Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികരോഗിയുടെ വെടിയുണ്ടയേറ്റ് അദ്ദേഹം വധിക്കപ്പെട്ടു. തന്മൂലം ഫ്രാൻസിന്റെ പ്രസിഡന്റായി പ്രശോഭിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയില്ല.
എങ്കിലും ഫ്രാൻസിന്റെ കോളനിയായിരുന്ന ഇൻഡോ-ചൈനയിലെ ഗവർണർ ജനറൽ ആയിരുന്നപ്പോൾ അദ്ദേഹം ശരിക്കും പ്രശോഭിക്കുകതന്നെ ചെയ്തിരുന്നു. അങ്ങനെയാണ് പിന്നീടു പടിപടിയായി ഫ്രഞ്ച് രാഷ്ട്രീയത്തിൽ വിവിധ പദവികൾ വഹിച്ച് അവസാനം അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
1895-96ൽ ദോമു ഫ്രാൻസിലെ ധനമന്ത്രിയായിരുന്നു. അക്കാലത്ത് അദ്ദേഹം ഇൻകം ടാക്സ് നടപ്പാക്കാൻ ആരംഭിച്ചത് അദ്ദേഹത്തിനു വലിയ വിനയായിത്തീർന്നു. മന്ത്രിപദം നഷ്ടപ്പെട്ടു. എങ്കിലും അധികം താമസിയാതെ വിയറ്റ്നാം, ലാവോസ്, കന്പോഡിയ എന്നിവ ഉൾപ്പെട്ട ഇൻഡോ-ചൈന എന്ന ഫ്രഞ്ച് കോളനിയുടെ ഗവർണർ ജനറലായി അദ്ദേഹം നിയമിതനായി.
അഴുക്കുചാൽ പ്രശ്നം
വിയറ്റ്നാമിലെ ഹാനോയ് നഗരത്തിലായിരുന്നു ദോമറുടെ ആസ്ഥാനം. അദ്ദേഹം അതിവേഗം ഹാനോയ് നഗരത്തെ ഒരു ആധുനിക നഗരമാക്കി മാറ്റാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി വീതികൂടിയ തെരുവീഥികളും അവയുടെ ഇരുവശങ്ങളിലും മനോഹരമായ വസതികളും അദ്ദേഹം നിർമിച്ചു. നാഗരികതയുടെ അടയാളമായ ഇൻഡോർ ടോയ്ലറ്റുകൾ ആ വസതികളുടെ ഭാഗമായിരുന്നു. ഇൻഡോർ ടോയ്ലറ്റിൽനിന്നു മലിനവസ്തുക്കളും മലിനജലവും ഒഴുകുന്ന അഴുക്കുചാലുകൾ ഭൂമിക്കടിയിലൂടെ നിർമിക്കുകയും ചെയ്തു.
എന്നാൽ, ദോമറും കൂട്ടാളികളും കരുതിയതുപോലെ കാര്യങ്ങൾ ഭംഗിയായി പോയില്ല. ഭൂമിക്കടിയിലെ അഴുക്കുചാലുകളിൽ എലികൾ കൂട്ടംകൂട്ടമായി വളരാൻ തുടങ്ങി. അതിവേഗം അവ പുറത്തുകടന്നു മനുഷ്യർക്കു വലിയ ശല്യമായി മാറി. അതു മാത്രമല്ല, എലികൾ വഴി പ്ലേഗ് രോഗബാധ ഉണ്ടാവുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനു ദോമർ വിദഗ്ധരുടെ ഉപദേശം തേടി. അങ്ങനെയാണ് ഹാനോയിലെ എലിനശീകരണ സംരംഭം ആരംഭിച്ചത്. ’ദ ഗ്രേറ്റ് ഹാനോയ് റാറ്റ് മാസക്കർ 1902’ എന്ന് ഇത് അറിയപ്പെടുന്നു. എലികളെ വ്യാപകമായി നശിപ്പിക്കാനായി എലിവേട്ടക്കാർ എന്ന പേരിൽ ധാരാളമാളുകളെ ഗവണ്മെന്റ് ജീവനക്കാരായി നിയമിച്ചു. അവരുടെ എലിവേട്ട അദ്ഭുതകരമായിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് എലികളെ അവർ കൊന്നൊടുക്കി.
ഗവണ്മെന്റ് സൂക്ഷിച്ചിരുന്ന കണക്കുകളനുസരിച്ച് 1902 ജൂൺ 21ന് മാത്രം 20,112 എലികളെ എലിവേട്ടക്കാർ നശിപ്പിച്ചു. എങ്കിലും എലിശല്യം രൂക്ഷമായി തുടർന്നു. തന്മൂലം, എലി നശീകരണത്തിനു ഗവണ്മെന്റ് പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചു. അതനുസരിച്ച് ഏതു പൗരനും എലിനശീകരണത്തിൽ പങ്കെടുക്കാനും അതിനു പ്രതിഫലം കൈപ്പറ്റാനും അവസരം ലഭിച്ചു.
