Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
വാട്സ്ആപ് എന്ന കന്പനിയുടെ സഹസ്ഥാപകരാണ് ജാൻ കോം, ബ്രയൻ ആക്ടണ് എന്നീ കംപ്യൂട്ടർ വിദഗ്ധർ. അവർ രൂപകൽപ്പന ചെയ്ത വാട്സ്ആപ് എന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണുകളിലൂടെ അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് വഴിയായി ഫോണ് വിളിക്കാനും സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും ആയാസരഹിതമായി അയയ്ക്കാനും സഹായിക്കുന്ന വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 2017 ഫെബ്രുവരിയിൽ 102 കോടിയിൽ അധികമായിരുന്നു. അവരിൽ ഇന്ത്യയിൽനിന്നുള്ളവരുടെ എണ്ണം ഇരുപതു കോടിയായിരുന്നു.
2009 ഫെബ്രുവരി 24-നായിരുന്നു കോമും ആക്ടണുംകൂടി വാട്സ്ആപ് സ്ഥാപിച്ചത്. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഫേസ്ബുക്ക് ആ കന്പനി വിലയ്ക്കുവാങ്ങിച്ചു. അതിനു ഫേസ്ബുക്ക് കൊടുത്ത തുക എത്രയായിരുന്നെന്നോ? 1900 കോടി ഡോളർ! അങ്ങനെ അവർ ഇരുവരും അമേരിക്കയിലെ വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ സ്ഥാനംപിടിച്ചു.
ഇനി അവരുടെ വ്യക്തിപരമായ കഥയിലേക്കൂ കടക്കട്ടെ. കോം ജനിച്ചത് യുക്രെയിനിലായിരുന്നു. എന്നാൽ 1992-ൽ കോം തന്റെ അമ്മയോടും വല്യമ്മയോടുമൊപ്പം അമേരിക്കയിലെത്തി. അന്ന് പതിനാറു വയസുണ്ടായിരുന്ന കോം സാന്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് അമേരിക്കയിലെ ആദ്യവർഷങ്ങൾ ചെലവഴിച്ചത്.
കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ താത്പര്യമുണ്ടായിരുന്ന കോം കലിഫോർണിയയിലെ സാൻ ഹൊസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. എങ്കിൽപോലും 1998-ൽ യാഹു എന്ന കന്പനിയിൽ ഇൻഫ്രാ സ്ട്രക്ചർ എൻജിനിയറായി കോമിനു ജോലി ലഭിച്ചു.
കോം യാഹുവിൽ ജോലിചെയ്യുന്പോഴാണ് ബ്രയൻ ആക്ടണ് എന്ന കംപ്യൂട്ടർ വിദഗ്ധനുമായി പരിചയപ്പെടുന്നത്. സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽനിന്നു കംപ്യൂട്ടറിൽ ബിരുദം നേടിയിരുന്ന ആക്ടണ് കോമിനോടൊപ്പം കുറേ വർഷം യാഹുവിൽ ജോലിചെയ്തു. ഇതിനിടെ കംപ്യൂട്ടർ ജോലി വഴി ലഭിച്ച തുകയുടെ നല്ലപങ്കും കംപ്യൂട്ടർ കന്പനികളിൽ നിക്ഷേപിച്ച് ആക്ടണ് നഷ്ടമായിരുന്നു.
2007-ൽ കോമും ആക്ടണും യാഹുവിലെ ജോലി ഉപേക്ഷിച്ചു. ഒരു വർഷം നീണ്ടുനിന്ന സൗത്ത് അമേരിക്കൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. അവർ തിരിച്ചെത്തിയപ്പോൾ അവർ ഫേസ്ബുക്ക് എന്ന കന്പനിയിൽ ജോലിക്ക് അപേക്ഷിച്ചു. കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ പരിചയസന്പന്നരായിരുന്നെങ്കിലും അവർക്കു രണ്ടുപേർക്കും അവിടെ ജോലി ലഭിച്ചില്ല. ആക്ടണ് ട്വിറ്റർ എന്ന കന്പനിയിലും ജോലിക്കു ശ്രമിച്ചു. പക്ഷേ ട്വിറ്ററും ആക്ടണു ജോലി നൽകിയില്ല.
ഫേസ്ബുക്ക് ആക്ടണ് ജോലി നിഷേധിച്ചപ്പോൾ അദ്ദേഹം ട്വിറ്ററിൽ ഇപ്രകാരം എഴുതി, ‘ഫേസ്ബുക്ക് എനിക്കു ജോലി നിഷേധിച്ചു. അതിസമർഥരായ കുറേ ആളുകളുമായി ബന്ധപ്പെടാനുള്ള അവസരമാണ് നഷ്ടമായത്. ജീവിതത്തിലെ അടുത്ത സാഹസപ്രവൃത്തിക്കായി കാത്തിരിക്കുന്നു.’
