Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്മ മറന്നുപോകും. ഒാൺലൈനിൽ ചൈതന്യ വരച്ച
ചിത്രങ്ങൾ കണ്ട മാഷ് അവളെ കാണാൻ നേരിട്ടെത്തി.
രണ്ടു വയസുമുതൽ അവൾ നിറങ്ങൾക്കു പിന്നാലെയായിരുന്നു. നിറമുള്ള പത്രത്താളുകളും പുസ്തകങ്ങളുമൊക്കെ എവിടെ കണ്ടാലും കൊച്ചു ചൈതന്യ അതു കൈക്കലാക്കും. പിന്നെ ആ വര്ണചിത്രങ്ങളിലൂടെ തലോടും.
പേനയോ പെന്‍സിലോ കിട്ടിയാല്‍ പേപ്പറില്‍ നിറയെ കുത്തിവരയ്ക്കും. അന്ന് അതൊക്കെ കണ്ടിട്ടും എറണാകുളം പറവൂര്‍ തത്തപ്പിള്ളി ഞായപ്പള്ളത്ത് വീട്ടില്‍ ചന്ദ്രകുമാറിനും ഭാര്യ സ്വപ്നയ്ക്കും പ്രത്യകതയൊന്നും തോന്നിയല്ല. ഈ പ്രായത്തിൽ കുട്ടികൾ ഇങ്ങനെയൊക്കെ ആണെന്ന് അവർ കരുതി.
എന്നാൽ, ഒാരോ വയസ് പിന്നിടുന്പോഴും നിറങ്ങളോട് ഇഷ്ടം കൂടിക്കൂടി വന്ന ചൈതന്യ ഇന്ന് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്, തന്റെ ചിത്രങ്ങളിലൂടെ. ചൈതന്യ വരച്ച ചിത്രങ്ങൾകണ്ട് പലരും അഭിനന്ദിച്ചു തുടങ്ങിയതോടെ സാന്പത്തിക പരാധീനതകൾ വകവയ്ക്കാതെ മകൾക്കു വരയ്ക്കാനുള്ള ചായക്കൂട്ടുകളും കാൻവാസുകളുമൊക്കെ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ. പറവൂര്‍ ഗവ.ബോയ്സ് എച്ച്എസ്എസിലെ പത്താം ക്ലാസുകാരി ചൈതന്യയ്ക്കു വര ഹരമായ കഥകൾ.
റംലത്ത് ടീച്ചര്‍
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ചൈതന്യ നന്നായി വരച്ചു തുടങ്ങിയിരുന്നു. തത്തപ്പിള്ളി സിജിഎച്ച്എസില്‍ നാലാം ക്ലാസിലെ സയന്‍സ് നോട്ട് ബുക്കില്‍ വരച്ച ചിത്രങ്ങളാണ് ചൈതന്യയ്ക്കു വഴിത്തിരിവായത്. സയന്‍സ് ക്ലാസില്‍ കാറ്റിനെക്കുറിച്ചും മത്സ്യങ്ങളെക്കുറിച്ചുമൊക്കെ പഠിപ്പിക്കുമ്പോള്‍ ഉത്തരത്തിന് അടുത്തായി ചൈതന്യ മത്സ്യത്തിന്റെയും കാറ്റില്‍ ആടുന്ന വൃക്ഷങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ വരച്ചു. ചിത്രങ്ങളുടെ മനോഹാരിത കണ്ട് റംലത്ത് ടീച്ചര്‍ ഹെഡ്മാസ്റ്ററെയും മറ്റ് അധ്യാപകരെയും കാണിച്ചുകൊടുത്തു.
എല്ലാവരും ചൈതന്യയെ അഭിനന്ദിച്ചു. മലയാള പത്രങ്ങളിലെ കുട്ടികളുടെ പംക്തിയില്‍ ചൈതന്യ വരച്ച രണ്ടു പടങ്ങള്‍ അച്ചടിച്ചു വന്നതോടെ ആത്മവിശ്വാസമേറി. തുടര്‍ന്ന് രണ്ടു ചിത്രരചനാ മത്സരങ്ങള്‍ക്കായി ചൈതന്യയുടെ പേരു നല്കിയതും റംലത്ത് ടീച്ചര്‍ തന്നെയായിരുന്നു.
