി പാടിയ ഒരേയൊരു പാട്ട്.

അതെ, മുഹമ്മദ് റഫി മലയാളത്തിനുവേണ്ടി പാടിയ ഒരേയൊരു പാട്ടിന്‍റെ സംഗീതസംവിധായകനാണ് മുഹമ്മദ് ഇസ്മായിൽ എന്ന ആലപ്പുഴക്കാരൻ. അദ്ദേഹം അറിയപ്പെട്ടത് പക്ഷേ, വേറൊരു പേരിലാണ്- ജിതിൻ ശ്യാം.

തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിലാണ് ജിതിൻ ശ്യാമിന്‍റെ ഈണത്തിൽ മുഹമ്മദ് റഫി പാടിയത്. അദ്ദേഹം മലയാളം പാട്ട് പഠിച്ചു പാടാൻ ആവശ്യപ്പെട്ട സമയം കാത്തിരിക്കാൻ സിനിമയുടെ അണിയറക്കാർക്ക് കഴിയുമായിരുന്നില്ല. റിലീസിംഗ് തീയതി അടുത്തു. റഫിയുടെ പാട്ടുവേണമെന്നു നിർബന്ധവും. അങ്ങനെ ശബാബ് ലേകെ എന്ന പാട്ടുണ്ടായി. റെക്കോർഡിംഗ് കഴിഞ്ഞപ്പോഴാണ് ഈ പാട്ട് എങ്ങനെ ചിത്രീകരിക്കുമെന്ന ആശയക്കുഴപ്പം ഉയർന്നത്. ഒടുവിൽ ഒരു വഴി തെളിഞ്ഞു. കുതിരവട്ടം പപ്പു അഭിനയിച്ച കഥാപാത്രം ഒരു സ്വപ്നംകാണുന്ന രംഗം ഷൂട്ടുചെയ്ത് സിനിമയിൽ ചേർത്തു. റഫിയുടെ ശബ്ദത്തിനൊത്തു ചുണ്ടനക്കി അഭിനയിക്കാനായത് തന്‍റെ സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി പിന്നീട് പപ്പു എടുത്തു പറഞ്ഞിട്ടുണ്ട്. 1980-ലാണ് തളിരിട്ട കിനാക്കൾ പുറത്തിറങ്ങിയത്.

ആലപ്പുഴയിൽനിന്ന് മുംബൈയിലേക്ക്

ആലപ്പുഴയിൽ 1947ൽ ജനിച്ച ജിതിൻ ശ്യാം പതിനെട്ടാം വയസിൽ മഹാനഗരമായ മുംബൈയിൽ എത്തിപ്പെട്ടു. ചെറുപ്പംമുതൽക്കേയുള്ള സംഗീതവാസന കൂട്ടിനുണ്ടായിരുന്നു. ജീവിതം മുന്നോട്ടുനീക്കാനുള്ള ശക്തിയും അതുമാത്രമായിരുന്നു. അവിടെവച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. തുടക്കത്തിൽ ബ്രിജ് ഭൂഷന്‍റെയും പിന്നീട് വ്യാഴവട്ടക്കാലം നൗഷാദിന്‍റെയും കൂടെ പ്രവർത്തിച്ചു. നൗഷാദിന്‍റെ മുഖ്യസഹായികളിൽ ഒരാളായിരുന്നു ജിതിൻ അക്കാലത്ത്.

എഴുപതുകളുടെ ഒടുക്കം സ്വതന്ത്ര സംഗീതസംവിധായകനായശേഷം അറബ് കാ സോനാ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ പാട്ടുകളാണ് ജിതിനെ ഹിന്ദിയിൽ പ്രശസ്തനാക്കിയത്. റഫിയുടെ ആലാപനമായിരുന്നു ആ പാട്ടുകളുടെ പൂർണിമ.

""എന്നെപ്പോലെ തുടക്കക്കാരായ സംഗീത സംവിധായകരുടെ പാട്ടുകൾ റഫി സാബ് അദ്ദേഹത്തിന്‍റെ ബാന്ദ്രയിലെ വീട്ടിലിരുന്ന് റിഹേഴ്സൽ നോക്കിയശേഷമേ സ്റ്റുഡിയോയിലേക്കു പോകാറുള്ളൂ. റെക്കോർഡിംഗിനുശേഷം അത് പ്ലേ ചെയ്തു കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റംസാൻ മാസത്തെക്കുറിച്ചുള്ള ആ പാട്ടുകേട്ട് എന്‍റെ പുറത്തുതട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു- റോയൽറ്റി ഇനത്തിൽ കുറേ കാശു നഷ്ടമാകാൻ വഴിയുണ്ട്. പിന്നീടാണ് ഞാൻ അറിഞ്ഞത് അറബ് കാ സിതാരാ എന്ന ചിത്രത്തിൽ ഉസ്താദ് അല്ലാ രഖാ ഈണമിട്ട ഇതേ തീം ഉള്ള പ്രശസ്തമായ പാട്ടുണ്ടെന്ന്. അതേക്കുറിച്ചു പരാമർശിക്കുകയായിരുന്നു റഫി സാബ്''- ജിതിൻ ശ്യാം ഒരഭിമുഖത്തിൽ പറഞ്ഞു.

