‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
‘നോട്ട’യിൽ വിശദീകരണം  തേടി സുപ്രീംകോടതി
Saturday, April 27, 2024 3:31 AM IST
സനു സിറിയക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ‘നോട്ട’യ്ക്കു ലഭിച്ചാൽ ആ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശം തള്ളുകയും മറ്റു സ്ഥാനാർഥികൾ നാമനിർദേശം പിൻവലിക്കുകയും ചെയ്തതിനെത്തുടർന്ന് ബിജെപി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിൽ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ശിവ് ഖേര സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.

നോട്ടയെ സാങ്കല്പിക സ്ഥാനാർഥിയായി കാണണമെന്നും നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.


നോട്ടയേക്കാൾ കുറച്ച് വോട്ട് നേടുന്ന സ്ഥാനാർഥികളെ അഞ്ചു വർഷത്തേക്ക് എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്പാകെ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

2013ൽ സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ് വോട്ടിംഗ് യന്ത്രങ്ങളിൽ നോട്ട അവതരിപ്പിച്ചത്. മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആരെയും വോട്ടർക്കു താത്പര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ സാധിക്കും. നിലവിലെ നിയമമനുസരിച്ച് നോട്ടയ്ക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചാൽ നിയമപരമായി അനന്തരഫലം ഉണ്ടാകില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.