40 ലക്ഷത്തിന്‍റെ കവര്‍ച്ച: കിട്ടിയത് 55,000 രൂപ; പ്രതി റിമാന്‍ഡില്‍
40 ലക്ഷത്തിന്‍റെ കവര്‍ച്ച: കിട്ടിയത്  55,000 രൂപ; പ്രതി റിമാന്‍ഡില്‍
Sunday, June 15, 2025 1:49 AM IST
കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് കോഴിക്കോട് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡ് ചെയ്തത്.

പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണ് കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ തുടര്‍ദിവസങ്ങളില്‍ ഷിബിന്‍ലാലിനൊപ്പം ചോദ്യം ചെയ്യും. ഇന്നലെ ബാങ്ക് മാനേജരെയും സംഭവം കണ്ട സാക്ഷികളെയും പന്തീരാങ്കാവ് പോലീസ് ചോദ്യം ചെയ്തു.

ബാങ്കില്‍നിന്നു 40 ലക്ഷം രൂപയുമായി ജീവനക്കാര്‍ ഷിബിന്‍ലാലിനൊപ്പം പോയെന്നത് സത്യമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍, ഇത്രയും വലിയ തുക കൈകാര്യം ചെയ്തതില്‍ ബാങ്ക് അധികൃതര്‍ക്ക് വീഴ്ചയുണ്ടായി.

ഷിബിന്‍ലാല്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയപ്പോള്‍ പിടികൂടാനുള്ള ശ്രമം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന നിഗമനത്തിലാണ് പോലീസ്. സമീപത്തുള്ള സ്ഥാപനങ്ങളില്‍നിന്നുള്ളവരാരും യാതൊരു ശബ്ദവും കേട്ടില്ലെന്നാണ് പോലീസിനോടു പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ദുരൂഹതകള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.


പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്‍സിയേഴ്‌സിനു മുന്നില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പണം കവര്‍ന്നത്. അക്ഷയ ഫൈനാന്‍സിയേഴ്സില്‍ പണയംവച്ച സ്വര്‍ണം ടേക്ക് ഓവര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇസാഫ് ബാങ്കില്‍ ഷിബിന്‍ലാല്‍ എത്തിയതെന്നാണ് ആദ്യം ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്.

പന്തീരാങ്കാവിലെ ഒളവണ്ണ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലാണ് സ്വര്‍ണം പണയംവച്ചതെന്നും ഇതാണു ടേക്ക് ഓവര്‍ ചെയ്യാനാണ് ഷിബിന്‍ ലാല്‍ ആവശ്യപ്പെട്ടതെന്നും പിന്നീട് ഇസാഫ് ജീവനക്കാര്‍ പോലീസിന് മൊഴി മാറ്റി നല്‍കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.