Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗങ്ങളോടൊപ്പമാണു കഴിക്കുന്നതെങ്കിൽ നമ്മുടെ ഹൃദയവും മനസും സന്തോഷപൂരിതമാകും. നമ്മുടെ ആത്മാവിനും പുതുഊർജം നൽകും. തന്മൂലം ഭക്ഷണം കഴിക്കുന്നതിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർഥിക്കുന്നതു ജീവിതക്രമത്തിന്റെ ഭാഗമായി മാറണം.
ഒരു ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ ഉൾപ്പെടെ ആറു ഗ്രന്ഥങ്ങളുടെ കർത്താവാണ് ഗ്രെഗ് ആൻഡേഴ്സൺ. "ലിവിംഗ് ലൈഫ് ഓൺ പർപ്പസ്' എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്ന ഒരു കഥ. ഒരു മനുഷ്യന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. തുടർന്ന് അയാൾ മാനസികമായി പാടേ തകർന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടു. മറ്റുള്ളവരിലുള്ള വിശ്വാസവും നഷ്ടമായി. അതോടൊപ്പം ദൈവവിശ്വാസവും ശോഷിച്ചു.
മഴ ചാറിക്കൊണ്ടിരുന്ന ഒരു ദിവസം അയാൾ പ്രഭാതഭക്ഷണം കഴിക്കാൻ ഒരു റസ്റ്ററന്റിൽ എത്തി. അവിടെ പലരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആരുംതന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല. അയാൾ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ സ്ഥാനംപിടിച്ചു.
അപ്പോൾ അല്പം അകലെ വെയ്റ്ററസ് ഒരു അമ്മയ്ക്കും മകൾക്കും ഭക്ഷണം എത്തിച്ചു. ഭക്ഷണം ടേബിളിൽ എത്തിയ ഉടൻ അഞ്ചു വയസുള്ള ആ കുഞ്ഞുബാലിക ചോദിച്ചു, ""മമ്മീ, ഇവിടെ നമ്മൾ പ്രാർഥന ചൊല്ലാറില്ലേ?''
""ഉണ്ട് മോളേ. ഞങ്ങൾ ഇവിടെ പ്രാർഥിക്കാറുണ്ട്.'' - വെയ്റ്ററസ് ചാടിപ്പറഞ്ഞു. ""എല്ലാവർക്കുംവേണ്ടി മോൾക്കു പ്രാർഥിക്കാമോ?'' ബാലിക ചുറ്റും നോക്കി. എന്നിട്ട് എല്ലാവരോടും എന്നപോലെ പറഞ്ഞു, ""നിങ്ങൾ തലകുനിക്കൂ'' അപ്പോൾ ഓരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട് തലകുനിച്ചു. ഉടനെ ആ ബാലിക പ്രാർഥിച്ചു, ""ദൈവം നല്ലവനാണ്. ഞങ്ങൾക്കു നൽകിയിരിക്കുന്ന ഭക്ഷണത്തിനു ദൈവമേ അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. ആമ്മേൻ.'' അപ്പോൾ എല്ലാവരും ആമ്മേൻ പറഞ്ഞു.
മാറുന്ന മനസ്
പെട്ടെന്ന് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മാനസികാവസ്ഥയിൽ വലിയ വ്യത്യാസമുണ്ടായി. അവർ എല്ലാവരും സന്തോഷപൂർവം സംസാരിക്കാൻ തുടങ്ങി. ഭാര്യ നഷ്ടപ്പെട്ടു വിഷമിച്ചിരുന്ന ആൾ പിന്നീടു പറഞ്ഞു, ""ആ പ്രാർഥന കഴിഞ്ഞപ്പോൾ ഞാൻ പുതിയൊരു മനുഷ്യനായി മാറി. എനിക്കു നഷ്ടപ്പെട്ടവയേക്കാൾ എനിക്കുള്ളവയെക്കുറിച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ നന്ദിയോടെ ദൈവത്തിലേക്കു ഞാൻ വീണ്ടും തിരിഞ്ഞു.''
എല്ലാവരുടെയും പേരിൽ ഒരു കൊച്ചുബാലിക ദൈവത്തിനു നൽകിയ നന്ദിപ്രകടനംവഴി എത്രയോ വലിയ മാറ്റമാണ് അവരിൽ സംഭവിച്ചത്. പ്രത്യേകിച്ചു ഭാര്യയെ നഷ്ടപ്പെട്ടതിൽ വിഷാദിച്ചിരുന്ന ആളുടെ കാര്യത്തിൽ. നാം ഓരോരുത്തരും ജീവിതത്തിൽ ഓരോരോ നന്മകൾ അനുഭവിക്കുന്നവരാണ്. ആ നന്മകളാകട്ടെ നമുക്കു ദൈവത്തിന്റെ അനുഗ്രഹത്താലാണ് ലഭിക്കുന്നതും. എന്നാൽ, അവ ഓരോന്നിനെക്കുറിച്ചും നന്ദി പറയുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കാറുണ്ടോ? പ്രത്യേകിച്ച് നമുക്കു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച്.
