കുറുക്കുവഴിയേ പോകുന്പോൾ
ജീവിതത്തിൽ കുറുക്കുവഴികൾ തേടി നടന്ന ഒരാൾ. എത്ര എളുപ്പത്തിൽ കാര്യങ്ങൾ നേടാൻ സാധിക്കും എന്നതായിരുന്നു എപ്പോഴും അയാളുടെ ചിന്ത. അതുകൊണ്ടുതന്നെയാകണം അയാൾ അലസനായതും അധ്വാനിക്കാൻ മടിച്ചതും.

അധ്വാനിക്കാൻ മടിച്ചപ്പോൾ അയാൾ പട്ടിണിയിലായി. അപ്പോൾ വിശപ്പകറ്റാനുള്ള എളുപ്പവഴികൾ അയാൾ അന്വേഷിച്ചു. അങ്ങനെയാണ് അടുത്തുകണ്ട ആപ്പിൾതോട്ടത്തിൽ കയറി ആപ്പിൾ മോഷ്‌‌ടിക്കാൻ അയാൾ ശ്രമിച്ചത്. പക്ഷേ ആപ്പിൾ മോഷ്‌‌ടിക്കുന്നതിനു മുൻപ് അയാൾ ആട്ടിയോടിക്കപ്പെട്ടു.

അങ്ങനെയാണ് സമീപപ്രദേശത്തുള്ള വനത്തിൽ അയാൾ അഭയംപ്രാപിച്ചത്. അവിടെ കണ്ട കാട്ടുചെടികളുടെ പഴങ്ങൾ പറിച്ചെടുത്തു വിശപ്പടക്കാൻ ശ്രമിക്കുന്പോൾ അയാൾ ഒരു കുറുക്കനെ കണ്ടു. രണ്ടു കാലുകൾ നഷ്‌‌ടപ്പെട്ടതുമൂലം നടക്കാൻ കഷ്‌‌ടപ്പെടുന്ന ഒരു കുറുക്കനായിരുന്നു അത്.

രണ്ടു കാലുകൾ നഷ്‌‌ടപ്പെട്ട ഈ കുറുക്കൻ എങ്ങനെയാണ് അതിനു തീറ്റ കണ്ടെത്തുക? ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടുനിൽക്കുന്പോൾ അയാൾ ഒരു അദ്ഭുതക്കാഴ്ച കണ്ടു.

അകലെനിന്ന് ഒരു സിംഹം കുറുക്കന്‍റെ അടുത്തേക്കു നടന്നുവരുന്ന കാഴ്ചയായിരുന്നു അയാൾ കണ്ടത്. സിംഹത്തെ കണ്ട ഉടനെ പ്രാണരക്ഷാർഥം അയാൾ അടുത്തുനിന്ന ഒരു മരത്തിൽ വലിഞ്ഞുകയറി. ആ സമയം സിംഹം കുറുക്കന്‍റെ അരികിലെത്തി തന്‍റെ വായിലിരുന്ന വലിയൊരു ഇറച്ചിക്കഷണം കുറുക്കനു കൊടുത്തു.

സിംഹം നൽകിയ ഇറച്ചിക്കഷണം കുറുക്കൻ രുചിയോടെ ആസ്വദിക്കുന്പോൾ ദൈവത്തിന്‍റെ വഴികളോർത്ത് അയാൾ അതിശയിച്ചു. ഇരതേടാൻ പറ്റാത്ത കുറുക്കന് സിംഹംവഴി തീറ്റ എത്തിച്ചതു ദൈവംതന്നെ. അങ്ങനെയെങ്കിൽ വിശപ്പനുഭവിക്കുന്ന എനിക്കും എവിടെനിന്നെങ്കിലും ദൈവം ഭക്ഷണം എത്തിക്കാതിരിക്കില്ല. ഇമ്മാതിരി ചിന്തകളുമായി സിംഹം അവിടെനിന്നു പോകാൻ അയാൾ കാത്തിരുന്നു.

കുറുക്കനു തീറ്റ നൽകി സിംഹം മടങ്ങിയപ്പോൾ അയാൾ മരത്തിൽ നിന്നിറങ്ങി വീണ്ടും ഗ്രാമത്തിലെത്തി. ഇത്തവണ അയാൾ മോഷണത്തിനു പോയില്ല. അതിനുപകരം പെരുവഴിയിൽ ഭിക്ഷ യാചിച്ചിരുന്നു. പക്ഷേ രണ്ടുദിവസം കാത്തിരുന്നിട്ടും ആരും അയാൾക്കു ഭിക്ഷ നൽകിയില്ല. അയാൾ ആകെപ്പാടെ വിശന്നുവലഞ്ഞു.

അപ്പോഴാണ് ഒരു സന്യാസി ആ വഴി വരുന്നതു കണ്ടത്. ഉടനെ അയാൾ സന്യാസിയോടു ഭക്ഷണം ചോദിച്ചു. സന്യാസിയുടെ കൈവശം ഒരു ഭക്ഷണപ്പൊതിയുണ്ടായിരുന്നു. സന്യാസി അത് അയാൾക്കു കൊടുത്തു.

