Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എല്ലാ മൊട്ടുകളും വിരിയട്ടെ...
""അനുവദിച്ചതിലധികം ചോദിച്ചതിന്
ദൈവം ശിക്ഷ വിധിച്ചിരിക്കുന്നു
എല്ലാ പഴങ്ങളും ഭക്ഷിക്കരുതെന്നും
എല്ലാ നിറങ്ങളും ചോദിക്കരുതെന്നും
അവൻ പറഞ്ഞിരുന്നു''
(മുരുകൻ കാട്ടാക്കട)
മനുഷ്യന്റെ ഏറ്റവും പ്രയോജനപ്രദമെന്നു ലോകം കരുതിയ മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തവും അതിലുണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റവും ആധുനികസമൂഹത്തിലുളവാക്കിയ പ്രത്യാഘാതങ്ങളും കാണുന്പോൾ മുകളിൽ പറഞ്ഞ വരികൾക്ക് പ്രസക്തിയേറുന്നു. നമ്മുടെ അടിമയാകാൻ നാം സൃഷ്ടിക്കുന്ന യന്ത്രം നമ്മെ അടിമയാക്കുന്നതിനെപ്പറ്റി - വേലക്കാരൻ യജമാനനാകുന്ന ഏറ്റവും നീചമായ അവസ്ഥയെപ്പറ്റി ഗാന്ധിജിയുടെ പ്രവചനവും യാഥാർഥ്യമായി. മനസിൽനിന്നും കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും തന്നിൽനിന്നുതന്നെയും അകന്നുമാറി അദൃശ്യമായ വൻ മതിലുകൾക്കുള്ളിലാണ് ഇന്നത്തെ ജീവിതങ്ങൾ. തന്റെ കൈയിലിരിക്കുന്ന ഈ കുഞ്ഞു യന്ത്രത്തിലൂടെ താൻ കാണുന്നതാണ് യഥാർഥ ലോകമെന്ന് കുട്ടികൾ ചിന്തിക്കുന്നു, മുതിർന്നവരും.
ഞാനും എന്റെ മൊബൈലും
ബൗദ്ധികവും മാനസികവുമായ വളർച്ചയാണ് കുട്ടിയെ നല്ല പൗരനാക്കിമാറ്റുന്നത്. ബുദ്ധിപരമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യവും ഇന്നുണ്ട്. പക്ഷേ, മാനസികമായ, ആധ്യാത്മികമായ വളർച്ച വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. സങ്കടവും സന്തോഷവും വിജയവും പരാജയവും വിവേകത്തോടെ സ്വീകരിക്കാനുള്ള മനസ്, അതിനുള്ള പരിശീലനം നമ്മുടെ കുഞ്ഞുങ്ങൾക്കു ലഭിക്കാതെപോകുന്നുവെന്നതാണ് സത്യം. കൂട്ടുകുടുംബങ്ങൾ തകർന്നപ്പോൾ വൃദ്ധസദനങ്ങളുടെയും അനാഥാലയങ്ങളുടെയും എണ്ണം കൂടി. ഞാനും എന്റെ മൊബൈലും എന്ന അവസ്ഥയിലേക്ക് അണുകുടുംബത്തിന്റെയും ഘടന മാറിയപ്പോൾ അപ്പൂപ്പനും അമ്മൂമ്മയും എന്ന പുണ്യത്തോടൊപ്പം അപ്പനെയും അമ്മയെയും കൂടി നമ്മുടെ മക്കൾക്കു നഷ്ടപ്പെട്ടു. ഇതാണ് ഇന്നത്തെ ദുരന്തത്തിന്റെ മൂലകാരണം. ഉദാഹരണമായി പറയാൻ രണ്ടു പുസ്തകങ്ങൾ എന്റെമുന്നിലുണ്ട്. സച്ചിൻ തെണ്ടുൽക്കറിന്റെ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ എന്ന ആത്മകഥ, രണ്ടാമത്തേത് റോമൻ റോഡിഗ്യൂസിന്റെ ‘കസബ്, ദി ഫേസ് ഓഫ് 26/11’ എന്ന 288 പേജുള്ള പുസ്തകം.
