Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് നടി ജാക്വിലിൻ ഫ്രിക്ഷി കോര്നാസ് മുംബൈയുടെ തെരുവുകളിലൂടെ കടന്നുപോകുന്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത് ഇങ്ങനെയൊരു അദ്ഭുതമായി വളരുമെന്ന്. ബോളിവുഡ് സ്റ്റുഡിയോയിലേക്കുള്ള ആ യാത്രയ്ക്കിടയിൽ കുറെ തെരുവു കുട്ടികൾ അവളുടെ കാറിൽ തട്ടി എന്തെങ്കിലും തരണമെന്നു യാചിച്ച ആ നിമിഷം അവളുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറുകയായിരുന്നു.
ആ തെരുവു കുട്ടികളുടെ ദൈന്യത അവളെ വല്ലാതെ ഉലച്ചു. താൻ കാണാൻ ചെന്ന സ്റ്റുഡിയോയുടെ മുന്നിലുണ്ടായിരുന്ന മദർ തെരേസയുടെ ചിത്രം കൂടി കണ്ടതോടെ അവൾ ചിലതെല്ലാം മനസിൽ ഉറപ്പിക്കുകയായിരുന്നു. അതു വളർന്നു ജീവകാരുണ്യപ്രവർത്തനങ്ങളും അതുവഴി മദർ തെരേസയുടെ സ്നേഹവും കരുണയും അനാവരണം ചെയ്യുന്ന ആഗോള സിനിമയിലുമെത്തി. അതാണ് ഇപ്പോൾ തരംഗമായി മാറുന്ന മദർ തെരേസ ആൻഡ് മി.
അമേരിക്കയിൽ മികച്ച പ്രതികരണം
വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ചലച്ചിത്രം "മദര്‍ തെരേസ ആന്‍ഡ് മീ'' അമേരിക്കയിൽ ചർച്ചയായതിനു പിന്നാലെ ലോകമെങ്ങും തരംഗമാകാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചിന് അമേരിക്കയിലെ എണ്ണൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിനു വന്‍ സ്വീകാര്യതയും പ്രേക്ഷകപ്രശംസയുമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ വരുംദിവസങ്ങളില്‍ കൂടുതല്‍ ലോകഭാഷകളിലേക്കു മൊഴിമാറ്റം നടത്തപ്പെടും. ഇന്ത്യയില്‍ ഈ മാസം 14ന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
കവിതയുടെ ജീവിതം
മദര്‍ തെരേസയുടെ ജീവിതം പകർന്ന സ്നേഹത്തിന്റെയും ദയയുടെയും കഥയാണ് രണ്ടു മണിക്കൂറും 21 മിനിറ്റും നീണ്ടുനില്‍ക്കുന്ന സിനിമ. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജ കവിത എന്ന യുവതിയുടെ ആത്മസംഘര്‍ഷം നിറഞ്ഞ ജീവിതത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്.
ഒടുവില്‍ അവള് വീട്ടുജോലിക്കാരി വഴി കോല്‍ക്കത്തയിലെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ച് അറിയുന്നതും അത് അവളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജീവന്റെ വില
ലണ്ടനിലായിരിക്കേ ആണ്‍സുഹൃത്തില്‍നിന്ന് അവിഹിത ഗര്‍ഭം ധരിച്ച കവിത ഗർഭഛിദ്രം നടത്തണമെന്ന ചിന്തയോടെ മാതൃരാജ്യമായ ഇന്ത്യയിലെത്തി. അവസാനം കോല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ ജീവിതത്തില്‍ ആകൃഷ്ടയായി ഉദരത്തിലെ ജീവനെ നഷ്പ്പെടുത്താതെ ജീവന്റെ മഹത്വം അവൾ തിരിച്ചറിയുന്നു.
