മഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ റഫറിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതിനു ചുവപ്പുകാർഡ് കിട്ടിയ റയൽ മഡ്രിഡ് ഡിഫൻഡർ അന്‍റോണിയോ റൂഡിഗറിന് ആറു മത്സരങ്ങളിൽനിന്ന് വിലക്ക്.

റഫറിക്കെതിരായ മോശം പെരുമാറ്റത്തിനാണ് ജർമൻ താരത്തെ വിലക്കിയതെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മിറ്റി പറഞ്ഞു.

ബാഴ്സലോണ 3-2നു വിജയിച്ച മത്സരത്തിലെ മോശം പെരുമാറ്റത്തിനു റൂഡിഗറിനു നാലു മുതൽ 12 വരെ മത്സരങ്ങളിൽ വിലക്കു വന്നേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.


മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട റുഡിഗർ, ഫൈനൽ വിസിലിനു തൊട്ടുമുൻപ് റയൽ താരം കിലിയൻ എംബപ്പെയ്ക്കെതിരേ ഫൗൾ വിളിച്ചതിനാണ് റഫറിക്കെതിരേ മോശം പെരുമാറ്റത്തിന് തുനിഞ്ഞത്.

ഇതേ കുറ്റത്തിന് റയലിന്‍റെ ലൂക്കാസ് വാസ്ക്വസിനും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. സംഭവത്തിൽ റൂഡിഗർ പിന്നീടു മാപ്പു പറഞ്ഞിരുന്നു.