Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉത്ഥാനത്തിൽ നവജീവൻ
ഉത്ഥാനം ചെയ്ത യേശുവിൽ നവീകൃതരായ മനുഷ്യർ ഒരിക്കലും പാപത്തിന്റെയോ നിരാശയുടെയോ, മനുഷ്യനെ തളച്ചിടുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെയുള്ള ദുഃശീലങ്ങളുടെയോ അടിമകളാവുകയില്ല. ബലഹീനതമൂലം ഏതെങ്കിലും തെറ്റിൽ വീഴാൻ ഇടയായാൽ യേശുവിന്റെ ശക്തിയിലാശ്രയിച്ച് അവർ അതിവേഗം എഴുന്നേൽക്കും.
ഒരു വൃദ്ധസദനത്തിൽനിന്ന് ഒരു രംഗം. വലിയ ആഴ്ചയിലെ ഒരു ദിവസം അവിടെയുള്ളവർക്കുവേണ്ടി "ജീസസ് ഓഫ് നസ്രറത്ത്' എന്ന പേരിൽ ഫ്രാങ്കോ സെഫിറേലി സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയുടെ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. കാഴ്ചക്കാരിലേറിയപങ്കും ഓർമ നഷ്ടപ്പെട്ട ആൽസ്ഹൈമേഴ്സ് രോഗികളായിരുന്നു. എങ്കിലും അവരെല്ലാവരും ശ്രദ്ധയോടെ സിനിമ കാണുകയായിരുന്നു.
ഈ സിനിമയുടെ അവസാന ഭാഗത്തു മഗ്ദലന മറിയം ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടുമുട്ടുന്ന രംഗത്തിനു പിന്നാലെ മനോഹരമായ മറ്റൊരു രംഗമുണ്ട്. യേശു സത്യമായും ഉത്ഥാനം ചെയ്തു എന്നു മനസിലാക്കിയ മറിയം പത്രോസിനെയും മറ്റുശിഷ്യന്മാരെയും തേടിയിറങ്ങി. അവരെ കണ്ടപ്പോൾ മറിയം അവരോടു പറഞ്ഞു: "അവിടുന്നു ജീവിച്ചിരിക്കുന്നു! ഞാൻ അവിടുത്തെ കണ്ടു. അവിടുന്നു ജീവിച്ചിരിക്കുന്നു.'
ഈ സദ്വാർത്ത കേട്ടിട്ട് അതു വിശ്വസിക്കാനാകാതെ പത്രോസും മറ്റു ശിഷ്യരും സംശയദൃഷ്ടിയോടെ മറിയത്തെ നോക്കുകയാണ്. അപ്പോൾ അല്പം പിന്നിലേക്കു മാറിനിന്നുകൊണ്ടു മറിയം പറയുകയാണ്: "നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല! നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല!'
അപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്ന കാഴ്ചക്കാരിലൊരാളായ ഒരു വല്യമ്മച്ചി വിളിച്ചുപറഞ്ഞു: "ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു! ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു!' ഓർമ നഷ്ടപ്പെട്ടവളായിരുന്നു ആ വല്യമ്മച്ചിയെങ്കിലും യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. തന്മൂലമാണ് മറിയം പറഞ്ഞതു വിശ്വസിക്കുന്നു എന്ന് ആ വല്യമ്മച്ചി പരസ്യമായി ഉദ്ഘോഷിച്ചത്.
മഗ്ദലന മറിയവും യേശുവിന്റെ ശിഷ്യന്മാരുമൊക്കെ ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടു. ഭയചകിതരായിരുന്ന അവരെ അവിടുന്നു ശക്തിപ്പെടുത്തി. അവർക്കു ബോധജ്ഞാനവും ആത്മധൈര്യവുമൊക്കെ നൽകുവാൻവേണ്ടി പന്തക്കുസ്താ ദിവസം അവിടുന്നവർക്കു പരിശുദ്ധാത്മാവിനെ നൽകി. അങ്ങനെയാണ് മുക്കുവരും കാര്യമായ അക്ഷരജ്ഞാനമില്ലാതിരുന്നവരുമായ ശിഷ്യന്മാർ ഉത്ഥാനം ചെയ്ത യേശുവിനെ പ്രസംഗിക്കുവാൻ തുടങ്ങിയത്.
