Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
ഇല്ലാത്ത വകുപ്പുകളും വല്ലാത്ത കേസുകളും
Friday, July 9, 2021 1:12 AM IST
നിയമസംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുമ്പോൾ പൗരന്മാരുടെ മനുഷ്യാവകാശങ്ങളാണു ഹനിക്കപ്പെടുന്നത്. റദ്ദാക്കപ്പെട്ട വകുപ്പുകളുപയോഗിച്ചെടുത്ത കേസുകളുടെ എണ്ണംകണ്ടുസുപ്രീംകോടതിക്കുണ്ടായ ഞെട്ടൽ കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു ജുഡീഷറിയെ പ്രേരിപ്പിക്കട്ടെ.
രാജ്യത്തെ സാധാരണ പൗരന്മാർ തങ്ങൾക്ക് അവകാശനിഷേധങ്ങൾ ഉണ്ടാകുന്പോൾ ഇന്നും അവസാന ആശ്രയമായി കാണുന്നതു കോടതികളെയാണ്. സ്വാധീനങ്ങൾക്കൊന്നും വഴിപ്പെടാതെ, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചും നീതിയും ന്യായവും നോക്കിയുമാണു കോടതിയിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്ന് അവർ വിശ്വസിക്കുന്നു. ആ വിശ്വാസത്തിനു മങ്ങലേൽപ്പിക്കുന്ന ചില കാര്യങ്ങൾ അടുത്ത കാലത്തായി ഉണ്ടാകുന്നതു വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമി വിചാരണത്തടവുകാരനായി മരിക്കേണ്ടിവന്നത് അതിലൊരു സംഭവമാണ്. ഭരണകൂടത്തിന് അഭിമതരല്ലാത്തവരെ നിയമവ്യവസ്ഥകളുടെ ചങ്ങലപ്പൂട്ടുകൾ എങ്ങനെയാണു വരിഞ്ഞുമുറുക്കി ഇല്ലായ്മ ചെയ്യുന്നതെന്നു രാജ്യം കാണുന്നു. പൗരാവകാശങ്ങൾ വലിയ ഭീഷണി നേരിടുന്ന ഇത്തരമൊരു സന്ദർഭത്തിലാണു ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ആറുവർഷം മുന്‍പു റദ്ദാക്കിയ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്തതു സുപ്രീംകോടതിയെ ഞെട്ടിച്ചിരിക്കുന്നത്.
2015-ൽ റദ്ദാക്കിയ, വിവരസാങ്കേതികവിദ്യാ നിയമത്തിലെ 66 എ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് അസാധാരണവും ഭയപ്പെടുത്തുന്നതുമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കോടതി കേന്ദ്ര സർക്കാരിനു നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതു ശ്രേയ സിംഗാൾ എന്ന യുവതി നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായിട്ടാണ്. സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി കുറ്റകരമായതോ സ്പർധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമായി 66 എ വകുപ്പുപ്രകാരം കണക്കാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. എന്നാൽ, റദ്ദാക്കിയതിനുശേഷം ഈ വകുപ്പുപ്രകാരം 1307 കേസുകൾകൂടി രജിസ്റ്റർ ചെയ്യപ്പെട്ടു. സുപ്രീം കോടതി റദ്ദാക്കിയെങ്കിലും നിയമപുസ്തകത്തിൽ 66 എ വകുപ്പ് ഇപ്പോഴുമുണ്ടാകുമെന്നും അടിക്കുറിപ്പിൽ മാത്രമാകും റദ്ദാക്കിയതെന്ന പരാമർശം ഉണ്ടാകുകയെന്നുമാണ് അറ്റോർണി ജനറൽ കോടതിയിൽ വിശദീകരണം നൽകിയത്. പോലീസുകാർ അടിക്കുറിപ്പൊന്നും നോക്കാൻ പോകുന്നില്ലെന്നായിരുന്നു ഇതിനു ജഡ്ജിയുടെ മറുപടി. 66 എ വകുപ്പിന്റെ കാര്യത്തിൽ മാത്രമാവില്ലല്ലോ ഇത്തരം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടാവുക. ഈ വിധത്തിലാണു കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും നീതിനിർവഹണം നടത്തുകയും ചെയ്യുന്നതെങ്കിൽ എത്രയോ നിരപരാധികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും?
ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിലെ അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണു ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യാജ രേഖകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വാദങ്ങളൊന്നും കോടതിയിൽ അംഗീകരിക്കപ്പെട്ടില്ല. എന്നാൽ, ഫാ. സ്റ്റാൻ സ്വാമി പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഭീമ-കൊറേഗാവ് കേസിൽ ഫാ. സ്റ്റാൻസ്വാമിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്ര ഗാഡ്ലിംഗിന്റെ കംപ്യൂട്ടറിൽ ഹാക്കർമാർ മാൽവെയർവഴി കേസിനാധാരമായ രേഖകൾ കൃത്രിമമായി കയറ്റിവിട്ടുവെന്നാണു വാർത്ത. അമേരിക്കയിലെ ആഴ്സണൽ കൺസൾട്ടിംഗ് ഡിജിറ്റൽ ലാബ് നടത്തിയ പരിശോധനയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. ഭീമ-കൊറേഗാവ് കേസിൽ നേരത്തേ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ റോണ വിൽസന്റെ ലാപ്ടോപ്പിലും ഇതുപോലെ ഹാക്കർമാർ പത്തു വ്യാജ മെയിലുകൾ കയറ്റിവിട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണ ഏജൻസികൾ കുടുക്കാനുദ്ദേശിക്കുന്നവർക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കി അവരെ അറസ്റ്റ് ചെയ്യുകയും റദ്ദാക്കപ്പെട്ട വകുപ്പുകളനുസരിച്ചു കേസെടുക്കുകയും ചെയ്യുന്ന രീതിയാണുള്ളതെങ്കിൽ ഇവിടത്തെ നീതിന്യായ വ്യവസ്ഥയെ എത്രപേർ വിശ്വസിക്കും? തിരുത്തൽ നടപടികൾ അടിയന്തരമായി തുടങ്ങേണ്ടതുണ്ട്.
നിയമസംവിധാനങ്ങൾ ഈ രീതിയിൽ ദുരുപയോഗപ്പെടുത്തുമ്പോൾ പൗരന്മാരുടെ മനുഷ്യാവകാശങ്ങളാണു ഹനിക്കപ്പെടുന്നത്. തീവ്രവാദം തടയാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുമെന്ന പേരിൽ മൗലികാവകാശ നിഷേധങ്ങളുള്ള നിയമവ്യവസ്ഥകളുണ്ടാകുന്നു. കോടതികളും അതംഗീകരിക്കുന്പോൾ പൗരന്റെ രക്ഷാമാർഗങ്ങളെല്ലാം അടയുകയാണ്. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്തതുകൊണ്ടാണു ഫാ. സ്റ്റാൻ സ്വാമിക്കു ജാമ്യം നിഷേധിക്കപ്പെട്ടത് എന്നാണു വിശദീകരണം. യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ അന്വേഷണ ഏജൻസി എഫ്ഐആറിൽ പറയുന്ന കാര്യങ്ങളാണു കണക്കിലെടുക്കേണ്ടതെന്നു വ്യവസ്ഥയുണ്ട്. കുറ്റാരോപിതർക്കു വിചാരണവരെ ജാമ്യം നിഷേധിക്കുന്ന സമീപനമുണ്ടാകുന്നു. ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന ഫാ. സ്റ്റാൻ സ്വാമിയുടെ അപേക്ഷപോലും നിരസിക്കപ്പെട്ടു.
പാർക്കിൻസൺസ് രോഗിയായ ഒരു എൺപത്തിനാലുകാരൻ ജയിലിനു പുറത്തുപോയാൽ എങ്ങനെ രാജ്യദ്രോഹ പ്രവർത്തനം നടത്തുമെന്ന് ഭരണകൂടമോ എൻഐഎയോ കോടതിയോ ചിന്തിച്ചില്ല. ഏകാധിപത്യ ഭരണകൂടമുള്ള രാജ്യങ്ങളിൽ പോലീസും കോടതിയുമൊക്കെ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണു പ്രവർത്തിക്കുക. പക്ഷേ, ഒരു ജനാധിപത്യ വ്യവസ്ഥയിൽ അതൊന്നും സംഭവിക്കാൻ പാടുള്ളതല്ല. റദ്ദാക്കപ്പെട്ട വകുപ്പുകളുപയോഗിച്ചെടുത്ത കേസുകളുടെ എണ്ണംകണ്ടു സുപ്രീംകോടതിക്കുണ്ടായ ഞെട്ടൽ കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു ജുഡീഷറിയെ പ്രേരിപ്പിക്കട്ടെ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഡൽഹിയിലെ കർഷകസമരം മാതൃകയിൽ ഒരു ഇന്ധന സമരം രാജ്യത്ത് ഉയർന്നുവരേണ്ടതുണ്...
Top