മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
വാട്സ്ആപ് എന്ന കന്പനിയുടെ സഹസ്ഥാപകരാണ് ജാൻ കോം, ബ്രയൻ ആക്ടണ്‍ എന്നീ കംപ്യൂട്ടർ വിദഗ്ധർ. അവർ രൂപകൽപ്പന ചെയ്ത വാട്സ്ആപ് എന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണുകളിലൂടെ അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്‍റർനെറ്റ് വഴിയായി ഫോണ്‍ വിളിക്കാനും സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും ആയാസരഹിതമായി അയയ്ക്കാനും സഹായിക്കുന്ന വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 2017 ഫെബ്രുവരിയിൽ 102 കോടിയിൽ അധികമായിരുന്നു. അവരിൽ ഇന്ത്യയിൽനിന്നുള്ളവരുടെ എണ്ണം ഇരുപതു കോടിയായിരുന്നു.

2009 ഫെബ്രുവരി 24-നായിരുന്നു കോമും ആക്ടണുംകൂടി വാട്സ്ആപ് സ്ഥാപിച്ചത്. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഫേസ്ബുക്ക് ആ കന്പനി വിലയ്ക്കുവാങ്ങിച്ചു. അതിനു ഫേസ്ബുക്ക് കൊടുത്ത തുക എത്രയായിരുന്നെന്നോ? 1900 കോടി ഡോളർ! അങ്ങനെ അവർ ഇരുവരും അമേരിക്കയിലെ വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ സ്ഥാനംപിടിച്ചു.
ഇനി അവരുടെ വ്യക്തിപരമായ കഥയിലേക്കൂ കടക്കട്ടെ. കോം ജനിച്ചത് യുക്രെയിനിലായിരുന്നു. എന്നാൽ 1992-ൽ കോം തന്‍റെ അമ്മയോടും വല്യമ്മയോടുമൊപ്പം അമേരിക്കയിലെത്തി. അന്ന് പതിനാറു വയസുണ്ടായിരുന്ന കോം സാന്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് അമേരിക്കയിലെ ആദ്യവർഷങ്ങൾ ചെലവഴിച്ചത്.

കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ താത്പര്യമുണ്ടായിരുന്ന കോം കലിഫോർണിയയിലെ സാൻ ഹൊസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. എങ്കിൽപോലും 1998-ൽ യാഹു എന്ന കന്പനിയിൽ ഇൻഫ്രാ സ്ട്രക്ചർ എൻജിനിയറായി കോമിനു ജോലി ലഭിച്ചു.

കോം യാഹുവിൽ ജോലിചെയ്യുന്പോഴാണ് ബ്രയൻ ആക്ടണ്‍ എന്ന കംപ്യൂട്ടർ വിദഗ്ധനുമായി പരിചയപ്പെടുന്നത്. സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽനിന്നു കംപ്യൂട്ടറിൽ ബിരുദം നേടിയിരുന്ന ആക്ടണ്‍ കോമിനോടൊപ്പം കുറേ വർഷം യാഹുവിൽ ജോലിചെയ്തു. ഇതിനിടെ കംപ്യൂട്ടർ ജോലി വഴി ലഭിച്ച തുകയുടെ നല്ലപങ്കും കംപ്യൂട്ടർ കന്പനികളിൽ നിക്ഷേപിച്ച് ആക്ടണ് നഷ്ടമായിരുന്നു.

2007-ൽ കോമും ആക്ടണും യാഹുവിലെ ജോലി ഉപേക്ഷിച്ചു. ഒരു വർഷം നീണ്ടുനിന്ന സൗത്ത് അമേരിക്കൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. അവർ തിരിച്ചെത്തിയപ്പോൾ അവർ ഫേസ്ബുക്ക് എന്ന കന്പനിയിൽ ജോലിക്ക് അപേക്ഷിച്ചു. കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ പരിചയസന്പന്നരായിരുന്നെങ്കിലും അവർക്കു രണ്ടുപേർക്കും അവിടെ ജോലി ലഭിച്ചില്ല. ആക്ടണ്‍ ട്വിറ്റർ എന്ന കന്പനിയിലും ജോലിക്കു ശ്രമിച്ചു. പക്ഷേ ട്വിറ്ററും ആക്ടണു ജോലി നൽകിയില്ല.

ഫേസ്ബുക്ക് ആക്ടണ് ജോലി നിഷേധിച്ചപ്പോൾ അദ്ദേഹം ട്വിറ്ററിൽ ഇപ്രകാരം എഴുതി, ‘ഫേസ്ബുക്ക് എനിക്കു ജോലി നിഷേധിച്ചു. അതിസമർഥരായ കുറേ ആളുകളുമായി ബന്ധപ്പെടാനുള്ള അവസരമാണ് നഷ്ടമായത്. ജീവിതത്തിലെ അടുത്ത സാഹസപ്രവൃത്തിക്കായി കാത്തിരിക്കുന്നു.’