പറവൂര്‍ പുല്ലംകുളം സ്കൂളില്‍ കര്‍ക്കടക മാസത്തോട് അനുബന്ധിച്ചു നടന്ന ചിത്രരചനാ മത്സരത്തിലായിരുന്നു ആദ്യമായി പങ്കെടുത്തത്.
ചിത്രരചനയിലെ ആ തുടക്കക്കാരിക്ക് വാട്ടര്‍ കളര്‍ വിഭാഗത്തില്‍ അന്നു പ്രോത്സാഹന സമ്മാനം ലഭിച്ചു. തുടര്‍ന്ന് പൂത്തുകാട് സ്കൂളിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം. പിന്നെ മത്സരങ്ങളും സമ്മാനങ്ങളും ഒരു പതിവായി.
ചിത്രരചന പഠിക്കാതെ
ചിത്രരചന പഠിക്കാതെയായിരുന്നു ചൈതന്യ മത്സരങ്ങളിലൊക്കെ പങ്കെടുത്തു സമ്മാനങ്ങള്‍ നേടിയിരുന്നത്. വൈകാതെ വീടിനു സമീപം തത്തപ്പിള്ളി ജവഹര്‍ ലൈബ്രറിയില്‍ ചിത്രരചന പഠിക്കാന്‍ ചേര്‍ന്നു. സാരികള്‍ക്കും മറ്റും ചെയ്യുന്ന ഡിസൈനാണ് ഒരു വര്‍ഷക്കാലം അവിടെ പഠിച്ചത്.
കൊറോണയുടെ വരവോടെ പഠനം നിലച്ചു. ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ ചന്ദ്രകുമാര്‍ മകളെ ചിത്രരചന പഠിക്കാൻ വീണ്ടും ചേര്‍ത്തെങ്കിലും പൂര്‍ത്തിയാക്കാനായില്ല. എങ്കിലും ചൈതന്യ വരച്ചുകൊണ്ടിരുന്ന് എട്ടാം ക്ലാസില്‍ കൈതാരത്തുള്ള മറ്റൊരു ചിത്രകലാധ്യാപകന്റെ അടുക്കൽ വീണ്ടും പഠനത്തിനു വിട്ടു.
പക്ഷേ, അവിടെ എത്താനായി 300 രൂപ ഓട്ടോക്കൂലി വേണ്ടിയിരുന്നു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ചന്ദ്രകുമാറിന് ആ തുക അത്ര എളുപ്പമായിരുന്നില്ല. കുറെ ദിവസം പോയി. അച്ഛന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ചൈതന്യതന്നെ ആ പഠനം വേണ്ടെന്നുവച്ചു.
കൺമുന്നിൽ വരുന്നതെന്തും
കണ്മുന്നില് കാണുന്നതെന്തും ചൈതന്യ വരയ്ക്കും. ഇടയ്ക്കു യുട്യൂബ് നോക്കി ചായക്കൂട്ടുകള്‍ സംയോജിപ്പിക്കുന്നതൊക്കെ പഠിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം പറവൂര്‍ ഗവ.ബോയ്സ് എച്ച്എസ്എസില്‍ ചൈതന്യ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വായനാദിനത്തിലും സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊപ്പം ചിത്രപ്രദര്‍ശനം നടത്തി. റിയലിസ്റ്റിക് ചിത്രങ്ങള്‍ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ടം.
ധാരാളം സീനറികളും വരച്ചിട്ടുണ്ട്. കല്ലിന്റെ ദൃശ്യം പ്രതിഫലിക്കുന്ന വിധം വാട്ടര്‍ കളറില്‍ ചെയ്ത ചിത്രം, അക്രിലിക്കിലുള്ള സീനറി, കഥകളി... ഈ ചിത്രങ്ങളോടു പ്രത്യേകം പ്രിയമുണ്ട്. ഓയില്‍, അക്രിലിക്, വാട്ടര്‍ കളര്‍, പെന്‍സില്‍ എന്നിവയെല്ലാം ഇന്ന് ചൈതന്യയുടെ കൈയ്ക്കു വഴങ്ങും.
