Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ധനുഷ്കോടിയിലെ സ്മാരകശിലകൾ
രാമേശ്വരത്തെ ധനുഷ്കോടി. പേമാരിയും കൊടുങ്കാറ്റും കടൽക്ഷോഭവും തൂത്തെറിഞ്ഞ പൗരാണിക തുറമുഖനഗരം. കാലം കൈയൊഴിഞ്ഞ സംസ്കൃതിയുടെ പട്ടികയിൽ ഇടംപിടിച്ച ധനുഷ്കോടിയിൽ ഇക്കാലത്തും ചരിത്രശേഷിപ്പുകൾ ബാക്കിയുണ്ട്. 1964ലെ കടൽക്കൊടുങ്കാറ്റിനു പിന്നാലെ 2004ലെ സുനാമികൂടി വന്നതോടെ ധനുഷ്കോടിയുടെ പ്രതാപം അസ്തമിച്ചു. പുരാണവും വിശ്വാസവും വാണിജ്യവും ഉൾച്ചേർന്ന് സഹസ്രാബ്ദങ്ങളുടെ പാരന്പര്യമുണ്ട് ധനുഷ്കോടിക്ക്.
തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് 20 കിലോമീറ്റർ അകലെ ഒരു നേർരേഖപോലെ കടലിനു മധ്യത്തിലേക്കു നീണ്ടുകിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇരുവശവും അനന്തമായ കടൽ. വലതുവശത്ത് ഇന്ത്യൻ മഹാസമുദ്രവും ഇടതുവശത്ത് ബംഗാൾ ഉൾക്കടലും. വൻകരയുമായി തുരുത്തിനെ ബന്ധിപ്പിക്കുന്നത് പാന്പൻ പാലമാണ്.
ശ്രീരാമൻ സീതാദേവിയെ വീണ്ടെടുക്കാൻ കടലിൽ ചിറകെട്ടി ലങ്കയിലേക്കു പോയതു ധനുഷ്കോടിയിൽ നിന്നാണെന്ന് ഐതിഹ്യം. ധനുസിന്റെ അറ്റം എന്നാണ് ധനുഷ്കോടി എന്ന വാക്കിന്റെ അർഥം. ശ്രീരാമൻ സേതുബന്ധനത്തിനുള്ള പണി തുടങ്ങാൻ തന്റെ ധനുസുകൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്കോടിയുടെ തെക്കേ അറ്റമായിരുന്നു എന്നാണു പാരന്പര്യം.
പാന്പൻ ദ്വീപിനു തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ പടിഞ്ഞാറായാണ് ധനുഷ്കോടി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏക കര അതിർത്തി എന്നതാണ് ഭൂമിശാസ്ത്രപരമായി ധനുഷ്കോടിയുടെ പ്രത്യേകത. പാക് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന 45 അടി വീതിയുള്ള ഒരു നേർത്ത മണൽത്തിട്ട.
ബ്രിട്ടീഷ് കാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു മത്സ്യബന്ധനത്തിനു പ്രസിദ്ധമായിരുന്നു ഈ തുറമുഖം. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും പുണ്യതീർഥാടനകേന്ദ്രമായിരുന്നു.
മുൻകാലത്ത് ശ്രീലങ്കയിലേക്കു പോയിരുന്ന ഇന്ത്യക്കാരുടെ പ്രധാന സഞ്ചാരപാതയും ധനുഷ്കോടിയായിരുന്നു. ശ്രീരാമൻ നിർമിച്ച രാമസേതു എന്നു വിശ്വസിക്കപ്പെടുന്ന ചിറയുടെ അവശിഷ്ടമായ പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ ആരംഭിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിൽ ധനുഷ്കോടിയുടെ പേര് ചുവപ്പിലും കറുപ്പിലും അടയാളപ്പെടുത്തപ്പെട്ടത് 1964 ഡിസംബർ 22നായിരുന്നു. അന്നേക്ക് ഒരാഴ്ച മുൻപ് ആൻഡമാൻ കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ദിനംപ്രതി ശക്തി പ്രാപിച്ചുവരുന്നത് ആരും കാര്യമായെടുത്തില്ല.
