ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മാൾട്ടയിൽ
Tuesday, September 18, 2018 12:17 AM IST
മാൾട്ട: എട്ടുദിന സന്ദർശനത്തിനായി യൂറോപ്പിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മാൾട്ടയിലെത്തി. സെപ്റ്റംബർ 16 ന് ഞായറാഴ്ച മാൾട്ടയിലെ ലുക്ക വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉപരാഷ്ട്രപതിയെ മാൾട്ട വിദേശകാര്യമന്ത്രി കാർമെലോ അബെലാ സ്വീകരിച്ചു.

ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടു നടത്തുന്ന സന്ദർശനത്തിൽ ഉപരാഷ്ട്രപതി മാൾട്ട പ്രസിഡന്‍റ് മരിയ ലൂയിസെ കൊളോരിയോ, പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ച വൈകുന്നേരം സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെത്തിയ ഉപരാഷ്ട്രപതി ദ്വിദിന സന്ദർശനത്തിനു ശേഷമാണ് മാൾട്ടയിലെത്തിയത്. സെൻട്രൽ യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ സെർബിയയിലെ പ്രസിഡന്‍റ് സെർബിയ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക്, പ്രധാനമന്ത്രി അന്ന നാബിക് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സെർബിയിൽ കുടിയേറിയ ഇന്ത്യൻ സമൂഹത്തെയും നായിഡു ഇന്ത്യ-സെർബിയ ബിസിനസ് ഫോറത്തെയും ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു. ശനിയാഴ്ച സെർബിയ വൈസ് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ ഒരുക്കിയ ഒൗദ്യോഗിക വിരുന്നിൽ സംബന്ധിച്ച വെങ്കയ്യ നായിഡു, പ്രസിഡന്‍റ് അലക്സാണ്ടർ വുചിചുമായി ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. ഞായറാഴ്ച നായിഡു ഗാന്ധിജിയുടെ സ്മാരകത്തിലും സൈനികരുടെ ശവകുടീരത്തിലും പുഷ്പ്പങ്ങളർപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