Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
നീതിബോധത്തെ പരിഹസിച്ച വാളയാർ കേസ്
Tuesday, October 29, 2019 11:56 PM IST
വാളയാർ കേസിൽ പോലീസും പ്രോസിക്യൂഷനും ചേർന്നു കേസ് ദുർബലമാക്കിയെന്നതു നീതിനിർവഹണത്തിന്റെ ദുരവസ്ഥയാണ്.
പാലക്കാട് ജില്ലയിലെ വാളയാറിൽ രണ്ടു ബാലികമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മൂന്നുപേരെ മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട പോക്സോ കോടതിയുടെ വിധി വലിയ വിവാദങ്ങൾക്കിടയാക്കിയിരിക്കയാണ്. പോലീസും പ്രോസിക്യൂഷനും കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണം പ്രതിപക്ഷം മാത്രമല്ല ഉയർത്തുന്നത്. ഭരണകക്ഷി ഈ കേസിൽ ഇടപെട്ടു എന്നതിനു തെളിവുകൾ നിരത്തപ്പെടുന്നു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും കെടുകാര്യസ്ഥത കേസിനെ ദുർബലമാക്കിയെന്നു കോടതിതന്നെ പറയുകയും ചെയ്തു. വളരെ ഗൗരവമുള്ള കാര്യമാണിത്.
പാവപ്പെട്ട പട്ടികജാതി കുടുംബത്തിൽപ്പെട്ട പതിനൊന്നു വയസുള്ള പെൺകുട്ടി വാളയാറിലെ അട്ടപ്പളത്ത് ഒറ്റമുറി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതു 2017 ജനുവരി 13നാണ്. ഏകദേശം രണ്ടു മാസത്തിനുശേഷം ഒന്പതു വയസുള്ള ഇളയ സഹോദരി അതേ മുറിയിൽ അതേ സാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ടു. കുട്ടികൾ ഇരുവരും ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കി. സാഹചര്യത്തെളിവുകളോ ശാസ്ത്രീയമായ തെളിവുകളോ ഇല്ലെന്നുചൂണ്ടിക്കാട്ടി കേസിലെ മൂന്നാം പ്രതിയെ കോടതി ഈ മാസമാദ്യം വിട്ടയച്ചിരുന്നു. കേസിലെ അഞ്ചാമത്തെ പ്രതിക്കു പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ജുവനൈൽ കോടതിയിൽ വിചാരണ നടക്കുകയാണ്.
പിന്നോക്ക വിഭാഗത്തിൽപ്പെട്ട ദരിദ്രകുടുംബത്തിലെ രണ്ടു ബാലികമാരുടെ മരണത്തിനു കാരണക്കാരായവർക്കു കേസിൽനിന്നു രക്ഷപ്പെടാൻ വഴിയൊരുങ്ങിയതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ളതായി ശക്തമായി സംശയിക്കപ്പെടുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും കുട്ടികളുടെ സുരക്ഷയുടെയും വക്താക്കളായി പ്രത്യക്ഷപ്പെടാറുള്ള സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവർത്തകരെന്നു സ്വയം വിശേഷിപ്പിക്കുന്ന ബുദ്ധിജീവികളും ഇക്കാര്യത്തിൽ നിശബ്ദതയും നിസംഗതയും പാലിക്കുന്നുവെന്നത് അദ്ഭുതകരംതന്നെ. ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങൾ അവിടവിടെ ഉയരുന്നുണ്ടെങ്കിലും മുഖ്യധാരക്കാരെല്ലാം മാറിനിൽക്കുകയാണ്. എവിടെയെങ്കിലും ആരുടെയെങ്കിലും അവകാശം ധ്വംസിക്കപ്പെട്ടെന്നു കേട്ടാൽ സത്യം അന്വേഷിക്കാൻ ശ്രമിക്കുകപോലും ചെയ്യാതെ ഹാലിളകി പ്രതിഷേധിക്കുകയും നഗരമധ്യത്തിലും സെക്രട്ടേറിയറ്റ് പടിക്കലും ധർണ നടത്തുകയും ചെയ്യുന്ന പൗരാവകാശക്കാരെയും ഈ കുട്ടികളുടെ ദുരന്തത്തിൽ ഒരു തുള്ളി കണ്ണീർ വീഴ്ത്താൻ കണ്ടില്ല.
പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദുർബലരുടെയും പക്ഷം പിടിക്കാൻ ഇവിടെ ആരുമില്ല. കോടതിയിൽനിന്നുപോലും അവർക്കു നീതി ലഭിക്കാതിരിക്കാൻ രാഷ്ട്രീയ നേതാക്കളും പോലീസും പ്രോസിക്യൂഷനുമൊക്കെ ശ്രമിക്കും. വാളയാർ കേസിൽ പ്രതിക്കുവേണ്ടി ഹാജരായതു ജില്ലാ ശിശുക്ഷേമസമിതിയുടെ അധ്യക്ഷൻകൂടിയായ അഭിഭാഷകനായിരുന്നു. സംസ്ഥാനത്തെ ശിശുക്കളുടെ അവകാശസംരക്ഷണമാണ് അർധ ജുഡീഷൽ അധികാരമുള്ള ശിശുക്ഷേമസമിതിയുടെ ചുമതല. അതിന്റെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നയാൾ പോക്സോ കേസിലെ പ്രതിക്കുവേണ്ടി ഹാജരാകുകയെന്നു പറയുന്നത് അഭിഭാഷകന്റെ ധർമമെന്നൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ധാർമികമായി തികച്ചും തെറ്റുതന്നെ. അതറിഞ്ഞുകൊണ്ടായിരിക്കുമല്ലോ അദ്ദേഹത്തെ പദവിയിൽനിന്നു പിന്നീട് ഒഴിവാക്കിയതും.
