Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നൊസ്റ്റാൾജിക് അടുക്കള വിശേഷങ്ങൾ
ചിത്രങ്ങളായാലും വീഡിയോയായാലും അവയ്ക്ക് കാഴ്ചക്കാരോടു കഥപറയാന്‍ സാധിക്കണം എന്നതാണ് സ്വാതിയുടെ അഭിപ്രായം. എങ്കില്‍ മാത്രമേ അവ മനസില്‍ തങ്ങി നില്ക്കുകയുള്ളൂ എന്നു സ്വാതി പറയുന്നു
പുകമണമുള്ള, അമ്മയുടെ സാന്നിധ്യമുള്ള ഒരു പഴയ അറുപതു വാള്‍ട്ട് ബള്‍ബിന്റെ വെട്ടത്തിനും നേരിയ ചൂടിനുമൊപ്പം സൂര്യപ്രകാശം ചിതറിക്കിടക്കുന്ന ഓര്‍മയിലെ ആ പഴയ അടുക്കള. പശ്ചാത്തലത്തില്‍ ആകാശവാണി പാടുമ്പോള്‍ അമ്മ പകര്‍ന്ന ചൂടു ചായ പാതാമ്പുറത്തിരുന്ന് ആസ്വദിച്ചു കുടിച്ചിട്ടുണ്ടോ? അങ്ങനെയൊരു അനുഭവമില്ലാത്തവര് ചുരുക്കമായിരിക്കും. ആ ഗൃഹാതുരതയിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങിപ്പോകാന്‍ കൊതിക്കുന്നവരെയാണ് സ്വാതി എന്‍ ഷാജി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലേക്ക് ക്ഷണിക്കുന്നത്. മേല്‍പ്പറഞ്ഞ ഓര്‍മകളുടെ ഒരു വെര്‍ച്വല്‍ ലോകം സ്വാതി അവിടെ ഒരുക്കി വച്ചിരിക്കുന്നു, ചൂടോടെ, രൂചിയോടെ...
മലയാളികള്‍ക്ക് ഒരു പുതുമയാകാം ഫുഡ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. ആ പുതുമയാണ് സ്വാതി എന്ന ഇരുപത്തിയഞ്ചുകാരിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് സമ്മാനിച്ചത്. വലിയ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് ഈ സിവില്‍ എഞ്ചിനീയര്‍ ഫുഡ് ഫോട്ടോഗ്രഫി എന്ന ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോള്‍ ഒപ്പം നിന്നത് ജീവിതപങ്കാളി നിജയ് ജയന് ആണ്.
‘നല്ല ജോലി വിട്ട് ഈ റിസ്ക് എടുക്കണോ?' എന്ന കരുതല്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒരു പുഞ്ചിരിയോടെ നില്ക്കുമ്പോള് സ്വാതി മനസില്‍ ഉറപ്പിച്ചിരുന്നു സ്വപ്നം കാണാന്‍ മാത്രമല്ല പഠിക്കേണ്ടത്, അത് യാഥാര്‍ഥ്യമാക്കാനുമാണ്! ആ തീരുമാനമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്ന ഫുഡ് ഫോട്ടോഗ്രഫറായി സ്വാതിയെ വളര്‍ത്തിയതും. പ്രൈവറ്റ് അക്കൗണ്ടില്‍ നിന്ന് നിലവില്‍ നാല്‍പ്പത്തിരണ്ടായിരത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാമിലേക്കുള്ള യാത്രയെക്കുറിച്ച് സ്വാതി സംസാരിക്കുന്നു.
മനസിന്റെ സന്തോഷമാണ് പ്രധാനം
കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സിവില്‍ എൻജിനീയറിംഗ് പഠിച്ചിറങ്ങിയ സ്വാതിക്ക് ഒട്ടും വൈകാതെ തന്നെ ബംഗളൂരുവിലെ ഒരു കമ്പനിയില്‍ ജോലികിട്ടി. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ നാളുകളില്‍ തന്നെ സ്വാതി മനസിലാക്കി ഇതല്ല തന്റെ ഇടമെന്ന്. ‘രാവിലെ എഴുന്നേല്ക്കുക, ജോലിക്ക് പോവുക, തിരികെ വരുക... ഇതുമാത്രമായിരുന്നു അന്നൊക്കെ എന്റെ പതിവ്.
