Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനായ അലക്സാണ്ടർ ചക്രവർത്തി (ബിസി 356-323). ലോകം കണ്ടിട്ടുള്ള മിലിട്ടറി കമാൻഡർമാരിൽ ഏറ്റവും പ്രഗല്ഭനായി അദ്ദേഹം അറിയപ്പെടുന്നു. പതിമൂന്നു വർഷമേ അദ്ദേഹം മാസിഡോണിയയുടെ രാജാവായിരുന്നുള്ളൂ. എങ്കിലും ആ ചുരുങ്ങിയ കാലംകൊണ്ട് പൗരാണിക കാലത്തെ ഏറ്റവും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
യുദ്ധത്തിൽ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യം ഗ്രീസ് മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യവരെ വ്യാപിച്ചുകിടന്നു. ദീർഘകാലം നീണ്ടുനിന്ന യുദ്ധപര്യടനത്തിൽ അസംതൃപ്തരായ പടയാളികൾ തിരികെപ്പോകാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ അലക്സാണ്ടർ ഒരുപക്ഷേ തന്റെ യുദ്ധപര്യടനം ഇന്ത്യയിലെത്തിയ ശേഷം അവസാനിപ്പിക്കില്ലായിരുന്നു. മടക്കയാത്രയിൽ ബാബിലോണിൽവച്ചു മലേറിയ അല്ലെങ്കിൽ ടൈഫോയ്ഡ് മൂലമാണ് അദ്ദേഹം മരിച്ചതെന്നു കരുതപ്പെടുന്നു.
മുപ്പത്തിരണ്ടാം വയസിൽ അന്തരിച്ച അദ്ദേഹത്തെ ആദ്യം ഈജിപ്തിലെ മെംഫിസിലും പിന്നീട് ഈജിപ്തിലെതന്നെ അലക്സാൻഡ്രിയയിലും സംസ്കരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഇതുവരെയും അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്തുന്നതിൽ ആധുനിക ഗവേഷകർ വിജയിച്ചിട്ടില്ല.
അലക്സാണ്ടറുടെ ശവകുടീരം എവിടെയാണെന്നു തീർച്ചയില്ലെങ്കിലും ആ ശവകുടീരത്തിൽ കൊത്തിവച്ച സ്മരണക്കുറിപ്പ് ഗവേഷകരുടെ പഠനങ്ങളിൽ കാണാം. അത് ഇപ്രകാരമായിരുന്നു, ""ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.' ഈ സ്മരണക്കുറിപ്പ് യഥാർഥമാണെങ്കിലും അല്ലെങ്കിലും ഇത് അർഥസന്പുഷ്ടംതന്നെ.
ലോകം മുഴുവനും വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ച അലക്സാണ്ടർക്കു രാജ്യങ്ങൾ ഓരോന്നായി കീഴടക്കിയിട്ടും മതിയായില്ല. വീണ്ടും മുന്നോട്ടു പോകാനായിരുന്നു ആഗ്രഹം. എന്നാൽ, സാഹചര്യം അതിന് അനുവദിച്ചില്ല. തന്മൂലം മടങ്ങിപ്പോകേണ്ടിവന്നു. ആ യാത്ര ചെന്നവസാനിച്ചത് തനിക്കു മതിയാകുന്ന ഒരു ശവകുടീരത്തിലും.
തന്റെ ജൈത്രയാത്ര ഒരിക്കൽ ചെന്നവസാനിക്കുന്നത് എവിടെയെങ്കിലുമുള്ള ഒരു ശവകുടീരത്തിലായിരിക്കുമെന്നു ചെറുപ്പക്കാരനായ അലക്സാണ്ടർ എപ്പോഴെങ്കിലും ഓർമിച്ചിട്ടുണ്ടാവുമോ? അതേക്കുറിച്ചു തീർച്ച പറയാനാവില്ല. എങ്കിലും പേർഷ്യക്കാർ പരന്പരാഗതമായി അലക്സാണ്ടറെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്.
ആ കഥ ഇപ്രകാരമാണ്: ബാബിലോണിൽവച്ച് അലക്സാണ്ടർ രോഗിയായി കിടക്കുന്ന അവസരം. തന്റെ മരണം അടുക്കാറായി എന്നു മനസിലാക്കിയ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന കമാൻഡർമാർക്കു തന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സംബന്ധിച്ചു വ്യക്തമായ നിർദേശങ്ങൾ നൽകി. അതിലൊന്ന്, ശവപേടകത്തിൽ തന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോകുന്പോൾ തന്റെ ഒരു കൈ പുറത്തേക്കു തൂക്കിയിടണമെന്നായിരുന്നു.
അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ കാരണവും അദ്ദേഹം അവർക്കു നൽകി, ""ലോകം മുഴുവൻ ഞാൻ കീഴടക്കി. എന്നാൽ, വെറുംകൈയോടെ ഞാൻ പോകുന്നു!' അലക്സാണ്ടർ ചക്രവർത്തി യഥാർഥത്തിൽ ഇപ്രകാരം നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അദ്ദേഹം മഹാനായ ഒരു യുദ്ധവീരൻ മാത്രമായിരുന്നില്ല. പ്രത്യുത മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും മനസിലാക്കിയ ഒരു ആത്മജ്ഞാനിയുമായിരുന്നു.
ലോകത്തിൽ എന്തെല്ലാം നേടിയാലും അതൊന്നും കൂടെ കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി. തന്മൂലമാണ് ശവപേടകത്തിൽനിന്ന് തന്റെ ഒരു കൈ പുറത്തേക്കു തൂക്കിയിടാൻ അദ്ദേഹം ആവശ്യപ്പെട്ടത്.
അലക്സാണ്ടർക്കു ശേഷം ലോകവും അതിലെ മനുഷ്യരും ഏതെല്ലാം രീതിയിൽ പുരോഗമിച്ചു. ഏതെല്ലാം മേഖലകളിൽ എത്രമാത്രം നേട്ടങ്ങൾ നേടി. അവിശ്വസനീയമെന്നു തോന്നിക്കുന്ന കാര്യങ്ങൾവരെ മനുഷ്യനു ചെയ്യാൻ സാധിക്കുന്നു. ലോകം മുഴുവനും മനുഷ്യന്റെ വിരൽത്തുന്പിലും കൈപ്പിടിയിലുമാണെന്നു തോന്നുന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
എന്നാൽ, അലക്സാണ്ടർക്ക് ഉണ്ടായിരുന്നുവെന്നു നാം കരുതുന്ന ആത്മജ്ഞാനം നമ്മിലെത്ര പേർക്ക് ഉണ്ടാകും. മരിക്കുന്പോൾ, നമ്മുടെ ഭൗതികനേട്ടങ്ങളൊന്നും കൂടെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് നമുക്കറിയാവുന്പോഴും ആ ഭൗതിക നേട്ടങ്ങളുടെ പിറകേയല്ലേ നമ്മുടെ പരക്കംപാച്ചിൽ? ഏതു വിധേനയും എത്രമാത്രം പണം സന്പാദിക്കാൻ സാധിക്കുമോ അത്രമാത്രം സന്പാദിക്കാനല്ലേ നമ്മിൽ പലരുടെയും തത്രപ്പാട്. അധികാരത്തിന്റെയും പ്രശസ്തിയുടെയുമൊക്കെ കാര്യം വരുന്പോഴും വാസ്തവം അതുതന്നെയല്ലേ?
നമ്മുടെ ഭൗതിക നേട്ടങ്ങൾ നമ്മുടെ കൂടെ കൊണ്ടുപോകാൻ സാധിക്കുകയില്ലെന്ന് അറിയാമായിരുന്നിട്ടും നമ്മുടെ കൂടെ കൊണ്ടുപോകാൻ സാധിക്കുന്ന നന്മ പ്രവൃത്തികളുടെയും ആധ്യാത്മിക നേട്ടങ്ങളുടെയും കാര്യം വരുന്പോൾ അവയിലെന്തുകൊണ്ടാണു നാം താത്പര്യം കാണിക്കാത്തത്?
കാര്യങ്ങൾ അതായിരിക്കുന്ന സ്ഥിതിയിൽ കാണാനുള്ള വിവേചനശക്തിയും അതനുസരിച്ചു പ്രവർ ത്തിക്കാനുള്ള കരളുറപ്പും നമുക്കില്ലെന്നു സാരം. തന്മൂലമല്ലേ നശിച്ചുപോകുന്നവയ്ക്കു വേണ്ടി നാം ജീവിതം നശിപ്പിക്കുകയും നിസാര കാരണങ്ങളുടെ പേരിൽ പരസ്പരം തലതല്ലിക്കീറുകയും ചെയ്യുന്നത്.
നാം ഏതു മേഖലയിൽ വിജയം വെട്ടിപ്പിടിച്ചാലും അതൊന്നും നന്മയുടെ വഴിയിലല്ലെങ്കിൽ അതു നമുക്കു കൂടെ കൊണ്ടുപോകാൻ സാധിക്കില്ലെന്നതു മറക്കാതിരിക്കാം. അതനുസരിച്ചു പ്രവർത്തിക്കാം. അല്ലെങ്കിൽ അവയെല്ലാം നമ്മുടെ നിത്യനാശത്തിനേ വഴിതെളിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
Latest News
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Latest News
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top