Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കൊറോണ നായ്ക്കളിലും
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാ...
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
രാജിയുടെ സ്വന്തം ജാതി
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആ...
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
Previous
Next
Karshakan
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്നതിലാണിത് അവസാനിക്കുന്നത്. പായ്ക്ക് ചെയ്ത കോഴിയിറച്ചി വിപണനം ചെയ്യുന്നതില്‍ നാം വലിയ പുരോഗതി നേടിയിട്ടില്ല. എങ്കിലും കോഴിമാംസ ഉത്പാദന സംരംഭങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതകളേറെയാണ്. അഞ്ചോ ആറോ ആഴ്ച പ്രായമായ ഇറച്ചിക്കോഴികളെ ഏതാണ്ട് 2-2.2 കിലോഗ്രാം ഭാരമാകുമ്പോള്‍ വിപണിയിലെത്തിക്കുന്നതാണ് പുതുരീതി. മൊത്ത ചെലവിന്റെ 70 ശതമാനത്തോളം തീറ്റയ്ക്കു തന്നെയാകുമെന്നതിനാല്‍ ശാസ്ത്രീയ തീറ്റക്രമവും പരിചരണരീതികളും നന്നായി മനസിലാക്കിയ ശേഷമേ ഈ മേഖലയിലേക്കു പ്രവേശിക്കാവു.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കോണ്ട്രാക്റ്റ് ഫാമിംഗാണ്(കരാര്‍കൃഷി) ഇറച്ചിക്കോഴി മേഖലയിലെ വന്‍ കുതിപ്പിനു കാരണം. പ്രമുഖ കമ്പനികള്‍ ബ്രോയ്ലര്‍ കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ തീറ്റ, മരുന്ന്, വൈദ്യസഹായം എന്നിവയും കര്‍ഷകര്‍ക്കു നല്കുന്നു. കര്‍ഷകരുടെ സ്ഥലത്ത് അവയെ വളര്‍ത്തി ഇറച്ചിക്കായി തിരിച്ചേല്‍പ്പിക്കുന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം നഷ്ട സാധ്യത കുറഞ്ഞ രീതിയാണിത്. കോഴികളെ പാര്‍പ്പിക്കുന്നതിനുള്ള ഷെഡ്, വെള്ളപ്പാത്രങ്ങള്‍, വൈദ്യുതി എന്നിവ കര്‍ഷകര്‍ ഒരുക്കണം. വളര്ത്തിക്കൊടുക്കുന്ന കുഞ്ഞുക്കള്‍ക്ക് തൂക്കവും തീറ്റപരിവര്‍ത്തനശേഷിയും നോക്കിയുള്ള കമ്മീഷനാണ് കര്‍ഷകര്‍ക്കു ലഭിക്കുക.
സ്വന്തം നിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, തീറ്റ കൊടുത്ത് പരിപാലിച്ച് ചാഞ്ചാടുന്ന വിപണി വിലയില്‍ ഉഴലുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും കരാര്‍കൃഷി ഒരനുഗ്രഹമാണ്. പുതുതായി ഈ മേഖലയിലേക്കു കടന്നുവരുന്നവര്‍ക്കും വിശദമായി കാര്യങ്ങള്‍ പഠിക്കുന്നതുവരെ കരാര്കൃഷിയായിരിക്കും അഭികാമ്യം. വളര്‍ത്തുന്ന കോഴികള്ക്കനുസരിച്ച് ലാഭം കൂടും. തുടക്കക്കാര്‍ സ്വന്തം നിലയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്ന റിസ്ക് എടുക്കാതിരിക്കുന്നതാവും അനുയോജ്യം. ഈ മേഖലയില്‍ പരിചയ സമ്പന്നത നേടിയശേഷം സ്വന്തം നിലയ്ക്ക് ബ്രോയ്ലര്‍ സംരംഭം തുടങ്ങാം.
