Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുറുക്കുവഴിയേ പോകുന്പോൾ
ജീവിതത്തിൽ കുറുക്കുവഴികൾ തേടി നടന്ന ഒരാൾ. എത്ര എളുപ്പത്തിൽ കാര്യങ്ങൾ നേടാൻ സാധിക്കും എന്നതായിരുന്നു എപ്പോഴും അയാളുടെ ചിന്ത. അതുകൊണ്ടുതന്നെയാകണം അയാൾ അലസനായതും അധ്വാനിക്കാൻ മടിച്ചതും.
അധ്വാനിക്കാൻ മടിച്ചപ്പോൾ അയാൾ പട്ടിണിയിലായി. അപ്പോൾ വിശപ്പകറ്റാനുള്ള എളുപ്പവഴികൾ അയാൾ അന്വേഷിച്ചു. അങ്ങനെയാണ് അടുത്തുകണ്ട ആപ്പിൾതോട്ടത്തിൽ കയറി ആപ്പിൾ മോഷ്ടിക്കാൻ അയാൾ ശ്രമിച്ചത്. പക്ഷേ ആപ്പിൾ മോഷ്ടിക്കുന്നതിനു മുൻപ് അയാൾ ആട്ടിയോടിക്കപ്പെട്ടു.
അങ്ങനെയാണ് സമീപപ്രദേശത്തുള്ള വനത്തിൽ അയാൾ അഭയംപ്രാപിച്ചത്. അവിടെ കണ്ട കാട്ടുചെടികളുടെ പഴങ്ങൾ പറിച്ചെടുത്തു വിശപ്പടക്കാൻ ശ്രമിക്കുന്പോൾ അയാൾ ഒരു കുറുക്കനെ കണ്ടു. രണ്ടു കാലുകൾ നഷ്ടപ്പെട്ടതുമൂലം നടക്കാൻ കഷ്ടപ്പെടുന്ന ഒരു കുറുക്കനായിരുന്നു അത്.
രണ്ടു കാലുകൾ നഷ്ടപ്പെട്ട ഈ കുറുക്കൻ എങ്ങനെയാണ് അതിനു തീറ്റ കണ്ടെത്തുക? ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടുനിൽക്കുന്പോൾ അയാൾ ഒരു അദ്ഭുതക്കാഴ്ച കണ്ടു.
അകലെനിന്ന് ഒരു സിംഹം കുറുക്കന്റെ അടുത്തേക്കു നടന്നുവരുന്ന കാഴ്ചയായിരുന്നു അയാൾ കണ്ടത്. സിംഹത്തെ കണ്ട ഉടനെ പ്രാണരക്ഷാർഥം അയാൾ അടുത്തുനിന്ന ഒരു മരത്തിൽ വലിഞ്ഞുകയറി. ആ സമയം സിംഹം കുറുക്കന്റെ അരികിലെത്തി തന്റെ വായിലിരുന്ന വലിയൊരു ഇറച്ചിക്കഷണം കുറുക്കനു കൊടുത്തു.
സിംഹം നൽകിയ ഇറച്ചിക്കഷണം കുറുക്കൻ രുചിയോടെ ആസ്വദിക്കുന്പോൾ ദൈവത്തിന്റെ വഴികളോർത്ത് അയാൾ അതിശയിച്ചു. ഇരതേടാൻ പറ്റാത്ത കുറുക്കന് സിംഹംവഴി തീറ്റ എത്തിച്ചതു ദൈവംതന്നെ. അങ്ങനെയെങ്കിൽ വിശപ്പനുഭവിക്കുന്ന എനിക്കും എവിടെനിന്നെങ്കിലും ദൈവം ഭക്ഷണം എത്തിക്കാതിരിക്കില്ല. ഇമ്മാതിരി ചിന്തകളുമായി സിംഹം അവിടെനിന്നു പോകാൻ അയാൾ കാത്തിരുന്നു.
കുറുക്കനു തീറ്റ നൽകി സിംഹം മടങ്ങിയപ്പോൾ അയാൾ മരത്തിൽ നിന്നിറങ്ങി വീണ്ടും ഗ്രാമത്തിലെത്തി. ഇത്തവണ അയാൾ മോഷണത്തിനു പോയില്ല. അതിനുപകരം പെരുവഴിയിൽ ഭിക്ഷ യാചിച്ചിരുന്നു. പക്ഷേ രണ്ടുദിവസം കാത്തിരുന്നിട്ടും ആരും അയാൾക്കു ഭിക്ഷ നൽകിയില്ല. അയാൾ ആകെപ്പാടെ വിശന്നുവലഞ്ഞു.
അപ്പോഴാണ് ഒരു സന്യാസി ആ വഴി വരുന്നതു കണ്ടത്. ഉടനെ അയാൾ സന്യാസിയോടു ഭക്ഷണം ചോദിച്ചു. സന്യാസിയുടെ കൈവശം ഒരു ഭക്ഷണപ്പൊതിയുണ്ടായിരുന്നു. സന്യാസി അത് അയാൾക്കു കൊടുത്തു.
