Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
11 കാരുണ്യ വർഷങ്ങൾ
കാരുണ്യത്തിന്റെ 11 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ചങ്ങനാശേരി അതിരൂപതയുടെ തിരുവനന്തപുരം നഗരിയിലെ സ്നേഹശുശ്രൂഷയായ ലൂര്‍ദ് മാതാ കെയര്‍. സ്നേഹമായും സേവനമായും ദൈവകരുണ പകര്‍ന്നു നല്കിയ 11 വര്‍ഷങ്ങള്‍! തിരുവനന്തപുരത്തെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും അശരണര്‍ക്കും തണലൊരുക്കുന്നതിനായി 2008 ഫെബ്രുവരിയിലാണ് ലൂര്‍ദ് മാതാ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവകാരുണ്യപ്രവര്‍ത്തനം ആരംഭിച്ചത്. ദൈവമാതാവ് ലൂര്‍ദില്‍ പ്രത്യക്ഷപ്പെട്ടതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. ആശുപത്രി ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്തെത്തുന്ന അശരണര്‍ക്കും ആലംബഹീനര്‍ക്കും തണലൊരുക്കുകയായിരുന്നു ലക്ഷ്യം. കാന്‍സര്‍ രോഗികള്‍ക്കും മെഡിക്കല്‍ കോളജിലെയും ആര്‍സിസിയിലെയും ശ്രീചിത്രയിലെയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗജന്യ ഭക്ഷണ വിതരണം, സൗജന്യ ആംബുലന്‍സ് സേവനം, രക്തദാനം, വിദ്യാഭ്യാസ സഹായം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, വിവാഹ സഹായം, ഭവനനിര്‍മാണ സഹായ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങളായിരുന്നു ആരംഭത്തില്‍. സേവനങ്ങളുടെ ഈ 11-ാം വര്‍ഷത്തില്‍ തിരുവനന്തപുരത്ത് നെടുമങ്ങാട്ട് മദര്‍ തെരേസ ഓള്‍ഡ് ഏജ് ഹോം എന്ന പേരില്‍ വൃദ്ധസദനം ആരംഭിക്കുകയാണ് ലൂര്‍ദ് മാതാ കെയര്‍. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സപ്തതി സ്മാരകം കൂടിയാണ് മദര്‍ തെരേസ ഓള്‍ഡ് ഏജ് ഹോം.
സ്വപ്നസാക്ഷാത്കാരം
ലൂര്‍ദ് മാതാ കെയറിന്റെ സ്വപ്ന പദ്ധതിയായ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം 2016ല്‍ കരുണയുടെ വര്‍ഷത്തിലാണ് തലസ്ഥാന നഗരിയില്‍ സേവനം ആരംഭിച്ചത്. കാന്‍സര്‍ കെയര്‍ ഹോമിന്റെ കാരുണ്യസ്പര്‍ശത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയവരും സ്നേഹം അനുഭവിച്ചവരും നിരവധി. രോഗികളായെത്തുന്നവരുടെ ജീവിതങ്ങളില്‍ അളവറ്റ ദൈവസ്നേഹം പകര്‍ന്നു നല്‍കുകയാണ് ലൂര്‍ദ് ഫൊറോനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം. കരുണ അര്‍ഹിക്കുന്നവരുടെ കരംപിടിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തലസ്ഥാന നഗരിക്കും മാതൃകയാകുന്നു. ജാതിമത ഭേദമില്ലാതെ നാലായിരത്തോളം രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ഇതുവരെ ഈ സ്നേഹത്തണലില്‍ കഴിഞ്ഞത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇവിടെ താമസവും ഭക്ഷണവും പൂര്‍ണമായും സൗജന്യമാണ്.
