Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻസിസ് മറന്നിട്ടില്ല. വിശപ്പിന്റെ വിളിയറിഞ്ഞ്, ഇല്ലായ്മകളുടെ കനൽവഴികൾ താണ്ടി, കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഡോ. എം.സി. ഫ്രാൻസിസ്
‘അപ്പൻ വീടിനുവേണ്ടി ഉരുകുന്നത് മക്കൾ കണ്ടു വളരണം. എങ്കിൽ മാത്രമേ അവർ നല്ല മക്കളായി തീരൂ. ദിവസം പതിനാല് മണിക്കൂർവരെ മീൻതട്ടിനു മുന്നിൽ നിന്നയാളാണ് എന്റെ അപ്പൻ. അദ്ദേഹം ഞങ്ങളെ പോറ്റിവളർത്താൻ നിശബ്ദം സഹിച്ചു. എനിക്ക് ആ സങ്കടക്കടൽ കാണാതിരിക്കാനാവില്ല. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്പോൾ അപ്പനെ സഹായിക്കാൻ മീൻകുട്ടയെടുത്തവനാണ്. യാതനകളുടെ ആ വഴിയിൽ ഞാൻ അപ്പനു തണലായിനിന്നു. ആ നരച്ച കണ്ണുകൾ അന്നൊക്ക കന്യകാമറിയത്തിനു മുന്നിൽ എനിക്കായി പ്രാർഥിച്ചിട്ടുണ്ടാകും. കണ്ണീരിന്റെ നനവുള്ള ആ പ്രാർഥനകൾ ഇന്നും എനിക്കു കരുതലായുണ്ട്’.
എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ ഇക്കണോമിക്സ് സ്റ്റാഫ് റൂമിലിരുന്ന് ഇതു പറയുന്പോൾ ഡോ. എം.സി. ഫ്രാൻസിസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ മുറിഞ്ഞു.
അപ്പനു കരുതലാകാനും പഠനച്ചെലവു കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടകസൈക്കിളിൽ മീൻ വിറ്റുനടന്ന ചെറുപ്പകാലം ഫ്രാൻസിസ് മറന്നിട്ടില്ല.വിശപ്പിന്റെ വിളിയറിഞ്ഞ്, ഇല്ലായ്മകളുടെ കനൽവഴികൾ താണ്ടി, കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഫ്രാൻസിസ് സെന്റ് ആൽബർട്സ് കോളജിൽ സാന്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. യാതനയുടെയും യാചനയുടെയും ആ വറുതിവഴികൾ ഫ്രാൻസിസിന്റെ വാക്കുകളിലൂടെ ....
അതിജീവനപോരാട്ടം
തോപ്പുംപടി സൗദിയിൽ മുക്കത്ത് പരേതനായ ചാക്കോയുടെയും മേയ്ബിളിന്റെയും നാലാമത്തെ മകനാണ് ഞാൻ. ഞങ്ങൾ അഞ്ചു മക്കൾ. നാലാണും ഒരു സഹോദരിയും. അപ്പൻ ചെറുപ്പകാലത്ത് വീട്ടിൽ പീലിംഗ് ഷെഡ്ഡ് നടത്തിയിരുന്നു. ചെമ്മീൻ കിളളിക്കൊടുക്കുന്ന ജോലി. അവിടെ കുറെ സ്ത്രീകൾക്കും തൊഴിൽ ലഭിച്ചിരുന്നു. നാൽപത്തഞ്ചാം വയസിൽ ആ സംരംഭം തകർന്നു കടം കയറി.
