തളർച്ചയിൽ നിന്നു വളർച്ചയിലേക്ക്
കൈമുട്ടിനു താഴെ മുറിച്ചുമാറ്റപ്പെട്ട കൈകൾ. കാൽമുട്ടിനു താഴെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ. എങ്കിലും രാജ മഹേന്ദ്ര പ്രതാപ് എന്ന ചെറുപ്പക്കാരന് എഴുതുന്നതിനോ നടക്കുന്നതിനോ ഒന്നും ബുദ്ധിമുട്ടില്ല. എന്നുമാത്രമല്ല, ഏതു ജോലി നൽകിയാലും അതു ചെയ്യുവാൻ പ്രതാപ് തയാറുമാണ്.‌

ഹൈദരാബാദിലായിരുന്നു പ്രതാപിന്‍റെ ജനനം. പ്രതാപ് ജനിച്ചതു കൈകളും കാലുകളും ഉള്ള ഒരു സാധാരണ കുട്ടിയായിട്ടായിരുന്നു. എന്നാൽ, അഞ്ചുവയസുള്ളപ്പോൾ പ്രതാപിന്‍റെ കൈകളും കാലുകളും നഷ്ടപ്പെട്ടു. ഇതിന്‍റെ കാരണക്കാരൻ പ്രതാവ് തന്നെയായിരുന്നു. വൈദ്യുതി പായുന്ന കന്പിയിൽ ഒരു ഇരുന്പുദണ്ഡുകൊണ്ടു സ്പർശിക്കാമോ എന്ന വെല്ലുവിളി ഒരു കൂട്ടുകാരൻ ഉയർത്തി.

അറിവിന്‍റെ പോരായ്മയും ആളുകളിക്കാനുള്ള മോഹവും മൂലം പ്രതാപ് ആ വെല്ലുവിളി സ്വീകരിച്ചു. വൈദ്യുതി കന്പിയിൽ ഇരുന്പുദണ്ഡുകൊണ്ടു സ്പർശിച്ചു. അതിന്‍റെ ഫലമായി ജീവൻ നഷ്‌ടപ്പെട്ടില്ലെങ്കിലും കൈകളും കാലുകളും മുറിച്ചുമാറ്റേണ്ടിവന്നു.

കൈകാലുകൾ നഷ്ടപ്പെട്ട പ്രതാപ് കുടുംബത്തിനു ശാപമാണെന്നു പ്രതാപിന്‍റെ പിതാവ് കരുതി. തന്മൂലം, മറ്റു മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ പ്രതാപിനെ അയാൾ അനുവദിച്ചില്ല. സ്കൂളിൽ പോയി പഠിക്കുവാനുള്ള അവസരവും പ്രതാപിന് നിഷേധിക്കപ്പെട്ടു.
സാധാരണ ഗതിയിൽ പ്രതാപ് തന്‍റെ കുടുംബത്തിന് നിത്യഭാരമായി മാറേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കാൻ പ്രതാപ് അനുവദിച്ചില്ല. അതിന്‍റെ ഒരു കാരണം പ്രതാപിന്‍റെ സഹോദരികളുടെ സ്നേഹവും സഹകരണവും പ്രോത്സാഹനവുമായിരുന്നു.

അവർ തങ്ങളുടെ പാഠപുസ്തകങ്ങൾ പ്രതാപിനു നൽകി പഠിക്കുവാൻ പ്രതാപിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ പ്രതാപ് പഠിക്കുവാൻ തുടങ്ങി. സ്കൂളിൽ പോകാതെതന്നെ ആദ്യം പത്താം ക്ലാസും പിന്നീട് പന്ത്രണ്ടാം ക്ലാസും പാസായി. ഇതിനകം ഉള്ള കാലുകൾ കൊണ്ടു നടക്കുവാനും കൈമുട്ടുകളും ചുണ്ടും ഉപയോഗിച്ച് എഴുതാനും പ്രതാപ് പഠിച്ചുകഴിഞ്ഞിരുന്നു.

ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിനെ തുടർന്നു പ്രതാപ് ബികോം ബിരുദം സന്പാദിച്ചു. അതിനുശേഷം ഫൈനാൻസിൽ എംബിഎയും കരസ്ഥമാക്കി. പിന്നീട് ജോലി സന്പാദിക്കുവാൻ വേണ്ടി പ്രതാപ് ശ്രമം തുടങ്ങി. എന്നാൽ അംഗപരിമിതനായ പ്രതാപിനു ജോലി നൽകുവാൻ പലരും തയാറായില്ല.