ഈ സാഹചര്യത്തിലാണു കോം തുടക്കമിട്ട വാട്സ്ആപ് കന്പനിയുമായി സഹകരിക്കാൻ ആക്ടണ് തീരുമാനിച്ചത്. അവർ ഇരുവരുംകൂടി രൂപകൽപ്പന ചെയ്ത വാട്സ്ആപ് എന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ അതിവേഗം ആഗോളതലത്തിൽ അംഗീകാരം നേടി. അങ്ങനെയാണു കന്പനി തുടങ്ങി അഞ്ചുവർഷത്തിനുള്ളിൽ വൻതുകയ്ക്ക് തങ്ങളുടെ കന്പനി ഫേസ്ബുക്കിന് വിൽക്കാൻ സാധിച്ചത്.
ഫേസ്ബുക്ക് ജോലി നിഷേധിച്ചവരുടെ വാതിലിൽ ആ ഭീമൻ കന്പനി വന്നു മുട്ടിവിളിക്കുന്ന ചിത്രം ഒന്നു ഭാവന ചെയ്തു നോക്കൂ. അതാണ് യഥാർഥത്തിൽ സംഭവിച്ചത്. കംപ്യൂട്ടർ രംഗത്തെ അതിസമർഥരായിരുന്നിട്ടുകൂടി ഫേസ്ബുക്കിൽ ജോലിസന്പാദിക്കാൻ അവർക്കു സാധിച്ചില്ല. അപ്പോഴാണ് അവർ സ്വന്തം കന്പനി സ്ഥാപിച്ചു വളർത്താൻ ഇറങ്ങിത്തിരിച്ചത്. ആ കന്പനി അതിവേഗം വളരുന്നതു കണ്ടപ്പോൾ അത് സ്വന്തമാക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചു. അങ്ങനെയാണ് കോമും ആക്ടണും നിമിഷനേരംകൊണ്ട്് എന്നപോലെ അമേരിക്കയിലെ അതിസന്പന്നരുടെ പട്ടികയിൽ സ്ഥാനംപിടിച്ചത്. കോമിന്റെയും ആക്ടണിന്റെയും വളർച്ചകാണുന്പോൾ ഭാഗ്യംകൊണ്ടാണ് അവർ അതിവേഗം വളർന്നതെന്നു നമുക്ക് തോന്നാം. തീർച്ചയായും ഭാഗ്യത്തിന് അവരുടെ വളർച്ചയിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ അങ്ങനെ ഭാഗ്യമുണ്ടാകാൻ കാരണം അവരുടെ സ്ഥിരപരിശ്രമവും കഠിനാധ്വാനവുമാണെന്നതിൽ സംശയമില്ല. പലയിടത്തും ജോലി നിഷേധിക്കപ്പെട്ടപ്പോൾ മനസുമടുത്ത് അലസരായി അവർക്കു കഴിയാമായിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്തില്ല. അതിനുപകരം തങ്ങളുടെ കഴിവുകളുപയോഗിച്ച് ജീവിക്കുന്നതിൽ വിജയം കണ്ടെത്താനാണ് അവർ ശ്രമിച്ചത്.
ജീവിതത്തിൽ പലപ്പോഴും നാം വിജയിക്കാതെപോകുന്നെങ്കിൽ അതിന്റെ പ്രധാന കാരണം നാം അതിവേഗം പരാജയപ്പെട്ടു പിന്മാറുന്നു എന്നതാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു തിരിച്ചടി ഉണ്ടായാൽ എല്ലാം തകർന്നു എന്നാകും നാം കരുതുക. എന്നാൽ, യാഥാർഥ്യം അതല്ല. നമ്മുടെ മുൻപിൽ ഒരു വാതിൽ അടഞ്ഞാൽ മറ്റൊരു വാതിലിൽ നാം മുട്ടണം. ആ വാതിൽ നമുക്കായി തുറക്കപ്പെടുന്നില്ലെങ്കിൽ അടുത്ത വാതിലിൽ നാം മുട്ടണം.
ഒരുപക്ഷേ ആ വാതിലും തുറന്നു എന്നു വരില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ വീണ്ടും മുന്നോട്ടുപോകാനുള്ള മനഃസാന്നിധ്യവും തന്റേടവുമുള്ളവർക്കാണ് ഭാഗ്യമുണ്ടാകുക എന്നതു നാം മറക്കരുത്. കോമിന്റെയും ആക്ടണിന്റെയും കഥ അതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഭാഗ്യശാലികളായി ഈ മണ്ണിൽ ജനിക്കുന്നവർ വളരെ അപൂർവമാണ്. എന്നാൽ സ്വന്തം പരിശ്രമത്തിലൂടെ ഭാഗ്യശാലികളായി മാറുന്നവരാണ് അധികവും. അങ്ങനെയുള്ളവരുടെ ഗണത്തിൽ നമുക്കും ചേരാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
Latest News
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
Latest News
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
തമിഴ്നാട്ടിലെ ആദ്യ ബിജെപി എംഎൽഎ വേലായുധൻ അന്തരിച്ചു
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top