ആരുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് യുഡിഎഫ് മാറി: മുഖ്യമന്ത്രി
ആരുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് യുഡിഎഫ് മാറി: മുഖ്യമന്ത്രി
Saturday, June 14, 2025 12:57 AM IST
എടക്കര: ഏത് രീതിയിലും നാല് വോട്ട് നേടാം. അതിന് ആരുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് യുഡിഎഫ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിലമ്പൂർ മണ്ഡലത്തിലെ ചുങ്കത്തറയിൽ ഇടതുപക്ഷ സ്ഥാനാർഥി എം. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ്പര്യടനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ കൂടെ ചേർന്ന ഒരു വഞ്ചകന്‍റെ കൊടുംവഞ്ചനയുടെ ഭാഗമായാണ് നിലമ്പൂരിൽ ഉപതെരഞ്ഞടുപ്പ് വേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലപാടിന്‍റെ ഭാഗമായി കേരളത്തിൽ അകറ്റി നിർത്തുന്ന ചില വിഭാഗങ്ങളുണ്ട്. സമൂഹത്തിന് അവരെക്കുറിച്ച് കൃത്യമായ ധാരണയുള്ളതുകൊണ്ട് അവരെ പൂർണമായി അകറ്റി നിർത്താൻ എല്ലാ കാലത്തും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.


എന്നാൽ ഇത്തരം ശക്തികളെ അകറ്റിനിർത്തുകയല്ല വേണ്ടത്. തങ്ങളുടെ കൂടെ ചേർത്ത് നാല് വോട്ട് കൂടി സമ്പാദിക്കാമെന്ന തരംതാണ നിലയിലേക്ക് യുഡിഎഫ് എത്തിയിരിക്കുകയാണ്.

ജമാ അത്തെ ഇസ്‌ലാമി എന്താണെന്ന് നേരത്തേ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. അവരുമായി ബന്ധപ്പെട്ട് അവർക്ക് പുതിയ മാനങ്ങൾ ചാർത്താൻ കോണ്‍ഗ്രസ് ശ്രമിക്കുമ്പോൾ ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്.-മുഖ്യമന്ത്രി പറഞ്ഞു.

സ്വരാജ് ഏവർക്കും സ്വീകാര്യനായ സ്ഥാനാർഥിയാണെന്നും അത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.