Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിനെക്കുറിച്ച് ചിന്തിച്ചു. അപ്പോൾ രാജാവിന്റെ ഹൃദയം നന്ദികൊണ്ടു നിറഞ്ഞു. തന്റെ ആധ്യാത്മിക ഉന്നമനത്തിന് ഏറെ സഹായിച്ച ആ ഗുരുവിന് എന്തു സമ്മാനം നൽകാൻ സാധിക്കുമെന്നായി ആ രാജാവിന്റെ അടുത്ത ചിന്ത.
അടുത്ത ദിവസം ഗുരുവിനെ കണ്ടപ്പോൾ രാജാവ് ചോദിച്ചു. ""എന്തു സമ്മാനമാണ് അങ്ങേയ്ക്കു വേണ്ടത്? അങ്ങ് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ടല്ലോ?''
ഉടൻ ഗുരു പറഞ്ഞു: ""ദൈവം സഹായിച്ച് എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. എനിക്ക് പ്രത്യേക ആവശ്യങ്ങളൊന്നുമില്ല.''
അപ്പോൾ രാജാവ് പറഞ്ഞു: ""അങ്ങനെ പറയരുത്. അങ്ങേയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ അത് എനിക്കു വലിയ സന്തോഷം നൽകും.''
ഇത്ര നിസാരമോ?
""അങ്ങനെയെങ്കിൽ എനിക്ക് ഒരു ചെറിയ ഉപകാരം മാത്രം ചെയ്താൽ മതി.'' - ഗുരു പറഞ്ഞു.
""എന്റെ ചുറ്റിലും പറന്നുനടന്ന് എന്നെ ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിച്ചുവിടാൻ സാധിച്ചാൽ അതു വലിയ ഉപകാരമാകുമായിരുന്നു.''
""ഇത്ര നിസാര കാര്യമാണോ എന്നോടു ചോദിക്കുന്നത്? ഞാൻ അത് ഉടൻ ചെയ്തുതരാം.'' - രാജാവ് പറഞ്ഞു.
""അങ്ങനെയെങ്കിൽ ശ്രമിച്ചുനോക്കൂ.'' - ഗുരു ആവശ്യപ്പെട്ടു.
രാജാവ് ഉടനെ ഗുരുവിനെ ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ, ഓരോ തവണ ഓടിച്ചുവിടുന്പോഴും അവ വീണ്ടും തിരികെ വന്നുകൊണ്ടിരുന്നു.
ഇതു കണ്ടപ്പോൾ രാജാവിനു വലിയ വിഷമമായി. തന്റെ അധികാരവും അഭിമാനവും ഒരുപോലെ ചോർന്നുപോയ പ്രതീതി. അദ്ദേഹം പറഞ്ഞു: ""ഞാൻ ഉദാരവാനായതുകൊണ്ടു പണമോ ആവശ്യമുള്ള എന്തെങ്കിലും സാധനമോ അങ്ങു ചോദിക്കുമെന്നാണു കരുതിയത്. എന്നാൽ, നിസാരമെന്നു തോന്നാമെങ്കിലും എളുപ്പം സാധിക്കാവുന്ന കാര്യമല്ല അങ്ങു ചോദിച്ചത്. തന്മൂലം എനിക്കുള്ള പരിമിതി ഞാൻ സമ്മതിക്കുന്നു.''
ഉടനെ ഗുരു പറഞ്ഞു: ""ചെയ്തുതരാൻ പറ്റാത്ത കാര്യമാ അങ്ങയോടു ചോദിച്ചത്. എന്നോട് ക്ഷമിക്കുക. അങ്ങയെ ലജ്ജിപ്പിക്കാനായിരുന്നില്ല എന്റെ പദ്ധതി. രാജാവായതിനാൽ എന്തും സാധിക്കുമെന്നുള്ള അഹങ്കാരം മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. ഞാൻ അങ്ങയുടെ ഗുരുവായതിനാൽ അങ്ങയെ എളിമ പഠിപ്പിക്കേണ്ടത് എന്റെ കടമയായി കരുതി. തന്മൂലമാണ് ഇങ്ങനെയൊരു നടപടിക്കു ഞാൻ മുതിർന്നത്.''
""വിനയമാണ് എല്ലാ സദ്ഗുണങ്ങളുടെയും ഉറച്ച അടിസ്ഥാനം'' എന്നു ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസ് പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. വിനയമില്ലെങ്കിൽ മറ്റെന്തു സദ്ഗുണങ്ങളുണ്ടെങ്കിലും അവയൊന്നും നമുക്കു ശരിയായ ഗുണം ചെയ്യില്ല എന്നതാണു വാസ്തവം. ഈ വസ്തുത അറിഞ്ഞിരുന്നതുകൊണ്ടാണ് രാജാവിന് എളിമയുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാൻ ഗുരു ശ്രമിച്ചത്.
