Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വീട്ടമ്മമാരുടെ വിളന്പുകൂട്ടായ്മ
ബിസിനസ് സംരംഭം തുടങ്ങുന്പോൾ ഏതു സംരംഭകരുടെയും ലക്ഷ്യം പരമാവധി ലാഭം എന്നതായിരിക്കും. എന്നാൽ കുട്ടനാട്ടിലെ സംരംഭകയായ ഒരു വീട്ടമ്മ ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തയാണ്. നീലംപേരൂർ ചെറുകരയിലെ ഷീലാ ദേവരാജ് തന്റെ നേതൃത്വത്തിലുള്ള രുചി വിളന്പു സംരംഭത്തിൽനിന്നുള്ള വരുമാനത്തിൽ ഒരു രൂപപോലും പ്രതിഫലം പറ്റാതെ പൂർണമായി സഹപ്രവർത്തകർക്ക് വീതിച്ചു നൽകുന്നു.
രണ്ടു വർഷം മുൻപാണ് നാട്ടിലെ വനിതകളെ കൂട്ടി സദ്യവിളന്പ് സംഘം രൂപീകരിക്കാമെന്ന ആശയം ഷീല മുന്നോട്ടു വച്ചത്. നൂതനമായ ഈ അഭിപ്രായം മക്കളായ അഡ്വ. അമൽ ദേവരാജിനോടും വൈക്കം വടയാർ ഇൻഫന്റ് ജീസസ് സ്കൂൾ അധ്യാപികയായ മകൾ അനു ദേവരാജിനോടും പറഞ്ഞപ്പോൾ ഇരുവരിലുംനിന്ന് വലിയ പിന്തുണ ലഭിച്ചു. റേഷൻ കട നടത്തിയിരുന്ന ഭർത്താവ് എം.പി. ദേവരാജിന്റെ മരണശേഷം ഷീല ഇതിന്റെ ചുമതലയേറ്റെടുത്തു വരികയായിരുന്നു.
റേഷൻ കടയിൽ എത്തുന്ന സ്ത്രീകൾ വീടുപോറ്റാൻ ഏറെ ദുരിതപ്പെടുന്നതായി ഷീലയ്ക്കു മനസിലായി. ഏറെപ്പേരും തൊഴിലുറപ്പ് ജോലി വേതനംകൊണ്ടാണ് റേഷൻ സാധനങ്ങള്‍ വാങ്ങി വീടുപോറ്റിയിരുന്നത്.
പലപ്പോഴും ജോലിയില്ലാതെ ദുരിതപ്പെടുന്ന വീട്ടമ്മമാരുടെ സാന്പത്തിക പരിമിതി നേരിൽ അറിഞ്ഞതോടെയാണ് അവരെ ഒപ്പം നിറുത്തി സദ്യ വിളന്പു സംരംഭം തുടങ്ങാൻ ഷീല തീരുമാനത്തിലെത്തിയത്. ഭക്ഷണം വിളന്പിക്കൊടുക്കാൻ പ്രാവീണ്യമുള്ള വനിതാ കൂട്ടായ്മയ്ക്ക് രൂപം നൽകാൻ വേറെയും കാരണമുണ്ട്.
വീട്ടിൽ അതിഥികളെത്തിയാൽ രുചികരമായ വിഭവങ്ങൾ തയാറാക്കി തൃപ്തിയോടെ വിളന്പിക്കൊടുക്കുകയെന്നത് ഷീലയുടെ പതിവാണ്. ഈ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിപ്പുണ്യം അറിഞ്ഞവരാണ് മക്കളുടെ കൂട്ടുകാരേറെയും . ഇതുകൊണ്ടുതന്നെ ഷീലയ്ക്ക് ഉറപ്പുണ്ടായിരുന്നു തന്റെ നൂതന ഉദ്യമം വിജയിപ്പിക്കാനാനാകുമെന്ന്. സ്വന്തം വീട്ടിൽനിന്ന് ഉറച്ച പിന്തുണ ലഭിച്ചെങ്കിലും ഇങ്ങനെയൊരു ആശയം നാട്ടിലെ സ്ത്രീകളിലും അവരുടെ കുടുംബങ്ങളിലുമെത്തിച്ച് സഹകരണം നേടിയെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയതായിരുന്നു.
സാധാരണയായി വിവാഹം ഉൾപ്പെടെ സദ്യവട്ടങ്ങളിൽ പുരുഷന്മാരാണ് വിളുന്പുകാർ. പ്രത്യേകിച്ചും ഒരു നിര യുവാക്കൾ കേറ്ററിംഗ് സ്ഥാപനങ്ങൾക്കൊപ്പം വിളന്പുജോലിയ്ക്ക് പതിവായി പോകാറുമുണ്ട്. സ്ത്രീകളുടെ സാന്നിധ്യം കുറവുള്ള മേഖലയിൽ വിളന്പു കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചപ്പോൾ അയൽവാസികളായ ഷീബാ സലിയും മായ അഭിലാഷും ലേഖാ ഗിരീഷും പിന്തുണ അറിയിച്ചു.