ഈ സാഹചര്യത്തിലാണു കോം തുടക്കമിട്ട വാട്സ്ആപ് കന്പനിയുമായി സഹകരിക്കാൻ ആക്ടണ്‍ തീരുമാനിച്ചത്. അവർ ഇരുവരുംകൂടി രൂപകൽപ്പന ചെയ്ത വാട്സ്ആപ് എന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ അതിവേഗം ആഗോളതലത്തിൽ അംഗീകാരം നേടി. അങ്ങനെയാണു കന്പനി തുടങ്ങി അഞ്ചുവർഷത്തിനുള്ളിൽ വൻതുകയ്ക്ക് തങ്ങളുടെ കന്പനി ഫേസ്ബുക്കിന് വിൽക്കാൻ സാധിച്ചത്.

ഫേസ്ബുക്ക് ജോലി നിഷേധിച്ചവരുടെ വാതിലിൽ ആ ഭീമൻ കന്പനി വന്നു മുട്ടിവിളിക്കുന്ന ചിത്രം ഒന്നു ഭാവന ചെയ്തു നോക്കൂ. അതാണ് യഥാർഥത്തിൽ സംഭവിച്ചത്. കംപ്യൂട്ടർ രംഗത്തെ അതിസമർഥരായിരുന്നിട്ടുകൂടി ഫേസ്ബുക്കിൽ ജോലിസന്പാദിക്കാൻ അവർക്കു സാധിച്ചില്ല. അപ്പോഴാണ് അവർ സ്വന്തം കന്പനി സ്ഥാപിച്ചു വളർത്താൻ ഇറങ്ങിത്തിരിച്ചത്. ആ കന്പനി അതിവേഗം വളരുന്നതു കണ്ടപ്പോൾ അത് സ്വന്തമാക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചു. അങ്ങനെയാണ് കോമും ആക്ടണും നിമിഷനേരംകൊണ്ട്് എന്നപോലെ അമേരിക്കയിലെ അതിസന്പന്നരുടെ പട്ടികയിൽ സ്ഥാനംപിടിച്ചത്. കോമിന്‍റെയും ആക്ടണിന്‍റെയും വളർച്ചകാണുന്പോൾ ഭാഗ്യംകൊണ്ടാണ് അവർ അതിവേഗം വളർന്നതെന്നു നമുക്ക് തോന്നാം. തീർച്ചയായും ഭാഗ്യത്തിന് അവരുടെ വളർച്ചയിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ അങ്ങനെ ഭാഗ്യമുണ്ടാകാൻ കാരണം അവരുടെ സ്ഥിരപരിശ്രമവും കഠിനാധ്വാനവുമാണെന്നതിൽ സംശയമില്ല. പലയിടത്തും ജോലി നിഷേധിക്കപ്പെട്ടപ്പോൾ മനസുമടുത്ത് അലസരായി അവർക്കു കഴിയാമായിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്തില്ല. അതിനുപകരം തങ്ങളുടെ കഴിവുകളുപയോഗിച്ച് ജീവിക്കുന്നതിൽ വിജയം കണ്ടെത്താനാണ് അവർ ശ്രമിച്ചത്.

ജീവിതത്തിൽ പലപ്പോഴും നാം വിജയിക്കാതെപോകുന്നെങ്കിൽ അതിന്‍റെ പ്രധാന കാരണം നാം അതിവേഗം പരാജയപ്പെട്ടു പിന്മാറുന്നു എന്നതാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു തിരിച്ചടി ഉണ്ടായാൽ എല്ലാം തകർന്നു എന്നാകും നാം കരുതുക. എന്നാൽ, യാഥാർഥ്യം അതല്ല. നമ്മുടെ മുൻപിൽ ഒരു വാതിൽ അടഞ്ഞാൽ മറ്റൊരു വാതിലിൽ നാം മുട്ടണം. ആ വാതിൽ നമുക്കായി തുറക്കപ്പെടുന്നില്ലെങ്കിൽ അടുത്ത വാതിലിൽ നാം മുട്ടണം.
ഒരുപക്ഷേ ആ വാതിലും തുറന്നു എന്നു വരില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ വീണ്ടും മുന്നോട്ടുപോകാനുള്ള മനഃസാന്നിധ്യവും തന്‍റേടവുമുള്ളവർക്കാണ് ഭാഗ്യമുണ്ടാകുക എന്നതു നാം മറക്കരുത്. കോമിന്‍റെയും ആക്ടണിന്‍റെയും കഥ അതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.

ഭാഗ്യശാലികളായി ഈ മണ്ണിൽ ജനിക്കുന്നവർ വളരെ അപൂർവമാണ്. എന്നാൽ സ്വന്തം പരിശ്രമത്തിലൂടെ ഭാഗ്യശാലികളായി മാറുന്നവരാണ് അധികവും. അങ്ങനെയുള്ളവരുടെ ഗണത്തിൽ നമുക്കും ചേരാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