യൂറോപ്യൻ പാർലമെന്‍റിന്‍റെ അധികാരം കൂടുന്പോഴും വോട്ട് ചെയ്യാൻ ആളുകൾ കുറയുന്നു
Tuesday, April 23, 2019 10:00 PM IST
ബ്രസൽസ്: യൂറോപ്യൻ പാർലമെന്‍റിലേക്ക് ആദ്യത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത് 1979ലാണ്. അന്ന് 62 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ, 2014ലെത്തിയപ്പോഴേക്കും പോളിംഗ് ശതമാനം വെറും 43ലേക്കു ചുരുങ്ങി. ഇക്കാലയളവലിൽ യൂറോപ്യൻ പാർലമെന്‍റിന്‍റെ അധികാരങ്ങൾ ഗണ്യമായി വർധിച്ചിട്ടും വോട്ടർമാർക്ക് തെരഞ്ഞെടുപ്പിൽ താൽപര്യം കുറയുന്നതു എന്നതാണ് വിചിത്രം.

ദേശീയ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാതിരിക്കുന്ന പ്രവണത യൂറോപ്പിൽ പൊതുവേ ഇല്ല. ദേശീയ തെരഞ്ഞെടുപ്പുകളിലെയും യൂറോപ്യൻ തെരഞ്ഞെടുപ്പിലെയും പോളിംഗ് ശതമാനങ്ങൾ തമ്മിൽ ഇപ്പോൾ ശരാശരി ഇരുപത്തഞ്ച് ശതമാനത്തിന്‍റെ വ്യത്യാസവുമുണ്ട്.

കഴിഞ്ഞ വർഷം നടത്തിയ സർവേ പ്രകാരം, യൂറോപ്യൻ പൗരൻമാരിൽ 48 ശതമാനം പേരാണ് തങ്ങളുടെ ശബ്ദം യൂറോപ്യൻ പാർലമെന്‍റിൽ പ്രതിഫലിക്കുന്നു എന്നു വിശ്വസിക്കുന്നത്. എന്നാൽ, സ്വന്തം രാജ്യത്തിന്‍റെ പാർലമെന്‍റുകളുടെ കാര്യം വരുന്പോൾ ഈ വിശ്വാസമുള്ളവർ 62 ശതമാനമായി ഉയരുന്നു.

1979ൽ ബെൽജിയം, ഇറ്റലി, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ യൂറോപ്യൻ പാർലമെന്‍റിലേക്കുള്ള വോട്ട് ചെയ്തിരിക്കണമെന്നത് നിർബന്ധമായിരുന്നു. അന്ന് ആകെ ഒന്പത് രാജ്യങ്ങളിൽ മാത്രമായിരുന്നു വോട്ടെടുപ്പ്. വോട്ട് നിർബന്ധമായും ചെയ്യണമെന്നു നിഷ്കർഷിച്ചിരുന്നു. മൂന്നു രാജ്യങ്ങളിലായിട്ടായിരുന്നു ആകെ വോട്ടിൽ 25 ശതമാനവും. അന്നത്തെ വോട്ടിംഗ് ശതമാനം ഉയർന്നു നിൽക്കാൻ ഇതും ഒരു കാരണമാണ്.

മേയ് 23നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൽജിയം, ബൾഗേറിയ, സൈപ്രസ്, ഗ്രീസ്, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ വോട്ട് ചെയ്യണമെന്ന് നിർബന്ധമാണ്. എന്നാലും വലിയൊരു പങ്ക് വോട്ടർമാരും വോട്ട് ചെയ്യില്ലെന്നു തന്നെയാണ് സൂചന.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബെൽജിയത്തിൽ പത്തു ശതമാനം പേരും ലക്സംബർഗിൽ പതിനഞ്ച് ശതമാനം പേരും മാത്രമാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. എന്നാൽ, ഗ്രീസിൽ നാൽപ്പതു ശതമാനം പേർ വോട്ട് ചെയ്തില്ല. സൈപ്രസിൽ 56 ശതമാനം പേരും വിട്ടുനിന്നു. സ്ലോവാക്യയിലാകട്ടെ, 87 ശതമാനം പേരും വോട്ട് ചെയ്യേണ്ടെന്നാണു തീരുമാനിച്ചത്.

ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ 12 രാജ്യങ്ങളിൽ പത്തും മുൻ കമ്യൂണിസ്റ്റ് ബ്ലോക്കിൽപ്പെടുന്ന കീഴക്കൻ യൂറോപ്യൻ രാജ്യങ്ങളാണ്. വോട്ട് ചെയ്യുന്നതിനു കാര്യമായ പ്രാധാന്യം ഇവിടത്തുകാർ നൽകാത്തതാണ് കാരണമെന്നാണ് വിലയിരുത്തൽ.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