സ്വിസ് നടി ജാക്വിലിന് ഫ്രിക്ഷി കോര്നാസിന്റെ നിരന്തര ശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലംകൂടിയാണ് ഈ ചിത്രം. സ്വിസ്- ഇന്ത്യന്‍ ചലച്ചിത്രപ്രവര്ത്തകന് കമാല്‍ മുസാലെയാണു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മദര്‍ തെരേസയായി ജാക്വിലിന് ഫ്രിക്ഷി കൊര്നാസും കവിതയായി ബ്രിട്ടീഷ് നടി ബനിത സന്ധുവും വേഷമിടുന്നു. ഹീര്‍ കൗര്‍, ദീപ്തി നവാല്‍, വിക്രം കൊച്ചാര്‍, ഷൗബു കപൂര്‍, കെസിയ ബുറോസ്, കെവിന് മെയ്ന്‍സ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തിയറി കാഗിനോട്ടാണു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഴിഞ്ഞ മാസം അഞ്ചിന് (അഗതികള്‍ക്കുവേണ്ടി ജീവിച്ച മദര്‍ തെരേസയുടെ സ്മരണയ്ക്കായി ചരമദിനമായ സെപ്റ്റംബര്‍ അഞ്ച് യുഎന്‍ ലോക അഗതിദിനമായി ആചരിക്കുന്ന ദിവസം) ചിത്രത്തിന്റെ പ്രീമിയര്‍ റിലീസിംഗ് ന്യൂയോര്‍ക്കില്‍ നടന്നപ്പോള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ജാക്വിലിൻ ഉലയുന്നു
ചിത്രത്തില്‍ മദര്‍ തെരേസയായി അഭിനയിക്കുന്ന സ്വിസ് നടി ജാക്വിലിന് ഫ്രിക്ഷി കോര്നാസിന്റെ മുംബൈ യാത്രയാണ് ഈ സിനിമയുടെ പിറവിക്കു കാരണമായത്.
14 വര്‍ഷം മുമ്പ് ആയിരുന്നു ആ യാത്ര. മുംബൈയിലെ ബോളിവുഡ് സ്റ്റുഡിയോ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജാക്വിലിനും ഭര്‍ത്താവ് റിച്ചാര്‍ഡും. കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോൾ ഒരു സംഘം തെരുവു കുട്ടികള്‍ കാറിനടുത്തെത്തി ചില്ലില്‍ തട്ടി സഹായം യാചിച്ചു.
ജീവിതത്തില്‍ ആദ്യമായിട്ടാണു ജാക്വിലിന് തെരുവു കുട്ടികളെ കാണുന്നത്. ഇത് അവരുടെ മനസിനെ വല്ലാതെ അലട്ടി. ഒന്നുകില്‍ കുട്ടികള്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുക അല്ലെങ്കില്‍ അവരെ അവഗണിക്കുക എന്നതാണു തന്റെ മുന്നിലുള്ള വഴികളെന്ന് അവർ തിരിച്ചറിഞ്ഞു. എന്തെങ്കിലും ചെയ്യുക അതായിരുന്നു ജാക്വിലിന്റെ തീരുമാനം.
ഫൗണ്ടേഷനു തുടക്കം
ബോളിവുഡ് സ്റ്റുഡിയോയുടെ പ്രവേശന കവാടത്തില്‍ മദര്‍ തെരേസയുടെ ഒരു പെയന്റിംഗ് തൂങ്ങിക്കിടക്കുന്നതു ജാക്വിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. മദര്‍ തെരേസയെക്കുറിച്ച് ഒരു സിനിമയെടുക്കണമെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നു സ്റ്റുഡിയോയിലെ നിര്‍മാതാവിനോടു ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി.
ഇതോടെ മദര്‍ തെരേസയെക്കുറിച്ചും കോല്‍ക്കത്തയിലെ തെരുവുകളില്‍ അവര്‍ ചെയ്ത പുണ്യപ്രവൃത്തികളെക്കുറിച്ചും സിനിമ ചെയ്യണമെന്ന ചിന്ത ശക്തമായി. ഇതിനായി ഒരു നിക്ഷേപകനെ ബോളിവുഡില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ജാക്വിലിനും ഭര്‍ത്താവ് റിച്ചാര്‍ഡും ചേര്‍ന്നു സെരിയ ഫൗണ്ടേഷന് (ഉര്‍ദു ഭാഷയില്‍ സെരിയ എന്ന വാക്കിനര്‍ഥം ഉറവിടം) എന്ന പേരില്‍ ജീവകാരുണ്യസംഘടനയ്ക്കു രൂപം നല്കി.
പാവപ്പെട്ടവര്‍ക്കും നിര്‍ധനരോഗികള്‍ക്കും അഗതികള്‍ക്കും മരണാസന്നര്‍ക്കും ആശ്വാസമേകുക, വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യപരിചരണത്തിലൂടെയും നല്ലൊരു യുവതലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ഫൗണ്ടേഷനു തുടക്കമിട്ടത്.