കൂടുതൽ അംഗങ്ങളെക്കൂട്ടി ഉദ്യമം വിപുലമാക്കാൻ വളരെ ശ്രമകരമായ അധ്വാനം വേണ്ടിവന്നു. ഇതിനായി മുപ്പതിലധികം വനിതകളോടും അവരുടെ ഭർത്താക്കൻമാരോടും സംസാരിക്കേണ്ടി വന്നു. അവരോടൊക്കെ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് സംസാരിച്ചു സംശയനിവാരണം നടത്തി. ഇതോടെ ശ്രമം വിജയിക്കുമെന്ന ആത്മവിശ്വാസം വർധിച്ചു.
ഷീലയുടെ റേഷൻ കടയുടെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പതിവായി കല്യാണങ്ങൾ നടക്കാറുണ്ട്. അവിടത്തെ സദ്യകളിൽ പുറത്തു നിന്നുള്ള പുരുഷൻമാരെത്തിയാണ് വിളന്പുന്നത്. അതിനാൽതന്നെ നാട്ടിൽ നടക്കുന്ന കല്യാണങ്ങൾക്കും മറ്റും വിളന്പാൻ വനിതകൾക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായി.
ഷീലയ്ക്കൊപ്പം അയൽവാസികളായ 27 വീട്ടമ്മമാർ ഒരുമിച്ചുകൂടി. വീട്ടിലെ നാലോ അഞ്ചോ അംഗങ്ങൾക്ക് ദിവസവും രണ്ടോ മൂന്നോ നേരം വച്ചു വിളന്പിക്കൊടുക്കുന്നതുപോലെ ഈസിയല്ല ആയിരവും രണ്ടായിരവും പേരെ നിരയായി ഇരുത്തി ശ്രദ്ധയോടെ വിളന്പിക്കൊടുക്കുകയെന്നത്.
തൂശനിലയില്‍ ഉപ്പു മുതൽ പായസം വരെ ഇരുപതോളം വിഭവങ്ങൾ തനതു ശൈലിയിൽ പരാതിയില്ലാതെ വിളന്പണം. നോണ്‍ വെജ് വിഭവങ്ങൾ വിളന്പുന്നതിലും വേണം പ്രത്യേകം പരിശീലനം. ഉദ്യമം ആരംഭിക്കുകയെന്ന തീരുമാനത്തിൽ ചെറിയ തുകവീതം സമാഹരിച്ചു വനിതാ കൂട്ടായ്മയ്ക്ക് യൂണിഫോം തയാറാക്കി. പരിശീലനത്തിനായി നാട്ടിലെ പാചകക്കാരൻ കപ്പനാട്ടുശ്ശേരി സുനിൽ എന്ന കുട്ടച്ചനോടു താൽപര്യം പറഞ്ഞു. സദ്യ വിളന്പിക്കൊടുക്കാൻ പലപ്പോഴും പരിചിതരെ അന്വേഷിച്ചു നടന്നിരുന്ന സുനിൽ, ഷീലാ ദേവരാജിന്റെയും വനിതാ കൂട്ടായ്മയുടെയും താൽപര്യത്തെ പിന്തുണച്ചു.
അങ്ങനെ വിളന്പ് പരിശീലിക്കാൻ ടീം ഷീല ദേവരാജിന്റെ വീട്ടിൽ ഒത്തുകൂടി. മേശകസേരകളിൽ വിരിയിട്ട് ഇലയും പാത്രങ്ങളും നിരത്തി വിളന്പാൻ ഇവർ പരിശീലനം നേടി. പാചകം പോലെ പ്രധാനമാണ് സദ്യവിളന്പും. സദ്യയ്ക്ക് ഇരിക്കുന്ന ഓരോ വ്യക്തിയും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. അവരുടെ അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചുവേണം വിളന്പിക്കൊടുക്കാൻ. സുനിലിന്റെ ക്ലാസും പരിശീലനവും നേടിയതോടെ വനിതാ കൂട്ടായ്മയ്ക്ക് ആത്മവിശ്വാസമായി.