ആയിരം കോഴികളെയോ അതിലധികമോ വളര്‍ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമാണ്. കോഴിക്കുഞ്ഞുങ്ങളുടെ ശാസ്ത്രീയ പരിചരണത്തെ ക്കുറിച്ചുള്ള ക്ലാസുകള്‍ മൃഗസംരക്ഷണവകുപ്പിലെ ട്രെയിനിംഗ് സെന്ററുകള്‍, കൃഷിവിജ്ഞാന കേന്ദ്രം, വെറ്ററിനറി സര്‍വകലാശാല എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇവിടെ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് ട്രെയിനിംഗ് കഴിയുമ്പോള്‍ ബാങ്ക്ലോ ണിനും അപേക്ഷിക്കാം. സ്വന്തമായി കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നവര്‍ അയല്‍ സംസ്ഥാന സ്വകാര്യ ഹാച്ചറികളെ ആശ്രയിക്കേണ്ടതായി വരും. കുഞ്ഞുങ്ങളുടെ വിപണി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ലാഭനഷ്ടക്കണക്കുകളെ സ്വാധീനിക്കും.
ഫാം തുടങ്ങുമ്പോള്‍
* ബ്രോയ്ലര്‍ കോഴിക്കുഞ്ഞുങ്ങളെ വിരിപ്പു രീതിയില്‍ (ഡീപ് ലിറ്റര്‍) വളര്‍ത്തുന്നതാണ് അനുയോജ്യം.
* വെള്ളക്കെട്ടില്ലാത്ത, വൈദ്യുതി, ശുദ്ധജലം എന്നിവ ലഭിക്കുന്ന സ്ഥലത്തു വേണം ഫാം തുടങ്ങാന്‍.
* ഒരു കോഴിക്ക് 1.1 ചതുരശ്ര അടി തറസ്ഥലം ലഭ്യമാക്കണം.
* കിഴക്കു പടിഞ്ഞാറു ദിശയില്‍ ഷെഡു പണിതാല്‍ സൂര്യപ്രകാശം നേരിട്ട് അകത്തേക്കു പതിക്കുന്നത് ഒഴിവാക്കാം.
* കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിനു മുമ്പ് തറയും ഭിത്തിയും കഴുകി, കുമ്മായം പൂശി അണുനശീകരണം നടത്തണം.
* ഫാമിലേക്കു സന്ദര്‍ശകരെ അനുവദിക്കരുത്. പ്രവേശന കവാടത്തില്‍ അണുനാശിനികൊണ്ട് കാല് കഴുകാനുള്ള സംവിധാനമൊരുക്കണം.
* അറക്കപ്പൊടി ചിന്തേര്, ചകിരിച്ചോറ് എന്നിവയിലേതെങ്കിലും രണ്ടിഞ്ചു കനത്തില്‍ വിരിപ്പായി ഉപയോഗിക്കാം.
* നനഞ്ഞ വിരിപ്പ് പൂപ്പല്‍ ബാധയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ബ്രൂഡിംഗ് (ചൂടു നല്കല്)
* കോഴിക്കുഞ്ഞുങ്ങള്‍ക്കു തൂവലുകള്‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല്‍കണം. 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ രണ്ടു ബള്‍ബെങ്കിലും ഒരടിപൊക്കത്തിലായി ക്രമീകരിക്കണം. രണ്ടാഴ്ച വരെയെങ്കിലും കൃത്രിമമായി ചൂടു നല്‍കണം.
* കുഞ്ഞുങ്ങളെ ബള്‍ബിനടിയില്‍ തന്നെ നിര്‍ത്തുന്നതിനായി ഒരടി പൊക്കമുള്ള ചിക്ക് ഗാര്‍ഡുകള്‍ ഉപയോഗിച്ച് മറ നിര്‍മിക്കാം. കുഞ്ഞുങ്ങള്‍ ബള്‍ബിനു കീഴില്‍ പലയിടത്തായി ചിതറി നിന്നു തീറ്റയെടുക്കുന്നതു ശരിയായി ചൂടു ലഭിക്കുന്നതിന്റെ സൂചനയാണ്.
തീറ്റയും വെള്ളവും
ഇറച്ചിക്കോഴികള്‍ക്ക് അവ കഴിക്കുന്ന അത്രയും തീറ്റ നല്‍കുന്നതാണു പതിവ്. അതിനാല്‍ തീറ്റപ്പാത്രത്തില്‍ എപ്പോഴും തീറ്റയുണ്ടായിരിക്കണം. ആദ്യത്തെ ആഴ്ച പ്രീസ്റ്റാര്‍ട്ടര്‍, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാര്‍ട്ടര്‍, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷര്‍ എന്നീ തീറ്റകളാണു നല്‍കേണ്ടത്.