അധ്യാപകനും വിസ്മയം
മകളുടെ ചിത്രരചനാ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന വിഷമത്തിലായിരുന്നു ചന്ദ്രകുമാറും സ്വപ്നയും. അങ്ങനെ കഴിഞ്ഞ വര്‍ഷം ടി.ആര്. രവി എന്ന ചിത്രകലാ അധ്യാപകനു കീഴില്‍ ഓണ്‍ലൈന്‍ ചിത്രരചന ക്ലാസിനു ചേര്‍ത്തു. ഓയില്‍ പെയിന്റിംഗ് ആണ് പഠിക്കുന്നത്.
വര്‍ഷങ്ങളായി അധ്യാപന രംഗത്തുള്ള രവി മാഷിനെപ്പോലും ചൈതന്യയുടെ ചിത്രങ്ങൾ വിസ്മയിപ്പിച്ചു. ഒരു തുടക്കക്കാരിയുടെ ചിത്രങ്ങളുടെ മികവ് ഒാൺലൈനിൽ കണ്ട രവി മാഷ് ചൈതന്യയെ നേരില്‍ കാണാന്‍ വീട്ടിലെത്തി. ഇപ്പോള്‍ എല്ലാ ഞായറാഴ്ചകളിലും ഇദ്ദേഹം ഒരു മണിക്കൂര്‍ ചൈതന്യയ്ക്കു വീട്ടില്‍ വന്ന് ക്ലാസെടുക്കുന്നുണ്ട്.
അഭിനന്ദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
പറവൂരില്‍ നവകേരള സദസ് നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പെന്‍സില്‍ ഡ്രോയിംഗ് വരച്ച് ചൈതന്യ സമ്മാനിച്ചിരുന്നു. മനോഹരമായിരിക്കുന്നുവെന്നു പറഞ്ഞ് മുഖ്യമന്ത്രി അന്ന് ചൈതന്യയെ അഭിനന്ദിച്ചു.
കേരളാ ഗ്രോ ഓണ്‍ലൈന്‍ വിപണനത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചൈതന്യ അന്നു സമ്മാനദാനത്തിന് എത്തിയ കൃഷിമന്ത്രി പി. പ്രസാദിനും സീനറി വരച്ചു സമ്മാനിച്ചു. സ്കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിന് എത്തിയ ഐ.എം. വിജയന്, മന്ത്രി പി. രാജീവ് എന്നിവര്‍ക്കെല്ലാം ചൈതന്യ ചിത്രങ്ങള്‍ വരച്ചു സമ്മാനിച്ചിട്ടുണ്ട്.
പ്രതിസന്ധിയുടെ കരിനിഴൽ
അച്ഛനു കെട്ടിടം പണിയില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. എറണാകുളം ജില്ലയിലെ അടുത്തുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ചിത്രരചനാ മത്സരങ്ങൾക്ക് അമ്മ സ്വപ്നയാണ് കൊണ്ടുപോകുന്നത്. മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ മുറിച്ചുമാറ്റിയ തന്റെ കാലിനു പകരമായുള്ള കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്മ മറന്നുപോകും.
എല്ലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് 23-ാം വയസില്‍ വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നയാളാണ് സ്വപ്ന. വയ്പുകാലിന് ഇടയ്ക്കിടെ വേണ്ടിവരുന്ന കേടുപാടു പോക്കലാണ് ഈ കുടുംബത്തിന്റെ മറ്റൊരു ബാധ്യത. നനവു പറ്റിയാൽ കൃത്രിമപാദത്തിനു കേടുവരും. അടുത്തിടെ തുരുന്പിച്ചതോടെ മാറ്റിവയ്ക്കാൻ 8000 രൂപ മുടക്കി.
കാലിലിടുന്ന സോക്സ് സ്ഥിരം ഉപയോഗിക്കുന്നതിനാല്‍ പെട്ടെന്നു കീറിപ്പോകും. രണ്ടെണ്ണം വാങ്ങുമ്പോള്‍ 250 രൂപയോളമാകും. എങ്കിലും മകളുടെ സ്വപ്നങ്ങൾക്കൊപ്പം എത്ര ദൂരം നടക്കാനും സ്വപ്ന ഒരുക്കമാണ്. ചിത്രരചനയില്‍ ബിരുദാനന്തര ബിരുദം നേടി ചിത്രകലാ അധ്യാപികയാവുകയാണ് ചൈതന്യയുടെ ഇഷ്ടം. ഒപ്പം വരയ്ക്കാൻ താത്പര്യമുള്ളവരെ സഹായിക്കണമെന്നും.
