മനസിന്‍റെ നിയന്ത്രണരേഖയിലൂടെ...
നായക കഥാപാത്രങ്ങൾക്കുവേണ്ടിമാത്രം പാടിയ ചരിത്രമുള്ള മഹാഗായകൻ മുകേഷ് അന്നാദ്യമായാണ് ഒരു സിനിമയുടെ കഥാസന്ദർഭത്തിനായി പാടിയത്. ആ കഴിവിന്‍റെ മുഴുവൻ ഭംഗിയുമുള്ള, ഹൃദയംതൊടുന്ന ആലാപനം. ഒരു ജനത ആത്മാവർപ്പിച്ച് ആ പാട്ടുകേട്ടു. പ്രതിഫലം കുറച്ചുമാത്രം വാങ്ങി പാടിയ ആ പാട്ട് മുകേഷിന് ഒരു വലിയ സമ്മാനംകൊടുത്തു- മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ്!

തെരഞ്ഞെടുപ്പുകളുടെ സിനിമ

കയി ബാർ യുൻ ഹി ദേഖാ ഹേ എന്ന പാട്ടായിരുന്നു അത്. 1974-ൽ പുറത്തിറങ്ങിയ രജ്നിഗന്ധ എന്ന ചിത്രത്തിലേതാണ് ആ സുന്ദരഗാനം. ഹിന്ദി സിനിമയിൽ അന്നുണ്ടായിരുന്ന പല മോശം പ്രവണതകളെയും തകർത്തെറിഞ്ഞിരുന്നു ആ ബസു ചാറ്റർജി ചിത്രം.

സത്യത്തിൽ ആശയക്കുഴപ്പങ്ങൾ നിറഞ്ഞ തെരഞ്ഞെടുപ്പുകളാണ് ആ ചിത്രത്തിനു പിന്നിലുണ്ടായിരുന്നത്. ആരെയൊക്കെ അഭിനയിപ്പിക്കണമെന്ന ചിന്ത ഒട്ടേറെ തെരഞ്ഞെടുപ്പുകളിലേക്കും മാറ്റങ്ങളിലേക്കും വഴിതുറന്നു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് (വിദ്യ സിൻഹ, അമോൽ പലേക്കർ, ദിനേശ് ഠാക്കൂർ) സിനിമാജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളുമായി. വിതരണക്കാരെക്കുറിച്ചുമുണ്ടായിരുന്നു തുടക്കത്തിൽ ആശങ്കകൾ.

ചിത്രത്തിലെ നായികയും അങ്ങനെയൊരു ആശയക്കുഴപ്പത്തിലൂടെയാണ് കടന്നുപോകുന്നത്. കോളജ് പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെയാണോ, അതോ പിന്നീടു കണ്ടുമുട്ടിയയാളെയാണോ ജീവിതത്തിലേക്കു ചേർക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആ നായിക. അവരുടെ മനസിന്‍റെ സഞ്ചാരമാണ് ഈ പാട്ട്. എന്നാൽ നായികയുടെ ചിന്തകളെ സംഗീതസംവിധായകൻ സലിൽ ചൗധരി പുരുഷശബ്ദത്തിലാണ് കേൾപ്പിച്ചത്. ആ തെരഞ്ഞെടുപ്പിനു പിന്നിലും ചെറിയൊരാശയക്കുഴപ്പമുണ്ടായിരുന്നു.

മൂവായിരം രൂപ!

രജ്നീഗന്ധാ ഫൂൽ തുമ്ഹാരേ എന്നുതുടങ്ങുന്നതാണ് ആ സിനിമയുടെ മനോഹരമായ ടൈറ്റിൽ സോംഗ്. ലതാ മങ്കേഷ്കറിന്‍റെ അനുപമമായ ആലാപനം. കഥയിൽ വലിയ പ്രാധാന്യമുള്ള കയി ബാർ യുൻ ഹിയും ലതയെക്കൊണ്ടുതന്നെ പാടിക്കാനായിരുന്നു അണിയറപ്രവർത്തകരുടെ ആദ്യ തീരുമാനം. ലത പാടിയിരുന്നെങ്കിൽ ഒരുപക്ഷേ ഈ പാട്ടിന്‍റെ തലവിധി മറ്റൊന്നാകുകയും ചെയ്യുമായിരുന്നു. എന്നാൽ ഈ പാട്ട് ലത പാടിയില്ല. കാരണം വേറൊന്നുമല്ലായിരുന്നു- പ്രതിഫലം തന്നെ.