* തീറ്റ നല്‍കാനായി നീളത്തിലുള്ള ലീനിയര്‍ പാത്രങ്ങളോ വൃത്താകൃതിയിലുള്ള ട്യൂബ് ഫീഡറുകളോ ഉപയോഗിക്കാം. $തീറ്റ അധികം പാഴാക്കികളയാതിരിക്കാന് ഗ്രില്‍ വച്ച തീറ്റപ്പാത്രങ്ങളും വിപണിയില്‍ ലഭ്യമാണ്.
* ഒരു കുഞ്ഞിന് രണ്ടാഴ്ചവരെ 2.5 സെന്റീമീറ്റര്‍, മുതിര്‍ന്നവയ്ക്ക് അഞ്ചു സെന്റീമീറ്റര്‍ എന്നയനുപാദത്തില് തീറ്റസ്ഥലം ലഭ്യമാക്കണം.
* നീളമുള്ള തീറ്റപ്പാത്രത്തിന്റെ രണ്ടുവശങ്ങളിലായി നിന്ന് തീറ്റ തിന്നാവുന്നതാണ്. ടൂബ് ഫീഡറില്‍ ഒരിക്കല്‍ തീറ്റ നിറച്ചാല്‍ കൂടുതല്‍ ദിവസത്തേക്കു ലഭിക്കുമെന്ന ഗുണവുമുണ്ട്.
* 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 12 കിലോഗ്രാം കൊള്ളുന്ന മൂന്ന് ടൂബ് ഫീഡറുകള്‍ മതിയാകും.
* വെള്ളപ്പാത്രം തെരഞ്ഞെടുക്കുമ്പോള്‍ ചെലവു കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കോഴികള്‍ക്ക് അകത്തുകയറി വെള്ളം ചീത്തയാക്കാന്‍ പറ്റാത്തതുമാകാന് ശ്രദ്ധിക്കണം.
* വിപണിയില്‍ ലഭിക്കുന്ന വെള്ളപ്പാത്രങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബേസിനുകളില്‍ വെള്ളം നല്‍കാവുന്നതാണ്. കോഴി ബേസിനുള്ളിലേക്കു കയറി വൃത്തികേടാക്കാതിരിക്കാന്‍ ഗ്രില്‍ വച്ചു മറയ്ക്കാം.
* വെള്ള, തീറ്റപ്പാത്രങ്ങള്‍ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി സൂക്ഷിക്കാം.
* തണുത്തതും വൃത്തിയുള്ളതുമായ വെള്ളം മുഴുവന്‍ സമയവും കൂടുകളില്‍ ലഭ്യമാക്കണം.
* ചൂടുള്ള കാലാവസ്ഥയില്‍ ചുടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഐസ് ചേര്‍ത്തു തണുപ്പിച്ച് വെള്ളം നല്‍കാം. എന്നാല്‍ വെള്ളം യാതൊരു കാരണവശാലും താഴെ വീണ് ലിറ്റര്‍ നനയാന്‍ പാടില്ല. കുടിക്കാനായി ക്ലോറിനോ, അണുനാശിനിയോ കലര്‍ത്തിയ വെള്ളം മാത്രം നല്‍കണം.
രോഗപ്രതിരോധം
ഇറച്ചികോഴികള്‍ക്ക് അനാവശ്യമായി മരുന്നുകള്‍ നല്‍കേണ്ടതില്ലെങ്കിലും വൈറസ് രോഗങ്ങള്‍ തടയാന്‍ കൃത്യമായ ഇടവേളകളില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കണം.
* സാധാരണയായി വെള്ളത്തില്‍ കലര്‍ത്തി നല്കുന്ന വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഏഴാം ദിവസം നല്കുന്ന കോഴിവസന്ത പ്രതിരോധ വാക്സിന് കണ്ണിലോ, മൂക്കിലോ ഒരു തുള്ളി ഇറ്റിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും.
ഒന്നാം ദിവസം നല്കുന്ന മാരക്സ് പ്രതിരോധകുത്തിവയ്പ്പ് ബ്രോയ്ലര്‍ കോഴികള്‍ക്കു നല്‍കേണ്ടതില്ല. സാധാരണയായി 100 കുഞ്ഞുങ്ങള്‍ക്കുള്ള ഡോസായാണ് വാക്സിനുകള്‍ ലഭ്യമാവുക. ഇവ ശീതീകരിച്ചു സൂക്ഷിക്കേണ്ടതാണ്.
* ഒരിക്കല്‍ പൊട്ടിച്ചാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ വാക്സിന് നേര്പ്പിച്ചുപ യോഗിക്കേണ്ടതാണ്. മിച്ചം വരുന്നത് ഒരു കാരണവശാലും ശീതീകരിച്ചുപയോഗിക്കരുത്.
