Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചെരുപ്പിലെ അക്ഷരത്തിളക്കം
അനുഭവങ്ങളുടെ ഉലയിൽ ഉൗതിക്കാച്ചിയ മൂർച്ചയേറിയ ആശയങ്ങള്‍ കവിതകളാക്കിയ അഷ്റഫ് ഡി. റാസി വഴിയോര തിരക്കുകളുടെ ലോകത്തെ പ്രതിഭയാണ്. പെരുമഴയും തണുപ്പും പൊരിവെയിലുമൊന്നും വായനയ്ക്കോ എഴുത്തിനോ തടസമാകുന്നില്ല. പാതയോരത്ത് കാണുന്നതും അറിയുന്നതുമൊക്കെ കവിതകളിൽ കുറിക്കുന്നു...
"ഹൃദയത്തിൽ സർഗാത്മക ചിന്തകൾ ഉയിരെടുക്കുന്പോൾ അതൊക്കെ ഹാർഡ് ബോർഡിന്റെ കീറ്റക്കോണുകളിലേക്ക് പകർത്തിയെഴുതും. എഴുതാൻ ഒരിടവും കിട്ടാതെ വന്നാൽ ചെരുപ്പിന്റെ സ്റ്റിക്കറിലോ പാക്കറ്റ് കവറിലോ കുത്തിക്കുറിക്കും’. തെരുവോര ചെരിപ്പുകച്ചവടത്തിന്റെ തിരക്കുകൾക്കിടയിലെ കവിതയെഴുത്ത് അനുഭവങ്ങൾ പറയുന്പോൾ റാസിയിൽ അഭിമാനത്തിന്റെയും സംതൃപ്തിയുടെയും പുഞ്ചിരി. കവിതയെഴുത്ത് ഈ ചെറുപ്പക്കാരന് ജീവശ്വാസവും ചെരിപ്പുവിൽപന ജീവനോപാദിയുമാണ്.
അനുഭവങ്ങളുടെ ഉലയിൽ ഉൗതിക്കാച്ചിയ മൂർച്ചയേറിയ ആശയങ്ങൾ കവിതകളാക്കിയ അഷ്റഫ് ഡി. റാസിക്ക് വഴിയോരത്തെ തണുപ്പും പൊരിവെയിലുമൊന്നും വായനയ്ക്കോ എഴുത്തിനോ തടസമാകുന്നില്ല. പാതയോരത്ത് കാണുന്നതും അറിയുന്നതുമൊക്കെ കവിതകളിൽ കുറിക്കുന്നു. കൂലിവരുമാനം മിച്ചംപിടിച്ച് ഇവയൊക്കെ പുസ്തകങ്ങളാക്കി അച്ചടിക്കുന്നു. ചെരിപ്പിനൊപ്പം സ്വന്തം കവിതാ സമാഹാരങ്ങളും റാസി വിറ്റഴിക്കുന്നു.
കവിതാലോകത്ത് അഭിരമിക്കാനുള്ള ആവേശം ഇദ്ദേഹത്തെ വഴിയോരവ്യാപാരത്തിൽ നിലനിറുത്താൻ നിർബന്ധിതനാക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ കോണുകളിൽ പലവിധ വ്യാപാരങ്ങളുമായി ഇടപഴകിയ റാസി രണ്ടു കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. അനുഭവങ്ങളെ സർഗാത്മകമായി അവതരിപ്പിക്കുന്നതിൽ സ്വതസിദ്ധമായ കൈവഴക്കം നേടിയ അഷ്റഫ് ഡി. റാസിയുടെ മനസിൽ വിപണി തന്ത്രങ്ങളേക്കാൾ ചിന്തയുണർത്തുന്നത് ഇനിയും ജനിക്കാനുള്ള അനേകം കവിതകളാണ്.
വഴിയോര വ്യാപാരത്തിന്റെ വിപണന സാധ്യതകൾ മുന്നിൽ കണ്ട് പഴം, പച്ചക്കറി വ്യാപാരം മുൻപ് നടത്തിയിരുന്നു. പിന്നീടാണ് ചെരുപ്പ്, തൊപ്പി വ്യാപാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജീവിതഭാരം പേറി വഴിയോരത്തിരിക്കുന്പോഴും കവിതയെഴുത്തിനെ കൈവിടാൻ ഇദ്ദേഹത്തിനാകുന്നില്ല. എഴുത്തിനൊപ്പം ആഴമേറിയ സാഹിത്യ വായനയും റാസിക്കുണ്ട്.
എൻറോ എന്നതാണ് റാസിയുടെ പുതിയ കവിതാസമാഹാരത്തിന്റെ പേര്. ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ വിയർപ്പാണു ഇതിലെ വരികളിൽ നിറയുന്നത്. അതിന്റെ വക്കുകളിൽ ചോര പൊടിഞ്ഞിരിക്കുന്നു. അനുഭവങ്ങളും യാഥാർഥ്യങ്ങളും അക്ഷര ജ്വാലകളായി പിറവിയെടുക്കുന്നതുകൊണ്ടാകും വാക്കുകൾക്ക് തീവ്രതയും മൂർച്ചയും ഏറെയാണ്.
