Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
Previous
Next
Karshakan
മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്ന ഒരു കർഷനെ പരിചയപ്പെടാം
Saturday, January 1, 2022 10:19 AM IST
സമുദ്രനിരപ്പിൽ നിന്ന് 2360 അടി ഉയരത്തിലാണ് ഇടുക്കി വെണ്മണി പട്ടേക്കുടി പുളിയൻമാക്കലെ ഈ കൃഷിയിടം. ഇവിടെയെത്തിയാൽ ജെയ്സണ്‍ പി. ജോർജിനെ കാണാം. ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും കൃഷിയെ കൈവിടാത്ത കർഷകൻ.
കൃഷിപ്പണികൾ കണ്ടുവളർന്ന ബാല്യകാലം. കാട്ടുപന്നികളുടെ ആക്രമങ്ങളെ തരണം ചെയ്ത് മാതാപിതാക്കൾക്കൊപ്പം കൃഷിയിടത്തിൽ സജീവമായപ്പോൾ മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്നു.
രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിച്ച് പിതാവിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയ കൃഷിരീതിയിൽ വിളവ് നൂറുമേനി. മണ്ണിൽ പണിയെടുത്ത്, വിയർപ്പൊഴുക്കി വിളയിച്ചെടുക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് മേ·യേറെയുണ്ടെന്നാണ് ഈ ചെറുപ്പക്കാരന്റെ അനുഭവപാഠം.
വനമാതൃക
സുസ്ഥിര ന്ധഭക്ഷണക്കാട്’ അഥവാ ഫുഡ് ഫോറസ്റ്റ് കൃഷി രീതികൾ പ്രചരിക്കുന്നതിനു മുന്‍പേ ഈ രീതിയിൽ കൃഷി ചിട്ടപ്പെടുത്തിയ കർഷക കുടുംബമാണിത്. കാടിനു സമാനമായ രീതിയിൽ വൈവിധ്യമാർന്ന കാർഷിക വിളകളുടെ വിന്യാസം ആരേയും അതിശയിപ്പിക്കും.
ഫലവൃക്ഷങ്ങൾക്കുതാഴെ ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമൊക്കെ പരസ്പരം സഹകരിച്ചു വളരുന്നു. കൃഷിയിടത്തിൽ "എ.സി’ക്കു സമാനമായ തണുത്ത അന്തരീക്ഷവും പച്ചപ്പും എപ്പോഴുമുണ്ട്. തണലിൽ നന്നായി വളരുകയും മികച്ച വിളവു നൽകുകയും ചെയ്യുന്ന സിയോണ്‍മുണ്ടി കുരുമുളകാണ് പ്രധാന സുഗന്ധവിള.
വിവിധ ഇനങ്ങളിലെ പ്ലാവുകൾ, മാവുകൾ, നാടൻ തെങ്ങുകൾ എന്നിവയ്ക്കിടയിൽ മാങ്കോസ്റ്റിൻ, ലിച്ചി, റംബൂട്ടാൻ, അശോകം, ജാതി, കൊക്കോ, കാപ്പി തുടങ്ങിയ ചെറുവൃക്ഷങ്ങൾ. ഇവയുടെ തണലിൽ വിവിധതരത്തിലുള്ള നാടൻ വാഴകൾ, കുന്പിൾ, പാതിരി, പലകപ്പയ്യാനി, മണിമരുത്, നീർമരുത് തുടങ്ങി അന്‍പതിലേറെ ഒൗഷധസസ്യങ്ങൾ. ഇവയോടൊപ്പം വംശനാശം വന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ കന്നി ഏലവും കൃഷി ചെയ്യുന്നു. ആദിവാസി മേഖലയിൽ കാണുന്ന രോഗപ്രതിരോധശേഷിയും ഗുണമേന്മയും കൂടുതലുള്ള ഇനമാണ് കന്നി ഏലം. ഇതിന്റെ 200-ൽ പരം തൈകൾ ഈ കൃഷിയിടത്തിൽ സംരക്ഷിക്കുന്നുണ്ട്.
പിതാവ് ജോർജാണ് നാടൻ ഇനങ്ങളുടെ സംരക്ഷണം തുടങ്ങിയത്. അത് ജെയ്സനും പിന്തുടരുന്നു. 28-ൽ പരം നാടൻ കുരുമുളക് ഇനങ്ങളും പന്ത്രണ്ടിലേറെ നാടൻ പ്ലാവിനങ്ങളും പത്തോളം മരച്ചീനി ഇനങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. നാടൻ പന്നിയും കോഴികളുമെല്ലാം ഈ ഫാമിനെ വൈവിധ്യമുള്ളതാക്കുന്നു.