മഗ്ദലന മറിയവും യേശുവിന്റെ ശിഷ്യന്മാരും അന്നു ഭയലേശം കൂടാതെ പരസ്യമായി പ്രഖ്യാപിച്ച വിശ്വാസമാണ് ഉയിർപ്പുതിരുനാളിൽ നാം പരസ്യമായി പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്! അതെ, യേശു സത്യമായും ഉത്ഥാനം ചെയ്തു. അവിടുന്ന് ഇന്നും എന്നും ജീവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെയും അവിടുത്തെ ഉത്ഥാനത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയ ശിഷ്യന്മാരെയും നശിപ്പിക്കുവാൻ കച്ചകെട്ടിയിറങ്ങിയ ഫരിസേയനും യഹൂദമതവിശ്വാസത്തിൽ അടിയുറച്ചുനിന്നവനുമായിരുന്നു പൗലോസ് എന്ന പേരിൽ അറിയപ്പെടുന്ന സാവൂൾ. യേശുവിന്റെ അനുയായികളെ നശിപ്പിക്കുവാൻ ഡമാസ്കസിലേക്കു യാത്രചെയ്യുന്പോൾ ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടുമുട്ടുന്ന അനുഭവം സാവൂളിനുണ്ടായി. അന്ന് ഉത്ഥാനം ചെയ്ത യേശുവിന്റെ ഉറച്ച ശബ്ദം സാവൂൾ കേട്ടു: "സാവൂൾ, സാവൂൾ, എന്തുകൊണ്ടാണു നീ എന്നെ പീഡിപ്പിക്കുന്നത്?'
ഉടനെ സാവൂൾ ചോദിച്ചു: "അങ്ങ് ആരാണ്?' അപ്പോൾ യേശുപറഞ്ഞു: "നീ പീഡിപ്പിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ!' ഈ സംഭവത്തെത്തുടർന്നു സാവൂൾ മാനസാന്തരപ്പെട്ടു പൗലോസായി മാറി. അങ്ങനെ അദ്ദേഹം ഉത്ഥാനം ചെയ്ത യേശുവിന്റെ ഏറ്റവും വലിയ പ്രഘോഷകനായിത്തീർന്നു. യേശുവിന്റെ ഉത്ഥാനമെന്ന യാഥാർഥ്യമാണു തന്റെ പുതിയ വിശ്വാസത്തിന്റെ അടിത്തറയായി പൗലോസ് കണ്ടത്. അതുകൊണ്ടാണ് കർത്താവ് ഉയിർത്തിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യർഥം' എന്നു കോറിന്തോസിലെ വിശ്വാസികൾക്ക് അദ്ദേഹം പിന്നീട് എഴുതിയത്.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ ഉത്ഥാനമാണ്. തന്മൂലമാണു ലോകമെന്പാടും യേശുവിന്റെ ഉത്ഥാനം വലിയ ഒരു തിരുനാളായി ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ തിരുനാൾ ഒരു അനുസ്മരണാഘോഷം മാത്രമല്ല. പ്രത്യുത ഉത്ഥാനം ചെയ്ത യേശു നൽകുന്ന നവജീവനിൽ നാം പങ്കുചേരുന്നു എന്ന് ഉറപ്പാക്കുവാനുള്ള അവസരംകൂടിയാണത്.
ദൈവപുത്രനായ യേശു ഈ ലോത്തിലേക്കു വന്നത് അവിടുന്നു പറഞ്ഞിരിക്കുന്നതുപോലെ നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകുവാനും അങ്ങനെ നമുക്കു നിത്യജീവൻ നൽകുവാനുമായിരുന്നു. അവിടുന്നു നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന നവജീവൻ ഈ ലോകത്തിലും നിത്യജീവൻ പരലോകത്തിലും ലഭിക്കണമെങ്കിൽ നാം ഉയർപ്പിന്റെ മനുഷ്യരാകണം. അതായത്, പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിച്ചു ദൈവപ്രമാണങ്ങൾക്കനുസരിച്ചു ജീവിക്കുന്ന നവീകൃത മനുഷ്യരാകണം.
