Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസിസ് എന്ന് അറിയപ്പെടുന്ന ഈ സംഭവം അന്നു ലോകത്തെ മുൾമുനയിൽ നിർത്തുകതന്നെ ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായ ഈ സംഘർഷം ഒക്ടബോർ 10 മുതൽ 28 വരെ നീണ്ടുനിന്നു.
1961ൽ ഇറ്റലിയിലും ടർക്കിയിലും അമേരിക്ക ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിച്ചു. ഇതു സോവിയറ്റ് യൂണിയനെ ചൊടിപ്പിച്ചു. അപ്പോഴാണ് ക്യൂബയിൽ ഇടപെടാൻ ഒരു സുവർണാവസരണം സോവിയറ്റ് യൂണിയനു ലഭിച്ചത്. അമേരിക്കയുടെ ആക്രമണം ഭയന്ന ഫിഡൽ കാസ്ട്രോ സോവിയറ്റ് യൂണിയന്റെ സഹായം തേടി. അങ്ങനെയാണ് ക്യൂബയിൽ ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചത്.
അമേരിക്കയുടെ തെക്കുകിഴക്കുള്ള ഫ്ലോറിഡയിൽനിന്നു 140 കിലോമീറ്റർ മാത്രം ദൂരമേ ക്യൂബയിലേക്കുള്ളൂ. സോവിയറ്റ് യൂണിയൻ ന്യൂക്ലിയർ മിസൈലുകൾ അവിടെ സ്ഥാപിച്ച വിവരം അമേരിക്കൻ ചാരവിമാനങ്ങൾ കണ്ടെത്തിയപ്പോൾ അക്കാര്യം പ്രസിഡന്റ് കെന്നഡിയെ അറിയിച്ചു. അദ്ദേഹം ഉടൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം വിളിച്ചുകൂട്ടി.
യോഗത്തിന്റെ ഭൂരിപക്ഷാഭിപ്രായം വിമാനാക്രമണം നടത്തി മിസൈലുകൾ നശിപ്പിക്കുക എന്നുള്ളതായിരുന്നു. വിവിധ പട്ടാളമേധാവികളുടെയും അഭിപ്രായം ഇതു തന്നെയായിരുന്നു. എന്നാൽ, കെന്നഡി ആ അഭിപ്രായം സ്വീകരിച്ചില്ല. കാരണം, അങ്ങനെയുള്ള നടപടി ഒരു ആണവയുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. തന്മൂലം പ്രശ്നപരിഹാരത്തിനു മറ്റൊരു മാർഗമാണ് അദ്ദേഹം കണ്ടെത്തിയത്.
കപ്പൽ വിലക്ക്
അതു ക്യൂബയ്ക്ക് എതിരെയുള്ള ഒരു നേവൽ ക്വാറന്റീൻ ആയിരുന്നു. യുദ്ധത്തിന്റെ സൂചന നല്കുന്ന നേവൽ ഉപരോധത്തിനു പകരം കപ്പൽ വിലക്ക് ഏർപ്പെടുത്തുന്ന നേവൽ ക്വാറന്റീൻ പ്രഖ്യാപിച്ചതു സംഘർഷം മയപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതോടൊപ്പം, ക്വാറന്റീൻ പ്രഖ്യാപിച്ച ഒക്ടോബർ 22നു തന്നെ കെന്നഡി സോവിയറ്റ് നേതാവായിരുന്ന ക്രൂഷ് ചോവിന് ഒരു ദീർഘമായ ഒരു കത്തും അയച്ചു.
ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകൾ അവിടെനിന്നു തിരികെ കൊണ്ടുപോകണമെന്നും പുതുതായി യുദ്ധോപകരണങ്ങളൊന്നും അവിടെ സ്ഥാപിക്കരുതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അടുത്ത ദിവസംതന്നെ കെന്നഡി നാഷണൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കയുടെ ശക്തമായ നിലപാടും വ്യക്തമാക്കി.
ക്യൂബയിൽനിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകൾ അമേരിക്കയ്ക്ക് എതിരെയുള്ള സോവിയറ്റ് യൂണിയന്റെ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും സോവിയറ്റ് യൂണിയനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു അമേരിക്ക സ്വീകരിച്ച നിലപാട്.
പ്രതിസന്ധി തീരുന്നു
അമേരിക്കയുടെ നേവൽ ക്വാറന്റീൻ യുദ്ധപ്രഖ്യാപനത്തിനു തുല്യമായ നടപടിയാണെന്നും കപ്പലുകൾ ക്യൂബയിലേക്കു പോകുമെന്നും ഒക്ടോബർ 24ന് ക്രൂഷ് ചോവ് പ്രഖ്യാപിച്ചെങ്കിലും അവിടേക്കു പോയ കപ്പലുകൾ തിരികെ വിളിക്കുകയാണ് ചെയ്തത്. ഇതിനിടയിൽ സോവിയറ്റ് യൂണിയന്റെ ഭാഗത്തുനിന്നു പ്രശ്നപരിഹാരത്തിനു തയാറാണെന്നു സൂചനയും ഉണ്ടായി.