വിവിധ ഭാഷകളിലായി നാനൂറോളം ഗാനങ്ങൾക്ക് ജിതിൻ ഈണം നൽകിയിട്ടുണ്ട്. മലയാളത്തിൽ തളിരിട്ട കിനാക്കൾക്കു പുറമേ തണൽ, പൊൻമുടി, വിസ, സുന്ദരി നീയും സുന്ദരൻ ഞാനും തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ജിതിന്‍റേതായിരുന്നു. വിസയിൽ യേശുദാസും ജെൻസിയും ചേർന്നുപാടിയ താലി പീലി കാട്ടിനുള്ളിലൊരു താഴാന്പൂ കൊട്ടാരം എന്ന പാട്ട് ഇന്നും പലരുമോർമിക്കുന്നു. 1995ൽ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന ചിത്രത്തിനാണ് മലയാളത്തിൽ അവസാനമായി സംഗീതമൊരുക്കിയത്.

റഫി അനുഭവം

ഹിന്ദിയിൽ ലതാ മങ്കേഷ്കർ, കിഷോർ കുമാർ, ആഷാ ഭോസ്ലേ തുടങ്ങിയ മുൻനിരക്കാരെക്കൊണ്ടെല്ലാം പാടിച്ചിട്ടുണ്ടെങ്കിലും മുഹമ്മദ് റഫി ജിതിന് ഒരു പ്രത്യേകാനുഭവമായിരുന്നു. അദ്ദേഹത്തിന്‍റെ ശബ്ദത്തിലുള്ള പാട്ടുകളിലൂടെ പ്രശസ്തിയിലേക്കുയർന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്. കുട്ടിത്തം നിറഞ്ഞ ചിരിയുള്ള ആ വലിയ മനുഷ്യനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാനാവുക.

1980 ജൂണ്‍ മാസത്തിൽ ഒരു സിനിമയ്ക്കുവേണ്ടി ഒരു ഗസൽ വേണമായിരുന്നു. മുഹമ്മദ് റഫിയും ആഷാ ഭോസ്ലേയും പാടണമെന്നായിരുന്നു ജിതിൻ ശ്യാമിന്‍റെ ആഗ്രഹം. ചെന്നുകണ്ട് കാര്യം പറഞ്ഞപ്പോൾ റഫി സാബ് പാടാമെന്നു സമ്മതിക്കുകയും ചെയ്തു. താൻ റംസാനു ശേഷം പാടാമെന്നും ആഷാജിയുടെ ശബ്ദത്തിലുള്ളത് ആദ്യം റെക്കോർഡ് ചെയ്തോളൂ എന്നും റഫി പറഞ്ഞു. എന്നാൽ റഫിതന്നെ ആദ്യം പാടണമെന്നായിരുന്നു നിർമാതാക്കളുടെ കടുംപിടുത്തം. അതുകൊണ്ട് കാത്തിരിക്കാൻ തീരുമാനിച്ചു. പക്ഷേ, തൊട്ടടുത്തമാസം എത്തിയത് റഫിയുടെ മരണവാർത്തയാണ്.

""മുന്പൊരിക്കലും കണ്ടിട്ടില്ലാത്തപോലെ അന്നു കനത്ത മഴപെയ്തു. എന്പാടും വെള്ളപ്പൊക്കമായി. കണ്ണീരിൽ മുങ്ങിയ മുംബൈക്കാർ തങ്ങൾ ഏറെ സ്നേഹിച്ച പ്രിയഗായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയ്ക്ക്, എല്ലാവരെയുംപോലെ സ്തബ്ധനായി ഞാനും നിന്നു. ജീവിതത്തിന്‍റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾ മഴയെ വകവയ്ക്കാതെ റഫി സാബിന്‍റെ സംസ്കാരച്ചടങ്ങുകളിൽ പങ്കുകൊണ്ടു. പ്രകൃതിതന്നെ തന്‍റെ മഹാനായ പുത്രനുവേണ്ടി കരയുകയായിരുന്നു എന്നുതോന്നി. അവസാനംവരെ ഞാൻ അവിടെനിന്നു. ബോളിവുഡിൽ കാലുറപ്പിക്കാൻ എന്നെ ഏറ്റവും സഹായിച്ച അദ്ദേഹത്തിനുവേണ്ടി എനിക്കതു ചെയ്യണമായിരുന്നു''- മുഹമ്മദ് റഫിയുടെ മരണത്തെക്കുറിച്ച് ജിതിൻ ശ്യാം പിന്നീട് ഓർമിച്ചതിങ്ങനെ.

ജന്മനാട്ടിൽ തിരികെ...

മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ജിതിൻ ശ്യാം 2015ൽ തന്‍റെ ജന്മനാടായ ആലപ്പുഴയിലെത്തി. കായലോളങ്ങളുടെ ഈണം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കുശേഷം ഒരു രാത്രി തന്‍റെ വീടിനു മുന്നിൽ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഹൃദയതാളം വീണ്ടെടുക്കാനായില്ല. മരിക്കുന്പോൾ 68 വയസായിരുന്നു ജിതിൻ ശ്യാമിന്.

ഹരിപ്രസാദ്‌