അഭിമാനിയായിരുന്ന അപ്പൻ ആവുന്നതെല്ലാം വിറ്റ് കടം വീട്ടി. പഠിപ്പ് ഒട്ടുംതന്നെയില്ലാത്ത അദ്ദേഹത്തിന് മറ്റു കൈത്തൊഴിലുകളൊന്നും അറിയില്ലായിരുന്നു. ജീവിതം വഴിമുട്ടി ഇനി എന്ത് എങ്ങോട്ട് എന്ന് വല്ലാത്ത ആശങ്കയിലായിരുന്നു. ആകെയുള്ളത് ചെറിയൊരു വീടും കാൽകുത്തി നിൽക്കാനോളം മുറ്റവും. ബാധ്യതകളിൽ ഉള്ളുരുകുന്പോഴും കിടപ്പാടം വിൽക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
അങ്ങനെയാണ് മീൻ കച്ചവടം തുടങ്ങിയാൽ ഒരുവിധം ജീവിച്ചുപോകാമെന്ന തോന്നലുണ്ടായത്. മീൻകുട്ട ചുമന്ന് വീടുവീടാന്തരം കയറി വിൽക്കാനുള്ള ആരോഗ്യം അപ്പനില്ല. ആ സാഹചര്യത്തിൽ നാൽപത്തഞ്ചാം വയസിൽ സൈക്കിൾ ചവിട്ടാനുള്ള പരിശീലനത്തിന് അദ്ദേഹം നിർബന്ധിതനായി. ആദ്യമൊക്കെ പലപ്പോഴും വീണിട്ടുണ്ട്. വീഴ്ചയിൽ കൈകാലുകൾ പൊട്ടിയിട്ടുണ്ട്. ഞങ്ങളുടെ വിശപ്പിന്റെ വിളിക്കുമുന്നിൽ എന്തു സഹനവും സാഹസവും കാണിക്കാൻ അപ്പനു മടിയുണ്ടായിരുന്നില്ല.
മുണ്ടംവേലി കടപ്പുറത്ത് മണൽച്ചാക്കുകൾ നിരത്തി അതിനുമുകളിലൂടെ അദ്ദേഹം വാടക സൈക്കിളിൽ ചവിട്ട് പരിശീലിച്ചു. അടുക്കള പുകയണം, ഞങ്ങൾ വിശന്നുറങ്ങാൻ ഇടയാവരുതെന്ന ചിന്ത മാത്രമായിരുന്നു ആ യജ്ഞത്തിനു പിന്നിൽ. അതിജീവനമല്ലേ വലുത്, വീണും വിയർത്തും അപ്പൻ ഒരു വിധം സൈക്കിൾ ചവിട്ടാൻ പഠിച്ചു. വെറുതെ സൈക്കിൾ ചവിട്ടി പോകാനായിരുന്നില്ല അത്. ഹാർബറിൽനിന്ന് കുട്ടയിൽ നൂറു കിലോയോളം മീൻ വാങ്ങി അത്തിപ്പൊഴി മാർക്കറ്റിലെത്തിച്ചു വിൽക്കുകയെന്നത് സഹനവും സാഹസവുമായിരുന്നു.
അപ്പന്റെ തണൽപറ്റി
സ്കൂൾ വിട്ടുവരുന്പോൾ നോട്ട്ബുക്കും പേനയും പെൻസിലും വാങ്ങാൻ പണം ചോദിച്ച് ഞാൻ അപ്പന്റെ മുന്നിലെത്തുമായിരുന്നു. അത്തിപ്പൊഴിയിലെ മീൻതട്ടിനു മുന്നിൽ ഒരു പകൽ പിന്നിട്ടിട്ടുണ്ടാകും അപ്പൻ ഒരേ നിൽപു തുടങ്ങിയിട്ട്. ഞാൻ ചെല്ലുന്പോഴേ മീൻമണമുള്ള നെഞ്ചിലേക്ക് ചെതുന്പൽ ഉണങ്ങിപ്പറ്റിയ കൈകൾക്കൊണ്ടെന്നെ ചേർത്തുനിർത്തും.
അപ്പന്റെ വയറ്റിലെ പൊള്ളുന്ന ചൂടിൽ എന്റെ നെഞ്ചു പൊള്ളിയിട്ടുണ്ട്. ആ സ്നേഹത്തണലിൽ എന്നെ ചേർത്ത് ഉമ്മവയ്ക്കുന്ന അപ്പൻ. ആ നെറ്റിയിലെ വിയർപ്പിലേക്കും കാലി മടിശീലയിലേക്കും നോക്കുന്പോൾ അപ്പാ എനിക്കൊരു ഉടുപ്പ് വാങ്ങിത്തരുമോ എന്നു ചോദിക്കാൻ മനസ് അനുവദിക്കുമായിരുന്നില്ല.
മുന്നേ പഠിച്ചുപോയവരോടൊക്കെ കടം വാങ്ങിയ പഴയ പുസ്തകങ്ങളായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. നിറംമങ്ങി വിയർപ്പുനാറുന്ന താൾപ്പുറങ്ങൾ. പേന തൊട്ടാൽ മഷി പടരുന്ന പഴക്കം. പുസ്തകക്കെട്ട് മീൻകുട്ടയുടെ തണലിൽ ചാരിവച്ച് ബാല്യം മുതൽ ഞാൻ അപ്പനെ സഹായിച്ചു തുടങ്ങി. കുട്ടയിലെ മീൻ തിരിഞ്ഞുകൊടുക്കും, വാങ്ങാൻ വരുന്നവർക്ക് പൊതിഞ്ഞുകൊടുക്കും, കാശ് വാങ്ങി അപ്പനെ ഏൽപ്പിക്കും.