22നു വൈകുന്നേരം മുതൽ വീശിയടിച്ച ചുഴലിക്കാറ്റ് അർധരാത്രിയോടെ സംഹാര താണ്ഡവമാടിയപ്പോൾ ധനുഷ്കോടിയെ കടൽ വിഴുങ്ങി. ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 280 കിലോമീറ്ററും തിരമാലകൾ ഏഴു മീറ്റർ ഉയരത്തിലുമായിരുന്നു ഉഗ്രതാണ്ഡവമാടിയത്. തീരത്ത് പാർത്തിരുന്ന മത്സ്യത്തൊഴിലാളികളും തീർഥാടകരും കച്ചവടക്കാരുമായി 1900 പേർക്കാണ് ജീവൻ നഷ്ടമായത്. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരുന്നു രാമേശ്വരത്തേത്. ചുഴലിക്കാറ്റിൽ പാന്പൻപാലത്തിനു കാര്യമായ തകരാറുകൾ സംഭവിച്ചു.
സംഹാരക്കൊടുങ്കാറ്റിൽ പാന്പനെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് റെയിൽ പാത തകർക്കപ്പെടുന്നതുവരെ ചെന്നൈ എഗ്മൂർ മുതൽ ധനുഷ്കോടിവരെ ട്രെയിൻ സർവീസും അനുബന്ധമായി ശ്രീലങ്കയിലേക്കു ബോട്ട് മെയിൽ എക്സ്പ്രസ് സർവീസുമുണ്ടായിരുന്നു.
ഇതേ സമയം മദ്രാസിൽനിന്നു പുറപ്പെട്ട ബോട്ട് മെയിൽ എന്ന പാന്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിൻ മഴയും കാറ്റും വകവയ്ക്കാതെ യാത്ര തുടരുകയായിരുന്നു. ടിക്കറ്റെടുത്തു യാത്ര ചെയ്ത 110 യാത്രക്കാരും ടിക്കറ്റില്ലാതെ യാത്രചെയ്തവരും കൂടാതെ അഞ്ചു ട്രെയിൻ ജോലിക്കാരുമായി ട്രെയിൻ അർധരാത്രിക്ക് തൊട്ടുമുൻപ് പാന്പൻ റെയിൽവേ സ്റ്റേഷനിൽനിന്നു ധനുഷ്കോടിയിലേക്ക് നീങ്ങി.
അർധരാത്രി 11.55. ഉഗ്രരൂപിയായ ചുഴലിക്കൊടുങ്കാറ്റും ബഹുനില കെട്ടിടത്തിന്റെ ഉയരത്തിൽ തിരമാലകളും ആഞ്ഞടിച്ചു ധനുഷ്കോടിയെ തൂത്തെറിഞ്ഞു. തീവണ്ടിയും അതിലെ മുഴുവൻ യാത്രക്കാരും കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയി.
രാത്രി പുലർന്നപ്പോൾ ധനുഷ്കോടിയിൽ ആരും ശേഷിച്ചിരുന്നില്ല. എല്ലാ വാർത്താവിനിമയ മാർഗങ്ങളും നിശ്ചലമായതിനാൽ ദുരന്തം പുറംലോകം അറിഞ്ഞത് 48 മണിക്കൂറുകൾക്കു ശേഷമായിരുന്നു. പഴയ റെയിൽപാളത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഇപ്പോഴും ധനുഷ്കോടിയിൽ ദുരന്ത സ്മാരകമെന്നോണം മണൽ മൂടി കിടക്കുന്നുണ്ട്.
ജീർണാവസ്ഥയിലുള്ള റെയിൽവേ സ്റ്റേഷനും പോലീസ്സ്റ്റേഷനുകളും സ്കൂളും പോസ്റ്റ്ഓഫീസും കടകളും ക്രൈസ്തവ ദേവാലയവുമെല്ലാം ചുഴലിക്കാറ്റിൽ തുടച്ചുനീക്കപ്പെട്ടതോടെ ധനുഷ്കോടി ഒരു പ്രേതനഗരമായി മാറി. 2004 ഡിസംബറിലെ സുനാമിയിൽ ധനുഷ്കോടി തീരം 500 മീറ്ററോളം പിൻവലിയുകയും സമുദ്രത്തിലാണ്ടുപോയ പഴയ പട്ടണത്തിന്റെ ഭാഗങ്ങൾ കുറേ സമയം ദൃശ്യമാവുകയും ചെയ്തിരുന്നു.
