Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
Wednesday, November 27, 2019 11:45 PM IST
സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്നവരുടെ പുരോഗതിക്ക് അവസരങ്ങൾ ലഭ്യമാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളാണു സാമുദായിക സംവരണത്തിനുള്ളത്. ദുർബല, പിന്നോക്ക വിഭാഗങ്ങൾ ഏറെയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് അവരുടെ സാന്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാമുദായിക സംവരണം തികച്ചും ആവശ്യമാണ്. ഇന്ത്യൻ ഭരണഘടന പ്രാധാന്യം നൽകുന്ന മൗലികാവകാശങ്ങളും അവസര തുല്യതയും സാക്ഷാത്കരിക്കുന്നതിന് സംവരണം സഹായകമായിട്ടുണ്ട്.
എന്നാൽ, സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സർക്കാർ സർവീസിലും ഉന്നതവിദ്യാഭ്യാസ രംഗത്തും യോഗ്യതാ പരീക്ഷകളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന പത്തു ശതമാനം സാന്പത്തിക സംവരണം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനു തികഞ്ഞ അലംഭാവമാണുള്ളത്. ഈ വിഭാഗം സാമുദായിക സംവരണം അനുഭവിക്കുന്ന വിഭാഗങ്ങളെക്കാൾ വളരെ പിന്നോക്കമായ സ്ഥിതിയിലാണിപ്പോൾ കഴിയുന്നത്.
സാമൂഹ്യമായ മുന്നോക്കാവസ്ഥ ഇന്നത്തെ സാഹചര്യത്തിൽ അവർക്കൊരു നുകമായി മാറുന്നു. ക്രൈസ്തവരാണ് മുന്നോക്കാവസ്ഥയുടെ പേരിൽ ഏറെ ദുരിതം അനുഭവിക്കുന്നതെങ്കിലും ഇതര മുന്നോക്ക സമുദായങ്ങളിലുള്ള നിരവധിപേരും പരിതാപകരമായ അവസ്ഥയിലാണ്. ജനറൽ കാറ്റഗറിയിൽ സർക്കാർ സർവീസിൽ പ്രവേശിക്കാൻ സാധിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. പിഎസ്സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടി കാലാവധി കഴിയുന്പോൾ പുറത്താകുന്നവരുടെ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഭരണഘടനയുടെ 15,16 വകുപ്പുകൾ ഭേദഗതി ചെയ്താണു സർക്കാർ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയത്. കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു സാന്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള സമിതിയുടെ നടപടികൾ പൂർത്തിയായിട്ടുപോലുമില്ല. ഈ സമിതിയെ കഴിഞ്ഞ മാർച്ചിലാണു നിയോഗിച്ചത്. സമിതിയിൽ പേരിനുപോലും ക്രൈസ്തവ പ്രാതിനിധ്യമുണ്ടായിരുന്നില്ല. കമ്മീഷൻ സിറ്റിംഗുകളിൽ ക്രൈസ്തവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ അവസരങ്ങൾ പരിമിതമായിരുന്നുവെന്നും പരാതിയുണ്ട്.
സർക്കാർ തസ്തികകളിലേക്കു പരീക്ഷകൾ നടക്കുന്ന സമയാണിത്. ഈയിടെ നടന്ന എൽ ഡി ക്ലാർക്ക് പരീക്ഷ ലക്ഷക്കണക്കിനു വിദ്യാർഥികളാണ് എഴുതിയത്. ഇനി, സംസ്ഥാന സിവിൽ സർവീസ് എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു പരീക്ഷ വരാൻ പോവുകയാണ്. മറ്റു ധാരാളം തസ്തികകളിലേക്കുള്ള വിജ്ഞാപനവും പിഎസ്സി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും സാന്പത്തിക സംവരണം ഉൾപ്പെടുത്തിയിട്ടില്ല. തികഞ്ഞ നിയമലംഘനമാണിത്. പ്രക്ഷോഭം നടത്തിയാൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ നീതി ലഭിക്കൂ എന്നു വരുന്നതു കഷ്ടമാണ്.