എപ്പോഴും ക്രിയേറ്റീവായിരിക്കാന് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. വിവാഹമായപ്പോഴേക്കും ബംഗളൂരുവിലെ ജോലി റിസൈന്‍ ചെയ്തു. നിജയ് സിനിമാറ്റോഗ്രഫറാണ്. അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാന്‍ ഒരു പ്ലാനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലോക്ഡൗണില്‍ ആയി വീട്ടിലിരുന്നപ്പോഴാണ് ഫുഡ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ ഇതു എന്റേതു മാത്രമായ സന്തോഷമായിരുന്നു.
പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫോട്ടോ എടുത്ത് വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കും. രസമുണ്ടല്ലോ എന്നു തോന്നുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അതിനു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഫുഡ് ഫോട്ടോഗ്രഫി എന്ന ആശയത്തെ ഗൗരവത്തോടെ സമീപിച്ചത്. ഇതിന്റെ ഭാഗമായി ഫുഡ് സ്റ്റൈലിംഗിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ഫുഡ് ഫോട്ടോഗ്രഫര്‍മാരെ ഫോളോ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പാഷന് പ്രൊഫഷനായി മാറി. '' -സ്വാതി പറഞ്ഞു.
പങ്കാളി പഠിപ്പിച്ച പാഠങ്ങള്‍
"മൊബൈലില്‍ ചിത്രങ്ങള്‍ പകര്ത്തുമെന്നതിനപ്പുറം കാമറയുടേയും ഫോട്ടോഗ്രഫിയുടേയും സാങ്കേതിക വശങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. നിജയ് ആണ് അതൊക്കെ പഠിപ്പിച്ചു തന്നത്. അങ്ങനെ നോക്കുമ്പോള്‍ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും എഡിറ്റിംഗിലുമെല്ലാം എന്റെ ഗുരു നിജയ് ആണ്.
ഫുഡ് സ്റ്റൈലിംഗും മറ്റുമെല്ലാം പഠിച്ചത് യൂട്യൂബ് ട്യൂട്ടോറിയലിലൂടെയാണ്. ഇപ്പോള്‍ ക്ലൈന്റ് ഷൂട്ടുകള്‍ വരുമ്പോള്‍ നിജയ് സഹായിക്കാറുണ്ട്. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് സുഹൃത്ത്കൂടിയായ ജിബിന്‍ ജോണിന്റെ സപ്പോര്‍ട്ട്. ഞങ്ങള്‍ മൂന്നുപേരുമാണ് ഷൂട്ടിനൊക്കെ പോകുന്നത്. എന്റെ സ്വപ്നങ്ങള്‍ക്ക് ഇടംവലം നില്ക്കുന്ന രണ്ടുപേരാണ് നിജയും ജിബിനും'.
ഒരല്പം നൊസ്റ്റാള്‍ജിയ...
പുതിയ പാട്ടുകളേക്കാള്‍ പഴയ പാട്ടുകളോട് ഒരല്പം ഇഷ്ടം കൂടുതലുള്ള ആളാണ് സ്വാതി. അതുകൊണ്ടുതന്നെ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഷോട്ടുകളെല്ലാം പഴയ പാട്ടുകളുടെ ഈണത്തിലാണ് മനസിലേക്കു കയറുന്നതെന്ന് സ്വാതി പറയുന്നു. ‘ഇത് എഡിറ്റിംഗില്‍ സഹായിക്കാറുണ്ട്. ഏത് പാട്ട് വേണം എന്നാലോചിച്ച് സമയം കളയേണ്ടി വരാറില്ല. വീഡിയോയുടെ ഫീല്‍ കൂട്ടുന്നതില്‍ വീടിനും ചുറ്റുപാടിനും ഒരു വലിയ പങ്കുണ്ട്.
