വല്യമ്മച്ചി പറഞ്ഞ വെള്ളപ്പൊക്ക കഥകൾ
വല്യമ്മച്ചി എന്‍റെ അപ്പന്‍റെ അമ്മയാണ്. ഞങ്ങൾ കുട്ടനാട്ടുകാർക്കു വെള്ളപ്പൊക്കം വർഷത്തിൽ സംഭവിക്കുന്ന ഒരു സാധാരണ സംഭവം. പ്രത്യേകിച്ചും ജൂൺ, ജൂലൈ (മിഥുനം, കർക്കടകം) മാസങ്ങളിൽ.

എങ്ങും എവിടെയും വയലുകൾ നിറഞ്ഞുകവിഞ്ഞു തോടിന്‍റെ, ആറിന്‍റെ ചിറപോലും മുങ്ങിത്താണുപോകും.മുണ്ടു മടക്കിക്കുത്തി വെള്ളത്തിൽ നീന്തിപ്പോകാൻ ഒരുകാലഘട്ടത്തിൽ വളരെ ഇഷ്ടംതന്നെയായിരുന്നു. ചെറിയ വള്ളം കൂട്ടിനുണ്ടെങ്കിൽ അതിൽ കയറി ഒഴുക്കിൽക്കൂടി ഒഴുകിപ്പോകാൻ വളരെ രസം.

ഇതിൽനിന്നും വ്യത്യസ്തമായ ഒരു കഥയാണ് വല്യമ്മച്ചി പറഞ്ഞത്. 99 ലെ (1924) മഹാപ്രളയത്തിന്‍റെ കഥ. എന്‍റെ അപ്പൻ ഈലോകത്തിൽ വന്നിട്ടില്ല. രണ്ടുമാസം വല്യമ്മച്ചിയുടെ വയറ്റിൽ.
മഴക്കാലം ആരംഭിച്ചു സാധാരണപോലെ. ആദ്യം പറന്പിൽ വെള്ളം കയറി, വീടിന്‍റെ മുറ്റത്തു വെള്ളം എത്താറില്ലായിരുന്നു. എന്നാൽ പതിവിനു വിപരീതമായി മുറ്റത്തു കയറും എന്നമട്ടിൽ ഒരു സന്ധ്യാസമയത്തു വെള്ളം എത്തിനോക്കി.

വീട്ടിൽ ആരും കാര്യമായി വെള്ളപ്പൊക്കം ഉണ്ടാകുമെന്നു ചിന്തിച്ചില്ല. സമയം രാത്രി എട്ടുമണി, അതിഭയങ്കരമായ ശബ്ദം, വീടിന്‍റെ വശത്തു കൂട്ടിയിട്ടിരുന്ന തേങ്ങാക്കൂന ഇടിഞ്ഞുതാണു. വല്ലയിൽ ഔസേപ്പ് മാപ്പിള എന്‍റെ അപ്പൂപ്പൻ ഞെട്ടിപ്പോയി, 1500 തേങ്ങകൾ. കൊപ്രാക്കച്ചവടക്കാരനായ വല്ലയിൽ എലിത്താനം ഔസേപ്പ് മാപ്പിളയുടെ സന്പാദ്യം പന്പാനദിയിലേക്ക് ഒഴുകിപ്പോയി, രാത്രിയായതുകൊണ്ട് രക്ഷാപ്രവർത്തനം നടത്താൻപറ്റിയില്ല.

വീട് അറയും പുരയും കുട്ടനാടൻ രീതിയിൽ. അറയുടെ മുകളിൽ തട്ട്. രാവിലെ വെള്ളം വീടിനുള്ളിൽ കയറി. വല്യമ്മച്ചിയും രണ്ടു മക്കളും തട്ടിൻപുറത്തേക്ക് അറയുടെ പടിചവിട്ടിക്കയറി വല്ലയിൽ കുടുംബത്തിലെ 16 പേർ സ്ത്രീകളും കുട്ടികളും തട്ടിൻപുറം വീടാക്കി വെള്ളം ഇറങ്ങുന്നതുവരെ ഏതാണ്ട് ഒരുമാസം ജീവിതം തള്ളിനീക്കി. ഓലമേഞ്ഞ വീടായിരുന്നു, ഔസേപ്പ് മാപ്പിള ഓല ഇന്നത്തെ വെന്‍റിലേഷന്‍ മാതിരി ഉയർത്തി. തട്ടിൻപുറത്തു കാറ്റും വെളിച്ചവും കടത്തിവിട്ടു. അറയിൽ ഉണ്ടായിരുന്ന 1000 പറ നെല്ല് വെള്ളത്തിൽ നനഞ്ഞു കിളിർത്തുംപോയി.