കാന്‍സര്‍ രോഗികള്‍ക്ക് തലസ്ഥാനത്ത് ഒരു സൗജന്യ വിശ്രമകേന്ദ്രം എന്ന നിലയ്ക്കായിരുന്നു 2016 ഫെബ്രുവരിയില്‍ ഉള്ളൂര്‍ പി.ടി.ചാക്കോ നഗറില്‍ ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലൂര്‍ദ് ഫൊറോനയ്ക്കു കീഴിലെ വിവിധ ഇടവകകളുടെ സഹായത്തോടെയാണ് ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം യാഥാര്‍ഥ്യമാക്കിയത്. കാന്‍സര്‍ രോഗ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്കും റേഡിയേഷനുമായി തിരുവനന്തപുരത്ത് എത്തുന്നവരാണ് അധികവും. ആഴ്ചകളോ മാസങ്ങളോ നീണ്ട ചികിത്സ വേണ്ടിവരും. പാവപ്പെട്ടവരായ ആളുകള്‍ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ലൂര്‍ദ് മാതാ കെയര്‍ ഇവര്‍ക്കു താങ്ങാകുന്നത്. ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിലെത്തുന്ന കാന്‍സര്‍ രോഗികള്‍ക്കു സ്നേഹവും കരുതലും നല്കുന്നതു സ്നേഹഗിരി മിഷനറി സിസ്റ്റര്‍മാരാണ്. സിസ്റ്റര്‍ ടെസില്ല, സിസ്റ്റര്‍ ജോഫി മരിയ എന്നിവരാണ് ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം ആരംഭിച്ചതു മുതല്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അസ്തമിച്ചെന്നു കരുതിയെത്തുന്ന രോഗികളെ പ്രത്യാശയിലേക്കു കൈപിടിച്ചുയര്‍ത്തുകയാണ് ഇവര്‍.
കാൻസർ രോഗികൾക്ക് ആശ്വാസം
തെക്കന്‍കേരളത്തിലെയും മധ്യകേരളത്തിലെയും കാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം ആര്‍സിസിയെ ആണ്. ഉറ്റവരുടെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി തലസ്ഥാനത്തേക്കു വണ്ടി കയറുന്നവരാണ് മിക്കവരും. ഇവര്‍ക്ക് ഒരു സ്നേഹഭവനം ഒരുക്കുകയായിരുന്നു ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിലൂടെ ചങ്ങനാശേരി അതിരൂപത ലക്ഷ്യം വച്ചത്. ഏകദേശം 100 കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരേ സമയം സൗജന്യതാമസത്തിനും ഭക്ഷണത്തിനും ഇവിടെ സൗകര്യമുണ്ട്. കാന്‍സര്‍ സാന്ത്വന ശൂശ്രൂഷാ രംഗത്ത് പുതിയൊരധ്യായമായിരുന്നു ലൂര്‍ദ് മാതാ കെയര്‍ ഹോം. ആര്‍സിസിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ രോഗികള്‍ക്കു ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ക്കും കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ക്കും സഹായം നല്‍കുന്നുണ്ട്. വലിയ ചെലവുള്ള മറ്റു ചികിത്സകള്‍ക്കും ധനസഹായം നല്കുന്നു. രോഗം മൂര്‍ച്ഛിച്ചു ഗുരുതരാവസ്ഥയിലായ സാഹചര്യത്തിലാകും മിക്ക രോഗികളും വിദഗ്ധ ചികിത്സ തേടി തലസ്ഥാനത്തെത്തുന്നത്. അത്തരക്കാര്‍ക്ക് ഏതു ഡോക്ടറെ കാണണം, എന്തു ചെയ്യണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും ലൂര്‍ദ് മാതാ കെയര്‍ നല്കുന്നു. ചികിത്സയ്ക്കുശേഷം ആകസ്മികമായി മരണത്തിനു കീഴടങ്ങുന്ന രോഗികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ആംബുലന്‍സ് സേവനവും പാവപ്പെട്ട രോഗികള്‍ക്കായി ലൂര്‍ദ് മാതാ കെയര്‍ ചെയ്യുന്നു.