അയാൾ ഭക്ഷണം കഴിക്കുന്നതു സന്യാസി നോക്കിനിൽക്കുന്പോൾ അയാൾ സാവധാനം തന്റെ കഥ സന്യാസിയോടു വിവരിച്ചു. അതിനു ശേഷം അയാൾ സന്യാസിയോടു ചോദിച്ചു, ""പ്രഭോ, ദൈവത്തിന്റെ പരിപാലന ഞാൻ കണ്ടു. കാലുകൾ നഷ്ടപ്പെട്ട കുറുക്കനു ഭക്ഷണം എത്തിച്ചതു സിംഹമായിരുന്നു. സിംഹം അതു ചെയ്തതാകട്ടെ ദൈവം തോന്നിച്ചതുകൊണ്ടും. കുറുക്കനോട് ഇതുപോലെ കരുണ കാണിച്ച ദൈവം എന്തുകൊണ്ടാണ് എന്നോടു കരുണ കാണിക്കാതിരുന്നത്?''
അപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ സന്യാസി പറഞ്ഞു, ""ദൈവത്തിന്റെ പരിപാലനയിൽ എല്ലാവരെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അതുപോലെ നിന്നെക്കുറിച്ചും ഒരു പദ്ധതിയുണ്ട്. എന്നാൽ, നിന്നെക്കുറിച്ചുള്ള പ്ലാനിന്റെ ഭാഗമായി ദൈവം നിനക്കു തന്ന അടയാളം നീ തെറ്റായി വ്യാഖ്യാനിച്ചു. അതാണ് നിന്റെ പ്രശ്നം.''
സന്യാസി പറയുന്നത് എന്താണെന്നു മനസിലാക്കാതെ അയാൾ അങ്ങനെ അന്തംവിട്ടു നിൽക്കുന്പോൾ സന്യാസി പറഞ്ഞു, ""നീ കണ്ട കുറുക്കനെപ്പോലെ നീ ആകണമെന്നല്ല ദൈവം ആഗ്രഹിക്കുന്നത്. നേരേമറിച്ച് നീ കണ്ട സിംഹത്തെപ്പോലെ നീ ആകണമെന്നാണ് ദൈവം നിന്നിൽനിന്ന് ആഗ്രഹിക്കുന്നത്.''
നാം എല്ലാവരെയും സംബന്ധിച്ചിടത്തോളം ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്നു നമുക്കറിയാം. എന്നാൽ, ദൈവത്തിന് നമ്മെക്കുറിച്ചുള്ള പദ്ധതി മനസിലാക്കി അതനുസരിച്ചു പ്രവർത്തിക്കുന്നതിൽ നാം വിജയിക്കുന്നുണ്ടോ എന്നു സംശയിക്കണം. കാരണം, നമ്മിൽ പലരും പലപ്പോഴും പ്രവർത്തിക്കുന്നത് മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ അലസനായ മനുഷ്യനു തുല്യമായിട്ടാണ്.
സന്യാസി ഓർമിപ്പിച്ചതുപോലെ കാല് നഷ്ടപ്പെട്ട കുറുക്കനു സമാനമായി ജീവിക്കേണ്ടവനായിരുന്നില്ല അയാൾ. നേരേമറിച്ച് കുറുക്കനെ പോറ്റിയ സിംഹത്തെപ്പോലെ ആയിത്തീരണമെന്നതായിരുന്നു ദൈവത്തിന് അയാളെക്കുറിച്ചുള്ള പദ്ധതി. എന്നാൽ, അതു മനസിലാക്കുന്നതിൽ അയാൾ ദയനീയമായി പരാജയപ്പെട്ടു.
ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും കുറുക്കുവഴികൾ മാത്രം അന്വേഷിക്കുന്നവരാണ് നാമെങ്കിൽ നാം മുകളിലത്തെ കഥയിലെ അലസനായ മനുഷ്യനു തുല്യരായിരിക്കും. എന്നാൽ, ജീവിതത്തിലെ വിവിധ ഉത്തരവാദിത്തങ്ങൾ തന്റേടപൂർവം ഏറ്റെടുത്തു പ്രവർത്തിക്കുന്നവരാണ് നാമെങ്കിൽ നാം മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സിംഹത്തിന് തുല്യരായി മാറുകയും ചെയ്യും.
നമ്മുടെ ജീവിതത്തിൽ ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ ശരിയായി മനസിലാക്കി എപ്പോഴും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ നമുക്ക് ശ്രമിക്കാം. അപ്പോൾ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി പൂർണമായി നടപ്പാക്കുന്നതിന് ദൈവം നമുക്ക് കൃപ നൽകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top