അനുഭവങ്ങളുടെ തീച്ചൂളയിൽ പൊള്ളുന്ന വാക്കുകൾ കുറിച്ചിട്ടപ്പോൾ അതൊക്കെ കവിതകളായി. ഈ കവിതകളെ അക്ഷരത്താളുകളിൽ കോർത്തിണക്കിയപ്പോ സാഹിത്യസൃഷ്ടിയായി. തിരക്കിൽ പായുന്ന ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ഇത്തിരിവട്ടത്തിലുള്ള ചെരുപ്പ് തട്ടാണ് റാസിയുടെ ചിന്താലോകം. വാരിയിട്ട ചെരിപ്പുകൾക്കു പിന്നിൽ ഉലയുന്ന കസേരയിലിരുന്ന് റാസി ആവേശത്തോടെ വായനയിലാണ്, ഒപ്പം എഴുത്തും.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കരികിലെ നടപ്പാതയിലാണ് റാസിയുടെ ചെരുപ്പ് തട്ട്. അറുപതിലേറെ കവിതകളടങ്ങിയ എൻറോയുടെ പ്രകാശനവും വഴിയോരത്തു തന്നെയാവണമെന്ന് റാസി ആഗ്രഹിച്ചു. അതിനാൽ എൻറോ പുറത്തിറക്കിയതു വഴിയോര വാണിഭക്കാരെയും അവിടത്തെ ആൾക്കൂട്ടത്തെയും സാക്ഷിയാക്കിയാണ്.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ പ്രഫ. എൽ. തോമസ്കുട്ടി നവമാധ്യമ എഴുത്തുകാരൻ സുധീർ രാജിന് കോപ്പി നൽകി കഴിഞ്ഞദിവസം എൻറോയുടെ പ്രകാശനം നിർവഹിച്ചു. അഭിമാനിക്കാനും അനുമോദിക്കാനും കൂടെ നിന്നത് നഗരവീഥിയിലെ കൂട്ടുകച്ചവടക്കാരൊക്കെയാണ്. പിന്നാന്പുറത്ത് അന്യസംസ്ഥാനക്കാരും ഭിക്ഷക്കാരുമൊക്കെ ഇടംപിടിച്ചിരുന്നു.
റാസിയുടെ ആദ്യ പുസ്തകം 2013ൽ പുറത്തിറങ്ങിയ എഴ് മുറികളിൽ കവിത എന്നതായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കരികിലെ നടപ്പാതയിലുള്ള ചെരുപ്പ് തട്ട് റാസിക്കു സ്വന്തമല്ല. ഈ കടയിൽ ദിവസക്കൂലിക്കാണു ജോലി. ജീവിതമത്സരത്തിലെ ദൈനംദിന ഓട്ടപ്പാച്ചിലുകൾക്കിടയിൽ മനസിൽ ആശയങ്ങളും വികാരങ്ങളും നിറയുന്പോൾ അപ്പോൾതന്നെ കുറിച്ചു വയ്ക്കുകയാണ് പതിവ്. അതിന് വെള്ളക്കടലാസുകൾ സൂക്ഷിക്കാറില്ല.
ഹൃദയസ്പന്ദനങ്ങളെ കുറിച്ചിടാൻ ഒരിടവും കിട്ടിയില്ലെങ്കിൽ അതു കൈവെള്ളയിൽവരെ കുറിച്ചിടാൻ മടിയില്ല. പിന്നീട് അവ കടലാസിൽ പകർത്തി ചെരിപ്പുകൾക്കടിയിലെ തട്ടിനുള്ളിൽ നിധി പോലെ കരുതിവയ്ക്കും.
പലപ്പോഴും ജോലിത്തിരക്കിനടയിൽ റാസി സ്വന്തം ചെരിപ്പ് ഈരിയിടുകയാണ് പതിവ്. ഇത്തരം നേരങ്ങളിലാണു എഴുതാൻ ഇടം കിട്ടാനില്ലാതെവന്നാൽ ചെരുപ്പിന്റെ വെള്ളപ്പുറം സർഗഭാവനയുടെ ഈറ്റില്ലമാകുന്നത്. അതിനും ഇടമില്ലാതായാൽ പിന്നിലെ ഒഴിഞ്ഞ ചുമരിലാകും എഴുത്ത്.
വിള്ളൽ വീണ് പായൽമൂടിയ ഭിത്തി ചുരണ്ടി അവിടെ തെളിയുനന്ന ഇത്തിരിയിടത്ത് പേനയിലോ പെൻസിലിലോ കവിത കുറിയ്ക്കും. സമയം കിട്ടുന്പോൾ അതു കടലാസുകളിലാക്കും. ഇപ്പോൾ മൊബൈൽ ഫോണിലേക്കും എഴുത്ത് നീണ്ടുതുടങ്ങിയിട്ടുണ്ട്. അക്ഷരം കുറിച്ചു തുടങ്ങിയ കാലം മുതൽ കവിത മനസിലുണ്ടെങ്കിലും പത്താം ക്ലാസിൽ പഠിക്കുന്പോഴാണു റാസിയുടെ കവിത ആദ്യം മഷി പുരളുന്നത്.