തൃശൂര്‍ സ്വദേശികളാണ് ഞാനും നിജയും. എളവള്ളിയും ഏങ്ങല്ലൂരും. കൂടുതല്‍ വീഡിയോകളും ഷൂട്ട് ചെയ്യുന്നത് നിജയ്യുടെ വീട്ടിലാണ്. നിജയ് യുടെ അച്ഛന് പണ്ടൊരു ഹോട്ടലുണ്ടായിരുന്നു. അവിടെ ഉപയോഗിച്ചിരുന്ന ഒരുപാട് സാധനങ്ങള്‍ വീട്ടിലുണ്ട്. പലതും ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഞാനതെല്ലാം പൊടിതട്ടിയെടുത്ത്, എന്റേ തായ രീതിയില്‍ ചില പണിയൊക്കെ ചെയ്ത് ഭംഗിയാക്കി. അത്തരം പ്രോപ്പര്‍ട്ടികള്‍ കൂടി വീഡിയോയില്‍ ഉള്‍പ്പെടുത്തിയതോടെ ഫ്രെയിമുകള്‍ കൂടുതല്‍ റിച്ച് ആയിത്തുടങ്ങി.
പിന്നെ ഇപ്പോള്‍ ഷൂട്ടിന് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള പാത്രങ്ങളോ തടിക്കഷണമോ ഒക്കെക്കണ്ടാല്‍ രണ്ട് അച്ഛനമ്മമാരും അതെടുത്തു വയ്ക്കും, എനിക്കു വേണ്ടി. കൂടാതെ ചില വീഡിയോകളില്‍ നിജയ്യുടെ അമ്മയാണ് എന്റെ മോഡല്‍.' സ്വാതിയുടെ അച്ഛന് ഷാജിയും അമ്മ ഷീജയും നല്കുന്ന അതേ സ്നേഹവും പിന്തുണയുമാണ് നിജയ്യുടെ അച്ഛന് ജയനും അമ്മ മിനിയും നല്കുന്നതെന്നു പറയുമ്പോള്‍ സ്വാതിയുടെ വാക്കുകളില്‍ അഭിമാനവും സന്തോഷവും നിറയുന്നു.
കഥപറയാനിഷ്ടപ്പെടുന്ന പെണ്‍കുട്ടി
ചിത്രങ്ങളായാലും വീഡിയോയായാലും അവയ്ക്ക് കാഴ്ചക്കാരോടു കഥപറയാന്‍ സാധിക്കണം എന്നതാണ് സ്വാതിയുടെ അഭിപ്രായം. എങ്കില്‍ മാത്രമേ അവ മനസില്‍ തങ്ങി നില്ക്കുകയുള്ളൂ എന്നു സ്വാതി പറയുന്നു.
"ചിത്രങ്ങളിലൂടെ ഒരു കഥ പറയുന്നതിനേക്കാള്‍ എളുപ്പം വീഡിയോയിലൂടെ പറയുന്നതാണെന്നു തോന്നിയിട്ടുണ്ട്. ആ വീഡിയോയ്ക്ക് അല്ലെങ്കില്‍ ഉത്പന്നത്തിന് ഇണങ്ങുന്ന പാട്ടുകള്‍ കൂടി പശ്ചാത്തലത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയാണ്. വീഡിയോ ചിത്രീകരണം പഠിച്ചു വരുന്നതേയുള്ളൂ. എഡിറ്റിംഗും ഞാന്‍ തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നത്' ഫോട്ടോയും വീഡിയോയും ഒരുപോലെ ഇഷ്ടമാണെങ്കിലും പഠിച്ചു വരുന്നതോടെ വീഡിയോകളോട് അല്പം ഇഷ്ടം കൂടുതലാണ്' സ്വാതി കൂട്ടിച്ചേര്‍ത്തു.
അഞ്ജലി അനില്‍കുമാര്‍
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
Latest News
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; കെപിസിസി യോഗത്തില്‍ ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും
താനൂര്‍ കസ്റ്റഡി മരണം; നാല് പോലീസുകാര്‍ അറസ്റ്റില്‍
Latest News
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; കെപിസിസി യോഗത്തില്‍ ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും
താനൂര്‍ കസ്റ്റഡി മരണം; നാല് പോലീസുകാര്‍ അറസ്റ്റില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top