വിവിധ ജില്ലകളിലെ ശിശുക്ഷേമസമിതികളുടെ അധ്യക്ഷരുടെയും അംഗങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അവരിൽ മിക്കവരും സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരോ പ്രവർത്തകരോ പോഷകപ്രസ്ഥാനങ്ങളുടെ ഭാരവാഹികളോ ആണ്. സർക്കാർ സ്ഥാപനങ്ങളിലും സമിതികളിലും പാർട്ടിക്കാരെയും പാർശ്വവർത്തികളെയും കുത്തിത്തിരുകാൻ ഇടതുമുന്നണി അധികാരത്തിലെത്തുന്പോഴെല്ലാം വലിയ ഉത്സാഹം കാട്ടാറുണ്ട്. അർധസർക്കാർ, അർധ ജുഡീഷൽ സ്ഥാപനങ്ങളിൽ പാർട്ടിവത്കരണം നടത്തുന്നതിലൂടെ തങ്ങളുടെ പാർശ്വവർത്തികൾക്കു സ്ഥാനമാനങ്ങളും ഔദ്യോഗിക ആഡംബരങ്ങളും നൽകാൻ ഭരണകക്ഷിക്കു സാധിക്കും. പക്ഷേ, അങ്ങനെ ഔദ്യോഗിക പദവികളിലെത്തിയവർ അവിടെയിരുന്ന് മനുഷ്യരുടെ ജീവനു വിലയിടരുത്. വാളയാറിൽ അതാണു സംഭവിച്ചത്.
ഇളയ കുട്ടി കൊലചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയെക്കുറിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അതും അവഗണിച്ചു. ഒന്പതു വയസുള്ള കുട്ടി ആ ഒറ്റമുറി വീട്ടിൽ ഉയരത്തിൽ തൂങ്ങിമരിച്ചുവെന്നതിലെ അസ്വാഭാവികതയും അന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇളയ കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ദേഹപരിശോധനാ റിപ്പോർട്ടും പരിക്കുകളുടെ ഫോട്ടോകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു. വിചാരണയിൽ ഡോക്ടർ നൽകിയ മൊഴികളും ഈ വിധത്തിലുള്ളതായിരുന്നു. ഇതൊക്കെ മാറ്റിമറിച്ച് കേസിന്റെ ഗതി തിരിച്ചുവിടാനും പ്രതികളെ വെറുതെ വിടുന്ന നിലയിലേക്കു തെളിവുകളെയും സാക്ഷിമൊഴികളെയും കൊണ്ടുപോകാനും കഴിഞ്ഞുവെങ്കിൽ എങ്ങനെയാണു കേസന്വേഷണ സംവിധാനത്തെക്കുറിച്ചു ജനങ്ങൾക്കു വിശ്വാസമുണ്ടാവുക? അന്വേഷണസംഘവും പ്രോസിക്യൂഷനും കേസിലെ സുപ്രധാനമായ പല വിവരങ്ങളും മറച്ചുവച്ചതായി രഹസ്യാന്പേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. കൊലപാതകസാധ്യത ഏറെയുണ്ടായിരുന്ന കേസിൽ അതേക്കുറിച്ച് അന്വേഷിക്കാൻ ആദ്യം പോലീസ് മിനക്കെട്ടില്ല. അന്വേഷിച്ചപ്പോഴാകാട്ടെ ചിലരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഓരോ നീക്കത്തിലുമുണ്ടായി. കുറ്റം ചെയ്തവർ ആരെന്നതിനെക്കുറിച്ചു വ്യക്തമായ സൂചനകൾ പെൺകുട്ടികളുടെ അമ്മ നൽകിയിരുന്നു. എന്നാൽ ഇവയെല്ലാം അവഗണിച്ചുകൊണ്ടു പോലീസും പ്രോസിക്യൂഷനും മുന്നോട്ടു പോയി.
നിയമസഭ നടക്കുന്ന സമയമായതിനാൽ സംഭവത്തിനിപ്പോൾ ഏറെ മാധ്യമശ്രദ്ധ ലഭിച്ചു. പുനരന്വേഷണമോ സിബിഐ അന്വേഷണമോ പരിശോധിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രോസിക്യൂഷനു ജാഗ്രതക്കുറവുണ്ടായതായി മന്ത്രി എ.കെ. ബാലനും മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ യാതൊരു ന്യായീകരണവുമില്ലെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയും നിയമസഭയിൽ പറഞ്ഞു. ഇതൊരു കുറ്റസമ്മതമാണെങ്കിൽ സർക്കാർ യഥാർഥ കുറ്റക്കാരെ കണ്ടെത്തണം. കൂറ്റൻ ബംഗ്ലാവുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലും കഴിയുന്നവർ കുടിലുകളിലും തെരുവുകളിലും കഴിയുന്നവരുടെ സുരക്ഷിതത്വംകൂടി പരിഗണിക്കണം. അതിനാണവരെ ജനം വോട്ട് നൽകി വിജയിപ്പിച്ചു ഭരണത്തിലിരുത്തിയിരിക്കുന്നത്. നീതി നടപ്പാക്കാൻ കോടതിക്കു നിർവാഹമില്ലാത്ത വിധത്തിൽ പോലീസും പ്രോസിക്യൂഷനും തെളിവുകൾ മറയ്ക്കുന്നത് നീതിപാലനത്തിലെ തെറ്റാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
More from other section
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
Kerala
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
National
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
International
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
Business
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
Sports
More from other section
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
Kerala
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
National
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
International
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
Business
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
Sports
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഔദ്യോഗിക ബഹുമതിയെക്കാൾ എത്രയോ ഉയരത്തിലായിരുന്നു ജനങ്ങളുടെ അനൗദ്യോഗിക ബഹു...
Top