ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്‍റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസിസ് എന്ന് അറിയപ്പെടുന്ന ഈ സംഭവം അന്നു ലോകത്തെ മുൾമുനയിൽ നിർത്തുകതന്നെ ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായ ഈ സംഘർഷം ഒക്ടബോർ 10 മുതൽ 28 വരെ നീണ്ടുനിന്നു.

1961ൽ ഇറ്റലിയിലും ടർക്കിയിലും അമേരിക്ക ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിച്ചു. ഇതു സോവിയറ്റ് യൂണിയനെ ചൊടിപ്പിച്ചു. അപ്പോഴാണ് ക്യൂബയിൽ ഇടപെടാൻ ഒരു സുവർണാവസരണം സോവിയറ്റ് യൂണിയനു ലഭിച്ചത്. അമേരിക്കയുടെ ആക്രമണം ഭയന്ന ഫിഡൽ കാസ്ട്രോ സോവിയറ്റ് യൂണിയന്‍റെ സഹായം തേടി. അങ്ങനെയാണ് ക്യൂബയിൽ ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചത്.

അമേരിക്കയുടെ തെക്കുകിഴക്കുള്ള ഫ്ലോറിഡയിൽനിന്നു 140 കിലോമീറ്റർ മാത്രം ദൂരമേ ക്യൂബയിലേക്കുള്ളൂ. സോവിയറ്റ് യൂണിയൻ ന്യൂക്ലിയർ മിസൈലുകൾ അവിടെ സ്ഥാപിച്ച വിവരം അമേരിക്കൻ ചാരവിമാനങ്ങൾ കണ്ടെത്തിയപ്പോൾ അക്കാര്യം പ്രസിഡന്‍റ് കെന്നഡിയെ അറിയിച്ചു. അദ്ദേഹം ഉടൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം വിളിച്ചുകൂട്ടി.

യോഗത്തിന്‍റെ ഭൂരിപക്ഷാഭിപ്രായം വിമാനാക്രമണം നടത്തി മിസൈലുകൾ നശിപ്പിക്കുക എന്നുള്ളതായിരുന്നു. വിവിധ പട്ടാളമേധാവികളുടെയും അഭിപ്രായം ഇതു തന്നെയായിരുന്നു. എന്നാൽ, കെന്നഡി ആ അഭിപ്രായം സ്വീകരിച്ചില്ല. കാരണം, അങ്ങനെയുള്ള നടപടി ഒരു ആണവയുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. തന്മൂലം പ്രശ്നപരിഹാരത്തിനു മറ്റൊരു മാർഗമാണ് അദ്ദേഹം കണ്ടെത്തിയത്.

കപ്പൽ വിലക്ക്

അതു ക്യൂബയ്ക്ക് എതിരെയുള്ള ഒരു നേവൽ ക്വാറന്‍റീൻ ആയിരുന്നു. യുദ്ധത്തിന്‍റെ സൂചന നല്കുന്ന നേവൽ ഉപരോധത്തിനു പകരം കപ്പൽ വിലക്ക് ഏർപ്പെടുത്തുന്ന നേവൽ ക്വാറന്‍റീൻ പ്രഖ്യാപിച്ചതു സംഘർഷം മയപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതോടൊപ്പം, ക്വാറന്‍റീൻ പ്രഖ്യാപിച്ച ഒക്ടോബർ 22നു തന്നെ കെന്നഡി സോവിയറ്റ് നേതാവായിരുന്ന ക്രൂഷ് ചോവിന് ഒരു ദീർഘമായ ഒരു കത്തും അ‍യച്ചു.

ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകൾ അവിടെനിന്നു തിരികെ കൊണ്ടുപോകണമെന്നും പുതുതായി യുദ്ധോപകരണങ്ങളൊന്നും അവിടെ സ്ഥാപിക്കരുതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അടുത്ത ദിവസംതന്നെ കെന്നഡി നാഷണൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കയുടെ ശക്തമായ നിലപാടും വ്യക്തമാക്കി.

ക്യൂബയിൽനിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകൾ അമേരിക്കയ്ക്ക് എതിരെയുള്ള സോവിയറ്റ് യൂണിയന്‍റെ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും സോവിയറ്റ് യൂണിയനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു അമേരിക്ക സ്വീകരിച്ച നിലപാട്.

പ്രതിസന്ധി തീരുന്നു

അമേരിക്കയുടെ നേവൽ ക്വാറന്‍റീൻ യുദ്ധപ്രഖ്യാപനത്തിനു തുല്യമായ നടപടിയാണെന്നും കപ്പലുകൾ ക്യൂബയിലേക്കു പോകുമെന്നും ഒക്ടോബർ 24ന് ക്രൂഷ് ചോവ് പ്രഖ്യാപിച്ചെങ്കിലും അവിടേക്കു പോയ കപ്പലുകൾ തിരികെ വിളിക്കുകയാണ് ചെയ്തത്. ഇതിനിടയിൽ സോവിയറ്റ് യൂണിയന്‍റെ ഭാഗത്തുനിന്നു പ്രശ്നപരിഹാരത്തിനു തയാറാണെന്നു സൂചനയും ഉണ്ടായി.

