Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
ശ്രീലങ്കയിലെ പ്രതിസന്ധി എല്ലാവർക്കും പാഠം
Thursday, March 24, 2022 1:55 AM IST
വന്പൻ വികസന പദ്ധതികൾക്കു വിദേശരാജ്യങ്ങളിൽനിന്നു വായ്പയെടുക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ചൈനയുടെ കെണിയിൽപ്പെട്ട ശ്രീലങ്കയുടെ ദുരവസ്ഥ നല്ലൊരു പാഠമാണ്.
സാന്പത്തിക തകർച്ചയെത്തുടർന്നു ജനജീവിതം നരകതുല്യമായ ശ്രീലങ്കയുടെ ദുരന്തം സമാനസാഹചര്യങ്ങളുള്ള നാടുകൾക്കെല്ലാം അനുഭവപാഠമാകണം. വിദേശനാണ്യശേഖര പ്രതിസന്ധിയുടെ ഫലമായി സന്പദ് വ്യവസ്ഥ പാടേ തകർന്ന ശ്രീലങ്കയിൽ അവശ്യസാധനങ്ങൾക്കെല്ലാം തീവിലയാണ്. ഒരു കിലോ അരിക്ക് 448 രൂപയും ഒരു ലിറ്റർ പാലിന് 263 രൂപയും എന്നു പറയുന്പോൾ വിലക്കയറ്റത്തിന്റെ ഏകദേശ രൂപം പിടികിട്ടും. ഒരു ലിറ്റർ പെട്രോളിന് 283 രൂപയും ഡീസലിന് 176 രൂപയുമാണു വില. കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കണം.
പെട്രോൾ പന്പുകളിലെത്തുന്ന ജനത്തെ നിയന്ത്രിക്കാൻ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ്. ഇന്ധനമില്ലാത്തതിനാൽ പല വൈദ്യുതി നിലയങ്ങളും അടച്ചു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പട്ടിണി മുന്നിൽക്കണ്ടു പലായനത്തിനൊരുങ്ങുകയാണു പാവപ്പെട്ട ജനങ്ങൾ. ചില അഭയാർഥികൾ തമിഴ്നാട്ടിലെ രാമേശ്വരത്തെത്തിയതായി റിപ്പോർട്ടുണ്ട്. അങ്ങനെ ഇന്ത്യയുടെയും തലവേദനയായി മാറുകയാണു ശ്രീലങ്കയിലെ സാന്പത്തിക പ്രതിസന്ധി.
ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിലെ സാന്പത്തിക പ്രതിസന്ധി ത്വരിതപ്പെടുത്തിയതു കോവിഡ് മഹാമാരിയാണെന്നു പറയാം. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്നു മനസിലായതോടെ കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആ രാജ്യത്തു സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ടൂറിസവും വ്യാപാരവുമാണു ശ്രീലങ്കയുടെ പ്രധാനവരുമാന മാർഗങ്ങൾ. കോവിഡിനെത്തുടർന്നു സഞ്ചാരികൾ വരാതായതു വലിയ തിരിച്ചടിയായി.
കഴിഞ്ഞ രണ്ടുവർഷം കൊണ്ടു 1400 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായാണു ശ്രീലങ്കൻ സർക്കാരിന്റെ കണക്ക്. അവശ്യവസ്തുക്കൾക്ക് ഇറക്കുമതിയെ അമിതമായി ആശ്രയിച്ചിരുന്നതാണ് ഇപ്പോഴത്തെ വൻ വിലക്കയറ്റത്തിനു വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങളിലൊന്ന്. പഞ്ചസാര, പയറുവർഗങ്ങൾ, ധാന്യങ്ങൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം ശ്രീലങ്ക ഇറക്കുമതി ചെയ്യുകയാണ്. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കൻ കറൻസിയുടെ മൂല്യം 36 ശതമാനം കുറച്ചതു കൂടുതൽ വിനയായി. പണപ്പെരുപ്പം വർധിക്കുകയും അവശ്യ സാധനവില കുതിച്ചുയരുകയും ചെയ്തു. കയറ്റുമതി കുറയുകയും ഇറക്കുമതി വർധിക്കുകയും ചെയ്തതു വിദേശനാണ്യ ശേഖരത്തെ ബാധിച്ചു. വിദേശനാണ്യശേഖരം ഏതാണ്ടു തീർന്ന അവസ്ഥയിലാണിപ്പോൾ ശ്രീലങ്ക.