വനമാതൃകയിലുള്ള കൃഷിയിടത്തിലെ അവസാന കണ്ണിയാണ് വള്ളിച്ചെടികളും കുറ്റിച്ചെടികളും. കാച്ചിൽ, ഫാഷൻ ഫ്രൂട്ട്, ആകാശവെള്ളരി, അടതാപ്പ് തുടങ്ങിയവയൊക്കെ നട്ടു പരിചരിക്കുന്നു. ഇഞ്ചി, മഞ്ഞൾ, ചേന്പ്, തുടങ്ങിയവയ്ക്കും പച്ചക്കറികൾക്കും കൃഷിയിടത്തിലിടമുണ്ട്. ഇവയോടൊപ്പം വളരുന്ന പുല്ലുകളും കൃഷിയിടത്തിനു ഹരിതാഭ പകരുന്നു. ഇവ ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ വെട്ടിയൊതുക്കുകയാണു പതിവ്.
കുരുമുളകിലെ സിയോണ്‍മുണ്ടി
ഏതു കാലാവസ്ഥയിലും നല്ല തണലിലും നന്നായി വളരുന്ന ഒന്നാണ് സിയോണ്‍മുണ്ടി കുരുമുളക്. ബ്രസീലിയൻ തിപ്പല്ലി നട്ടുപിടിപ്പിച്ച് നാലഞ്ചടി ഉയരമാകുന്പോൾ അതിൽ സിയോണ്‍മുണ്ടി കുരുമുളകിന്റെ ശിഖരങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് വളർത്തിയെടുക്കുന്നു. അഞ്ചടി അകലത്തിലാണ് ബ്രസീലിയൻ തിപ്പല്ലി നട്ടു പിടിപ്പിക്കുന്നത്.
പടർന്നു പന്തലിച്ചു വളരുന്ന കുരുമുളകിൽ നിന്ന് ആർക്കും വിളവെടുക്കാൻ സാധിക്കും. ഇതിനാൽ വിളവെടുപ്പു ചെലവ് പരമാവധി കുറയ്ക്കാനുമാകുന്നു. ചതുപ്പു നിലങ്ങളിലും തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളകു വളർത്താം. ആദിവാസി മേഖലയിലെ നീല മുണ്ടിയുടെയും തോട്ടമുണ്ടിയുടെയും ഗുണങ്ങൾ നിറഞ്ഞ സിയോണ്‍ മുണ്ടിക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ്.
സീസണിൽ മികച്ച വിളവും സീസണ് കഴിഞ്ഞാൽ ചെറിയ തോതിലുള്ള വിളവും ലഭിക്കുന്നു. ഒരു തിരിയിലെ മണികൾക്കെല്ലാം തന്നെ ഒരേ വലിപ്പവും തൂക്കവുമാണ്. ഇവയോടൊപ്പം പ്ലാവ്, സ്റ്റാർ ആപ്പിൾ തുടങ്ങിയ വൃക്ഷങ്ങളിലായി നിരവധി ഇനങ്ങളിലെ കരുമുളകു വള്ളികൾ പടർത്തിയിട്ടുണ്ട്. ചക്ക അധിക വരുമാനം നൽകുന്നു. സ്റ്റാർ ആപ്പിൾ മരങ്ങൾ വലുതായാൽ പണമാണ്. ആദ്യകാലങ്ങളിൽ മുള്ളുമുരിക്കിലാണു കുരുമുളകു കൊടി പടർത്തിയിരുന്നത്.
കൃഷിയിടത്തിലെ ജൈവസമൃദ്ധി നശിപ്പിക്കുന്നതോടൊപ്പം കുരുമുളകിനെയും നശിപ്പിക്കുമെന്ന കണ്ടെത്തലിൽ നിന്നാണ് മുരിക്കിനെ കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കുന്നത്. കുരുമുളകു പടർത്താൻ കൂടുതൽ അനുയോജ്യം നാടൻ പ്ലാവുകൾ തന്നെയാണെന്നാണ് ജെയ്സണ്‍ പറയുന്നത്.
പരിചരണം
കൃഷിച്ചെലവ് പരമാവധി ചുരുക്കിയുള്ള പരിചരണ രീതികളാണ് ഇവർ നടപ്പാക്കുന്നത്. മണ്ണിന്റെ ആരോഗ്യം വർധിപ്പിച്ച് ഉത്പാദനക്ഷമത പരമാവധി കൂട്ടി അതിലൂടെ വരുമാനം മെച്ചപ്പെടുത്തുകയെന്നതാണ് ഇവരുടെ രീതി. മൃഗസംരക്ഷണവും ഇതിന് ആവശ്യമായതിനാൽ നാടൻ ഉൾപ്പെടെ ആറു പശുക്കളെ വളർത്തുന്നുണ്ട്. കൂട്ടായി ചിന്തിച്ചു തയാറാക്കിയ കൃഷിആസൂത്രണമാണ് ജെയ്സണെ വ്യത്യസ്തനാക്കുന്നത്.