അഹങ്കാരവും വിനയവും
സെന്റ് അഗസ്റ്റിൻ പറയുന്നു: ""അഹങ്കാരമാണ് മാലാഖമാരെ പിശാചുക്കളാക്കി മാറ്റിയത്. വിനയമാണ് മനുഷ്യരെ മാലാഖമാരാക്കി മാറ്റുന്നത്.'' അഹങ്കാരികളായ മനുഷ്യരാണ് നാമെങ്കിൽ അതിവേഗം പിശാചുക്കളെപ്പോലെയാകും എന്നതാണ് വാസ്തവം. തന്മൂലമാണ് ദൈവവചനം പറയുന്നത്, ""അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്. വിനയം ബഹുമതിയുടെയും''(സുഭാഷിതങ്ങൾ 18:12).
അഹങ്കരിക്കാൻ തക്കതായി നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല എന്നതാണ് വാസ്തവം. നമുക്ക് എന്തെങ്കിലും കഴിവോ സദ്ഗുണങ്ങളോ സാന്പത്തികഭദ്രതയോ ആരോഗ്യമോ എന്തൊക്കെയുണ്ടെങ്കിലും അവയുടെയെല്ലാം അടിസ്ഥാനം ദൈവത്തിന്റെ കൃപ എന്നതാണ് യാഥാർഥ്യം. തന്മൂലമാണ് സെന്റ് പോൾ എഴുതിയത്, ""ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാകുന്നു''(1 കോറിന്തോസ് 15:10).
ശരിയാണ്, നമ്മിലുള്ള പല കഴിവുകളും സദ്ഗുണങ്ങളുമൊക്കെ നാം ബോധപൂർവം വളർത്തിയെടുത്തവ തന്നെയായിരിക്കാം. എങ്കിലും അവയ്ക്കു പിന്നിലും ദൈവകൃപ ഉണ്ടെന്നതു മറക്കരുത്. സെന്റ് പോൾ തുടരുന്നു: ""എന്റെ മേൽ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയില്ല. നേരേമറിച്ച്, മറ്റെല്ലാവരെയുംകാൾ അധികം ഞാൻ അധ്വാനിച്ചു. എന്നാൽ, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്''(1 കോറിന്തോസ് 15:10).
നമ്മിലുള്ള എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണ്. ഈ യാഥാർഥ്യം അംഗീകരിച്ച് ദൈവത്തിനു നാം എന്നും നന്ദി പറയുന്നവരാണെങ്കിൽ അഹങ്കാരത്തിന്റെ ചതിക്കുഴിയിൽ നാം വീഴില്ല. എന്നു മാത്രമല്ല, അതു നമ്മെ ഏറെ വിനയമുള്ളവരാക്കും.
വിനയത്തെക്കുറിച്ച് സെന്റ് അഗസ്റ്റിൻ പറയുന്ന മറ്റൊരു കാര്യം നമുക്കു ശ്രദ്ധിക്കാം. ""ഉന്നതനാകാൻ നീ ആഗ്രഹിക്കുന്നുവോ? അടിയിലേക്കു താഴ്ന്നിറങ്ങിക്കൊണ്ട് അതിനു ശ്രമിക്കുക. മേഘങ്ങളെ തുളച്ചുകയറുന്ന ഒരു ഗോപുരം പണിയാനാണോ നിന്റെ പദ്ധതി? എങ്കിൽ വിനയത്തിന്റെ അടിത്തറയിൽ അതു പണിതുയർത്തുക.''
അതേ, ജീവിതത്തിന്റെ അടിത്തറ വിനയമായിരിക്കട്ടെ. അപ്പോൾ നമ്മുടെയെല്ലാം ഉടയവനായ ദൈവത്തെ മറക്കാതെ അവിടുത്തെ ആശ്രയിച്ചുകൊണ്ട് എന്നും മുന്നോട്ടുപോകാനാകും. അപ്പോൾ, നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയുംകുറിച്ചു ശരിയായ അവബോധമുണ്ടാകും. മറ്റുള്ളവരുടെ കഴിവുകളെ ആദരിക്കാനും കഴിവുകേടുകളിൽ അവരെ ശക്തിപ്പെടുത്താനും ശ്രമിക്കും.
പുതിയ കാര്യങ്ങൾ പഠിക്കാനും മറ്റുള്ളവരെ കേൾക്കാനും നാം തയാറാകും. എന്നു മാത്രമല്ല, നമ്മുടെ തെറ്റുകൾ തിരുത്താനും അവയ്ക്കു പരിഹാരം ചെയ്യാനും നാം മുന്നിട്ടിറങ്ങും. വിനയത്തിൽ നാം ഉന്നതരാകുമെങ്കിൽ നാം ഏറ്റവും ഉന്നതരുടെ അടുത്തെത്തും എന്നു രവീന്ദ്രനാഥ ടാഗോർ പറഞ്ഞിരിക്കുന്നതു മറക്കാതിരിക്കാം. വിനയത്തിലൂടെയാണു നമ്മുടെ ഉന്നതി. കാരണം, ""സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടും''(മത്തായി 23:12) എന്നാണല്ലോ ദൈവപുത്രനായ യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
Latest News
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top