Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടിന്റെ തേൻകണം തന്നു മറഞ്ഞവർ
ഒരേയൊരു റഫി സാബിന്റെ സുന്ദര ഗാനഗോപുരങ്ങൾ കയറിയിറങ്ങിക്കാണുകയായിരുന്നു ലോകമെന്പാടുമുള്ള സംഗീതപ്രേമികൾ കഴിഞ്ഞദിവസങ്ങളിൽ. അല്ല, എന്നുമുള്ള ശീലമാണ് ആ പാട്ടുകൾ കേൾക്കൽ. വെറുതെ കേൾക്കലല്ല, ആ പാട്ടുകളിലൂടെ ജീവിക്കലാണ് പലരുടെയും പതിവ്. എന്നാലൊരു നിറകണ്ചിരിയോടെയായിരുന്നിരിക്കണം ഈ ദിവസങ്ങളിൽ സുവർണസ്വരത്തിലുള്ള ആ പാട്ടുകൾ കേട്ടത്. വേറൊന്നുംകൊണ്ടല്ല, കഴിഞ്ഞ 31ന് മുഹമ്മദ് റഫിയുടെ ഓർമനാളായിരുന്നു. പതിവുപോലെ കേൾവിക്കാരുടെ ഉൾച്ചുമരുകളിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചുകൊണ്ടാവും ഓരോ പാട്ടും തീർന്നത്... ചിലത് കറുപ്പിലും വെളുപ്പിലും.., വേറെ ചിലത് ഈരേഴു പതിനാലു വർണങ്ങളിൽ...
മുഹമ്മദ് റഫിയും മുഹമ്മദ് ഇസ്മായിലും
ആരാണ് രണ്ടാമതു പറഞ്ഞയാൾ? റഫിയുമായി അദ്ദേഹത്തിനുള്ള ബന്ധമെന്തായിരുന്നു? ഉത്തരങ്ങൾ തേടുന്നതിനു മുന്‍പ് മുഹമ്മദ് ഇസ്മായിലിന്റെ ഓർമയിൽനിന്നുള്ള ഒരു സംഭവം അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ കേൾക്കാം:
""റഫി സാബിനെ നേരിട്ടുകണ്ട് ഞാൻ സംഗീത സംവിധായകനാകുന്ന ഒരു മലയാള സിനിമയിൽ പാടാമോ എന്നു ചോദിച്ചു. ഏതാനും ആഴ്ചകളെങ്കിലും പഠിക്കാൻ സമയം കിട്ടിയില്ലെങ്കിൽ മലയാളത്തിൽ പാടുകയെന്നത് ഒട്ടും എളുപ്പമാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിനയപൂർവമുള്ള മറുപടി. വരികളുടെ അർഥം കൃത്യമായി മനസിലായില്ലെങ്കിൽ യഥാർഥ ഭാവം ആലാപനത്തിൽ കൊണ്ടുവരാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഞാനിക്കാര്യം സിനിമയുടെ നിർമാതാക്കളെ അറിയിച്ചു. എന്നാൽ തങ്ങളുടെ സിനിമയിൽ ഒരു ഹിന്ദി ഗാനമെങ്കിലും റഫി സാബിന്റെ ശബ്ദത്തിൽ വേണമെന്നായി അവർ. അങ്ങനെ ശബാബ് ലേകെ എന്ന പാട്ട് സിനിമയിൽ ഉൾപ്പെടുത്തി''- മഹാഗായകൻ മലയാള സിനിമയ്ക്കായി പാടിയ ഒരേയൊരു പാട്ട്.
അതെ, മുഹമ്മദ് റഫി മലയാളത്തിനുവേണ്ടി പാടിയ ഒരേയൊരു പാട്ടിന്റെ സംഗീതസംവിധായകനാണ് മുഹമ്മദ് ഇസ്മായിൽ എന്ന ആലപ്പുഴക്കാരൻ. അദ്ദേഹം അറിയപ്പെട്ടത് പക്ഷേ, വേറൊരു പേരിലാണ്- ജിതിൻ ശ്യാം.
തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിലാണ് ജിതിൻ ശ്യാമിന്റെ ഈണത്തിൽ മുഹമ്മദ് റഫി പാടിയത്. അദ്ദേഹം മലയാളം പാട്ട് പഠിച്ചു പാടാൻ ആവശ്യപ്പെട്ട സമയം കാത്തിരിക്കാൻ സിനിമയുടെ അണിയറക്കാർക്ക് കഴിയുമായിരുന്നില്ല. റിലീസിംഗ് തീയതി അടുത്തു. റഫിയുടെ പാട്ടുവേണമെന്നു നിർബന്ധവും. അങ്ങനെ ശബാബ് ലേകെ എന്ന പാട്ടുണ്ടായി. റെക്കോർഡിംഗ് കഴിഞ്ഞപ്പോഴാണ് ഈ പാട്ട് എങ്ങനെ ചിത്രീകരിക്കുമെന്ന ആശയക്കുഴപ്പം ഉയർന്നത്. ഒടുവിൽ ഒരു വഴി തെളിഞ്ഞു. കുതിരവട്ടം പപ്പു അഭിനയിച്ച കഥാപാത്രം ഒരു സ്വപ്നംകാണുന്ന രംഗം ഷൂട്ടുചെയ്ത് സിനിമയിൽ ചേർത്തു. റഫിയുടെ ശബ്ദത്തിനൊത്തു ചുണ്ടനക്കി അഭിനയിക്കാനായത് തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി പിന്നീട് പപ്പു എടുത്തു പറഞ്ഞിട്ടുണ്ട്. 1980-ലാണ് തളിരിട്ട കിനാക്കൾ പുറത്തിറങ്ങിയത്.
ആലപ്പുഴയിൽനിന്ന് മുംബൈയിലേക്ക്
ആലപ്പുഴയിൽ 1947ൽ ജനിച്ച ജിതിൻ ശ്യാം പതിനെട്ടാം വയസിൽ മഹാനഗരമായ മുംബൈയിൽ എത്തിപ്പെട്ടു. ചെറുപ്പംമുതൽക്കേയുള്ള സംഗീതവാസന കൂട്ടിനുണ്ടായിരുന്നു. ജീവിതം മുന്നോട്ടുനീക്കാനുള്ള ശക്തിയും അതുമാത്രമായിരുന്നു. അവിടെവച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. തുടക്കത്തിൽ ബ്രിജ് ഭൂഷന്റെയും പിന്നീട് വ്യാഴവട്ടക്കാലം നൗഷാദിന്റെയും കൂടെ പ്രവർത്തിച്ചു. നൗഷാദിന്റെ മുഖ്യസഹായികളിൽ ഒരാളായിരുന്നു ജിതിൻ അക്കാലത്ത്.
എഴുപതുകളുടെ ഒടുക്കം സ്വതന്ത്ര സംഗീതസംവിധായകനായശേഷം അറബ് കാ സോനാ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ പാട്ടുകളാണ് ജിതിനെ ഹിന്ദിയിൽ പ്രശസ്തനാക്കിയത്. റഫിയുടെ ആലാപനമായിരുന്നു ആ പാട്ടുകളുടെ പൂർണിമ.
""എന്നെപ്പോലെ തുടക്കക്കാരായ സംഗീത സംവിധായകരുടെ പാട്ടുകൾ റഫി സാബ് അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വീട്ടിലിരുന്ന് റിഹേഴ്സൽ നോക്കിയശേഷമേ സ്റ്റുഡിയോയിലേക്കു പോകാറുള്ളൂ. റെക്കോർഡിംഗിനുശേഷം അത് പ്ലേ ചെയ്തു കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റംസാൻ മാസത്തെക്കുറിച്ചുള്ള ആ പാട്ടുകേട്ട് എന്റെ പുറത്തുതട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു- റോയൽറ്റി ഇനത്തിൽ കുറേ കാശു നഷ്ടമാകാൻ വഴിയുണ്ട്. പിന്നീടാണ് ഞാൻ അറിഞ്ഞത് അറബ് കാ സിതാരാ എന്ന ചിത്രത്തിൽ ഉസ്താദ് അല്ലാ രഖാ ഈണമിട്ട ഇതേ തീം ഉള്ള പ്രശസ്തമായ പാട്ടുണ്ടെന്ന്. അതേക്കുറിച്ചു പരാമർശിക്കുകയായിരുന്നു റഫി സാബ്''- ജിതിൻ ശ്യാം ഒരഭിമുഖത്തിൽ പറഞ്ഞു.
