സിപിഐയിലെ വിവാദ ശബ്ദരേഖ; വേദി പങ്കിട്ട് നേതാക്കള്‍
സിപിഐയിലെ വിവാദ ശബ്ദരേഖ; വേദി പങ്കിട്ട് നേതാക്കള്‍
Sunday, June 15, 2025 1:49 AM IST
കൊച്ചി: വിവാദ ശബ്ദരേഖ ചോര്‍ന്നതിനു പിന്നാലെ വേദി പങ്കിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനന്‍ എന്നിവര്‍.

എറണാകുളം മണ്ഡലം സമ്മേളനത്തിലാണ് മൂവരും ഒന്നിച്ചു പങ്കെടുത്തത്. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇരുവരുടെയും ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

സംഭവത്തില്‍ ഇരുവരും ഖേദപ്രകടനം നടത്തിയതായും ബിനോയ് വിശ്വം ഇതിനോട് പ്രതികരിച്ചില്ലെന്നുമാണ് വിവരം. അതേസമയം നേതാക്കളുടെ ഖേദപ്രകടനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി. ഞാനറിയുന്ന കമലയും ദിനകരനും ഒരിക്കലും അങ്ങനെ പറയില്ല. ഈ വിവാദത്തെക്കുറിച്ച് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞുകഴിഞ്ഞു. ഇനി ഒരു വാക്കും പറയില്ല.

ഒരുപാടു കാലമായി പാര്‍ട്ടിയെ അറിയുന്നവരാണ് കമലയും ദിനകരനും. അവര്‍ പാര്‍ട്ടി മൂല്യങ്ങളെയോ പാര്‍ട്ടി അച്ചടക്കത്തെയോ ലംഘിച്ച് ഒരിഞ്ചുപോലും മുന്നോട്ടു പോകില്ല. തങ്ങളെല്ലാം നല്ല ബന്ധത്തിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിവാദ ശബ്ദരേഖയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കമല സദാനന്ദനും പ്രതികരിച്ചു. ശബ്ദം ആരുടേതാണെന്നതെല്ലാം പാര്‍ട്ടി പറയുമെന്നും അവര്‍ പ്രതികരിച്ചു. 24ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിവിഷയം ചര്‍ച്ച ചെയ്‌തേക്കും.


കമലാ സദാനന്ദനും കെ.എന്‍. ദിനകരനും മറ്റൊരു നേതാവും യാത്രയ്ക്കിടെ പറയുന്ന സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. ബിനോയ് വിശ്വം പുണ്യവാളനാകാന്‍ ശ്രമിക്കുകയാണ്. കഴിവില്ലെന്നും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. കമലയുടെ ഫോണിലേക്കുവന്ന കോള്‍ കട്ട് ചെയ്യാതെ ദിനകരനുമായുള്ള സംഭാഷണം തുടര്‍ന്നതാണ് വിനയായത്.

മറുതലയ്ക്കലുണ്ടായിരുന്നയാള്‍ ഇത് റിക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ളവര്‍തന്നെ പറയുന്നത്. ശബ്ദരേഖയില്‍ വിഭാഗീയതയുടെ പേരില്‍ കെ.പി. വിശ്വനാഥനെതിരേ നടപടിയെടുത്തതിനെതിരെ സംസാരിക്കുന്നതാണ് തുടക്കം.

ബിനോയ് വിശ്വത്തിന്‍റെ സഹോദരി ബീന ഭരണത്തില്‍ ഇടപെടുന്നതായുള്ള കടുത്ത ആക്ഷേപവും കമല ഉന്നയിക്കുന്നുണ്ട്. പി. സന്തോഷ് കുമാര്‍ സെക്രട്ടറിയാകാന്‍ യോഗ്യനെന്നും ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.