അങ്ങനെയാണ് ഉന്നതതല ചർച്ചവഴി പ്രശ്നപരിഹാരം സാധ്യമായത്. ഇറ്റലിയിലും ടർക്കിയിലും സ്ഥാപിച്ചിരിക്കുന്ന മിസൈലുകൾ മാറ്റിക്കൊള്ളാമെന്ന അമേരിക്കയുടെ രഹസ്യവാഗ്ദാനത്തിന്റെ പശ്ചാത്തലത്തിൽ ക്യൂബയിൽ സ്ഥാപിച്ച മിസൈലുകൾ അവിടെനിന്നു പിൻവലിക്കാൻ സോവിയറ്റ് യൂണിയൻ തയാറായി. അതോടൊപ്പം, ക്യൂബയിൽനിന്നു സോവിയറ്റ് യൂണിയന്റെ ബോംബർ വിമാനങ്ങളും പിൻവലിക്കാൻ ധാരണയായി. അങ്ങനെയാണ് ക്യൂബൻ മിസൈൽ ക്രൈസിസ് അവസാനിച്ചത്.
പക്ഷേ, ഇതിന്റെ ഫലമായി രണ്ടു വർഷത്തിനുള്ളിൽ ക്രൂഷ് ചോവിനു തന്റെ സ്ഥാനം നഷ്ടമായി. മിസൈലകൾ പിൻവലിക്കാൻ ക്രൂഷ് ചോവ് തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശകർ അതിന് എതിരായിരുന്നു. മിസൈൽ ക്രൈസിസിൽ അമേരിക്കയ്ക്ക് അടിയറ പറഞ്ഞാൽ സോവിയറ്റ് യൂണിയനെക്കുറിച്ചു മറ്റ് രാഷ്ട്രങ്ങൾക്കുള്ള ആദരവും ഭയവും നഷ്ടപ്പെടുമെന്നായിരുന്നു അവരുടെ വാദം.
എന്നാൽ, ക്രൂഷ് ചോവ് അവരെ ചെവിക്കൊണ്ടില്ല. അമേരിക്കയുമായുള്ള ഒരു ആണവയുദ്ധത്തെത്തുടർന്ന് രണ്ടു രാജ്യങ്ങളും സന്പൂർണമായി തകർന്നതിനു ശേഷം സോവിയറ്റ് യൂണിയന് എന്തു നാഷണൽ ഓണർ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒരു ആണവയുദ്ധത്തിലൂടെ സോവിയറ്റ് യൂണിയനും അമേരിക്കയും പരസ്പരം ഏറ്റുമുട്ടി നശിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ക്രൂഷ് ചോവിന്റെ വിവിധ നയങ്ങളെ വിമർശിക്കുന്നവർ പോലും ക്യൂബൻ മിസൈൽ ക്രൈസിസിൽ അദ്ദേഹം സ്വീകരിച്ച നിലപാട് മൂലം വലിയ ഒരു ലോക ദുരന്തം ഒഴിവായി എന്നു സമ്മതിക്കുന്നുണ്ട്.
വിവേകത്തോടെ തീരുമാനം
നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമൊക്കെ പലപ്പോഴും പല ദുരന്തങ്ങളും സംഭവിക്കാറുണ്ട്. അവയിൽ പലതും അപ്രതീക്ഷിതമായി സംഭവിക്കുന്നതാകാം. എന്നാൽ, അവയിൽ കുറെയെങ്കിലും സംഭവിക്കുന്നതു നമ്മുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയുമൊക്കെ ഫലമായിട്ടല്ലയോ? നാം എടുക്കുന്ന തീരുമാനങ്ങളും അവ മൂലമുണ്ടാകുന്ന നടപടികളുമൊക്കെ നമ്മുടെ സ്വന്ത ഇഷ്ടവും താത്പര്യവും മാത്രം നോക്കിയാണെങ്കിൽ അവ മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് നാം ഉത്തരവാദികളാവില്ലേ?
""എഴുന്നേറ്റുനിന്നു തന്റേടത്തോടെ അഭിപ്രായം പറയണമെങ്കിൽ അതിനു ധൈര്യം വേണം. അതു പോലെതന്നെ, ഇരുന്ന് അഭിപ്രായം കേൾക്കണമെങ്കിൽ അതിനും ധൈര്യം വേണം'' എന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് എത്രയോ അർഥവത്താണ്. കുടുംബത്തിലായാലും സമൂഹത്തിലായാലും എവിടെയായാലും സമാധാനം ഉണ്ടാകണമെങ്കിൽ അതു ശക്തികൊണ്ടു സാധിക്കില്ല. പരസ്പരധാരണ കൊണ്ടു മാത്രമേ സാധിക്കൂ എന്ന് ആൽബർട്ട് ഐൻസ്റ്റൈയിൻ അഭിപ്രായപ്പെട്ടിരിക്കുന്നതു നാം മറന്നു പോകരുത്.
ക്രൂഷ് ചോവ് സേച്ഛാധിപതിയായിരുന്നു. എങ്കിൽ പോലും ദുരഭിമാനത്തിന്റെ പേരിൽ ലോകത്തെ ഒരു ആണവയുദ്ധത്തിലേക്കു തള്ളിവിടാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു. അങ്ങനെയാണ് വലിയ ദുരന്തമായി മാറാമായിരുന്ന ക്യൂബൻ മിസൈൽ ക്രൈസിസ് അവസാനിച്ചത്. ക്രൂഷ് ചോവിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, നാം മനസ് വച്ചാൽ ഒഴിവാക്കാവുന്നതാണ് നമ്മുടെ ജീവിതത്തിലെയും കുടുംബങ്ങളിലെയും സമൂഹത്തിലെയുമൊക്കെയുള്ള പല ദുരന്തങ്ങളും. എന്നാൽ, അതിനുള്ള വിവേകവും സന്മനസും നമുക്കുണ്ടാകണമെന്നു മാത്രം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
Latest News
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top