വല്യമ്മച്ചി ഓർമകൾ പങ്കുവച്ചത് ഇങ്ങനെയാണ്, 28 കോഴികൾ വീടിന്‍റെ മുകളിൽ ഉണ്ടായിരുന്നു. ദിവസവും ഓരോ കോഴി, ഉണക്കമുളക് ഇടിച്ചിട്ട് കറിയാക്കുമായിരുന്നു. കോഴിയെ വെട്ടി ""റാ'' പോലെയായ ഒരു ചിരവ ഇന്നും ഓർമയ്ക്കുവേണ്ടി ഉണ്ട്. പാട്ട വെട്ടി അടുപ്പാക്കി അതിലാണ് പാചകം നടത്തിയത്. വല്യമ്മച്ചി പറയുമായിരുന്നു നിന്‍റെ അപ്പനെ വയറ്റിൽ ഇട്ടുകൊണ്ട് എത്രപ്രാവശ്യം അറയുടെ പടിചവിട്ടി തട്ടിന്‍റെ മുകളിൽ കയറിയിട്ടുണ്ട്.


ആ അറപ്പടിയുടെ ഓർമ ഇന്നും മനസിൽനിന്നും മായാതെ നിൽക്കുന്നു. ഒരുകൂട്ടം ആളുകൾ എന്‍റെ പ്രിയപ്പെട്ടവർ 99-ലെ മഹാപ്രളയത്തിൽനിന്നും രക്ഷനേടിയ പടിയല്ലേ. ഞങ്ങൾ കുട്ടികൾ അതിൽ ചവിട്ടി തട്ടിന്‍റെ മുകളിൽ ഒളിച്ചിരിക്കുമായിരുന്നു. പൊക്ക സ്ഥലത്തേക്ക് മാറിപ്പോകാൻ അധികാരികൾ നിർബന്ധിച്ചെങ്കിലും അവർ പോയില്ല. പ്രളയം അവസാനിച്ചപ്പോൾ കൊപ്രാക്കച്ചവടക്കാരനായിരുന്ന ഞങ്ങളുടെ അപ്പൂപ്പൻ ഔസേപ്പ് മാപ്പിള എല്ലാം നഷ്ടപ്പെട്ടവനായിത്തീർന്നു.

വല്യമ്മച്ചി തുടർന്നു... വെള്ളപ്പൊക്കത്തിൽ മരങ്ങളും മനുഷ്യരും വീടുകളും കന്നുകാലികളും ഒക്കെ ഒഴുകിവന്നു. ഒരു പത്തായത്തിൽ ഭാര്യയും ഭർത്താവും കയറി അടച്ചിരുന്നു, അവരെ ശക്തമായ ഒഴുക്കു കൊണ്ടുവന്നു. ഏതോ നിമിഷത്തിൽ അവർ പത്തായത്തിന്‍റെ കതകു തുറന്നു. വെള്ളം ഉള്ളിലേക്ക് ഇരച്ചുകയറി അവർ താഴ്ന്നുപോയി.

ഒരു വീട് നദിയിൽക്കൂടി ഒഴുകിവന്നു. അതിന്‍റെ ഉച്ചിയിൽ ഒരു ആട് പരിസരം വീക്ഷിക്കുന്നപോലെ രണ്ടുകരയിലേക്കും നോക്കുന്നു. കോഴി, കുരങ്ങൻ, പട്ടി മുതലായ ജീവികളും തങ്ങളുടെ പ്രാണരക്ഷാർഥം ഓരോന്നിലും അള്ളിപ്പിടിച്ചു നദിയിൽക്കൂടി ഒഴുകിപ്പോയി. ഒരു കൊച്ചുവള്ളം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളുടെ അപ്പൂപ്പൻ ഔസേപ്പ് മാപ്പിള എല്ലാ വിവരങ്ങളും തട്ടിന്‍റെ പുറത്ത് എത്തിക്കുമായിരുന്നു. ഔസേപ്പ് മാപ്പിള കൊപ്രാക്കച്ചവടക്കാരനായിരുന്നു, പാലാ തേങ്ങ കൊണ്ടുവന്ന് വെട്ടി കൊപ്രാ എടുക്കുന്ന ഏർപ്പാട്. കൊപ്രാ ഉണങ്ങാനോ, തേങ്ങാ വെട്ടാനോ സാധിച്ചില്ല. ഇന്നും അട്ടിവെച്ച സ്ഥലത്തിന് അട്ടിച്ചിറ എന്നാണു വീട്ടുപേര്.

വീണ്ടും ഒരു മഴക്കാലം വരുന്പോൾ കുട്ടനാട്ടുകാർ ചിന്തിക്കണം, ഇതുപോലെ 99 ലെ പോലെ ആകുമോ, കാറിന്‍റെ കൂടെ ഒരു ചെറുവള്ളംകൂടി കരുതിവയ്ക്കണം. വെള്ളം എത്ര ഉയർന്നാലും അതിന്മേലേ തോണി എന്നാണു പ്രമാണം. പറയാൻ കഥകൾ ബാക്കിവച്ചു വല്യമ്മച്ചിയും കടന്നുപോയി. ഇന്നും '99-ലെ മഹാപ്രളയത്തിന്‍റെ ബാക്കിപത്രമായി ആ വീട് കുട്ടനാട്ടിലെ ചന്പക്കുളം പറപ്പള്ളിജെട്ടിക്കു പുറകുവശത്തായി നിലനിൽക്കുന്നു.

ടോമി ജോസഫ്