അങ്ങനെയാണ് ഉന്നതതല ചർച്ചവഴി പ്രശ്നപരിഹാരം സാധ്യമായത്. ഇറ്റലിയിലും ടർക്കിയിലും സ്ഥാപിച്ചിരിക്കുന്ന മിസൈലുകൾ മാറ്റിക്കൊള്ളാമെന്ന അമേരിക്കയുടെ രഹസ്യവാഗ്ദാനത്തിന്‍റെ പശ്ചാത്തലത്തിൽ ക്യൂബയിൽ സ്ഥാപിച്ച മിസൈലുകൾ അവിടെനിന്നു പിൻവലിക്കാൻ സോവിയറ്റ് യൂണിയൻ തയാറായി. അതോടൊപ്പം, ക്യൂബയിൽനിന്നു സോവിയറ്റ് യൂണിയന്‍റെ ബോംബർ വിമാനങ്ങളും പിൻവലിക്കാൻ ധാരണയായി. അങ്ങനെയാണ് ക്യൂബൻ മിസൈൽ ക്രൈസിസ് അവസാനിച്ചത്.

പക്ഷേ, ഇതിന്‍റെ ഫലമായി രണ്ടു വർഷത്തിനുള്ളിൽ ക്രൂഷ് ചോവിനു തന്‍റെ സ്ഥാനം നഷ്ടമായി. മിസൈലകൾ പിൻവലിക്കാൻ ക്രൂഷ് ചോവ് തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഉപദേശകർ അതിന് എതിരായിരുന്നു. മിസൈൽ ക്രൈസിസിൽ അമേരിക്കയ്ക്ക് അടിയറ പറഞ്ഞാൽ സോവിയറ്റ് യൂണിയനെക്കുറിച്ചു മറ്റ് രാഷ്‌ട്രങ്ങൾക്കുള്ള ആദരവും ഭയവും നഷ്ടപ്പെടുമെന്നായിരുന്നു അവരുടെ വാദം.

എന്നാൽ, ക്രൂഷ് ചോവ് അവരെ ചെവിക്കൊണ്ടില്ല. അമേരിക്കയുമായുള്ള ഒരു ആണവയുദ്ധത്തെത്തുടർന്ന് രണ്ടു രാജ്യങ്ങളും സന്പൂർണമായി തകർന്നതിനു ശേഷം സോവിയറ്റ് യൂണിയന് എന്തു നാഷണൽ ഓണർ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒരു ആണവയുദ്ധത്തിലൂടെ സോവിയറ്റ് യൂണിയനും അമേരിക്കയും പരസ്പരം ഏറ്റുമുട്ടി നശിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ക്രൂഷ് ചോവിന്‍റെ വിവിധ നയങ്ങളെ വിമർശിക്കുന്നവർ പോലും ക്യൂബൻ മിസൈൽ ക്രൈസിസിൽ അദ്ദേഹം സ്വീകരിച്ച നിലപാട് മൂലം വലിയ ഒരു ലോക ദുരന്തം ഒഴിവായി എന്നു സമ്മതിക്കുന്നുണ്ട്.

വിവേകത്തോടെ തീരുമാനം

നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമൊക്കെ പലപ്പോഴും പല ദുരന്തങ്ങളും സംഭവിക്കാറുണ്ട്. അവയിൽ പലതും അപ്രതീക്ഷിതമായി സംഭവിക്കുന്നതാകാം. എന്നാൽ, അവയിൽ കുറെയെങ്കിലും സംഭവിക്കുന്നതു നമ്മുടെ അഹങ്കാരത്തിന്‍റെയും പിടിവാശിയുടെയുമൊക്കെ ഫലമായിട്ടല്ലയോ? നാം എടുക്കുന്ന തീരുമാനങ്ങളും അവ മൂലമുണ്ടാകുന്ന നടപടികളുമൊക്കെ നമ്മുടെ സ്വന്ത ഇഷ്ടവും താത്പര്യവും മാത്രം നോക്കിയാണെങ്കിൽ അവ മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് നാം ഉത്തരവാദികളാവില്ലേ?

""എഴുന്നേറ്റുനിന്നു തന്‍റേടത്തോടെ അഭിപ്രായം പറയണമെങ്കിൽ അതിനു ധൈര്യം വേണം. അതു പോലെതന്നെ, ഇരുന്ന് അഭിപ്രായം കേൾക്കണമെങ്കിൽ അതിനും ധൈര്യം വേണം'' എന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് എത്രയോ അർഥവത്താണ്. കുടുംബത്തിലായാലും സമൂഹത്തിലായാലും എവിടെയായാലും സമാധാനം ഉണ്ടാകണമെങ്കിൽ അതു ശക്തികൊണ്ടു സാധിക്കില്ല. പരസ്പരധാരണ കൊണ്ടു മാത്രമേ സാധിക്കൂ എന്ന് ആൽബർട്ട് ഐൻസ്റ്റൈയിൻ അഭിപ്രായപ്പെട്ടിരിക്കുന്നതു നാം മറന്നു പോകരുത്.

ക്രൂഷ് ചോവ് സേച്ഛാധിപതിയായിരുന്നു. എങ്കിൽ പോലും ദുരഭിമാനത്തിന്‍റെ പേരിൽ ലോകത്തെ ഒരു ആണവയുദ്ധത്തിലേക്കു തള്ളിവിടാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു. അങ്ങനെയാണ് വലിയ ദുരന്തമായി മാറാമായിരുന്ന ക്യൂബൻ മിസൈൽ ക്രൈസിസ് അവസാനിച്ചത്. ക്രൂഷ് ചോവിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ, നാം മനസ് വച്ചാൽ ഒഴിവാക്കാവുന്നതാണ് നമ്മുടെ ജീവിതത്തിലെയും കുടുംബങ്ങളിലെയും സമൂഹത്തിലെയുമൊക്കെയുള്ള പല ദുരന്തങ്ങളും. എന്നാൽ, അതിനുള്ള വിവേകവും സന്മനസും നമുക്കുണ്ടാകണമെന്നു മാത്രം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