വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം  സുപ്രീംകോടതി തള്ളി
Saturday, April 27, 2024 3:31 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇവിഎമ്മിനു പകരമായി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി.

ജനാധിപത്യത്തിൽ വിശ്വാസം കാണിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിമർശനാത്മകമായ വീക്ഷണം ആവശ്യമാണെങ്കിലും ഒരു സംവിധാനത്തെ അന്ധമായി സംശയിക്കരുത്. വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും സംസ്കാരം ആവശ്യമാണ്. ഇതു ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉപകരിക്കും. ഇവിഎമ്മുകൾ കുറ്റമറ്റതാക്കി മാറ്റണമെന്നും കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നിർദേശം നൽകി.

സ്ഥാനാർഥികളുടെ ചിഹ്നം യന്ത്രത്തിൽ ലോഡ് ചെയ്തു കഴിഞ്ഞാൽ യൂണിറ്റുകൾ സീൽ ചെയ്യണം. എല്ലാ സ്ഥാനാർഥികളെയും യന്ത്രം പരിശോധിക്കാൻ അനുവദിക്കണം. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മൈക്രോ കണ്‍ട്രോൾ യൂണിറ്റിലെ മെമ്മറി കാർഡ് നശിപ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തമെന്നും സുപ്രീംകോടതി വിധിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ വോട്ടർ നേരിട്ടു നിക്ഷേപിക്കണമെന്ന ആവശ്യവും കോടതി തള്ളി.

വോട്ടിംഗ് മെഷീനിലെ മൈക്രോ കണ്‍ട്രോളർ മെമ്മറി കാർഡ് സ്ഥാനാർഥികൾ ആവശ്യപ്പെടുന്നപക്ഷം പരിശോധിക്കാൻ എൻജിനിയർമാരുടെ സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ ഇതു പരിശോധിക്കുന്നതിനുള്ള അപേക്ഷ നൽകണം.


സീരിയൽ നന്പർ രണ്ട്, മൂന്ന് എന്നിവയിൽ വരുന്ന സ്ഥാനാർഥികൾക്കാണ് വോട്ടിംഗ് യന്ത്രത്തിന്‍റെ പരിശോധന നടത്താൻ ആവശ്യപ്പെടാൻ അർഹതയുണ്ടാകുക. പരിശോധന നടത്തുന്നതിനുള്ള ചെലവ് സ്ഥാനാർഥികൾ വഹിക്കണം. യന്ത്രത്തിൽ കൃത്രിമം കണ്ടെത്തിയാൽ ഈ തുക തിരികെ നൽകും.

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മൂന്നു ഹർജികളിലാണു സുപ്രീംകോടതി വിധി. വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്ന് കേസിൽ കക്ഷികളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം (എഡിആർ) ആവശ്യപ്പെട്ടു.

ഒരു മണ്ഡലത്തിലെ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് പ്രതിപക്ഷ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിൽ ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തിലെ വിവിപാറ്റ് മാത്രമാണ് എണ്ണുന്നത്. എല്ലാ ബൂത്തിലെയും വിവിപാറ്റ് മെഷീൻ എണ്ണണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അഭയ് ബക്ക്ചന്ദ് ചാജെഡ്, അരുണ്‍ കുമാർ അഗർവാൾ എന്നിവരായിരുന്നു മറ്റു ഹർജിക്കാർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.