സാന്പത്തിക സംവരണം നടപ്പാക്കാത്തതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനു ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനം സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി ഏറ്റവും ദുരിതം അനുഭവിക്കുന്നവരോടുള്ള സർക്കാരിന്റെ അവഗണനയെ അപലപിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ സത്വര ഇടപെടലുണ്ടാകണമെന്നു യോഗം അഭ്യർഥിച്ചു. സാന്പത്തിക സംവരണം മാറ്റിവച്ചുകൊണ്ടു മുന്നോട്ടു പോവുകയും കെഎഎസ് പോലുള്ള സുപ്രധാന തസ്തികകളിലേക്കു പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തത് പരീക്ഷയിൽനിന്നുപോലും ഒരു വിഭാഗത്തെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിനു പാവപ്പെട്ടവരോടുള്ള ക്രൂരമായ ഈ സമീപനം സർക്കാർ മാറ്റിയേതീരു. കെഎഎസ് തുടങ്ങി ഇപ്പോൾ വിജ്ഞാപനം ചെയ്തിട്ടുള്ള തസ്തികകളിലേക്കു പത്തു ശതമാനം സാന്പത്തിക സംവരണം ബാധകമാക്കിക്കൊണ്ടു പുനർവിജ്ഞാപനം നടത്തണമെന്ന ആവശ്യം ചങ്ങനാശേരി സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്.
കെഎഎസിന്റെ രണ്ടും മൂന്നും സ്ട്രീമുകളിൽപ്പോലും ജാതി സംവരണം ബാധകമാക്കിയിട്ടുണ്ട്. എന്നിട്ടും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട പത്തു ശതമാനം സാന്പത്തിക സംവരണത്തിനു സർക്കാർ തയാറാവുന്നില്ല. സാന്പത്തിക സംവരണകാര്യത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷ കക്ഷികളും ഒളിച്ചുകളിക്കുകയാണ്. വോട്ട് ബാങ്കിനെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കാൻ രാഷ്ട്രീയക്കാർ വിമുഖത കാട്ടുന്നു. ബോധപൂർവം മൗനം ഭജിക്കുന്ന ഭരണ, പ്രതിപക്ഷ നേതാക്കൾ യാഥാർഥ്യങ്ങൾ മനസിലാക്കണം.
തുല്യാവകാശം സംരക്ഷിക്കുന്നതിനും സാന്പത്തിക പിന്നോക്കാവസ്ഥയിൽനിന്ന് എല്ലാ വിഭാഗം ജനങ്ങളെയും കരകയറ്റുന്നതിനും ചുമതലയുള്ള സർക്കാരും രാഷ്ട്രീയ നേതൃത്വവും ഉറക്കം നടിക്കുകയാണ്. പത്തു വർഷത്തേക്കായി ആരംഭിച്ച ജാതി സംവരണം എഴുപതു വർഷമായിട്ടും തുടരുന്നു. സാമൂഹ്യ പിന്നോക്കാവസ്ഥയുള്ളവരുടെ നില ഇനിയും മെച്ചപ്പെട്ടിട്ടില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. അവർ സംവരണത്തിന് അർഹരെങ്കിൽ തീർച്ചയായും അതു തുടരണം.
കൂടുതൽ പിന്നോക്ക വിഭാഗങ്ങളെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കുവേണ്ടി വാദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. എൻഎസ്എസ് ഇക്കാര്യത്തിൽ ശക്തമായ ചില നിലപാടുകൾ സ്വീകരിച്ചിരുന്നു. ക്രൈസ്തവ മത മേലധ്യക്ഷന്മാരും ഇക്കാര്യത്തിൽ ഇപ്പോൾ സജീവമായി ഇടപെടുന്നുണ്ട്. തങ്ങൾ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചു സംവരണേതര വിഭാഗങ്ങളിൽ കൂടുതൽ അവബോധം ഉണരേണ്ടതുണ്ട്.
മികച്ച അക്കഡേമിക് യോഗ്യതയും പിഎസ്സി പരീക്ഷകളിൽ ഉയർന്ന മാർക്കും ഉണ്ടെങ്കിലും തൊഴിൽ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെ പോകുന്ന എത്രയോ പേരുണ്ട്. മുന്നോക്ക വിഭാഗത്തിൽ പെടുന്നുവെന്നതു മാത്രമാണവരുടെ അയോഗ്യത. ദളിത് ക്രൈസ്തവരുടെ സ്ഥിതിയും സമാനമാണ്. ക്രൈസ്തവരായിപ്പോയി എന്നതിനാൽ അവരുടെ സാമൂഹ്യവും സാന്പത്തികവുമായ പിന്നോക്കാവസ്ഥ തൊഴിൽ നിയമനത്തിനു പരിഗണിക്കപ്പെടുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന അവസരസമത്വവും സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കു നിയമപ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങളുമെല്ലാം വിശ്വാസജീവിതത്തിന്റെ പേരിൽ ഇക്കൂട്ടർക്കു നിഷേധിക്കുന്നു. ഇതെന്തു നീതി?
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഡൽഹിയിലെ കർഷകസമരം മാതൃകയിൽ ഒരു ഇന്ധന സമരം രാജ്യത്ത് ഉയർന്നുവരേണ്ടതുണ്...
Top