റഫാൽയുദ്ധം കൊടുന്പിരികൊള്ളുന്നു
റഫാൽയുദ്ധം കൊടുന്പിരികൊള്ളുന്നു
Tuesday, February 12, 2019 1:25 AM IST
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിവിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി നൽകിയതിലൂടെ 30,000 കോടി കൊള്ളയടിക്കാനായി അനിൽ അംബാനിക്ക് രാജ്യത്തിന്‍റെ കാവൽക്കാരൻ വാതിൽ തുറന്നു നൽകിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഫ്രാൻസിൽനിന്ന് 59,000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങിയത് അഴിമതിയാണെന്ന് ബിഎസ്പി നേതാവ് മായാവതിയും ആദ്യമായി തുറന്നടിച്ചു. റഫാൽ വിവാദത്തെക്കുറിച്ച് ഇതുവരെ മൗനം പാലിച്ചിരുന്ന മായാവതി രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ (കാവൽക്കാരൻ) പ്രയോഗവും കടമെടുത്താണ് മോദിക്കെതിരേ ഇന്നലെ ആരോപണം ഉയർത്തിയത്.

ഫ്രഞ്ച് സർക്കാരുമായി റഫാൽ കരാർ ഒപ്പിടുന്നതിനു ദിവസങ്ങൾക്കു മുന്പ് പ്രധാനമന്ത്രി ഇടപെട്ടാണ് സുപ്രധാനമായ അഴിമതിവിരുദ്ധ പിഴകൾക്കുള്ള വ്യവസ്ഥ നീക്കിയതെന്ന് ‘ദ ഹിന്ദു’ദിനപത്രം ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.

കരാറിനായി ഫ്രഞ്ച് സർക്കാരിന്‍റെ സോവറിൻ അല്ലെങ്കിൽ ബാങ്ക് ഗാരന്‍റി വേണമെന്നത് ഒഴിവാക്കിയതും വിവാദമായിരുന്നു. ഇതേത്തുടർന്ന് ഇന്ത്യ പണം നൽകാൻ എസ്ക്രോ അക്കൗണ്ട് ഉണ്ടാക്കണമെന്ന ധനകാര്യ ഉപദേഷ്ടാവിന്‍റെ ശിപാർശയും പ്രധാനമന്ത്രി ഒഴിവാക്കിയതായും രേഖകൾ സഹിതം ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ടു ചെയ്തു.

‘നോമോ’

വ്യോമസേനയിൽനിന്ന് 30,000 കോടി കൊള്ളയടിക്കാൻ അനിൽ അംബാനിക്ക് കാവൽക്കാരൻ തന്നെ വാതിൽ തുറന്നിട്ടുകൊടുത്തുവെന്നാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധി ആരോപിച്ചത്.
നരേന്ദ്ര മോദിയുടെ ചുരുക്കപ്പേരായ നമോയ്ക്കു പകരം നോമോ എന്ന പരിഹാസവും ശ്രദ്ധേയമായി.

കാവൽക്കാരനുവേണ്ടി അഴിമതി

സത്യസന്ധത, ദേശതാത്പര്യം, ദേശസുരക്ഷ തുടങ്ങിയവയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് മായാവതി പറഞ്ഞു. ചൗക്കിദാറിനെയും അദ്ദേഹം അവകാ ശപ്പെടുന്ന സത്യസന്ധതയെയും എന്തു ചെയ്യണമെന്നു രാജ്യം തീരുമാനിക്കണം.

അഴിമതിക്കാരനല്ലെന്നും സത്യസന്ധനുമാണെന്നു പറഞ്ഞ് സർക്കാർ ചെലവിലാണു ചൗക്കിദാർ രാജ്യം മുഴുവൻ ചുറ്റുന്നത്. റഫാൽ കരാറിൽ അഴിമതി വിരുദ്ധ വ്യവസ്ഥ സർക്കാർ ഇളവു ചെയ്തു. അഴിമതിയും പ്രതിരോധ അഴിമതിയും പ്രശ്നമല്ല! ബിജെപിക്കും ആർഎസ്എസിനും ചൗക്കിദാർ ആണ് പ്രധാനം. അദ്ദേഹത്തിന്‍റെ സത്യസന്ധതയല്ല. - പുതിയ ട്വിറ്റർ അക്കൗണ്ടിലൂടെ മായവതി പരിഹസിച്ചു.

റഫാൽ വിവാദം കത്തിപ്പടരുന്പോഴും മൗനം പാലിച്ചിരുന്ന മായാവതി പെട്ടെന്നു റഫാൽ അഴിമതി ആണെന്നു കുറ്റപ്പെടുത്തി മോദിക്കെതിരേ കടന്നാക്രമണം നടത്തിയത് രാഷ്‌ട്രീയകേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി. അതിലേറെ രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ പ്രയോഗം ട്വിറ്ററിൽ നാലു തവണ ആവർത്തിച്ചതാണ് മായാവതിയുടെ ആരോപണങ്ങളെ ശ്രദ്ധേയമാക്കിയത്. യുപിയിൽ ബിഎസ്പി- എസ്പി സഖ്യത്തിൽ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കിയത് മായാവതിയുടെ നിർബന്ധത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഹുലിന്‍റെ പക്ഷം പിടിച്ച് മായാവതി റഫാലിൽ മോദിക്കെതിരേ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.

ബിഎസ്പി- എസ്പി സഖ്യം തഴഞ്ഞെങ്കിലും പ്രിയങ്ക ഗാന്ധിയെ കൂടി രംഗത്തിറക്കി രാഹുൽ തുടങ്ങിയ പടയോട്ടത്തിനു ജനപിന്തുണ ആർജിക്കാനാകുന്നത് യുപി രാഷ്‌ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് സാധ്യത കൂട്ടിയിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഇന്നലെ ലക്നൗവിൽ നടത്തിയ റോഡ് ഷോ ജനങ്ങളെ വലിയതോതിൽ ആകർഷിച്ചത് ബിജെപിയുടെയും എസ്പി- ബിഎസ്പി പാർട്ടികളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.

യുപിയിലെ ന്യൂനപക്ഷ, ദളിത്, ബ്രാഹ്മണ വോട്ടർമാരിൽ വലിയൊരു വിഭാഗം രാഹുലിനെയും പ്രിയങ്കയെയും പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. 2009ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സംഘടനാ സംവിധാനം പോലുമില്ലാതിരുന്ന കോണ്‍ഗ്രസ് ഒറ്റയ്ക്ക് യുപിയിൽ 21 സീറ്റിൽ ജയിച്ച ചരിത്രവുമുണ്ട്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.