അധ്യാപകൻ സുനിൽ കുമാറിന്റെ നിർബന്ധത്തിനു വഴങ്ങി സ്കൂൾ മാസികയിൽ കവിത എഴുതി. ആ വളർച്ചയുടെ പരിണാമം ഇന്നു രണ്ടു പുസ്തകങ്ങളുടെ രചയിതാവായി അക്ഷരലോകത്ത് റാസിയെ വളർത്തി. പത്താം ക്ലാസിൽ പഠനം നിർത്തി ജോലികൾക്ക് തെരുവോരങ്ങൾ താണ്ടിയപ്പോഴും വായനയും എഴുത്തും കൈവിട്ടില്ല. വിഴിഞ്ഞം കെഎസ്ആർടിസി കാന്റീനിൽ ക്ലീനിംഗ് ബോയിയായാണു തുടക്കം. പിന്നീട് പഴക്കച്ചവടം, പച്ചക്കറി കച്ചവടം.
ജീവിക്കാനായി ഒരു പാടു വേഷങ്ങൾ അണിഞ്ഞയൊടുവിൽ ചെരുപ്പ് കച്ചവടത്തിലെത്തി നിൽക്കുന്നു. ദിവസക്കൂലിയുടെ നേർപകുതി പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ് റാസി വിനിയോഗിക്കുന്നത്. അതിനുള്ള പണം മിച്ചം പിടിക്കാൻ പലപ്പോഴും ചോറും ചായയുമൊക്കെ ഒഴിവാക്കും. വായനയുടെ ലഹരിയിലേക്ക് മനസ് ആഴ്ന്നിറങ്ങുന്പോൾ വയറിന്റെ എരിച്ചിൽ മറന്നുപോകുമെന്നതാണ് റാസിയുടെ അനുഭവം.
വഴിയോരത്തെ കവി വായനയിൽ ആനന്ദം കണ്ടെത്തുന്പോൾ ഇല്ലായ്മകളെ മറക്കും. പൊരിവെയിലിൽ ചെരുപ്പുകൾക്കു മീതെ നിരത്തിയ പുസ്തകങ്ങളിലൂടെ കണ്ണുകൾ പരതുന്പോൾ ശരീരം വിയർക്കും. എന്നാൽ മനസിലുളവാകുന്ന വായനയുടെ കുളിർമ വിയർപ്പുതുള്ളികളെ മായിച്ചുകളയും.
കരിമഠം പരേതനായ ഹസന്റെ മകനാണ് റാസി. ഉമ്മ നൂർജഹാൻ. സഹോദരൻ ബാദുഷ. അന്പലത്തറയിലാണു താമസം.
വഴിയോരമാണ് റാസി കവിതകളുടെ സർഗക്ഷേത്രം. മുന്നിലെത്തുന്ന പാദങ്ങളിൽ അയവുള്ളതും ഇറുകിയതുമായ ചെരുപ്പുകൾ അണിഞ്ഞെത്തുന്നവരുണ്ട്. ഏറ്റവും പാകമായത് തെരഞ്ഞെടുത്തണിയുന്പോഴാണ് പാദരക്ഷകൾക്കും അതിന്റെ യാത്രകൾക്കും അർഥമുണ്ടാകുന്നത്. തിരക്കുകൾക്കും വ്യഗ്രതകൾക്കും നടുവിൽ പലപ്പോഴും പാകമായതു തെരഞ്ഞെടുക്കാൻ പലർക്കുമാകുന്നില്ല. അയവുള്ളതും ഇറുകിയതുമായ യാഥാർഥ്യങ്ങളെ ചേർത്തുപിടിച്ച് ഏറെപ്പേരുടെയും ജീവിതയാത്ര മുന്നോട്ടുപോകുന്നു.
ചെരിപ്പുകൾപോലെ തേഞ്ഞും ചിവിട്ടിമെതിച്ചും അടയാളം പതിച്ചുമുള്ള പ്രയാണം. നല്ലതിലും അഴുക്കിലും ചവിട്ടിയുള്ള സഞ്ചാരം. ചെരിപ്പുകൾ അണിയുന്നവരുടെയും വിൽക്കുന്നവരുടെയുംം അനുഭവങ്ങൾക്ക് ഈടും പാവും അക്ഷരങ്ങളിൽ നെയ്യുകയാണ് തെരുവോരത്തെ യുവകവി.
ജോമി കുര്യാക്കോസ്
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
പാനൂർ വിഷ്ണുപ്രിയ കേസ്: വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
കോവിഷീല്‍ഡ് വാക്സിൻ പിൻവലിച്ച് അസ്ട്രാസെനക; ഉത്പാദനവും വിതരണവും നിർത്തി
കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ; വിട്ടുനിന്ന് ഹസന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
Latest News
പാനൂർ വിഷ്ണുപ്രിയ കേസ്: വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
കോവിഷീല്‍ഡ് വാക്സിൻ പിൻവലിച്ച് അസ്ട്രാസെനക; ഉത്പാദനവും വിതരണവും നിർത്തി
കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ; വിട്ടുനിന്ന് ഹസന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top