1988ൽ ദ്വീപിനെ റോഡുമാർഗം ബന്ധിപ്പിക്കുന്ന പാലം വന്നത് നിവാസികൾക്ക് വലിയ ആശ്വാസമായി. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ 2009ൽ പാലം ബലപ്പെടുത്തുന്ന ജോലി നടപ്പാക്കി. പിന്നീടുള്ള ഒരു പതിറ്റാണ്ടിലധികക്കാലം ഇതിലൂടെ ട്രെയിൻ സഞ്ചരിച്ചിരുന്നെങ്കിലും ബലക്ഷയം കൂടിയതോടെ 2022 ഡിസംബർ 23ന് പാന്പൻ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം എന്നന്നേക്കുമായി അവസാനിപ്പിച്ചു.
ഉപ്പുകാറ്റിൽ ദ്രവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള പോർച്ചുഗീസ് പള്ളിയുടെയും തകർന്ന മറ്റു മന്ദിരങ്ങളുടെയും അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികൾ ഇപ്പോഴും എത്തുന്നുണ്ട്. കടലെടുക്കാതെ ബാക്കിവച്ച പള്ളിയുടെ അൾത്താര മഹാദുരന്തത്തിന്റെ മൂകസാക്ഷിയായി ഇന്നും നശിക്കാതെ കിടക്കുന്നു. ദേവാലയത്തിനു മുന്‍പിലുള്ള ശുദ്ധജലം വറ്റാത്ത കിണർ ഒരു വിസ്മയമാണ്. വലവലിച്ചു കയറ്റുന്ന മത്സ്യബന്ധന തൊഴിലാളികളും ചതുപ്പുനിലങ്ങളിലെ പക്ഷിക്കൂട്ടങ്ങളുമെല്ലാം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചകൾ തീർക്കുന്നു.
ധനുഷ്കോടിയുടെ പ്രതാപ അവശേഷിപ്പുകൾ ചിലപ്പോഴെങ്കിലും വേദന സമ്മാനിക്കുമെങ്കിലും രാമേശ്വരം അവിടെയെത്തുന്നവരെ നിരാശരാക്കില്ല. രാമേശ്വരം ദ്വീപിന്റെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ രാമനാഥസ്വാമി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ജ്യോതിർലിംഗരൂപത്തിൽ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള പന്ത്രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. ഏറ്റവും നീളത്തിലുള്ള ഇടനാഴി ഈ ക്ഷേത്രത്തിലാണുള്ളത്. ഹൈന്ദവാചാരപ്രകാരം കാശിതീർഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും നിർബന്ധമാണ്.
ഇന്നു കാണുന്ന ക്ഷേത്രം പണി കഴിപ്പിച്ചത് പാണ്ഡ്യരാജവംശമാണ്. ഭാരതീയ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. സ്കന്ദപുരാണം അനുസരിച്ച് ഈ ക്ഷേത്രത്തിലും ചുറ്റുപാടുമായി കാണുന്ന 64 തീർഥങ്ങളിൽ 24 എണ്ണം പുണ്യതീർഥങ്ങളാണ്.
രാമരാവണയുദ്ധാനന്തരം വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കോദണ്ഡരാമക്ഷേത്രം മറ്റൊരാകർഷണമാണ്. യുദ്ധശേഷം ഹനുമാൻ ശ്രീലങ്കയിൽനിന്ന് സീതയെ കൂട്ടിക്കൊണ്ടുവന്ന് പൂജ നടത്തിയതും ഇവിടെവച്ചാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ മൂന്നു ഭാഗവും കടലാൽ ചുറ്റപ്പെട്ടതാണെന്നതാണ് പ്രത്യേകത. പ്രസിദ്ധമായ രാമനാഥസ്വാമി ക്ഷേത്രവും രാമേശ്വരത്തിന്റെ പെരുമ അറിയിക്കുന്നു.
ഇന്ത്യയുടെ മിസൈൽമാനും മുൻ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്മാരകമാണ് രാമേശ്വരത്ത് ഏറ്റവുമധികം പേരെത്തുന്ന മറ്റൊരു കേന്ദ്രം. ഇവിടെ പ്രവേശനം സൗജന്യമാണ്. ആ മഹാമനീഷിയുടെ പ്രഭാവം പൂർണമായും പ്രതിഫലിക്കുന്ന രീതിയിലാണ് ഈ സ്മാരകം തയാറാക്കിയിട്ടുള്ളത്.
അജിത് ജി.നായർ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
Latest News
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top