* വാക്സിന് നല്കുമ്പോള് ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം.
* വാക്സിന് നല്‍കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വെള്ളം നല്കാതിരുന്നാല് വാക്സിന് നല്കിയ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ അതുകുടിച്ചു തീര്‍ത്തോളും.
* ഒരു കാരണവശാലും നേര്‍പ്പിച്ച വാക്സിന് രണ്ടു മണിക്കൂറില്‍ കൂടുതല്‍ പുറത്തുവച്ചശേഷം ഉപയോഗിക്കരുത്.
* ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം എന്ന അനുപാദത്തില്‍ പാല്‍പ്പൊടി കലക്കിയശേഷം അതിലേക്ക് വാക്സിന് കലര്‍ത്തി നല്‍കണം. ഇത് വാക്സിനുകളുടെ ശക്തി ക്ഷയിക്കാതിരിക്കാന്‍ സഹായിക്കും.
വിപണനം
മുന്‍കാലങ്ങളില്‍ എട്ടും പത്തും ആഴ്ചയ്ക്കു ശേഷം വിപണനം നടത്തിയിരുന്ന ഇറച്ചിക്കോഴികള്‍ ഇന്ന് 5-6 ആഴ്ച പ്രായമെത്തുമ്പോള്‍ തന്നെ വിപണിക്കാവശ്യമായ ഭാരം കൈവരിക്കുന്നു. ഇവ ഡ്രസ് ചെയ്തോ ഉത്പന്നങ്ങളാക്കിയോ വിറ്റഴിച്ചാല്‍ കൂടുതല്‍ ലാഭം നേടാനാകും. കൂടാതെ വിപണിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് കോഴികളുടെ എണ്ണം കൂട്ടുന്നതും നിജപ്പെടുത്തുന്നതുമെല്ലാം ലാഭം വര്‍ധിപ്പിക്കാനുതകുന്ന തന്ത്രങ്ങളാണ്.
ബ്രോയ്ലര്‍ കോഴികളുടെ വാക്സിന് ക്രമം
* 7-ാം ദിവസം
ആര്.ഡി.എഫ്/ലസോട്ട ഒരു തുള്ളി കണ്ണിലോ മൂക്കിലോ
* 14-ാം ദിവസം
ഐ.ബി.ഡി- കുടിവെള്ളത്തില്‍
* 21-ാം ദിവസം
ആര്.ഡി. ലസോട്ട- കുടിവെള്ളത്തില്‍
* 28-ാം ദിവസം
ഐ.ബി.ഡി- കുടിവെള്ളത്തില്‍
ഡോ. ഹരികൃഷ്ണന് എസ്.
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി.
9446 44 3700.
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍.
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാര
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവ
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം ലവ്ബേര്‍ഡ്സ്' എന്നു വിളിക്കുന്നു. സ്വ
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്. കൈതയുടെ
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയ
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര
തായ്വാന് പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീ
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ച
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി
ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ
കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്കൊ
മുഖകവചവും ചില പ്രകൃതി ചിന്തകളും
ലോക ജനതമുഴുവന്‍ മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എ
കണ്ണൂരിന്റെ കൂണ് 'മണ്‍സൂണ്‍ മഷ്റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെ
കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്സംസ്ഥാനങ്ങള
വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴു
കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സമരം ചെയ്യു
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി
ന്യൂസിലാന്‍ഡിലെ ചെമ്മരിയാടുകളും സംരംഭ പാഠങ്ങളും
ഒരു കാര്‍ഷിക സംരംഭം എങ്ങനെ വിജയകരമാക്കണമെന്നു പഠിക്കണമെങ്കില്‍ ന്യൂസിലാന്‍ഡിലെ ചെമ്മരിയാടു ഫാമുകളിലെത്തണം. കൃഷിയിലും മൃഗ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍.