നാട്ടുകാർക്കും വീട്ടുകാർക്കും ശല്യക്കാരനായ, പഠനത്തിൽ തീരെ താത്പര്യമില്ലാത്ത, പിടിവാശിക്കാരനായ സച്ചിനെ ഏറ്റവും മാന്യമായ കായികതാരത്തിലേക്കു വളർത്തിയ ഒരു പിതാവിന്റെ മിഴിവേറിയ ചിത്രം ആദ്യത്തെ പുസ്തകത്തിൽ കാണാം. ഏറ്റവും മിടുക്കനായിരുന്ന എല്ലാവരുടെയും ഹൃദയംകവർന്ന കസബ് എന്ന കുട്ടിയെ മാതാപിതാക്കളുടെ അവഗണനമൂലം ദി ഫേസ് ഓഫ് 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖമാക്കിയ ദുരന്തചിത്രം രണ്ടാമത്തേതിലും. നമ്മുടെ നാട്ടിലെ മാതാപിതാക്കളും അധ്യാപകരുമെല്ലാം ഈ രണ്ടു പുസ്തകങ്ങളെയും അറിയുന്നതു നല്ലതാണ്. വീടെന്ന പ്രഥമ വിദ്യാലയവും മാതാപിതാക്കളെന്ന ആദ്യ ഗുരുക്കന്മാരും കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ എത്രമാത്രം പങ്കുവഹിക്കുന്നുവെന്നതിന്റെ നേർക്കാഴ്ചയാണ് ഈ രണ്ടു പുസ്തകങ്ങളും.
ഡേ കെയറും വിട്ടിലെ കെയറും
രക്ഷയും ശിക്ഷയും നൽകി പുതിയ തലമുറയെ വാർത്തെടുക്കാൻ ധാർമികമായ ഉത്തരവാദിത്വം സമൂഹം കൽപ്പിച്ചുനൽകിയിരിക്കുന്നവരാണ് മാതാപിതാക്കളും അധ്യാപകരും. മാതാപിതാക്കൾ വെറും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റുകാർഡുകളുമൊക്കെയായി മാറിക്കൊണ്ടിരിക്കുന്പോൾ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യ ഗുരുവിനെയും ആദ്യ വിദ്യാലയവും നഷ്ടപ്പെട്ടു. പുതിയ കാലത്തിന്റെ മാതാപിതാക്കൾ പണമുണ്ടാക്കുന്ന തിരക്കിലാണ്. തങ്ങൾക്കു ലഭിക്കാതെപോയ സൗകര്യങ്ങൾ മക്കൾക്കു നൽകണമെന്ന് ആഗ്രഹിക്കുന്നവർ, തങ്ങളുടെ ജീവിതം തങ്ങളുടേതു മാത്രമാണെന്നും അത് ആസ്വദിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്നു കരുതുന്നവർ, ഇങ്ങനെ ഇന്നത്തെ രക്ഷാകർത്താക്കൾതന്നെ പലവിധത്തിലുണ്ട്. പക്ഷേ, ഏതു തരത്തിൽപ്പെട്ട മാതാപിതാക്കളായാലും കുട്ടികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.
മക്കളെ ഡേ കെയറിലും ജോലിക്കാരുടെ കൈയിലുമൊക്കെ ഏൽപ്പിച്ചു പോകുന്പോൾ ഈ അപകടത്തെക്കുറിച്ച് ചിന്തിക്കാൻ സമയവുമില്ല. ഏറ്റവും നല്ല ഭൗതീക സഹചര്യങ്ങളും ഫീസും പത്രാസുമൊക്കെയുള്ള വിദ്യാലയത്തിൽ മക്കൾക്ക് പ്രവേശനം നേടിയെടുക്കുന്നതോടെ രക്ഷാകർത്താവിന്റെ രണ്ടാമത്തെ കടമയും പൂർത്തിയായി എന്നാണു ധാരണ. കുട്ടികൾ ആവശ്യപ്പെടുന്നതെന്തും അവരുടെ വഴികളറിയാതെ കൈക്കുന്പിളിൽ എത്തിച്ചുകൊടുത്ത് പരാജയങ്ങളെയും പ്രതിസന്ധികളെയുമൊന്നും അംഗീകരിക്കാൻ കഴിയാത്ത ദുർബലമായ മാനസിക ഘടനയുമായാണ് ഇന്നത്തെ കുട്ടികൾ സ്കൂളിലെത്തുന്നത്. നിരന്തരമായ മൊബൈൽ ഫോണ്‍, ഇന്റർനെറ്റ്, നവമാധ്യമങ്ങളുടെ അമിതമായ ഉപയോഗം, വീഡിയോ ഗെയിം ഇവയൊക്കെ കുട്ടികളുടെ മുന്നിൽ ശാരീരികമായും മാനസികമായും തീർക്കുന്ന ചതിക്കുഴികളെക്കുറിച്ച ്മാതാപിതാക്കൾക്കുള്ള അജ്ഞതയാണ് ഏറ്റവും വലിയ പ്രതിയോഗി. മാതാപിതാക്കൾ പരാജയപ്പെടുന്നിടത്ത് വിജയിക്കേണ്ട അധ്യാപകനും കൂടി പരാജയപ്പെടുന്നതോടെ ഒരു വ്യക്തിയും കുടുംബവും സമൂഹവും മാത്രമല്ല, ഒരു രാജ്യം കൂടിയാണ് നശിക്കുന്നതെന്ന പരമമായ സത്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
കീഴടങ്ങരുത് പിടിവാശിക്കു മുന്നിൽ
മദ്യം, മയക്കുമരുന്ന് എന്നിവയെക്കാൾ ലഹരിയാണ് അത്യാധുനിക മൊബൈൽ ഫോണുകളോടും ആഡംബര ജീവിതത്തോടും കുട്ടികൾ പ്രകടിപ്പിക്കുന്നത്. വീട്ടിൽനിന്നു ലഭിച്ചില്ലെങ്കിൽ ഇവയൊക്കെ നേടാൻ ഏതുവഴിയും സ്വീകരിക്കുന്ന വികലമായ മാനസിക ഘടനയ്ക്കൊപ്പം കാഴ്ചവൈകല്യം, ശ്രദ്ധക്കുറവ്, പിടിവാശി, സഹപാഠികളുമായുള്ള പൊരുത്തക്കേടുകളുമൊക്കെ തുടങ്ങി നിരവധി പ്രശ്നങ്ങളുമായി മുന്നിലിരിക്കുന്ന വിദ്യാർഥികളോട് എങ്ങനെ പെരുമാറണമെന്ന മാനദണ്ഡങ്ങളുമായി ബാലാവകാശ കമ്മീഷനും ചൈൽഡ് ലൈനും കേസ്, കോടതി, ജയിൽ എന്നിങ്ങനെ പല വെല്ലുവിളികളും അധ്യാപകനു മുന്നിൽ ഉയർത്തുന്നു. കുട്ടികളെ ശിക്ഷിക്കാനോ വഴക്കുപറയാനോ, എന്തിന് ദേഷ്യപ്പെട്ടൊന്ന് നോക്കാനോ പോലും അധ്യാപകന് അവകാശമില്ല. ഹൈടെക് ആയ കുട്ടികൾക്ക് തങ്ങളുടെ കടമകളെക്കുറിച്ചല്ലെങ്കിലും അവകാശത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. കർത്തവ്യത്തിൽനിന്നു വേദനയോടെ പിൻമാറേണ്ടിവരുന്നു.
ഇന്നത്തെ മാതാപിതാക്കളെ പൂർണമായും കുറ്റപ്പെടുത്തുകയല്ല. പക്ഷേ, ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതോടൊപ്പം വൈകാരികമായി കുട്ടികൾക്കു വേണ്ടതു നൽകാൻകൂടി മാതാപിതാക്കൾക്കു കടമയുണ്ട്. മൊബൈൽ ഫോണിനും വീഡിയോ ഗെയിമിനും അടിമയായ കൗമാരക്കാരന്, അവൻ കരയാതിരിക്കാൻ സ്വന്തം മൊബൈൽഫോണ്‍ നൽകിയശേഷം അവനെ നിയന്ത്രിക്കാൻ ്ക്ലാസ് ടീച്ചറിനെ സമീപിച്ച അമ്മയെ എനിക്കറിയാം. ഇതാണ് ഇന്നത്തെ മാതൃത്വം. കുട്ടിയുടെ പിടിവാശിക്കു മുന്നിൽ കീഴടങ്ങി അവനെ സങ്കടപ്പെടുത്താതെ ബെസ്റ്റ് മോം ഓഫ് ദി വേൾഡ് ആകാനുള്ള തയാറെടുപ്പിലാണ്. അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ ഫോണും വാങ്ങിക്കൊടുത്ത് തത്ക്കാലത്തെ അവരുടെ പുഞ്ചിരിയിലും സ്നേഹപ്രകടനത്തിലും സംതൃപ്തി കണ്ടെത്തുന്പോൾ ഭാവിയിൽ തങ്ങൾക്കു തീരാദുഃഖത്തിനുള്ള കാരണമാണ് വൻ വിലകൊടുത്തു വാങ്ങി കുട്ടിയുടെ കൈയിൽ വച്ചുകൊടുക്കുന്നത്.