പച്ചമീൻ അപ്പാടെ വിറ്റ് പോകരുതേ എന്നാഗ്രഹിച്ച ദിവസങ്ങളുണ്ട്. കുട്ടയിൽ ബാക്കി വന്നാൽ അൽപം മീൻകറി കൂട്ടാം. അതല്ലെങ്കിൽ ഉണക്കാം. ആ ഉണക്കമീൻ വിറ്റ് പഠനത്തിനുള്ള പണമുണ്ടാക്കാൻ അപ്പൻ നല്ല മനസുകാണിക്കും. അങ്ങനെ പന്ത്രണ്ടാം പിറന്നാളിനു മുന്നേ ഞാൻ ഉണക്കമീൻ വിൽക്കാൻ വഴിയോരങ്ങളിലൂടെ നടന്നു. ചില്ലറത്തുട്ടുകൾ മാത്രമേ മിച്ചം കിട്ടൂ എങ്കിലും അക്കാലത്തതു കരുതലായിരുന്നു, ആശ്വാസമായിരുന്നു.
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്പോൾ അപ്പന് കണ്ണിന് ശസ്ത്രക്രിയ വേണ്ടിവന്നു. മൂന്നു മാസത്തെ വിശ്രമം വേണം. വീട്ടിൽ മറ്റു വരുമാനമൊന്നുമില്ല. സഹായിക്കാൻ ആരുമില്ല. ആ സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ ഞാൻ കപ്പലണ്ടിവിൽപന തുടങ്ങി. നസ്രത്തുനിന്ന് കപ്പലണ്ടി വാങ്ങി വറുത്ത് വാടക സൈക്കിളിൽ കൊണ്ടുനടന്നു വിൽക്കും. കപ്പലണ്ടി വിറ്റാൽ ദിവസം രണ്ടു രൂപ ലാഭം കിട്ടും.
സ്കൂൾ വലിയവധിക്കാലം വരെ അതു തുടർന്നു. അതിൽനിന്നു കിട്ടിയ പണം സ്വരൂപിച്ചുവച്ചായിരുന്നു അടുത്ത ക്ലാസിലെ പഠനം. മുണ്ടംവേലി സെന്റ് ലൂയിസ് ഹൈസ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായതോടെ തുടർപഠനം എനിക്ക് അടയുന്ന അധ്യായമായി. പഠിക്കാൻ ആഗ്രഹമുണ്ട്, പണമില്ല. അക്കാലത്ത് സഹോദരന്മാരിൽ രണ്ടുപേർ മരപ്പണിയും മറ്റൊരാൾ വെൽഡിംഗും പഠിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് കാര്യമായ വരുമാനമൊന്നുമില്ല. പ്രായമേറുംതോറും അപ്പന് അവശതകൾ കൂടിവരുന്നു.
നിറകണ്ണുകളോടെ അപ്പൻ
ശനി, ഞായർ ദിവസങ്ങളിൽ ഞാൻ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുകൊടുക്കാൻ പോകും. ഒരു വസ്ത്രം ഇസ്തിരിയിട്ടാൽ 50 പൈസ കിട്ടും. ആഴ്ച മുഴുവൻ വീടുകൾ കയറിയിറങ്ങി തുണി തേച്ചുകൊടുക്കും. അത്തരത്തിൽ കുറെ പണം സ്വരൂപിച്ച് 1987 ൽ കൊച്ചിൻ കോളജിൽ പ്രീഡിഗ്രി തേർഡ് ഗ്രൂപ്പിന് ചേർന്നു. ക്ലാസിൽ സാമാന്യം പഠിക്കുമായിരുന്നതുകൊണ്ട് സഹപാഠികളും അധ്യാപകരുമൊന്നും എന്റെ കഷ്ടപ്പാടുകകൾ അറിഞ്ഞിരുന്നില്ല.
പ്രീഡിഗ്രി ഒന്നാം വർഷം ഇംഗ്ലീഷിനു തോറ്റു. ട്യൂഷനു പോകാൻ പണമില്ല. ഞാൻ ഇസ്തിരിയിട്ടു കൊടുത്തിരുന്ന ഒരു വീട്ടിൽനിന്ന് നൂറു രൂപ കടംവാങ്ങി തോപ്പുംപടിയിലുള്ള റോബിൻസാറിന്റെ ട്യൂഷൻ സെന്ററിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു.
