നാഗാലാൻഡിന്‍റെ നൊന്പരങ്ങൾ
മോൺ വെടിവയ്പ് മുതലെടുത്തു തദ്ദേശവാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ തീവ്രവാദി സംഘടനകൾ ശ്രമിക്കുമെന്നു കരുതാൻ ന്യായമുണ്ട്.

നാഗാലാൻഡിൽ ആസാം റൈഫിൾസ് സൈനികവിഭാഗം നടത്തിയ വെടിവയ്പിൽ 15 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം തീവ്രവാദി-വിഘടനവാദി സംഘങ്ങൾ സജീവമായ ഈ വടക്കുകിഴക്കൻ സംസ്ഥാനത്തു പുതിയ അസ്വസ്ഥതകൾക്കു വഴിതെളിക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

വിവിധ തീവ്രവാദി പ്രസ്ഥാനങ്ങൾ ഏറ്റുമുട്ടലിന്‍റെ പാത വെടിഞ്ഞു ദേശീയ മുഖ്യധാരയിലേക്കു സാവധാനം മടങ്ങിക്കൊണ്ടിരിക്കെ ഇങ്ങനെയൊരു സംഭവമുണ്ടായതു തികച്ചും നിർഭാഗ്യകരമായി. മോൺ ജില്ലയിലെ ഒട്ടിംഗിൽ ഗ്രാമീണർക്കു നേരേ രണ്ടുതവണ വെടിവയ്ക്കേണ്ടിവന്നതിനു സൈന്യത്തിനു ന്യായീകരണം ഉണ്ടാകാമെങ്കിലും അത് ഒഴിവാക്കാൻ കഴിയുമായിരുന്നെന്നു ചിന്തിക്കുന്നവർ ധാരാളമുണ്ട്. ശനിയാഴ്ച വൈകുന്നേരം പിക്കപ്‌ വാനിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഖനി തൊഴിലാളികളെ എൻഎസ്‌സിഎൻ (കെ) തീവ്രവാദികളെന്നു തെറ്റിദ്ധരിച്ചു സൈനികർ വെടിവയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാർ ജവാന്മാരുമായി സംഘർഷത്തിലേർപ്പെടുകയും സൈനികക്യാന്പ് ആക്രമിക്കുകയും ഒരു ജവാൻ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടർന്നു സൈന്യം നടത്തിയ വെടിവയ്പിൽ ഏഴു ഗ്രാമീണർകൂടി കൊല്ലപ്പെട്ടു. ചെറിയൊരു പിശകിനു നൽകേണ്ടിവരുന്ന വില എത്രയോ വലുതാണ്. സൈന്യത്തിന്‍റെ ഇത്തരം നടപടികൾ ഒരുവിഭാഗം ജനങ്ങളിൽ അന്യതാബോധം സൃഷ്‌ടിക്കാൻ കാരണമാകുന്നു എന്നതാണു വലിയ അപകടം.

മോൺ വെടിവയ്പ് മുതലെടുത്തു തദ്ദേശവാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ തീവ്രവാദി സംഘടനകൾ ശ്രമിക്കുമെന്നു കരുതാൻ ന്യായമുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ ദേശീയോദ്ഗ്രഥന ചിന്ത കാര്യമായി വളർത്താൻ ഭരണകൂടങ്ങൾക്കായിട്ടില്ല. മ്യാൻമറുമായും ആസാം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന നാഗാലാൻഡ് 16,579 ച.കീ. വിസ്തീർണവും 20 ലക്ഷം ജനസംഖ്യയുമുള്ള ഒരു ചെറിയ സംസ്ഥാനമാണ്. 1950-കൾ മുതൽ തീവ്രവാദ-വിഘടന പ്രവർത്തനങ്ങളാൽ കലുഷിതമായ നാഗാലാൻഡിന് 1963-ൽ സംസ്ഥാനപദവി ലഭിച്ചു. എങ്കിലും പിന്നാക്കാവസ്ഥ മാറിയിട്ടില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദി സംഘങ്ങളുടെ ഭീഷണി കൂടുതലുള്ളതു നാഗാലാൻഡിലാണ്. വിശാല നാഗാലാൻഡ് അഥവാ നാഗാലിം (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നാഗാലാൻഡ്) ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ തീവ്രവാദി സംഘമാണ് എൻഎസ്‌സിഎൻ (നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്). ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മാവോ സേതൂംഗിന്‍റെ ആശയങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട് രൂപവത്കരിക്കപ്പെട്ട എൻഎസ്‌സിഎൻ 1988-ൽ പിളർന്നു. ഇതിലൊരു വിഭാഗമായ എൻഎസ്‌സിഎൻ (കെ-വൈഎ) കേന്ദ്രസർക്കാർ മുൻകൈയെടുത്ത് 2015-ൽ നടത്തിയ സമാധാനപ്രക്രിയയോടു സഹകരിക്കാൻപോലും തയാറായിരുന്നില്ല.