പ്രളയം വീടു കവർന്നു,ചിത്രങ്ങളും
താന്‍ വരച്ചതില്‍ ഇപ്പോള്‍ അമ്പതോളം ചിത്രങ്ങള്‍ മാത്രമേ കൈയിലുള്ളൂവെന്നതാണ് ചൈതന്യയുടെ ഒരു സങ്കടം. പ്രളയവും പേപ്പറിന്റെ കാലപ്പഴക്കവുമൊക്കെ ചിത്രങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി.
പ്രളയത്തെത്തുടര്‍ന്ന് വീട് നഷ്ടമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനര്‍ജനി പദ്ധതി പ്രകാരം ആസ്റ്റര്‍ മെഡ്സിറ്റി വച്ചു നല്കിയ കൊച്ചുവീട്ടിലാണ് ചൈതന്യയുടെ താമസം. വീട്ടിലെ ഷോക്കേസ് നിറയെ ചൈതന്യയ്ക്കു ലഭിച്ച ട്രോഫികളാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പറവൂര്‍ ഉപജില്ല കലോത്സവത്തില്‍ ചിത്രരചനയില്‍ ജേതാവാണ് ഈ പതിനാലുകാരി. ആദ്യം വര്‍ഷം ചിത്രരചനയില്‍ രണ്ടാം സ്ഥാനവും കഴിഞ്ഞ രണ്ടു വര്‍ഷമായി വാട്ടര്‍ കളറിന് ഒന്നാം സ്ഥാനവും പെന്‍സില്‍ ഡ്രോയിംഗിന് രണ്ടാം സ്ഥാനവും ചൈതന്യയ്ക്കാണ്.
വിദ്യാരംഗം പരിപാടിയില്‍ എറണാകുളം ജില്ലയില്‍നിന്നു സെലക്ഷന് കിട്ടിയിട്ടുണ്ട്. ഇതിനകം നൂറിലധികം മത്സരങ്ങളിൽ ചൈതന്യ പങ്കെടുത്തു വിജയിച്ചു. ഓയില്‍ പെയിംന്റിഗിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ മൂവായിരത്തിലേറെ രൂപയായി. കളറും ബ്രഷും കാന്‍വാസുമൊക്കെ വാങ്ങാൻ നല്ല പണച്ചെലവുണ്ട്. പഠനത്തിലും മിടുക്കിയായ ചൈതന്യയ്ക്ക് അധ്യാപകർ ഇടയ്ക്കു കാൻവാസ് വാങ്ങി നൽകാറുണ്ട്. ആരെങ്കിലുമൊക്കെ സഹായിക്കു മെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.
കളറാകട്ടെ ഓണം!
എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മ
നല്ലോണം, രുചി!
രുചികളുടെ ആഘോഷംകൂടിയാണ് ഓണം. റെഡിമെയ്ഡ് ഓണസദ്യ കിറ്റുകൾ വിപണിയിൽ സുലഭമാണെങ്കിലും സ്വന്തമായി ചേരുവകളൊരുക്ക
പാട്ടിന്റെ ചാകര!
1966 ഓഗസ്റ്റ് 19നാണ് വിഖ്യാത സിനിമ ചെമ്മീൻ പ്രദർശനത്തിനെത്തിയത്. ആ സിനിമയും അതിലെ പാട്ടുകളും തലമുറകൾക്ക് ഒരു വി
ഇരവിൻ കണ്ണീർ നീ...
പുതിയൊരു ഹാഷ്ടാഗ് അടുത്തകാലത്ത് സോഷ്യൽ മീഡിയയില്‍ ട്രെൻഡിംഗായി- #bringbackchinmayi. തിരികെകൊണ്ടുവരാൻ ചിന്മയി എവി
സ രി ഗ... മാളവിക!
മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകു
മിഗ് 21: വിശ്വസ്തനായ പോരാളി
സെപ്റ്റംബർ 19ന് മിഗ് 21ന്റെ ഇന്ത്യൻ വായുസേനയിലെ അവസാന സ്ക്വാഡ്രനായ 23 സ്ക്വാഡ്രൻ പാന്തേഴ്സിനു ചണ്ഡിഗഡിൽ യാത്രയയപ്പ
ഇളങ്കാറ്റും സുഗന്ധവും വരയ്ക്കുമ്പോൾ
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചിത്രരചനാരീതി പിന്തുടരുകയാണ് വർക്കല സ്വദേശിയായ ഷാജുറ്റി. കാന്‍വാസില്‍ മിസ
സ്നേഹത്തിന് ഒരേ മൂപ്പ്
ആഫ്രിക്ക മുതൽ അമേരിക്കവരെയും, ആമസോണ്‍ മുതൽ അട്ടപ്പാടിവരെയുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഗോത്ര വർഗങ്ങൾക്ക് പ
സൂര്യകവിതകളുടെ ഹേമന്തം
പ്രഭാതത്തിലും സായന്തനത്തിലും ഓരോ കവിതകൾവീതം... അതും പ്രകൃതിയുടെ ഊർജകേന്ദ്രമായ സൂര്യനെക്കുറിച്ച്... പ്രത്യൂഷ കീർത്
ഉദയനാണ് താരം
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങ
കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
കളറാകട്ടെ ഓണം!
എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മ
നല്ലോണം, രുചി!
രുചികളുടെ ആഘോഷംകൂടിയാണ് ഓണം. റെഡിമെയ്ഡ് ഓണസദ്യ കിറ്റുകൾ വിപണിയിൽ സുലഭമാണെങ്കിലും സ്വന്തമായി ചേരുവകളൊരുക്ക
പാട്ടിന്റെ ചാകര!
1966 ഓഗസ്റ്റ് 19നാണ് വിഖ്യാത സിനിമ ചെമ്മീൻ പ്രദർശനത്തിനെത്തിയത്. ആ സിനിമയും അതിലെ പാട്ടുകളും തലമുറകൾക്ക് ഒരു വി
ഇരവിൻ കണ്ണീർ നീ...
പുതിയൊരു ഹാഷ്ടാഗ് അടുത്തകാലത്ത് സോഷ്യൽ മീഡിയയില്‍ ട്രെൻഡിംഗായി- #bringbackchinmayi. തിരികെകൊണ്ടുവരാൻ ചിന്മയി എവി
സ രി ഗ... മാളവിക!
മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകു
മിഗ് 21: വിശ്വസ്തനായ പോരാളി
സെപ്റ്റംബർ 19ന് മിഗ് 21ന്റെ ഇന്ത്യൻ വായുസേനയിലെ അവസാന സ്ക്വാഡ്രനായ 23 സ്ക്വാഡ്രൻ പാന്തേഴ്സിനു ചണ്ഡിഗഡിൽ യാത്രയയപ്പ
ഇളങ്കാറ്റും സുഗന്ധവും വരയ്ക്കുമ്പോൾ
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചിത്രരചനാരീതി പിന്തുടരുകയാണ് വർക്കല സ്വദേശിയായ ഷാജുറ്റി. കാന്‍വാസില്‍ മിസ
സ്നേഹത്തിന് ഒരേ മൂപ്പ്
ആഫ്രിക്ക മുതൽ അമേരിക്കവരെയും, ആമസോണ്‍ മുതൽ അട്ടപ്പാടിവരെയുമുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഗോത്ര വർഗങ്ങൾക്ക് പ
സൂര്യകവിതകളുടെ ഹേമന്തം
പ്രഭാതത്തിലും സായന്തനത്തിലും ഓരോ കവിതകൾവീതം... അതും പ്രകൃതിയുടെ ഊർജകേന്ദ്രമായ സൂര്യനെക്കുറിച്ച്... പ്രത്യൂഷ കീർത്
ഉദയനാണ് താരം
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങ
കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
Latest News
മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഇന്ത്യക്കെതിരേ തീരുവ ചുമത്തിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍; ട്രംപ് സുപ്രീം കോടതിയില്‍
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്ഫോടക വസ്തു പിടികൂടിയ സംഭവം; മൂന്നുപ്രതികളും റിമാൻഡിൽ
Latest News
മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
ഇന്ത്യക്കെതിരേ തീരുവ ചുമത്തിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍; ട്രംപ് സുപ്രീം കോടതിയില്‍
രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്ഫോടക വസ്തു പിടികൂടിയ സംഭവം; മൂന്നുപ്രതികളും റിമാൻഡിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top