കാന്‍സര്‍ രോഗികളില്‍ മാത്രം ഒതുങ്ങുന്നതല്ല ലൂര്‍ദ് മാതാ കെയറിന്റെ സേവനങ്ങള്‍. എയ്ഡ്സ് രോഗം ബാധിച്ചു ദീര്‍ഘനാള്‍ ആശുപത്രിയിലും ചികിത്സയിലുമായി കഴിഞ്ഞ് സ്വന്തം വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്നവര്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗവും സാന്ത്വനവും നല്കുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്കായും നിരവധി പദ്ധതികളാണ് ലൂര്‍ദ് മാതാ കെയര്‍ നടപ്പാക്കി വരുന്നത്. കുടാതെ തിരുവനന്തപുരത്തെ പാവപ്പെട്ട 150 കുടുംബങ്ങള്‍ക്ക് പ്രത്യേകം കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് എല്ലാ രണ്ടാം ശനിയാഴ്ചയും അരിയും അവശ്യഭക്ഷ്യവസ്തുക്കളും നല്കുന്നു. ഇത് കഴിഞ്ഞ 11 വര്‍ഷമായി തുടരുന്നു. മലയോരമേഖലകളില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പാവപ്പെട്ട കുടുംബങ്ങളില്‍ അവശ്യമരുന്നുകള്‍ എത്തിക്കുന്നതിനായി ഒരു പ്രത്യേക വിഭാഗം ലൂര്‍ദ് മാതാ കെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷാരംഭത്തില്‍ പാഠപുസ്തകങ്ങളും ബുക്കുകളും യൂണിഫോം, മറ്റു പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തുവരുന്നു. ഇങ്ങനെ ജീവകാരുണ്യ രംഗത്ത് ലൂര്‍ദ് മാതാ കെയറിന്റെ കയ്യൊപ്പ് പതിഞ്ഞ സേവനങ്ങള്‍ നിരവധി.
ജീവിതത്തിലേക്ക് കൈപിടിച്ച്
ഇതിനു പുറമേ അശരണരായ രോഗികള്‍ക്കും സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്ക്കുമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലൂര്‍ദ് മാതാ കെയര്‍ നടപ്പാക്കി വരുന്നത്. ജയിലില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മോചിതരാകുന്നവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന പുനരധിവാസ പദ്ധതി, പാവപ്പെട്ടവരെ ഭവന നിര്‍മാണത്തിനു സഹായിക്കുന്ന ഹൗസിംഗ് കെയര്‍, ജയിലുകളില്‍ കഴിയുന്നവരുടെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുകയും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയും ചെയ്യുന്ന കുടുംബരക്ഷാപദ്ധതി തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
ജനമൈത്രി പോലീസുമായി ബന്ധപ്പെട്ടും നിരവധി പ്രവര്‍ത്തനങ്ങളാണ് ലൂര്‍ദ് മാതാ കെയര്‍ നടപ്പാക്കി വരുന്നത്. ടെക്നോപാര്‍ക്കിലെ ബ്ലഡ് ഡൊണേഷന്‍ ഫോറവുമായി സഹകരിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്കു രക്തം എത്തിക്കുന്ന പദ്ധതി വര്‍ഷങ്ങളായി നടപ്പാക്കി വരുന്നു. നെടുമങ്ങാട് പണി പൂര്‍ത്തിയായ മദര്‍ തെരേസ വൃദ്ധമന്ദിരത്തിന്റെ ആശീര്‍വാദവും സമര്‍പ്പണവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂലൈ ആറിന് നിര്‍വഹിക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, മന്ത്രി ഇ.പി. ജയരാജന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന് എംപി, എംഎല്‍എമാരായ സി. ദിവാകരന്, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 50 വൃദ്ധജനങ്ങള്ക്കു താമസിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരി ചീരംചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പസ്തോലിക് സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനികളാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നതിനായി എത്തുക.
റവ .ഡോ. ജോണ്‍ വി. തടത്തില്‍, റവ. ഡോ മാണി പുതിയിടം, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍ എന്നിവരുടെ ശക്തമായ നേതൃത്വത്തിലൂടെ കടന്നുവന്ന ലൂര്‍ദ് മാതാ കെയറിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് റവ. ഡോ. ജോസ് വിരുപ്പേല്‍, ഫാ.റോണി മാളിയേക്കല്‍ എന്നിവരാണ്. ലൂര്‍ദ് മാതാ കെയറിന്റെ സ്നേഹത്തിന്റെയും കരുണയുടെയും പുതിയൊരധ്യായമാണ് മദര്‍ തെരേസ വൃദ്ധമന്ദിരം.
റിച്ചാര്‍ഡ് ജോസഫ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top