ജാക്വിലിന്റെ ഒരുക്കം
ഫൗണ്ടേഷനു കീഴില്‍ മദര്‍ തെരേസയെക്കുറിച്ചുള്ള സിനിമയെടുക്കാൻ തീരുമാനിച്ചു. ഇതിനായി സ്വിസ്-ഇന്ത്യന്‍ ചലച്ചിത്രപ്രവര്ത്തകന് കമാല്‍ മുസാലെയെ സമീപിച്ചു. മദര്‍ തെരേസയെ ഏറെ ബഹുമാനിച്ചിരുന്ന അദ്ദേഹം ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഏറ്റെടുത്തു.
കോവിഡ് കാലത്തു കോല്ക്കത്തയിലാണു സിനിമ ചിത്രീകരിച്ചത്. സംഭാവനകളിലൂടെയാണു ചിത്രത്തിനുള്ള തുക കണ്ടെത്തിയത്. സിനിമയില്‍ മദര്‍ തെരേസയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി ജാക്വിലിന് ഏറെ നാള് കോല്‍ക്കത്തയിലെ മദര്‍ തെരേസ സ്ഥാപിച്ച ശിശുഭവനിലും മദര്‍ തെരേസയുടെ നോര്‍ത്ത് മാസിഡോണിയയിലെ സ്കൊപ്ജെയിലുള്ള ബന്ധുക്കള്‍ക്കൊപ്പവും താമസിച്ചു.
തന്റെ ദുഃഖദുരിതങ്ങളെക്കുറിച്ചും ചിലപ്പോഴൊക്കെ നേരിട്ടിട്ടുള്ള ആത്മസംഘർഷത്തെക്കുറിച്ചുമൊക്കെ മദര്‍ തെരേസ എഴുതിയ കത്തുകളെല്ലാം വായിച്ചു. മദര്‍ തെരേസയുടെ ജീവിതം അടുത്തറിഞ്ഞ്, അവര്‍ നല്കിയ സുകൃതവഴിയിലൂടെ ജീവിതം നയിക്കാന്‍ ലോകത്തുള്ള നിരവധിപേരെ ഈ സിനിമ പ്രചോദിപ്പിക്കുമെന്നതിൽ തനിക്കു സംശയമില്ലെന്ന് ജാക്വിലിന് പറയുന്നു.
സിനിമയ്ക്കെതിരേ വിമർശനവും
സിനിമ ശ്രദ്ധേയമാണെങ്കിലും അതിൽ ഏതാനും ഗൗരവതരമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മദർ തെരേസയുടെ നാമകരണനടപടികൾക്കു വേണ്ടിയുള്ള പോസ്റ്റുലേറ്ററായിരുന്ന റവ.ഡോ.ബ്രയൻ കോവോജയ്ചുക് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
പാവങ്ങൾക്കും രോഗികൾക്കുംവേണ്ടി ശുശ്രൂഷ ചെയ്യുന്പോഴും മദർ തെരേസയെ വിശ്വാസസംശയം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായി സിനിമയിൽ ചിത്രീകരിച്ചതിനെതിരേയാണ് റവ.ഡോ.ബ്രയന്റെ വിമർശനം.
വിശുദ്ധ മദർ തെരേസയുടെ ജീവിതം സമഗ്രമായി പരിശോധിച്ചാലും അവരുടെ എഴുത്തുകൾ വായിച്ചാലും ഒരിക്കലും വിശ്വാസം നഷ്ടപ്പെടാത്ത വ്യക്തിയായിരുന്നു അവരെന്നു ബോധ്യമാകും. ദൈവവുമായുള്ള അഭേദ്യമായ ഐക്യം വിശുദ്ധയുടെ വ്യക്തിപരമായ കത്തുകൾ വിളിച്ചോതുന്നുവെന്നും ഫാ.ബ്രയൻ ചൂണ്ടിക്കാട്ടി.
എന്റെ മനസും ഹൃദയവും ദൈവത്തോടു താദാത്മ്യപ്പെട്ടതാണെന്ന് മദർ തെരേസ നിരന്തരം പറയുമായിരുന്നു. -അദ്ദേഹം പറഞ്ഞു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസസഭാംഗമാണ് കാനഡക്കാരനായ ഫാ.ബ്രയാൻ.
ടി.എ.ജി.<\b>
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
Latest News
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top