അയാൾ ഭക്ഷണം കഴിക്കുന്നതു സന്യാസി നോക്കിനിൽക്കുന്പോൾ അയാൾ സാവധാനം തന്‍റെ കഥ സന്യാസിയോടു വിവരിച്ചു. അതിനു ശേഷം അയാൾ സന്യാസിയോടു ചോദിച്ചു, ""പ്രഭോ, ദൈവത്തിന്‍റെ പരിപാലന ഞാൻ കണ്ടു. കാലുകൾ നഷ്‌ടപ്പെട്ട കുറുക്കനു ഭക്ഷണം എത്തിച്ചതു സിംഹമായിരുന്നു. സിംഹം അതു ചെയ്തതാകട്ടെ ദൈവം തോന്നിച്ചതുകൊണ്ടും. കുറുക്കനോട് ഇതുപോലെ കരുണ കാണിച്ച ദൈവം എന്തുകൊണ്ടാണ് എന്നോടു കരുണ കാണിക്കാതിരുന്നത്?''

അപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ സന്യാസി പറഞ്ഞു, ""ദൈവത്തിന്‍റെ പരിപാലനയിൽ എല്ലാവരെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അതുപോലെ നിന്നെക്കുറിച്ചും ഒരു പദ്ധതിയുണ്ട്. എന്നാൽ, നിന്നെക്കുറിച്ചുള്ള പ്ലാനിന്‍റെ ഭാഗമായി ദൈവം നിനക്കു തന്ന അടയാളം നീ തെറ്റായി വ്യാഖ്യാനിച്ചു. അതാണ് നിന്‍റെ പ്രശ്നം.''

സന്യാസി പറയുന്നത് എന്താണെന്നു മനസിലാക്കാതെ അയാൾ അങ്ങനെ അന്തംവിട്ടു നിൽക്കുന്പോൾ സന്യാസി പറഞ്ഞു, ""നീ കണ്ട കുറുക്കനെപ്പോലെ നീ ആകണമെന്നല്ല ദൈവം ആഗ്രഹിക്കുന്നത്. നേരേമറിച്ച് നീ കണ്ട സിംഹത്തെപ്പോലെ നീ ആകണമെന്നാണ് ദൈവം നിന്നിൽനിന്ന് ആഗ്രഹിക്കുന്നത്.''

നാം എല്ലാവരെയും സംബന്ധിച്ചിടത്തോളം ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്നു നമുക്കറിയാം. എന്നാൽ, ദൈവത്തിന് നമ്മെക്കുറിച്ചുള്ള പദ്ധതി മനസിലാക്കി അതനുസരിച്ചു പ്രവർത്തിക്കുന്നതിൽ നാം വിജയിക്കുന്നുണ്ടോ എന്നു സംശയിക്കണം. കാരണം, നമ്മിൽ പലരും പലപ്പോഴും പ്രവർത്തിക്കുന്നത് മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ അലസനായ മനുഷ്യനു തുല്യമായിട്ടാണ്.

സന്യാസി ഓർമിപ്പിച്ചതുപോലെ കാല് നഷ്‌‌ടപ്പെട്ട കുറുക്കനു സമാനമായി ജീവിക്കേണ്ടവനായിരുന്നില്ല അയാൾ. നേരേമറിച്ച് കുറുക്കനെ പോറ്റിയ സിംഹത്തെപ്പോലെ ആയിത്തീരണമെന്നതായിരുന്നു ദൈവത്തിന് അയാളെക്കുറിച്ചുള്ള പദ്ധതി. എന്നാൽ, അതു മനസിലാക്കുന്നതിൽ അയാൾ ദയനീയമായി പരാജയപ്പെട്ടു.

ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും കുറുക്കുവഴികൾ മാത്രം അന്വേഷിക്കുന്നവരാണ് നാമെങ്കിൽ നാം മുകളിലത്തെ കഥയിലെ അലസനായ മനുഷ്യനു തുല്യരായിരിക്കും. എന്നാൽ, ജീവിതത്തിലെ വിവിധ ഉത്തരവാദിത്തങ്ങൾ തന്‍റേടപൂർവം ഏറ്റെടുത്തു പ്രവർത്തിക്കുന്നവരാണ് നാമെങ്കിൽ നാം മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സിംഹത്തിന് തുല്യരായി മാറുകയും ചെയ്യും.
നമ്മുടെ ജീവിതത്തിൽ ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ ശരിയായി മനസിലാക്കി എപ്പോഴും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ നമുക്ക് ശ്രമിക്കാം. അപ്പോൾ നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി പൂർണമായി നടപ്പാക്കുന്നതിന് ദൈവം നമുക്ക് കൃപ നൽകും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