പല ആവശ്യങ്ങളും പ്രതാപിനു നിഷേധിക്കപ്പെട്ടെങ്കിലും ആ ചെറുപ്പക്കാരൻ തളരാതെ മുന്നോട്ടുപോയി. അങ്ങനെയാണു ഡൽഹിയിലുള്ള നാഷണൽ ഹൗസിംഗ് ബാങ്കിൽ അസിസ്റ്റന്‍റ് മാനേജരായി പ്രതാപിനു ജോലി ലഭിച്ചത്. ആ ജോലിയിൽ പ്രശോഭിച്ച പ്രതാപിനു പിന്നീട് അഹമ്മദാബാദിൽ ഒഎൻജിസിയുടെ ഫൈനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസറായി ജോലി ലഭിച്ചു.

പ്രതാപ് തന്‍റെ ജോലിയിൽ സംതൃപ്തനാണിന്ന്. പ്രതാപിന്‍റെ ജോലിയിൽ മേലധികാരികളും ഏറെ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ പ്രതാപിനെ ഏതു ജോലി ഏല്പിക്കാനും അവർക്കു മടിയില്ല. എന്താണു പ്രതാപിന്‍റെ വിജയരഹസ്യം? ജീവിതത്തിലെ വെല്ലുവിളികളെ നോക്കി പുഞ്ചിരിക്കുവാനുള്ള തന്‍റേടവും ആ വെല്ലുവിളികളെ ബുദ്ധിപൂർവം നേരിടുവാനുള്ള സന്നദ്ധതയും. അതായിരുന്നു പ്രതാപിന്‍റെ വിജയരഹസ്യം.

അറിവില്ലായ്മ മൂലം അഞ്ചാം വയസിൽ സ്വയം അപകടം വരുത്തിവച്ചപ്പോൾ തീർച്ചയായും പ്രതാപ് തളർന്നുപോയിട്ടുണ്ടാവണം. സ്വന്തം പിതാവിന്‍റെ നിഷേധാത്മകമായ നിലപാടും ആ ബാലന്‍റെ മനോവീര്യം കെടുത്തിയിട്ടുണ്ടാകണം. എങ്കിലും തന്‍റെ ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ പരാജയപ്പെടുവാൻ പ്രതാപ് തയാറായില്ല. അതിനു പകരം ഒരു പുഞ്ചിരിയോടെ പ്രതാപ് അവയെ നേരിട്ടു. അങ്ങനെയാണു പ്രതാപ് വിജയം കണ്ടെത്തിയത്. പ്രതാപിന്‍റെ പുഞ്ചിരിക്കുന്ന മുഖം ഇന്‍റർനെറ്റിൽ കാണാനാവും. പുഞ്ചിരിയുള്ള ആ മുഖം കണ്ടാൽ പ്രതാപിനു കൈകാലുകൾ ഇല്ലെന്ന് ആരും പറയില്ല.

നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പ്രതിസന്ധികളും പരാജയങ്ങളുമുണ്ടാകുന്പോൾ പ്രതാപിനെപ്പോലെ പുഞ്ചിരിയോടെ അവയെ നേരിടാൻ നമുക്കു സാധിക്കുമോ? എളുപ്പമുള്ള കാര്യമല്ലിത്. എങ്കിലും നമ്മുടെ ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്പിൽ ഹൃദയപൂർവം പുഞ്ചിരിക്കുവാൻ സാധിച്ചാൽ അതു നമ്മുടെ വിജയത്തിന്‍റെ തുടക്കമായിരിക്കും.

ദൈവത്തിന്‍റെ പരിപാലനയിലാണ് എപ്പോഴും നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത്. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്നതാണു വാസ്തവം. അപ്പോൾപിന്നെ ദൈവപരിപാലനയിലാശ്രയിച്ചുകൊണ്ട് എന്തും നേരിടുവാനുള്ള മനക്കരുത്തോടെ പുഞ്ചിരിച്ചുകൊണ്ടു മുന്നോട്ടു പോകുന്നതല്ലേ ഏറെ നല്ലത്? പ്രതാപിന്‍റെ മാതൃക അതാണു നമ്മെ അനുസ്മരിപ്പിക്കുന്നതും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