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800
ഐസ് സ്പ്രേയില്‍ വിരിഞ്ഞ കോളി ഫ്ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാര
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവ
ആഫ്രിക്കന്‍ സ്നേഹപ്പക്ഷികള്‍: ആദായവും ആനന്ദവും
കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം ലവ്ബേര്‍ഡ്സ്' എന്നു വിളിക്കുന്നു. സ്വ
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്. കൈതയുടെ
ലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയ
ഹൈബ്രിഡ് ന്യൂജെന്‍ തായ്വാന് പിങ്ക് പേര
തായ്വാന് പിങ്ക് പേരയുടെ ക്ലോണ്‍ ചെയത് ഉത്പാദിപ്പിച്ച തൈകള്‍ കേരളത്തിലും. പതിനൊന്നാം മാസം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഇനമ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീ
കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അസാധാരണ തകര്‍ച്ച
ചിന്താഭവനത്തിലെ കാര്‍ഷിക ചിന്തകള്‍
ചിന്തകള്‍ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുമെന്നാണല്ലോ. കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിപ്ളവത്തിനു ചുക്കാന്‍ പിടിച്ച മുന്‍ കൃഷി
ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ
കോര്‍പ്പറേറ്റ് പിടിയിലമര്‍ന്ന അമേരിക്കന്‍ കൃഷി മോഡല്‍
അമേരിക്കന്‍ മാതൃകയിലാണ് മോദി സര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും തയാറാ ക്കിയിരിക്കുന്നത്. രണ്ടു തലമുറകള്കൊ
മുഖകവചവും ചില പ്രകൃതി ചിന്തകളും
ലോക ജനതമുഴുവന്‍ മാസ്ക് ധരിച്ചു നടക്കുന്ന അവസ്ഥയിലേക്കു ആധുനിക ജീവിതരീതി മാറി. രോഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. എ
കണ്ണൂരിന്റെ കൂണ് 'മണ്‍സൂണ്‍ മഷ്റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെ
കേരളം ഏറ്റെടുക്കേണ്ട "ഉള്ളി ചലഞ്ച്'
കുടുംബ ബജറ്റ് താളംതെറ്റിച്ച് ഉള്ളിവില കൈപൊള്ളിക്കുന്ന രീതിയിലേക്കു കുതിച്ചുയരുന്നതിന് ഇനി കടിഞ്ഞാണിടാം. അയല്സംസ്ഥാനങ്ങള
വരുമാനമായി രണ്ടാംനിലയിലെ 'ആടുജീവിതം'
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരാടുമായി തുടങ്ങിയതാണു ജയസൂര്യന്റെ ഈ സംരംഭം. പഠനം പന്ത്രണ്ടാം ക്ലാസിലെത്തി നില്‍ക്കുമ്പോഴു
കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സമരം ചെയ്യു
തയാറെടുക്കാം, തേന്‍ കൊയ്ത്തിന്
ജനുവരി മുതല്‍ ഒരു മികച്ച തേന്‍കാലത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് തേനീച്ച കര്‍ഷകര്‍. മികച്ച ഇലശേഖരമുള്ള റബര്‍ തോട്ട
പക്ഷിപ്പനി മഹാമാരിയോ?
കേരളത്തില്‍ പുതിയ ആശങ്കയായി പക്ഷിപ്പനിയുടെ വരവ്. താറാവുകൃഷി നടത്തുന്ന നിരവധി കര്‍ഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കു ന
കര്‍ഷക സമരവും തെറ്റായ പ്രചരണങ്ങളും
പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശം വ്യക്തമാണ്.
* കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില(എംഎസ്പി) ഉറപ്പു വരത്തു
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
Latest News
ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കു പ്രചാരണ വിലക്ക്
ഡാർക് നെറ്റിൽ ഓർഡർ ചെയ്ത് എൽഎസ്ഡി കച്ചവടം; പിടിയിൽ
മുതിർന്ന ജെഎംഎം നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
ലാ ലിഗ: സെൽറ്റ വിഗൊയെ തകർത്ത് സെവിയ്യ
കോൽക്കത്തയുടെ ബോൾട്ടിളക്കി; മുംബൈയ്ക്കു 10 റൺസ് ജയം
Latest News
ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കു പ്രചാരണ വിലക്ക്
ഡാർക് നെറ്റിൽ ഓർഡർ ചെയ്ത് എൽഎസ്ഡി കച്ചവടം; പിടിയിൽ
മുതിർന്ന ജെഎംഎം നേതാവ് സൈമൺ മറാൻഡി അന്തരിച്ചു
ലാ ലിഗ: സെൽറ്റ വിഗൊയെ തകർത്ത് സെവിയ്യ
കോൽക്കത്തയുടെ ബോൾട്ടിളക്കി; മുംബൈയ്ക്കു 10 റൺസ് ജയം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top