ഷൂട്ടിംഗ്‌ പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് വിടപറഞ്ഞു. ഷൂട്ടിംഗിൽ അഞ്ച് തവണ സംസ്ഥാന ചാന്പ്യനും 1976ൽ ദേശീയ ചാന്പ്യനുമായിരുന്ന സണ്ണി തോമസ് 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിന്പിക്സുകളിലായി അദ്ദേഹത്തിന്‍റെ പരിശീലന കാലയളവിലാണ് ഇന്ത്യ സ്വർണം, വെളളി മെഡലുകൾ നേടിയത്.

ഒളിന്പിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെയും പരിശീലകനായിരുന്നു പ്രൊഫ. സണ്ണി തോമസ്. 2001ൽ ദ്രോണാചാര്യ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ച ു. കോളജ് അധ്യാപകൻ, ഷൂട്ടിംഗ് ചാന്പ്യൻ, പരിശീലകൻ തുടങ്ങി സാമൂഹിക, കായിക ചരിത്രത്തിൽ മായ്ക്കാനാകാത്ത സംഭാവനകൾ നൽകിയാണ് സണ്ണി തോമസ് എന്ന ദ്രോണാചാര്യൻ വിടപറയുന്നത്.

1941 സെപ്റ്റംബർ 26നു കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിന്‍റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച അദ്ദഹത്തിന്‍റെ വിദ്യാഭ്യാസം കോട്ടയം സിഎംഎസ് കോളജിലായിരുന്നു. ഉഴവൂരിലുളള സെന്‍റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. വിരമിച്ച ശേഷം മുഴുവൻസമയ ഷൂട്ടിംഗ് പരിശീലകനായി പ്രവർത്തിച്ചു.

ഇന്ത്യൻ ടീമിന്‍റെ ചീഫ് കോച്ചായി 19 വർഷമാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹത്തിന്‍റെ പരിശീലക കാലയളവിലാണ് 2004 ഏതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡിലൂടെ ഇന്ത്യ ആദ്യ വ്യക്തിഗത വെള്ളി മെഡൽ നേടിയത്. 2008ൽ ബെയ്ജിംഗ്‌ ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി മാറി.

2012ൽ സണ്ണി തോമസിനു കീഴിൽ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമണ്‍ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിന്‍റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ അൻപതോളമാണ്.

1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്ന് ശാസ്ത്രീയമായി ഷൂട്ടിംഗ് അഭ്യസിച്ചത് സണ്ണി തോമസിന് വഴിത്തിരിവായി. 1965ൽ തിരുവനന്തപുരത്തു നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തായിരുന്നു അരങ്ങേറ്റം.

അഞ്ചു വർഷം സംസ്ഥാന റൈഫിൾ ചാന്പ്യനായി, 1976ൽ ദേശീയ ചാന്പ്യനും. 1993 മുതൽ പരിശീലകവേഷത്തിലും സജീവമായിരുന്നു. ഷൂട്ടിംഗിൽ വട്ടപ്പൂജ്യമായിരുന്ന ഇന്ത്യൻ ടീമിനെ 19 വർഷംകൊണ്ട് ലോകമറിയുന്ന ടീമാക്കി മാറ്റിയാണ് സണ്ണി തോമസ് ലോകമറിയുന്ന പരിശീലകനായത്.

1993ലാണ് ഇന്ത്യയുടെ ആദ്യത്തെ ദേശീയ ഷൂട്ടിംഗ് പരിശീലകനായി സണ്ണി തോമസ് സ്ഥാനമേറ്റെടുക്കുന്നത്. രാജ്യാന്തര ഷൂട്ടിംഗിൽ ഇന്ത്യക്ക് അപ്പോൾ കാര്യമായ വിജയ ചരിത്രമൊന്നും ഉണ്ടായിരുന്നില്ല. 1990ലെ കോമണ്‍വെൽത്ത് ഗെയിംസിൽ നേടിയിരുന്നത് ഒരു സ്വർണം മാത്രം.

1994ൽ അതു മൂന്നു സ്വർണവും ഒരു വെള്ളിയുമായി. 1998ൽ അഞ്ച് സ്വർണം. ഒളിംപിക്സിലും കോമണ്‍വെൽത്ത് ഗെയിംസിലും ഏഷ്യാഡിലും ലോക ചാന്പ്യൻഷിപ്പിലുമെല്ലാമായി രാജ്യാന്തര നേട്ടങ്ങൾ ഇന്ത്യൻ ഷൂട്ടര്‍മാരുടെ വഴിയേ വന്നുകൊണ്ടേയിരുന്നു, അതു പരിശീലകന്‍റെയും വിജയമായി.