ഉദ്ഘാടനം കെങ്കേമം
യൂണിഫോം അണിഞ്ഞ് സദ്യവിളന്പാൻ പരിശീലനം നേടിയെങ്കിലും വിളന്പ് കൂട്ടായ്മയുടെ ഉദ്ഘാടനം കെങ്കേമമാക്കാൻ തീരുമാനിച്ചു. അക്കാലത്ത് ഡോക്യൂമെന്ററി ചെയ്യാൻ ബ്രിട്ടനിൽനിന്നു ഡീജ് ഡാനിയൽ ഫിലിപ്പും കാനഡയിൽനിന്നു ഡയാനയും കുട്ടനാട്ടിലെത്തിയിരുന്നു. ഇരുവരും സുനിലിന്റെ സുഹൃത്തുക്കൾ. വിദേശികൾ കേരളത്തിലെത്തി വനിതകളുടെ തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്യുന്പോൾ മാധ്യമങ്ങൾ പ്രാധാന്യം നല്‍കുമെന്ന് ഇവർ പ്രതീക്ഷിച്ചു. ഡീജ് ഡാനിയേലും ഡയാനയും നാട്ടുകാരുടെ സാന്നിധ്യത്തിൽ 2020 ഫെബ്രുവരി 24 ന് രുചി കേറ്ററിംഗ് എന്ന പേരിൽ വനിതാ വിളന്പ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വാർത്ത മാധ്യമങ്ങളിൽ വന്നതോടെ അന്വേഷണങ്ങൾ എത്തിത്തുടങ്ങി. തുടർന്ന് വിളന്പിനായി ഒട്ടേറെ വിളികളും.
അച്ചടക്കവും കർക്കശതയുമാണ് രുചി കൂട്ടായ്മയുടെ പ്രത്യേകത. കോവിഡ് പ്രതിരോധത്തിനായി മാസ്കും ഗ്ലൗസും ഇവർ ധരിക്കുന്നു. വിളന്പിന്റെ ഓരോ ഘട്ടത്തിലും ശുചിത്വം ഉറപ്പാക്കുന്നു.
സദ്യകളിൽ ബാക്കിവരുന്ന ഒരു വിഭവവും ഇവർ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകില്ല. സദ്യ നടത്തുന്നവർ നിർബന്ധിച്ചാൽ പോലും ഒരു വിഭവവും സ്വീകരിക്കില്ല. ജോലി കഴിഞ്ഞാൽ ലഭിക്കുന്ന പണം അപ്പോൾ തന്നെ ഷീല ദേവരാജ് അംഗങ്ങൾക്ക് വീതിച്ചുനൽകും.
നിലവിൽ 40 പേർക്ക് ഈ ചെറിയ സംരംഭത്തിലൂടെ ഷീല ദേവരാജ് തൊഴിൽ നൽകിവരുന്നു. ദിവസം അഞ്ഞൂറ് രൂപ രൂപ മുതൽ ആയിരം രൂപ വരെ പ്രതിഫലമുണ്ട്. ചില ദിവസങ്ങളിൽ ഒന്നിലേറെ ഇടങ്ങളിൽ വിളന്പിനു വിളിക്കാറുണ്ട്. രുചി കേറ്ററിംഗ് ആരംഭിച്ചശേഷം നൂറ് കണക്കിന് സദ്യകൾ ഏറ്റെടുത്തു നടത്തി. പലയിടങ്ങളിൽനിന്ന് സദ്യകൾക്ക് ഓർഡറും ലഭിക്കുന്നു. ഇതിൽ നിന്ന് ഒരു രൂപ പോലും ഷീല ശന്പളമായോ കമ്മീഷനായോ എടുക്കില്ല.
യൂണിഫോമിനായി മാത്രമേ അംഗങ്ങൾക്ക് പണം മുടക്കേണ്ടിവന്നിട്ടുള്ളൂ. ഇതുതന്നെയാണ് സംരംഭകയെന്നതിൽ ഷീലയെ വ്യത്യസ്തയാക്കുന്നത്. ചുറ്റുമുള്ള വീട്ടമ്മമാരുടെയും അവരുടെ കുടുംബങ്ങളുടെയും സന്തോഷവും ഭദ്രതയുമാണ് തന്റെയും സന്തോഷമെന്ന് ഷീല പറയുന്നു. കോവിഡിനുശേഷം തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധി ചെറുതല്ല. വിവിധ തൊഴിൽ രംഗങ്ങൾ നിശ്ചലമായി. തൊഴിലുറപ്പു ജോലി അവസരങ്ങളും കുറഞ്ഞു. ഷീലയെക്കുറിച്ചു പറയുന്പോൾ രുചിക്കൂട്ടായ്മയിലെ എല്ലാ അംഗങ്ങൾക്കും സന്തോഷവും അഭിമാനവും ഏറെയാണ്.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കെ.പി. യോഹന്നാനെ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ; കേസ് രജിസ്റ്റർ ചെയ്തു
ബ്രസീലിലെ കനത്ത മഴയും വെള്ളപ്പൊക്കവും; 1o0 പേർ മരിച്ചു
Latest News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കെ.പി. യോഹന്നാനെ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ; കേസ് രജിസ്റ്റർ ചെയ്തു
ബ്രസീലിലെ കനത്ത മഴയും വെള്ളപ്പൊക്കവും; 1o0 പേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top