ഉത്ഥാനം ചെയ്ത യേശുവിൽ നവീകൃതരായ മനുഷ്യർ ഒരിക്കലും പാപത്തിന്റെയോ നിരാശയുടെയോ, മനുഷ്യനെ തളച്ചിടുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെയുള്ള ദുഃശീലങ്ങളുടെയോ അടിമകളാവുകയില്ല. ബലഹീനതമൂലം ഏതെങ്കിലും തെറ്റിൽ വീഴാൻ ഇടയായാൽ യേശുവിന്റെ ശക്തിയിലാശ്രയിച്ച് അവർ അതിവേഗം എഴുന്നേൽക്കും. അവിടുന്നു നൽകുന്ന വരപ്രസാദത്തിന്റെ ബലത്തിൽ വീണ്ടും അവർ ഉത്ഥാനത്തിന്റെ മനുഷ്യരായി ജീവിക്കും. തങ്ങളെ വഴിനടത്തുവാൻ ഉത്ഥാനം ചെയ്ത യേശു കൂടെയുണ്ട് എന്ന തിരിച്ചറിവോടെ നന്ദിയുടേതായ ഒരു ജീവിതം അവർ നയിക്കും.
അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും അവർ നിയന്ത്രിക്കും. എന്നുമാത്രമല്ല, അവയെല്ലാം യേശുവിന്റെ പഠനങ്ങൾക്കു വിധേയമായിരിക്കും. അവരുടെ ജീവിതത്തിൽ സ്വന്ത ഇഷ്ടത്തെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിനായിരിക്കും പ്രമുഖസ്ഥാനം. എന്നാൽ ദൈവത്തിന്റെ ഇഷ്ടം അവർ ചെയ്യുന്നതു സ്വന്തശക്തിയാലല്ല, പ്രത്യുത ദൈവത്തിന്റെ ശക്തിയാലായിരിക്കും.
ഇപ്രകാരമുള്ള ഉത്ഥാനത്തിന്റെ ജീവിതം നയിച്ചതുകൊണ്ടാണു പൗലോസ് അപ്പസ്തോലൻ, "എന്നെ ശക്തിപ്പെടുത്തുന്ന കർത്താവിൽ എനിക്കെല്ലാം സാധ്യമാണ്' എന്നെഴുതിയത്. നമ്മെ എപ്പോഴും ശക്തിപ്പെടുത്തുന്ന ഉത്ഥാനം ചെയ്ത കർത്താവിന്റെ ശക്തിയിൽ നാം ആശ്രയിച്ചാൽ നമുക്കും ഉത്ഥാനത്തിന്റെ മനുഷ്യരായി മാറുവാൻ സാധിക്കും. അപ്പോൾ മാത്രമേ, ഉയിർപ്പുതിരുനാളാഘോഷം നമ്മുടെ ജീവിതത്തിൽ അർഥപൂർണമായി മാറൂ. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
Latest News
പുതിയ നാല് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 407
ഒരാൾക്ക് കൂടി ജനിതക വകഭേദം വന്ന വൈറസ്
ഇന്ന് 6753 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63
കർഷകരിലെ ഭിന്ന മുതലെടുക്കാൻ കേന്ദ്രം; പതിനൊന്നാംവട്ട ചർച്ചയും പരാജയം
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് തോമസ് ഐസക്
Latest News
പുതിയ നാല് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 407
ഒരാൾക്ക് കൂടി ജനിതക വകഭേദം വന്ന വൈറസ്
ഇന്ന് 6753 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63
കർഷകരിലെ ഭിന്ന മുതലെടുക്കാൻ കേന്ദ്രം; പതിനൊന്നാംവട്ട ചർച്ചയും പരാജയം
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് തോമസ് ഐസക്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top