തീരാത്ത എലിപ്രശ്നം
സാധാരണക്കാരനും പ്രതിഫലം മോഹിച്ച് എലിവേട്ടയിൽ പങ്കുചേർന്നപ്പോൾ കൂടുതൽ എലികൾ നശിപ്പിക്കപ്പെട്ടു. എന്നാൽ, പ്രതിഫലം മോഹിച്ചു ചത്ത എലികളെ ആളുകൾ മുൻസിപ്പൽ ഓഫീസിൽ ഹാജരാക്കാൻ തുടങ്ങിയപ്പോൾ അതു വലിയ ഒരു പ്രശ്നമായി മാറി. അപ്പോൾ, ആ പ്രശ്നത്തിനു പരിഹാരമായി ചത്ത എലികളുടെ വാൽ മുറിച്ച് അതു മാത്രം ഹാജരാക്കി പണം പറ്റാൻ ഓർഡർ വന്നു.
അതേത്തുടർന്ന് വാലില്ലാത്ത എലികൾ പലേടത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. എലി ബിസിനസിൽ കൂടുതൽ പണമുണ്ടാക്കാൻ ചില തന്ത്രശാലികൾ ചെയ്ത പണിയായിരുന്നു അത്. എലികളെ ചാവാതെ വിട്ടാൽ അവ വീണ്ടും പെറ്റുപെരുകി കൂടുതൽ എലികൾ ഉണ്ടാകുമെന്നും അപ്പോൾ അവയെ പിടികൂടി അവയുടെ വാലുകൾ മുറിച്ചുകൊടുത്തു കൂടുതൽ പണമുണ്ടാക്കാമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടൽ.
ഇതിനിടയിൽ ഗവണ്മെന്റ് മറ്റൊരു രഹസ്യംകൂടി കണ്ടുപിടിച്ചു. അത് അധികാരികളെ ഞെട്ടിക്കുകതന്നെ ചെയ്തു. അത് എന്തായിരുന്നുവെന്നോ? പട്ടണത്തിൽനിന്ന് അകലെയായി ചിലർ എലിഫാമുകൾ തുടങ്ങിയത്രെ. എലികളെ വളർത്തി അവയുടെ വാലുകൾ മുറിച്ചുവിറ്റു പണം സന്പാദിക്കാനുള്ള അതിമോഹത്തിന്റെ ഫലമായിരുന്നു അത്.
ഈ കഥ വായിക്കുന്പോൾ ഇതു യഥാർഥത്തിൽ നടന്ന സംഭവമാണോ എന്നു നാം സംശയിച്ചേക്കാം. എന്നാൽ, സംശയം വേണ്ട. ചരിത്രകാരന്മാരുടെ പഠനമനുസരിച്ച് ഇതു നടന്ന സംഭവംതന്നെ.
വാലു മുറിച്ചവർ
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്! എലികളെ നശിപ്പിക്കാതെ വാലു മുറിച്ചെടുത്ത് അതു നൽകി പണം വാങ്ങിയവരും എലിഫാം നടത്തി അവയുടെ വാലുകൾ മുറിച്ചുകൊടുത്തു പണം വാങ്ങിയവരുമൊക്കെ പൊതുനന്മ പാടേ മറന്നവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഏതു വിധേനയും തങ്ങൾക്കു പണമുണ്ടാക്കണമെന്നു മാത്രമായിരുന്നു ചിന്ത.
എലികൾ മൂലം സമൂഹത്തിനു വ്യാപകമായ തോതിൽ നഷ്ടമുണ്ടാകുന്നതും പ്ലേഗ് ബാധ വ്യാപിക്കുന്നതുമൊന്നും അവർക്കു പ്രശ്നമല്ലായിരുന്നു. അവർക്കു വേണ്ടതു പണമായിരുന്നു. അത് എങ്ങനെയും സന്പാദിക്കാൻ അവർക്കൊരു വൈമനസ്യവുമില്ലായിരുന്നു.
ഇത്തരക്കാരായ മനുഷ്യർ ഇപ്പോഴും ഉണ്ടാവുമോ ഈ ലോകത്തിൽ? സംശയം വേണ്ട. ഇവരാരും എലികളുടെ വാലുകൾ മുറിച്ചുകൊടുത്തായിരിക്കുകയില്ല പണമുണ്ടാക്കുന്നത്.
ഇവരിൽ ചിലർ ചെയ്യുന്നതു പൊതുസമൂഹത്തിന് ഇതിലും ഹാനികരമായ കാര്യങ്ങളായിരിക്കും. കൊള്ളയും ചതിയും മായം ചേർക്കലുമൊക്കെ ഇതിൽപ്പെടും. സ്വന്തം ലക്ഷ്യം നേടുന്നതിനുവേണ്ടി പൊതുസമൂഹത്തിന്റെ നന്മയ്ക്കു കോട്ടം വരുത്തുന്നവർ എലിവാൽ മുറിച്ചു പണമുണ്ടാക്കിയവരിലും നികൃഷ്ടർതന്നെ. നാമാരും ഒരു രീതിയിലും ഈ ഗണത്തിൽപ്പെടുന്നവരാകാതിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top