വിവിധ ഭാഷകളിലായി നാനൂറോളം ഗാനങ്ങൾക്ക് ജിതിൻ ഈണം നൽകിയിട്ടുണ്ട്. മലയാളത്തിൽ തളിരിട്ട കിനാക്കൾക്കു പുറമേ തണൽ, പൊൻമുടി, വിസ, സുന്ദരി നീയും സുന്ദരൻ ഞാനും തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ജിതിന്റേതായിരുന്നു. വിസയിൽ യേശുദാസും ജെൻസിയും ചേർന്നുപാടിയ താലി പീലി കാട്ടിനുള്ളിലൊരു താഴാന്പൂ കൊട്ടാരം എന്ന പാട്ട് ഇന്നും പലരുമോർമിക്കുന്നു. 1995ൽ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന ചിത്രത്തിനാണ് മലയാളത്തിൽ അവസാനമായി സംഗീതമൊരുക്കിയത്.
റഫി അനുഭവം
ഹിന്ദിയിൽ ലതാ മങ്കേഷ്കർ, കിഷോർ കുമാർ, ആഷാ ഭോസ്ലേ തുടങ്ങിയ മുൻനിരക്കാരെക്കൊണ്ടെല്ലാം പാടിച്ചിട്ടുണ്ടെങ്കിലും മുഹമ്മദ് റഫി ജിതിന് ഒരു പ്രത്യേകാനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള പാട്ടുകളിലൂടെ പ്രശസ്തിയിലേക്കുയർന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്. കുട്ടിത്തം നിറഞ്ഞ ചിരിയുള്ള ആ വലിയ മനുഷ്യനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാനാവുക.
1980 ജൂണ്‍ മാസത്തിൽ ഒരു സിനിമയ്ക്കുവേണ്ടി ഒരു ഗസൽ വേണമായിരുന്നു. മുഹമ്മദ് റഫിയും ആഷാ ഭോസ്ലേയും പാടണമെന്നായിരുന്നു ജിതിൻ ശ്യാമിന്റെ ആഗ്രഹം. ചെന്നുകണ്ട് കാര്യം പറഞ്ഞപ്പോൾ റഫി സാബ് പാടാമെന്നു സമ്മതിക്കുകയും ചെയ്തു. താൻ റംസാനു ശേഷം പാടാമെന്നും ആഷാജിയുടെ ശബ്ദത്തിലുള്ളത് ആദ്യം റെക്കോർഡ് ചെയ്തോളൂ എന്നും റഫി പറഞ്ഞു. എന്നാൽ റഫിതന്നെ ആദ്യം പാടണമെന്നായിരുന്നു നിർമാതാക്കളുടെ കടുംപിടുത്തം. അതുകൊണ്ട് കാത്തിരിക്കാൻ തീരുമാനിച്ചു. പക്ഷേ, തൊട്ടടുത്തമാസം എത്തിയത് റഫിയുടെ മരണവാർത്തയാണ്.
""മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തപോലെ അന്നു കനത്ത മഴപെയ്തു. എന്പാടും വെള്ളപ്പൊക്കമായി. കണ്ണീരിൽ മുങ്ങിയ മുംബൈക്കാർ തങ്ങൾ ഏറെ സ്നേഹിച്ച പ്രിയഗായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയ്ക്ക്, എല്ലാവരെയുംപോലെ സ്തബ്ധനായി ഞാനും നിന്നു. ജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾ മഴയെ വകവയ്ക്കാതെ റഫി സാബിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കുകൊണ്ടു. പ്രകൃതിതന്നെ തന്റെ മഹാനായ പുത്രനുവേണ്ടി കരയുകയായിരുന്നു എന്നുതോന്നി. അവസാനംവരെ ഞാൻ അവിടെനിന്നു. ബോളിവുഡിൽ കാലുറപ്പിക്കാൻ എന്നെ ഏറ്റവും സഹായിച്ച അദ്ദേഹത്തിനുവേണ്ടി എനിക്കതു ചെയ്യണമായിരുന്നു''- മുഹമ്മദ് റഫിയുടെ മരണത്തെക്കുറിച്ച് ജിതിൻ ശ്യാം പിന്നീട് ഓർമിച്ചതിങ്ങനെ.
ജന്മനാട്ടിൽ തിരികെ...
മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ജിതിൻ ശ്യാം 2015ൽ തന്റെ ജന്മനാടായ ആലപ്പുഴയിലെത്തി. കായലോളങ്ങളുടെ ഈണം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കുശേഷം ഒരു രാത്രി തന്റെ വീടിനു മുന്നിൽ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹൃദയതാളം വീണ്ടെടുക്കാനായില്ല. മരിക്കുന്പോൾ 68 വയസായിരുന്നു ജിതിൻ ശ്യാമിന്.
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top