1997-ൽ ഇൻഡോ-നാഗാ വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും നിർഭാഗ്യകരമായ സംഭവമാണിതെന്നു മോൺ വെടിവയ്പ് മരണങ്ങളെപ്പറ്റി എൻഎസ്‌സിഎൻ -ഐഎം വിഭാഗം പ്രതികരിച്ചു.

സർക്കാരിന്‍റെ ഏറ്റവും വലിയ ടൂറിസം മേളയായ ഹോൺബിൽ ഫെസ്റ്റിവലിൽനിന്നു പിന്മാറാൻ ആറു ഗോത്രവർഗ സംഘടനകളോട് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ഇഎന്‍പിഒ) ആവശ്യപ്പെട്ടുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് തുടർനടപടികൾക്കു തുടക്കംകുറിച്ചിട്ടുണ്ട്. വെടിവയ്പ് നടന്ന സ്ഥലത്തു തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നു വിശ്വാസയോഗ്യമായ വിവരം ലഭിച്ചിരുന്നെന്നാണു സൈന്യത്തിന്‍റെ വിശദീകരണം.

അതേസമയം തങ്ങൾക്ക് ഇന്‍റലിജൻസ് പരാജയമുണ്ടായെന്നു സൈന്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചപ്പോൾ, പ്രതിപക്ഷം രൂക്ഷ പ്രതികരണമാണു നടത്തിയത്. വെടിവയ്പിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വെടിവയ്പിനെത്തുടർന്നു സംഘർഷമേഖലയിൽ 144-ാം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാനാണു സർക്കാർ ശ്രമം.

മോൺ വെടിവയ്പ് നാഗാ സമാധാന ചർച്ചകളെ ബാധിക്കില്ലെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സമാധാന ചർച്ചകളിൽ വലിയപങ്ക് വഹിച്ച മുൻ നാഗാലാൻഡ് ഗവർണർ ആർ.എൻ. രവി കേന്ദ്രസർക്കാരുമായി കൂടിയാലോചനകൾക്കു ഡൽഹിയിൽ എത്തിയിട്ടുണ്ട്. എൻഎസ്‌സിഎൻ-ഐഎം വിഭാഗത്തിന്‍റെ കടുത്ത സമ്മർദത്തെത്തുടർന്ന് അദ്ദേഹത്തെ നാഗാലാൻഡിൽനിന്നു തമിഴ്നാട്ടിലേക്കു സ്ഥലംമാറ്റുകയായിരുന്നു. അതിനുശേഷമാണു സമാധാന ചർച്ചകൾ പുനരാരംഭിച്ചത്.

നാഗാലാൻഡിനു പ്രത്യേക പതാകയും ഭരണഘടനയും വേണമെന്നാണ് എന്‍എസ്‌സിഎൻ-ഐഎം വിഭാഗത്തിന്‍റെ ആവശ്യങ്ങളിലൊന്ന്. സൈന്യത്തിനു പ്രത്യേക അധികാരങ്ങൾ നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്‌ട് (എഎഫ്എസ്പിഎ) റദ്ദാക്കണമെന്ന ആവശ്യം പുതിയ സാഹചര്യത്തിൽ നാഗാലാൻഡിൽ വീണ്ടും ഉയരാനിടയുണ്ട്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ നാഗാലാൻഡ് ജനതയുടെ വിശ്വാസം നിലനിർത്താനാവശ്യമായ നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കാം.