വിഴുങ്ങാൻ തിമിംഗലങ്ങൾ
വീഡിയോ ഗെയിം നമുക്കിന്നു പരിചിതമായ വാക്കാണ്. നിമിഷനേരം കൊണ്ട് തങ്ങൾക്കെതിരേ വരുന്നവനെ ഷൂട്ട് ചെയ്യുന്ന, പോലീസിൽനിന്നു രക്ഷപ്പെടാൻ കാർ റേസ് നടത്തുന്ന വില്ലനുമൊക്കെയാണ് സൈബർലോകത്തിൽ കുട്ടികളുടെ ഹീറോ. തങ്ങൾക്കെതിരേ വരുന്ന എന്തിനെയും തകർത്തെറിയാനുള്ള മാനസികാവസ്ഥ തങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായി മാറുന്നത് അവൻപോലും അറിയാതെയാണ്. സൈബർ ലോകത്തെ പുതിയ ചതിക്കുഴിയാണ് ബ്ലൂവെയ്ൽ. കുട്ടികളെ ലക്ഷ്യംവച്ചാണ് റഷ്യക്കാരനായ 21 വയസുള്ള ഫിലിപ്പ് ബൂടെയ്കിൻ ഇതിന് രൂപം നൽകിയത്. സമൂഹത്തിൽ കൊള്ളാത്തവനെ ഉന്മൂലനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഈ മരണദൂതന്റെ സൃഷ്ടികർത്താവിന്റെ വാദം. കളിക്കുന്നയാൾ സ്വയം മരണത്തിലേക്കു നടന്നടുക്കുന്നു. ഗെയിം തുടങ്ങിയാൽപ്പിന്നെ പിന്തിരിയുക എളുപ്പവുമല്ല എന്നതാണ് ഇതിനെ കൂടുതൽ അപകടകാരിയായി കാണാൻ കാരണം. മൻപ്രീത് എന്ന പതിനാലുകാരന്റെ മരണമാണ് ഇന്ത്യയിൽ ഇതിന്റെ സാന്നിധ്യം അറിയിച്ചത്.
തിരുവനന്തപുരത്ത് ഒരു പ്ലസ് വണ്‍ വിദ്യാർഥിയുടെ മരണവും ഈ ഗെയിമിന്റെ സ്വാധീനമാണെന്നു കണ്ടെത്തിയിരിക്കുന്നു. രണ്ടായിരത്തിലധികം കുട്ടികൾ കേരളത്തിൽ ഈ ഗെയിം ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നതാണ് സൈബർ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതായത് നമ്മുടെ കുട്ടികൾ അപകടത്തിലാണെന്നർഥം.
വിലപ്പോകാത്ത വിലക്കുകൾ
സൈബർ ലോകത്തുനിന്ന് അകന്നുനിൽക്കാൻ പുതിയ കാലഘട്ടത്തിൽ കഴിയുകയില്ല. നിരോധനവും വിലക്കുകളുമൊന്നും ഇവിടെ വിലപ്പോവില്ല. വിലക്കപ്പെട്ട കനികളും നിറങ്ങളും തേടിപ്പോകാതിരിക്കാനുള്ള വിവേകം നമ്മുടെ കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ നമുക്കു കഴിയണം. പക്ഷേ, സ്നേഹത്തിൽ ചാലിച്ച ശിക്ഷകൊടുത്ത് നേർവഴിക്കു നടത്താൻ നമ്മുടെ സമൂഹത്തിൽ അധ്യാപകർക്കും കഴിയുന്നില്ല. ചൈൽഡ്ലൈനും ബാലാവകാശ കമ്മീഷനുമൊക്കെ എന്ത് ഉദ്ദേശ്യത്തോടെയാണോ ചിട്ടപ്പെടുത്തിയത്, അതിന്റെ ശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. ക്രൂരമായ ശിക്ഷയല്ലേ. എന്നാൽ, ചെറിയ ശിക്ഷകളും നിയന്ത്രണങ്ങളും കരുതലുമൊക്കെ ഉണ്ടെങ്കിൽ വികലമായ മാനസിക ഘടനയുമായി ക്ലാസിലെത്തുന്ന കുട്ടിയെ നേർവഴിക്കു കൊണ്ടുവരാൻ നല്ല വിദ്യാലയത്തിനും അധ്യാപകർക്കും കഴിയുമെന്നതിൽ സംശയമില്ല.
അതെ, നമ്മുടെ കുട്ടികൾ സാങ്കേതികമായി മിടുക്കരാണ്. പക്ഷേ, അവരെ നല്ല മനുഷ്യരാക്കുന്നതിൽ നാം പൂർണ പരാജയവും എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. കസബ് ആക്കുക എളുപ്പമാണ്. സച്ചിനാക്കാൻ അല്പം ബുദ്ധിമുട്ടും വേദനയും ത്യാഗവുമൊക്കെ സഹിച്ചേ മതിയാകൂ. അല്ലെങ്കിൽ നന്തൻകോട് ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും.
എവിടെയോ നടന്ന കാര്യമായി ഇത്തരം വാർത്തകളെ തള്ളിക്കളയേണ്ട. നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഈ ദുരന്തം എത്തുന്ന നാൾ വിദൂരമല്ല. തടയാൻ നമുക്കാകും. കണ്ണും മനസും നമ്മുടെ കുഞ്ഞുങ്ങൾക്കായി തുറന്നുവയ്ക്കാനായാൽ ജീവിതത്തിൽ സ്വപ്നം കാണാൻ മക്കളെ പഠിപ്പിക്കൂ... മൊട്ടുകളാണ്... അവർ വിരിയട്ടെ.
റവ. ഡോ. വർഗീസ് കൈപ്പനടുക്ക -ഒഐസി
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top