ഭീമമായ വിദേശകടമാണു ശ്രീലങ്കയെ സാന്പത്തിക തകർച്ചയിലേക്കു നയിച്ച മറ്റൊരു ഘടകം. ചൈനയിൽനിന്നു മാത്രം 500 കോടി ഡോളർ വായ്പയെടുത്തിട്ടുണ്ട്. ഇപ്പോൾ മറ്റൊരു 250 കോടി ഡോളറിന്റെ വായ്പയ്ക്കു കൂടി ചൈനയെ സമീപിച്ചെങ്കിലും കിട്ടിയില്ല. ഇന്ത്യയും ജപ്പാനുമാണ് ശ്രീലങ്ക വൻതോതിൽ കടമെടുത്തിട്ടുള്ള മറ്റു രണ്ടു രാജ്യങ്ങൾ. ഇന്ത്യയുമായി ദീർഘകാല ബന്ധം ഉണ്ടായിരുന്ന ശ്രീലങ്കയെ വലിയ തുക വായ്പ നൽകി ചൈന തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നു വിലയിരുത്തലുകളുണ്ട്. ശ്രീലങ്കയിൽ രാജപക്സെ സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായുണ്ടായിരുന്ന ബന്ധത്തിലെ ഉൗഷ്മളതയിൽ കുറവുണ്ടായി. ഇതു പരമാവധി മുതലെടുക്കാൻ ചൈന ശ്രമിച്ചു.
ഹംപൻടോട്ട തുറമുഖ പദ്ധതിക്കും കൊളംബോ പോർട്ട് സിറ്റി പ്രോജക്ടിനും വേണ്ടി ശ്രീലങ്കയ്ക്കു ചൈന വൻതോതിൽ വായ്പ നൽകി. ഹംപൻടോട്ട തുറമുഖത്തിനെടുത്ത 120 കോടി ഡോളർ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ തുറമുഖം 99 വർഷത്തേക്കു ചൈനയ്ക്കു പാട്ടത്തിനു നൽകിയിരിക്കുകയാണു ശ്രീലങ്ക. കൊളംബൊ പോർട്ട് സിറ്റിയുടെ വായ്പ 200 കോടി ഡോളറാണ്. വൈകാതെ അതും ചൈനയുടെ കൈയിലാകുമെന്നു വിലയിരുത്തലുകളുണ്ട്. ശ്രീലങ്കയിൽ ചൈനയുടെ താവളങ്ങൾ ഉണ്ടാകുന്നത് ഇന്ത്യക്കും ഗുണകരമല്ല. വന്പൻ വികസന പദ്ധതികൾക്കു വിദേശരാജ്യങ്ങളിൽനിന്നു വായ്പയെടുക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ചൈനയുടെ കെണിയിൽപ്പെട്ട ശ്രീലങ്കയുടെ ദുരവസ്ഥ നല്ലൊരു പാഠമാണ്.
ശ്രീലങ്കയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 59.2 ശതമാനം സേവനമേഖലയിൽനിന്നും 26.2 ശതമാനം വ്യവസായ മേഖലയിൽനിന്നുമാണ്. മഹാമാരിയോ പ്രകൃതി ദുരന്തങ്ങളോ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളോ ഉണ്ടാകുന്നതു ടൂറിസം പോലുള്ള സേവനമേഖലകളെ ഗുരുതരമായി ബാധിക്കുന്നു. ടൂറിസം മേഖലയെ വളർത്തി കേരളത്തിനു രക്ഷപ്പെടാമെന്നു വാദിക്കുന്നവർ ശ്രീലങ്കയുടെ ദുരനുഭവം പാഠമാക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും അന്യനാടുകളെ അമിതമായി ആശ്രയിക്കുന്നതും പ്രതിസന്ധിഘട്ടങ്ങളിൽ വിനയാവുമെന്നു ശ്രീലങ്കയുടെ അനുഭവം കാട്ടിത്തരുന്നു.
ഓർഗാനിക് കൃഷിമാത്രം നടത്തുന്ന ലോകത്തെ ആദ്യ രാജ്യമായി ശ്രീലങ്കയെ മാറ്റുമെന്നു പ്രസിഡന്റ് രാജപക്സെ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചു ശ്രീലങ്കയിൽ രാസവളങ്ങൾ നിരോധിച്ചതോടെ കാർഷികോത്പാദനം നിലച്ചതുപോലായി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൂടുകയും ഭക്ഷ്യവസ്തുക്കളുടെ വിലകൾ കുതിച്ചുയരുകയും ചെയ്തു. ആസൂത്രണപ്പിഴവുകളും ഭരണാധികാരികളുടെ സ്വാർഥ താത്പര്യങ്ങളും ഒരു നാടിനെ എങ്ങനെ തകർക്കും എന്നതിന്റെ ഉദാഹരണമാണു ശ്രീലങ്ക.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports
Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഔദ്യോഗിക ബഹുമതിയെക്കാൾ എത്രയോ ഉയരത്തിലായിരുന്നു ജനങ്ങളുടെ അനൗദ്യോഗിക ബഹു...
Top