മയക്കുമരുന്നു വേട്ട ; അഞ്ചുമാസത്തിനിടെ അറസ്റ്റിലായത് 19,168 പേര്‍
മയക്കുമരുന്നു വേട്ട ; അഞ്ചുമാസത്തിനിടെ  അറസ്റ്റിലായത് 19,168 പേര്‍
Sunday, June 15, 2025 1:49 AM IST
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ പോലീസും എക്‌സൈസും നടപടി ശക്തമാക്കിയതോടെ അഞ്ചുമാസത്തിനകം അറസ്റ്റിലായത് 19,168 പേര്‍. മേയ് അവസാനം വരെ 18,427 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ 8.70 കിലോഗ്രം എംഡിഎംഎയും 1680 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് മയക്കുമരുന്ന് വില്പനയും ഉപഭോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡിഹണ്ട് ഡ്രൈവ് ആരംഭിച്ചത്. പോലീസും എക്‌സൈസും നടത്തുന്ന ഈ സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായാണ് ഇത്രയൂം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ച് നാലുമാസത്തിനകം പോലീസ് മാത്രം രജിസ്റ്റര്‍ചെയ്തത് 16,125 കേസുകളാണ്. ഇതില്‍ 16,953 പേരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 2,302 കേസുകളാണ്. 2,215 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കച്ചവടക്കാരും ലഹരി ഉപയോഗിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

ലഹരിവസ്തുക്കള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന് നാട്ടില്‍ വില്പന നടത്തുന്നവര്‍ വരെ പിടിയിലായിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും മയക്കുമരുന്ന് മൊത്തമായി വില്പന നടത്തുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടും.


സ്‌കൂളുകളും കോളജുകളും ലക്ഷ്യമാക്കി മയക്കുമരുന്ന് എത്തിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കഞ്ചാവും എംഡിഎംഎയുമാണ് വന്‍തോതില്‍ എത്തിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ വിലിയ തോതില്‍ കാലുറപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോലീസും എക്‌സൈസും പിടികൂടിയ ലഹരി വസ്തുക്കളുടെ എണ്ണത്തിലും അറസ്റ്റിലായവരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എന്‍ഡിപിഎസ് നിയമപ്രകാരം 35,690 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 27,530 എണ്ണം പോലീസും 8,160 എണ്ണം എക്സൈസുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.