അതേക്കുറിച്ച് ബസു ചാറ്റർജി പിന്നീട് ഓർമിച്ചതിങ്ങനെ- "ആ പാട്ടുപാടാൻ ലതാ മങ്കേഷ്കർ മൂവായിരം രൂപയാണ് ചോദിച്ചത് (അന്നത് അത്രവലിയ തുകയായിരുന്നില്ല). എന്നാൽ രജ്നീഗന്ധ ഒരു ലോ-ബജറ്റ് ചിത്രമായിരുന്നതിനാൽ പണം കണ്ടെത്തുക ഒട്ടൊക്കെ ദുഷ്കരമായിരുന്നു. മുകേഷ് ആയിരം രൂപയ്ക്കു പാടാമെന്ന് സമ്മതിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹവുമായി മുന്നോട്ടുപോകാമെന്ന് ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു'.
ആ തീരുമാനം ചരിത്രവുമായി. (മണ്‍മറഞ്ഞ മഹാഗായകർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് പിന്നീട് ലതാ മങ്കേഷ്കർ പുറത്തിറക്കിയ ആൽബത്തിൽ അവർ മുകേഷിന്‍റെ ഓർമയ്ക്കായി ഈ പാട്ടു പാടിയിരുന്നു).

സംഗീതവും വരികളും

ആമി ചൊൽതേ ചൊൽതേ എന്ന തന്‍റെ ബംഗ്ലാ ഗാനത്തിന്‍റെ ഈണം അടിസ്ഥാനമാക്കിയാണ് സലിൽ ചൗധരി ഈ പാട്ടുണ്ടാക്കിയത്. പാട്ടിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ മനസുകൾ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവർ ഒരു കാറിൽ യാത്രചെയ്യുകയുമാണ്. എന്നാൽ അവരുടെ പരസ്പരമുള്ള ചലനങ്ങൾ വളരെ സാവധാനത്തിലും. പാട്ടിന് അല്പമല്ലാത്ത വേഗം നൽകുകയായിരുന്നു സലിൽദാ. ഉപകരണങ്ങളുടെ പശ്ചാത്തലമില്ലാതെയാണ് ആദ്യത്തെ രണ്ടു വരികൾ. ഡ്രംസ്, ട്രംപെറ്റ് സോളോ എന്നിവയിലൂടെ പാട്ട് മുന്നോട്ടുപോകുന്നു. സ്ട്രിംഗ്സും പെർക്കഷനും ഭംഗികൂട്ടുന്നു.

ഈണത്തിനും ചിന്തകൾക്കുമനുസരിച്ച് വരികളെഴുതുകയെന്നത് ഗാനരചയിതാവ് യോഗേഷിന് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹം ഓർമിക്കുന്നു: "സിനിമയിൽ ഒരു സംഭാഷണമുണ്ട്- ജോ സാമ്നേ ഹേ വൊഹി സച് ഹേ (അടുത്തുള്ളതെന്തോ, അതാണ് സത്യം). മനസു സ്വയം നിർണയിക്കുന്ന നിയന്ത്രണരേഖകൾ, അതു മറികടക്കാനുള്ള മനസിന്‍റെതന്നെ ശ്രമം. ഈ അർഥങ്ങൾ പറയുന്ന വരികളിലേക്കെത്തിയത് ആ സംഭാഷണത്തിൽനിന്നാണ്.'
യോഗേഷിന്‍റെ വരികൾ സിനിമയുടെ സംക്ഷിപ്തചിത്രം നൽകുന്നുണ്ടെന്ന് ബസു ചാറ്റർജിയും ഓർമിച്ചിട്ടുണ്ട്.

ടൈറ്റിൽ സോംഗിന്‍റെ റെക്കോർഡിംഗിനുശേഷം ലതാമങ്കേഷ്കർ യോഗേഷിനോടു പറഞ്ഞത്രേ- ബഹുത് അച്ഛാ ലിഖാ ഹേ (എഴുത്ത് വളരെ മനോഹരമായി). എന്തായാലും, എത്രവട്ടം കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽക്കൂടി ആ പാട്ടു കേൾക്കാം- കയി ബാർ യുൻ ഹി...

ഹരിപ്രസാദ്