അനുദിന പ്രാർഥനകൾ ചൊല്ലുന്ന കാര്യത്തിൽ കുടുംബങ്ങളും വ്യക്തികളും ശ്രദ്ധിക്കുന്ന ഒരു മത-സാംസ്കാരിക പശ്ചാത്തലമാണു മലയാളികളായ നമുക്കുള്ളത്. എന്നാൽ, ഭക്ഷണം കഴിക്കുന്നതിനു മുന്പോ പിന്പോ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്ന പതിവ് നമ്മുടെ ഭൂരിപക്ഷം കുടുംബങ്ങളിലുമില്ല. പൊതുസ്ഥലത്തു ഭക്ഷണം കഴിക്കുന്പോഴാണെങ്കിൽ ഇക്കാര്യം ആരുംതന്നെ ഓർമിക്കാറുമില്ല.
എന്നാൽ, ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുന്പ് ഭക്ഷണം നൽകുന്ന ദൈവത്തിനു നാം നന്ദി പറഞ്ഞു പ്രാർഥിക്കേണ്ടതല്ലേ? ദൈവത്തിനു നന്ദി പറഞ്ഞു ഭക്ഷണം കഴിക്കുന്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം നമ്മുടെ നന്ദി ഒതുങ്ങിനിൽക്കില്ല. അപ്പോൾ, ജീവിതത്തിലെ എല്ലാ നന്മകളും നമ്മുടെ മനസിൽ കടന്നുവരും. ജീവിതത്തിലെ വിവിധ ദുഃഖങ്ങൾക്കിടയിൽപോലും നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ നിറയും.
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗങ്ങളോടൊപ്പമാണു കഴിക്കുന്നതെങ്കിൽ നമ്മുടെ ഹൃദയവും മനസും സന്തോഷപൂരിതമാകും. നമ്മുടെ ആത്മാവിനും പുതുഊർജം നൽകും. തന്മൂലം ഭക്ഷണം കഴിക്കുന്നതിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർഥിക്കുന്നതു ജീവിതക്രമത്തിന്റെ ഭാഗമായി മാറണം.
ഭക്ഷണവും പ്രാർഥനയും<\b>
ഭക്ഷണത്തിനു മുന്പ് നാം ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്പോൾ അതു കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കും. സുഹൃത്തുക്കളോടൊപ്പമാണു നമ്മുടെ ഭക്ഷണം എങ്കിൽ അതു നമ്മുടെ സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്തും.
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളിലും ദീർഘസമയം നീണ്ടുനിൽക്കുന്ന കുടുംബ പ്രാർഥനയുണ്ട്. അതു നല്ലതുതന്നെ. എന്നാൽ, അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിനു മുന്പ് പ്രാർഥിക്കുന്ന കാര്യത്തിലും നാം ശ്രദ്ധവയ്ക്കണം. സാധിക്കുമെങ്കിൽ ഭക്ഷണം കഴിച്ച ശേഷവും ദൈവത്തിനു നന്ദി പറയണം.
അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ദീർഘസമയം നീണ്ടുനിൽക്കുന്ന കുടുംബ പ്രാർഥന പൊതുവേ കാണാറില്ല. അവരുടെ കുടുംബപ്രാർഥന കൊന്ത ചൊല്ലുന്നതിലും മറ്റുമായി ഒതുങ്ങിനിൽക്കും. ചില കുടുംബങ്ങളിൽ അതുപോലും കണ്ടെന്നുവരില്ല. എന്നാൽ, അവിടെയുള്ള കുടുംബങ്ങളിൽ ഭക്ഷണത്തിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുക സാധാരണമാണ്. നമുക്ക് അനുകരിക്കാവുന്ന നല്ല മാതൃകയാണിത്.
ഭക്ഷണം കഴിക്കുന്നതിനു മുന്പ് യേശു പിതാവായ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്നതു ബൈബിളിൽ നമുക്കു കാണാം. അവിടുന്ന് അപ്പം വർധിപ്പിക്കുന്നതിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിച്ചിട്ടാണല്ലോ അതു വിതരണം ചെയ്യാൻ ശിഷ്യരെ ഏല്പിച്ചത്. അന്ത്യത്താഴ സമയത്തും യേശു ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്നത് സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. ദൈവത്തിനു കൃതജ്ഞത അർപ്പിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്ന വിശുദ്ധ പൗലോസിന്റെ കഥ ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ എന്ന പുസ്തകത്തിൽ നാം വായിക്കുന്നുണ്ട് (27:33-38).
""എപ്പോഴും എല്ലാറ്റിനുംവേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുവിൻ'' (എഫേസോസ് 5:20) എന്ന പൗലോസ് അപ്പസ്തോലന്റെ പഠനവും അനുസ്മരിക്കുന്നതു നല്ലതാണ്. അതേ, എപ്പോഴും എല്ലാ കാര്യങ്ങൾക്കുംവേണ്ടി നാം ദൈവത്തിനു നന്ദി പറയണം. അങ്ങനെയുള്ള കാര്യങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ജീവൻ നിലനിൽക്കാൻ സഹായിക്കുന്ന ഭക്ഷണം. എപ്പോൾ ഭക്ഷണം കഴിച്ചാലും ദൈവത്തിനു നന്ദി പറയാൻ മറന്നുപോകേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Latest News
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top