ഫാം പരിപാലനത്തിന് വിശദമായ മാസ്റ്റർ പ്ലാനുണ്ട്. എല്ലാ ദിവസവും ഓരോ ചെടിയുടെയും അടുത്തെത്തും. അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് താലോലിക്കും. രോഗ, കീടങ്ങളുടെ വരവ് മുൻകൂട്ടി അറിയാനും അവയെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ഓരോന്നിന്റെയും വളർച്ച നോക്കി സ്വയം തയാറാക്കുന്ന ശതഗവ്യമാണ് വളവും കീടനാശിനിയും. ബയോഗ്യാസ് പ്ലാന്റിലെ സ്ലറിയും ഒരു വളമാണ്. മൂന്ന് വെച്ചൂർ, ഒരു ജേഴ്സി, രണ്ട് എച്ച്എഫ് പശുക്കളുടെ ചാണകവും മൂത്രവും ബയോഗ്യാസ് പ്ലാന്റിലേക്കു പോകുന്നു. വീട്ടാവശ്യത്തിനുള്ള ഗ്യാസും ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്.
ശതഗവ്യം എങ്ങനെ?
നിരന്തരമായ നിരീക്ഷണത്തിലൂടെ പിതാവ് ജോർജിനോടൊപ്പം നിന്നു രൂപപ്പെടുത്തിയ വളമാണ് ശതഗവ്യം. ആഫ്രിക്കൻ പായൽ, ബ്രസീലിയൻ തിപ്പല്ലി, ഇൻസുലിൻചെടി, കോളാന്പിച്ചെടി, ഓർക്കിഡുകളും പന്നലുകളും വെള്ളത്തിൽ വളരുന്ന പായലുകൾ, കമ്യൂണിസ്റ്റ് പച്ച, പ്ലാവില, കോണ്‍ഗ്രസ് വള്ളി തുടങ്ങി നൂറിൽപരം സസ്യങ്ങളും വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, അടുപ്പിലെ ചാരം, നാടൻ പശുക്കളുടെ മൂത്രം, പന്നിയുടെയും കോഴിയുടെയും രക്തം തുടങ്ങിയവ സംയോജിപ്പിച്ച് പ്രത്യേക പാത്രത്തിൽ മൂന്നു മാസം വയ്ക്കുന്നു. പിന്നീട് പാത്രത്തിന്റെ അടിയിൽ നിന്നു ലഭിക്കുന്ന ലായനിയാണ് വളമായി ഉപയോഗിക്കുന്നത്. ഏതാനും ചെറുകുളങ്ങളും അഞ്ചേക്കർ കൃഷിയിടത്തിലുണ്ട്. തിലാപ്പിയ, ഗൗര, ആസാംവാള തുടങ്ങി ആറിലേറെ ഇനത്തിൽപെട്ട മീനുകളെ ഈ കുളങ്ങളിൽ വളർത്തുന്നുണ്ട്.
വില്പന
കാർഷക വിളകൾ വിലനിലവാരം നോക്കി അടിമാലി, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ത്തിച്ചു വിൽക്കുന്നു. സുഗന്ധവിളകൾ ഉണക്കി സൂക്ഷിച്ച് മികച്ച വിലയ്ക്കു വിൽക്കുന്നു. മണ്ണിനെ സംരക്ഷിച്ചുള്ള കൃഷി രീതിയിൽ ഉണ്ടാകുന്ന ഫലങ്ങളുടെ ഗുണനിലവാരം മനസിലാക്കി കൃഷിയിടത്തിലെത്തി വാങ്ങു വരുമേറെ. കുരുമുളക് ചതച്ചിട്ട വെള്ളം തിളപ്പിച്ച് ആറ്റിയശേഷം ദിവസേന കുടിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കുമെന്ന് ഇവർ പറയുന്നു. വ്യവസായമായി കൃഷി മുന്നേ റിയാൽ കർഷകർക്ക് എന്നും നേട്ട മാണെന്നതാണ് ജെയ്സന്റെ കൃഷി അനുഭവം.
ഫോണ്‍: 85479 62160.
നെല്ലി ചെങ്ങമനാട്
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
Latest News
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
Latest News
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
കോടതിക്ക് നന്ദിയെന്ന് എഎപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top