കടം വീട്ടാനായി രണ്ടു മാസം ആ വീട്ടിൽ സൗജന്യമായി വസ്ത്രങ്ങൾ ഇസ്തിരിയിട്ടു കൊടുത്തു. ആ കഠിനാധ്വാനത്തിൽ പ്രീഡിഗ്രി പാസായി കൊച്ചിൻ കോളജിൽതന്നെ ഡിഗ്രിക്ക് ചേരാൻ ആഗ്രഹിച്ചു. അവിടെയും സാന്പത്തികമാണ് പരിമിതിയായത്. ഇസ്തിരിയിട്ടു കിട്ടിയ പത്തു രൂപ എന്റെ കൈവശമുണ്ട്.
ഒരു ദിവസം അപ്പന്റെ അടുത്തു ചെന്നു പറഞ്ഞു. ‘ എനിക്കു പഠിക്കണം. കൈയിൽ ആകെ പത്തു രൂപയേയുള്ളു. അപ്പന്റെ പഴയ സൈക്കിൾ എനിക്ക് തരാമോ? ഞാൻ മീൻ വിറ്റുകിട്ടുന്ന പണംകൊണ്ട് പഠിച്ചോളാം. അപ്പന് ബാധ്യതയാവില്ല’. അന്ന് അറുപതു പിന്നിട്ട അപ്പൻ അതുകേട്ട് വല്ലാതെ നെടുവീർപ്പിട്ടു. മുഖം മറച്ച് കണ്ണീർപൊഴിച്ചു.
‘നീ സൈക്കിൾ എടുത്തോളൂ’. കോളജിൽ പഠിക്കുന്നതിനിടെ ഞാൻ മീൻസൈക്കിളുമായി ഊരുചുറ്റുന്നതു കാണാനോ ചിന്തിക്കാനോ അദ്ദേഹത്തിന്റെ മാനം അനുവദിച്ചിരുന്നില്ല.
അങ്ങനെ കൊച്ചിൻ കോളജിൽ ബിഎ ഇക്കണോമിക്സിനു ചേർന്നു. കോളജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ക്ലാസ് കഴിഞ്ഞാലുടൻ തോപ്പുംപടി ഫിഷിംഗ് ഹാർബറിൽ സൈക്കിളിൽ പോയി മീൻ വാങ്ങി വീടുകളിൽ വിൽക്കും. മിച്ചംവരുന്ന മീൻ വെട്ടി ഉണക്കി കടകളിൽ വിൽക്കും. രാത്രി വൈകും വരെ പഠിക്കും.
അത്തരത്തിൽ സെക്കൻഡ് ക്ലാസോടെ ഡിഗ്രി പഠനം പൂർത്തിയാക്കി. ഹാർബറിൽ മീൻ എടുക്കാൻ പോകുന്പോഴൊക്കെ മീൻ കച്ചവടം നടത്തുന്ന അമ്മമാരെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. മീൻ വിറ്റ് വീടുപുലർത്തുന്ന ആ സ്ത്രീകളോട് അവരുടെ മക്കൾക്കുള്ള മനോഭാവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചിട്ടുണ്ട്.
സങ്കടക്കടൽ താണ്ടി
ഡിഗ്രി പഠനത്തിനുശേഷം കടവന്ത്ര ഗിരിനഗറിൽ എം.സി. കുരുവിള ആൻഡ് കന്പനിയിൽ എനിക്കു ക്ലറിക്കൽ ജോലി കിട്ടി. 600 രൂപയായിരുന്നു ശന്പളം. ഏറെ വൈകാതെ ആ ജോലി വേണ്ടെന്നുവച്ചു. പഠിക്കാനായി എനിക്കു നേരിടേണ്ടിവന്ന കഷ്ടപ്പാടുകൾ നേരിൽ അറിയാമായിരുന്ന സൗദി ആരോഗ്യമാതാ പള്ളിവികാരി ഫാ. സ്റ്റീഫൻ പഴന്പാശേരിയെ ചെന്നുകണ്ടു. തീരദേശങ്ങളിലെ കുട്ടികൾക്ക് ട്യൂഷനെടുക്കാനുള്ള സൗകര്യം ചെയ്തുതരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
അച്ചൻ പാരിഷ്ഹാൾ സൗജന്യമായി വിട്ടുതന്നു. അവിടെ അഞ്ചുവർഷം അധ്യാപകനായി. തുടർന്ന് പ്രാരാബ്ദങ്ങൾക്കിടയിൽ പഠനം തുടർന്ന് ഒരു വിധം എംഎയും ബിഎഡും എടുത്തു. അക്കാലത്തും ട്യൂഷൻ മുടക്കിയിരുന്നില്ല. പിന്നീട് തോപ്പുംപടി സെന്റ് ജോസഫ് വിമൻസ് കോളജിൽ ആറുകൊല്ലം അധ്യാപകനായി. അക്കാലത്താണ് 2000ൽ അപ്പൻ ഞങ്ങളെ എന്നേക്കുമായി വിട്ടുപോയത്. ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കരഞ്ഞ ദിവസമായിരുന്നു അന്ന്.
അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ അധ്യാപകജോലി കിട്ടിയെങ്കിലും ഡിവിഷൻ ഫാൾ വന്നതിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം മടങ്ങേണ്ടിവന്നു. പിന്നെ ഫ്രീലാൻസ് ട്യൂഷൻ ടീച്ചറായി. 2013ൽ എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ഗസ്റ്റ് ലക്ചററായി ചേർന്നു. 2014ൽ അവിടെത്തന്നെ അസിസ്റ്റന്റ് പ്രഫസറായി നിയമനം കിട്ടി.
അധ്യാപനം ഹരമായതോടെയാണ് ഡോക്ടറേറ്റ് നേടണമെന്ന വലിയ ആഗ്രഹമുണ്ടായത്. ഫിഷിംഗ് ഹാർബറിൽ മത്സ്യത്തിന് കാത്തുനിൽക്കുന്ന മീൻകച്ചവടക്കാരായ അമ്മമാരുടെ ജീവിതവും കഠിനാധ്വാനവുമായിരുന്നു അന്നും എന്റെ മനസിൽ. പുതുതലമുറയിൽ വനിതാ സംരംഭകരുടെ സ്വാധീനമാണ് ഗവേഷണ വിഷയമായി എടുത്തത്. കൊച്ചിൻ കോളജിൽ എന്റെ അധ്യാപകനായിരുന്ന ഡോ. എൻ. അജിത്കുമാറായിരുന്നു ഗൈഡ്. 2022ൽ പിഎച്ച്ഡി പൂർത്തിയാക്കി.
ഫ്രാൻസിസിന്റെ ഭാര്യ സിൻസി സ്പെഷൽ സ്കൂൾ അധ്യാപികയാണ്. പത്താം ക്ലാസ് വിദ്യാർഥി എൽനിനോയും ഏഴാം ക്ലാസുകാരൻ എൽവിനുമാണ് മക്കൾ.‘നമ്മുടെ ജീവിതം മറ്റൊരാൾക്ക് പ്രചോദനമായാൽ അതിൽപരം മറ്റൊന്നില്ല.’ കനൽവഴികൾ താണ്ടി കോളജ് പ്രഫസർതലം വരെ ഉയർന്ന ഫ്രാൻസിസ് സ്വന്തം ജീവിതം ലോകത്തോടു പറയുന്നത് ഒരു സന്ദേശമായാണ്.
സീമ മോഹൻലാൽ
രാജ്യത്തിന്റെ അഭിമാനം ക്രൈസ്റ്റ്
ക്രൈസ്റ്റ്!.. ഏതൊരു വിദ്യാർഥിയും പഠിക്കാൻ ആഗ്രഹിക്കുന്ന വിസ്മയ കലാലയം. കാടും പടലും പിടിച്ചുകിടന്ന ഒരു പ്രദേശത്തെ ഇന
കുന്പളങ്ങിയിലെ കുഞ്ഞു കോടിശ്വരൻ
അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വ
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
രാജ്യത്തിന്റെ അഭിമാനം ക്രൈസ്റ്റ്
ക്രൈസ്റ്റ്!.. ഏതൊരു വിദ്യാർഥിയും പഠിക്കാൻ ആഗ്രഹിക്കുന്ന വിസ്മയ കലാലയം. കാടും പടലും പിടിച്ചുകിടന്ന ഒരു പ്രദേശത്തെ ഇന
കുന്പളങ്ങിയിലെ കുഞ്ഞു കോടിശ്വരൻ
അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വ
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
Latest News
ടിപ്പർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരേ കേസെടുത്തു
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
Latest News
ടിപ്പർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരേ കേസെടുത്തു
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top